തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാംവരവിനെ സ്വീകരിക്കാൻ തൃശൂർ ഒരുങ്ങി. ബിജെപി സംഘടിപ്പിക്കുന്ന, രണ്ടുലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ വടക്കുന്നാഥന്റെ മണ്ണിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകീട്ടെത്തും. തൃശൂരിലെന്പാടും മോദിക്ക് സ്വാഗതമോതിക്കൊണ്ടുള്ള പടുകൂറ്റൻ ഫ്ളെക്സുകളും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ഉയർന്നിട്ടുണ്ട്. പൂരാവേശത്തോടെ പ്രധാനമന്ത്രിയെ വരവേൽക്കാൻ പൂരനഗരി സജ്ജമായിക്കഴിഞ്ഞു. നാളെ വൈകീട്ട് മൂന്നരയോടെയാണ് നരേന്ദ്രമോദി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തുക. കുട്ടനെല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന മോദി അവിടെ നിന്ന് റോഡുമാർഗമാണ് നഗരത്തിലെത്തുക. പ്രധാനമന്ത്രിയുടെ കാർവ്യൂഹം കടന്നുവരുന്ന വഴികളിലും മോദി പങ്കെടുക്കുന്ന റോഡ് ഷോ നടക്കുന്ന തൃശൂർ സ്വരാജ് റൗണ്ടിലും മഹിളാസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിലും വേദിയുടെ സമീപത്തുമെല്ലാം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. സമ്മേളനനഗരിയിലേക്ക് 90 ശതമാനവും സ്ത്രീകളെയായിരിക്കും പ്രവേശിപ്പിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ എംപി സുരേഷ്ഗോപി എന്നിവരടക്കമുള്ള ഏതാനും പുരുഷനേതാക്കൾക്കു മാത്രമായിരിക്കും സമ്മേളനനഗരിയിലേക്ക്…
Read MoreCategory: Loud Speaker
തൃശൂർ പൂരം; വടക്കുംനാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്
കൊച്ചി: വടക്കുംനാഥ ക്ഷേത്രത്തിൽ തൃശൂർ പൂരത്തിന് ചെരുപ്പ് ധരിച്ചു പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആരാധനകൾ ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണമെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ച് ആളുകൾ പ്രവേശിക്കുന്നത് അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. പോയ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടിടുന്നുണ്ടെന്നും പ്ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകളും പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ മാംസാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
Read Moreഇൻഡിഗോ വിളമ്പിയ സാൻഡ്വിച്ചിൽ നിന്ന് യാത്രക്കാരന് കിട്ടിയത് ജീവനുള്ള പുഴു
ന്യൂഡൽഹി: ഒരു വിമാന ടിക്കറ്റിനായി ആയിരക്കണക്കിന് രൂപ നൽകിയ ശേഷം പുഴുക്കൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. അടുത്തിടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പ്രൊഫഷണൽ ഡയറ്റീഷ്യനായ ഖുശ്ബു ഗുപ്ത തനിക്ക് വിളമ്പിയ സാൻഡ്വിച്ചിന്റെ അവസ്ഥ കാണിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഇൻഡിഗോ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ഖുശ്ബു വിമർശിക്കുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ സാൻഡ്വിച്ചിൽ പുഴുവിനെ കണ്ടപ്പോൾ ജീവനക്കാരെ വിവരമറിയിച്ചതായും അവർ പറഞ്ഞു. എന്നാൽ അതിനുശേഷവും മലിനമായ അതേ സാൻഡ്വിച്ചുകൾ മറ്റ് യാത്രക്കാർക്കും വിതരണം ചെയ്തു. സംഭവത്തിന് മറുപടിയായി ഇൻഡിഗോ ഒരു ഔദ്യോഗിക പ്രസ്താവനയും ഇറക്കി. യാത്രക്കാരനോട് ക്ഷമാപണം നടത്തുകയും വിഷയം നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ആവശ്യമില്ലെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന ഉറപ്പാണ് വേണ്ടതെന്നും…
Read Moreനവകേരള സദസിന് സുരക്ഷാ ഭീഷണി; കിടപ്പാടത്തിനായി വർഷങ്ങളായി സമരം ചെയ്ത സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനു തുടക്കമായി. നവ കേരള സദസിന്റെ വേദിക്ക് മുന്നിലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കിടപ്പാടത്തിനുവേണ്ടിയാണ് ഇവർ സമരം ചെയ്യുന്നത്. സ്ത്രീകളെയും വൃദ്ധരെയുമുൾപ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. വർഷങ്ങളായി ഇവർ കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്യുകയാണ്. ദരിദ്രരായ ആളുകളുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തിനടപടികളിൽ നിന്ന് ഇവരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവരുടെ സമരം. മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ സമരം അവസാനിപ്പിക്കുന്നതിനു സമരക്കാർ തയ്യാറായില്ല, തുടർന്നാണ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. വഴിയിലുടനീളം പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമര വേദിക്ക്…
Read Moreന്യൂനമർദം: ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴ
തിരുവനന്തപുരം: ഈ മാസം 3 വരെ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലെ ന്യൂനമർദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനഫലമായാണ് മഴ. ഇന്ന് കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Read Moreപെട്രോൾ, ഡീസൽ വില 10 രൂപയോളം കുറയും
ന്യൂഡൽഹി: ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്തു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം ഊർജിതമാക്കിയതായി റിപ്പോർട്ട്. പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽനിന്ന് ഉടൻ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലാണ്. ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. ഇന്ധനവില കുറച്ച് യുഎഇ അബുദാബി: പുതുവർഷ സമ്മാനമായി പെട്രോൾ ഡീസൽ വിലകൾ കുറച്ച് യുഎഇ സർക്കാർ. പെട്രോൾ ലിറ്ററിന് 14 ഫിൽസും…
Read Moreസിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി
തിരുവനന്തപുരം: കേരളത്തിന്റെ സിൽവർലൈൻ പദ്ധതി ഭാവിയിൽ റെയിൽ വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. കൂടാതെ പദ്ധതി റെയിൽവേയ്ക്ക് സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള റെയിൽവേ നിർമിതികൾ, സർവീസുകൾ തുടങ്ങിയവയിൽ സിൽവർലൈൻ എന്തൊക്കെ ആഘാതം സൃഷ്ടിക്കുമെന്ന് പരിഗണിച്ചില്ല, തിരൂർ-കാസർഗോഡ് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെ അലൈൻമെന്റുകൾ തീരുമാനിച്ചു, സമീപഭാവിയിലെ വികസന ആവശ്യങ്ങൾ പരിഗണിച്ചില്ല തുടങ്ങിയവ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു ബാധിക്കും. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും.അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ട് പറയുന്നു.
Read Moreഡി.കെ. ശിവകുമാറിന് പിന്നാലെ സിബിഐ
ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ജയ്ഹിന്ദ് ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങൾ തേടി സിബിഐ നോട്ടീസ്. ശിവകുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സന്പാദന കേസിലാണ് ചാനലിനോട് സിബിഐ വിശദീകരണം തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 11നു മുമ്പായി അന്വേഷണ ഏജൻസിയുടെ ബംഗളൂരു ഓഫീസിൽ ഹാജരാകാനാണ് മാനേജിംഗ് ഡയറക്ടർക്കു നൽകിയിട്ടുള്ള നിർദേശം. ശിവകുമാറും ഭാര്യ ഉഷാ ശിവകുമാറും നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഹാജരാക്കണം. അദ്ദേഹത്തിന്റെ മകനും മറ്റു കുടുംബാംഗങ്ങളും ചാനലുമായി ബന്ധപ്പെട്ടു നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമക്കേടുകൾ ഒന്നും കണ്ടെത്താനാകാതെ മുൻ കർണാടക സർക്കാർ അവസാനിപ്പിച്ച കേസാണിതെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണമെന്നും ജയ്ഹിന്ദ് മാനേജിംഗ് ഡയറക്ടർ ബി.എസ്. ഷിജു വ്യക്തമാക്കി.
Read Moreഗവർണർ ഇന്നു തിരിച്ചെത്തും; പ്രതിഷേധത്തിനു സാധ്യത
തിരുവനന്തപുരം: വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. ഇന്നും ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം നടത്താൻ സാധ്യതയുണ്ട്. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ തവണയും റൂട്ട് മാറ്റിയാണ് ഗവർണറുടെ യാത്ര. ഇന്നലെ കണ്ണൂർ പയ്യാന്പലം ബീച്ചിൽ എസ്എഫ്ഐ പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചു. അതേസമയം വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാട് ഗവർണർ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. കൂടാതെ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഈ മാസം 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്.
Read Moreചത്തത് 13 പശുക്കൾ, മന്ത്രി റിപ്പോർട്ട് തേടി; പതിനഞ്ചുകാരന്റെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു
തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ചത്തത്. പിതാവിന്റെ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. കുട്ടികര്ഷകനായ മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി. സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെ മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി സംശയി ക്കുന്നു. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.ഗദ്ദാഫി, ഡോ.ക്ലിന്റ്, ഡോ.സാനി, ഡോ.ജോര്‍ജിന് എന്നിവര്‍ സ്ഥലത്തെത്തി…
Read More