സംസ്ഥാനത്ത് കഴി‌‌ഞ്ഞവർഷം നവംബർ വരെ 2,40,959 ക്രിമിനൽ കേസുകൾ; വധശ്രമക്കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് കഴി‌‌ഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത് 2,40,959 കേസുകൾ. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാള്‍ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ വർഷം നവംബർ വരെ റിപ്പോർട്ട് ചെയ്തത്. ഡിസംബറിലെ കണക്കുകൾ കൂടി ചേരുന്പോൾ എണ്ണം കൂടും. 2022ൽ 2,35,858 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. വധശ്രമക്കേസുകളിൽ വലിയ വർദ്ധന ഉണ്ടായതായി പോലീസ് പറയുന്നു. 2022ൽ 700 വധശ്രമക്കേസുകളായിരുന്നു. 2023 നവംബർ വരെ വധശ്രമക്കേസുകൾ 918 ആയി. അതേസമയം കൊലക്കേസുകളുടെ എണ്ണത്തിൽ 2022നെ അപേക്ഷിച്ച് 2023ൽ കുറവുണ്ടായിട്ടുണ്ട്. 2022ൽ കേസുകളുടെ എണ്ണം 334 ആയിരുന്നുവെങ്കിൽ 2023 നവബർ വരെ 306 ആണ്. 2022 ൽ‍ റിപ്പോർട്ട് ചെയ്ത ദേഹോപദ്രവ കേസുകൾ 17,174 ആയിരുന്നു. കഴിഞ്ഞ വർഷം നവംബർ വരെ 17,713 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ തട്ടിപ്പുക്കേസുകൾ 8307 ആണെങ്കിൽ 2023ൽ 10,393 കേസുകളായി.…

Read More

മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. മതമേലധ്യക്ഷന്മാർ, വിവിധ സാമുദായിക-സംഘടനാ നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ കെസിബിസി പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. കൂടാതെ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന്‍റെ തിയതി ഇന്നത്തെ യോഗം പരിഗണിച്ചേക്കും.ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്.

Read More

പാണക്കാട് തങ്ങളെ ക്ഷണിച്ചില്ല; ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഉദ്ഘാടനത്തിനു വിലക്ക്

കോഴിക്കോട്: സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യാനിരുന്ന എസ്കെഎസ്എസ്എഫ് പരിപാടിക്ക് വിലക്കേർപ്പെടുത്തി പള്ളിക്കമ്മിറ്റി. മുസ് ലിം ലീഗ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്‍റ് സെക്രട്ടറിയായ മഹല്ല് കമ്മിറ്റിയുടേതാണ് നടപടി. മുക്കം മുരിങ്ങംപുറായി പള്ളിക്കമ്മിറ്റിക്ക് കീഴിൽ എസ്കെഎസ്എസ്എഫ് ആരംഭിക്കുന്ന സഹചാരി സെന്‍ററിന്‍റെ ഉദ്ഘാടനമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കാനിരുന്നത്. പാണക്കാട് തങ്ങൻമാരെ ക്ഷണിക്കാതിരുന്നതോടെയാണ് പള്ളിക്കമ്മിറ്റി പരിപാടി തടഞ്ഞതെന്നു പറയുന്നു. ഇതോടെ മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ഓഫീസ് ഉദ്ഘാടനം പള്ളി കോമ്പൗണ്ടിന് പുറത്ത് നിർവഹിച്ച് ജിഫ്രി തങ്ങൾക്ക് മടങ്ങേണ്ടിവന്നു. പള്ളിക്കമ്മിറ്റിയുടെ അനുമതിയില്ലാതെ ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചതുകൊണ്ടാണ് അനുമതി നൽകാതിരുന്നതെന്നാണ് ഭാരവാഹികളുടെ വിശദീകരണം. സമസ്തയുടെ പ്രധാന പോഷക സംഘടനയായ എസ്കെഎസ്എഫ്പാണക്കാട് വിരുദ്ധ ചേരിയുടെ നിയന്ത്രണത്തിലാണ്.

Read More

മഹിളാ സമ്മേളനം കേരളത്തിൽ മാറി വരുന്ന സ്ത്രീ മനസിന്‍റെ പ്രഘോഷണമാണ്; കെ. സുരേന്ദ്രൻ

തൃശൂർ : ഇന്ന് ജില്ലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നതെന്നും അദ്ദേഹം പ‌റഞ്ഞു. മഹിളാ സമ്മേളനം കേരളത്തിൽ മാറി വരുന്ന സ്ത്രീ മനസിന്‍റെ പ്രഘോഷണമാണെന്നും നാരീ ശക്തിയു‌ടെ ഉജ്ജലമായിട്ടുള്ള പ്രകടനമാണ് ഇതെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ല. സമ്മേളനം സ്ത്രീകൾ തന്നെ നടത്തുന്നതും സ്ത്രീകളാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നതെന്നും ‌അദ്ദേഹം പറഞ്ഞു. സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് തൃശൂരിലെ പൗരാവലിയിൽ നിന്നും മനസ്സിലായിട്ടുളളത്. നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്‍റെ നേതൃത്വവും കേരളം അംഗീകരിക്കുന്നു അതിനോടൊപ്പം കേരളം അണി ചേരുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് കുട്ടനല്ലൂർ…

Read More

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്: രണ്ട് വയസുള്ള മകൻ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പിന്നാലെ ജീവനൊടുക്കി പിതാവും

ഗുരുഗ്രാം: രണ്ടു വയസുള്ള മകന്‍റെ മുമ്പിൽവച്ചു ഭാര്യയെ കൊലപ്പെടുത്തിയശേഷം യുവാവ് മെട്രോ സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിൽനിന്നു റോഡിലേക്കു ചാടി ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഗൗരവ് ശർമയാണു മരിച്ചത്. ഇയാളുടെ ഭാര്യ ആഗ്രാ സ്വദേശിനിയായ ലക്ഷ്മി റാവത്തിനെ (23) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രക്തത്തിൽ മുങ്ങിയ മൃതദേഹത്തിനരികിൽ രണ്ടു വയസ് പ്രായമായ കുഞ്ഞു കരഞ്ഞുകൊണ്ടിരുന്നതായി പോലീസ് പറഞ്ഞു. കൂർത്ത ആയുധമുപയോഗിച്ച് കുത്തേറ്റതാണ് മരണകാരണം. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ആറുമാസം മുമ്പാണ് ഭർത്താവ് ഗൗരവ് ശർമയ്ക്കൊപ്പം ലക്ഷ്മി ഗുരുഗ്രാമിലേക്കു താമസം മാറിയത്.    

Read More

ഇന്ന് ഒറ്റപ്പെട്ട മഴ; ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലിന് സമീപമുള്ള ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. 4ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു.കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

പുതുവത്സര ആഘോഷവും ഫോട്ടോഷൂട്ടും; മകളെ എതിർത്ത് മാതാപിതാക്കൾ; വീട്ടുകാരോട് പിണങ്ങി വിദ്യാർഥിനി ജീവനൊടുക്കി 

ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയാണ് മരിച്ചത്. ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന വിദ്യാര്‍ഥിനിയാണ് വര്‍ഷിണി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിലെ ഒരു മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതോടെ മുറിയില്‍ പോയ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.    

Read More

കുടിശിക കിട്ടിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ടി വരും; സപ്ലൈകോ

തിരുവനന്തപുരം: കുടിശികയിനത്തിലുള്ള തുക പകുതിയെങ്കിലും ലഭിച്ചില്ലെങ്കിൽ ഔട്ട് ലെറ്റുകൾ അടച്ചിടേണ്ടിവരുമെന്നും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ഇടപെട്ടതിന്‍റെ ഫലമായി 1500 കോടിയിൽപരം രൂപ സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്നാണ് സപ്ലൈകോയുടെ വാദം. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന കരാറുകാർക്കും വൻതുക കുടിശികയായി മാറിയിട്ടുണ്ട്. ഇതേ തുടർന്ന് ടെണ്ടർ നടപടികളിൽ പ ങ്കെടുക്കാതെ പല കരാറുകാരും പിൻമാറുന്നത് സപ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരിക്കുകയാണ്. സബ് സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് തീരുമാനിക്കുകയും വിദഗ്ധസമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം വിലവർധന പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനം വരാനിരിക്കെയാണ് ഇനിയും പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read More

തിരുവനന്തപുരവും കൊല്ലവും വച്ചുമാറിയാൽ രണ്ടിടത്തും ഇടതുപക്ഷം ജയിക്കും: സി. ദിവാകരൻ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് സിപിഐയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങൾ വച്ചു മാറിയാൽ രണ്ടിടത്തും ഇടതുപക്ഷം വിജയിക്കുമെന്ന അഭിപ്രായവുമായി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. മുതിര്‍ന്ന ഇടതുനേതാക്കള്‍ അതിനുള്ള രാഷ്ട്രീയ പക്വത കാട്ടണമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ സി. ദിവാകരൻ പറയുന്നു. തിരുവനന്തപുരത്ത് സിപിഎം അനുകൂല തൊഴിലാളി-യുവജന, സര്‍വീസ് സംഘടനകളുടെ ശക്തമായ സാന്നിധ്യമുണ്ട്. എൻജിഒ യൂണിയനായാലും കേന്ദ്ര സർക്കാർ ജീവനക്കാരായാലും അവരെയെല്ലാം സ്വാധീനിക്കുന്ന രാഷ്ട്രീയം സിപിഎമ്മിന്‍റെ രാഷ്ട്രമാണെന്നും സി. ദിവാകരൻ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കൂടുതല്‍ ഇടത് എംപിമാരുണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് മണ്ഡലംവച്ചുമാറല്‍പോലെയുള്ള വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും സി.ദിവാകരൻ പറയുന്നു. നിലവില്‍ തിരുവനന്തപുരത്ത് സിപിഐയും കൊല്ലത്ത് സിപിഎമ്മുമാണ് മത്സരിക്കുന്നത്. സീറ്റുകള്‍ പരസ്പരം വച്ചുമാറിയാല്‍ രണ്ട് സ്ഥലത്തും വിജയസാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകൾ ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്നു. 2009 മുതല്‍ കോണ്‍ഗ്രസിന്‍റെ ശശി തരൂർ…

Read More

മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചു; 17കാരി അപകടനില തരണംചെയ്തു

ഇടുക്കി: മദ്യം നല്‍കി പീഡനത്തിനിരയാക്കിയ നെടുങ്കണ്ടം സ്വദേശിയായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളജിലാണ് പെണ്‍കുട്ടി ചികില്‍സയില്‍ കഴിയുന്നത്. അതീവ ഗുരുതര നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയത്. സംഭവത്തില്‍ നെടുങ്കണ്ടം കോമ്പയാര്‍ മുരുകന്‍പാറ ഈട്ടിക്കാലയില്‍ ആഷിക്ക് ഹക്കീം (23), സൃഹുത്തുക്കളായ കോമ്പയാര്‍ മുരുകന്‍പാറ കുഴിവേലില്‍ അനേഷ് അനില്‍കുമാര്‍(21), പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആഷിക്ക് കൂട്ടുപ്രതിയായ അനേഷിന്‍റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം മൂവരും കൂടി പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ആഷിക് പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ അനേഷിന്‍റെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പെണ്‍കുട്ടി.

Read More