തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. വൈകിട്ട് 6.30നാണ് ഗവർണർ തലസ്ഥാനത്തെത്തുക. വിമാനത്താവളത്തിൽ നിന്ന് രാജ് ഭവനിലേക്കുള്ള യാത്രയിൽ പഴുതടച്ച കനത്ത സുരക്ഷ ഒരുക്കും. അതേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐയുടെ നിലപാട്. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. സർക്കാരുമായുള്ള ഏറ്റുമുട്ടലിനുശേഷം മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ചെത്തുന്ന വേദിയായിരിക്കും നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ്. ഒരാഴ്ചയ്ക്കു ശേഷമാണ് ഗവർണർ സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഗവർണർ ഡൽഹിയിലേക്ക് തിരിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. ഇന്ന് ഗവർണർ തിരിച്ചെത്തുന്പോൾ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് കനത്ത സുരക്ഷ ഒരുക്കുന്നത്. നാളെ രാജ്ഭവനിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങിനു ശേഷം ഗവര്ണര്…
Read MoreCategory: Loud Speaker
കർണാടകയിൽ യെദ്യൂരപ്പ സർക്കാർ നടത്തിയത് 40,000 കോടിയുടെ അഴിമതി; പാർട്ടിയിൽനിന്നു പുറത്താക്കിയാൽ എല്ലാം വെളിപ്പെടുത്തുമെന്ന് ബിജെപി എംഎൽഎ
ബംഗളൂരു: കർണാടകയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി എംഎൽഎ. വിജയ്പുർ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ ആണ് വിമത നിലപാടുമായി രംഗത്തെത്തിയത്. തന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയാൽ ഭരണത്തിലിരുന്നുകൊണ്ട് പണം കൊള്ളയടിക്കുകയും സ്വത്തു സമ്പാദനം നടത്തുകയും ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നാണ് പാട്ടീൽ നേതൃത്വത്തിനു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബി.എസ്. യെദ്യൂരപ്പ സർക്കാരിന്റെ കാലത്ത് 40,000 കോടിയിലേറെ രൂപയുടെ അഴിമതി കർണാടകയിൽ നടന്നുവെന്നാണ് പാട്ടീലിന്റെ ആരോപണം. ഒരു കൊറോണരോഗിക്ക് എട്ടു മുതൽ പത്തു ലക്ഷം രൂപ വരെ തുക ചെലവാക്കിയെന്ന് കണക്കുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. കോവിഡിന്റെ സമയത്ത് കർണാടകയിൽ അധികാരത്തിലിരുന്ന യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻ കൊള്ള നടത്തിയെന്നാണ് യത്നാൽ ആരോപിക്കുന്നത്. ആരുടെ സർക്കാർ അധികാരത്തിലിരുന്നത് എന്നുള്ളതല്ല പ്രശ്നമെന്നും കള്ളന്മാർ കള്ളന്മാരാണെന്നും പാട്ടീൽ പറഞ്ഞു. 45 രൂപയുടെ മാസ്കിന്റെ വില 485 രൂപയായി ഉയർത്തിയെന്നും എംഎൽഎ ആരോപിക്കുന്നു. ഗുരുതരമായ വെളിപ്പെടുത്തൽ…
Read Moreഈറോഡ് – തിരുനെൽവേലി എക്സ്പ്രസ് ചെങ്കോട്ട വരെ നീട്ടാൻ തീരുമാനം
കൊല്ലം: ട്രെയിൻ നമ്പർ 16845/16886 എക്സ്പ്രസ് ചെങ്കോട്ട വരെ നീട്ടുന്നതിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നീട്ടിയ റൂട്ടിൽ ചേരൻ മഹാദേവി, അംബാസമുദ്രം, കിലക്കാഡിയം, പാവൂർ സത്രം എന്നിവയാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾ. തിരുച്ചിറപ്പള്ളിയിലായിരിക്കും ഈ വണ്ടികളുടെ പ്രാഥമിക അറ്റകുറ്റപ്പണികൾ നടത്തുക. സർവീസ് നീട്ടിയത് എന്നു മുതൽ പ്രാവർത്തികമാകും എന്ന് ഉത്തരവിൽ വ്യക്തമാക്കിയില്ല. ഏറ്റവും വേഗം സൗകര്യപ്രദമായ ദിവസം മുതൽ ചെങ്കോട്ടയ്ക്ക് സർവീസ് ആരംഭിക്കണമെന്നാണ് റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടറുടെ ( കോച്ചിംഗ്) നിർദേശത്തിൽ പറയുന്നത്. അതേ സമയം 17230 ഹൈദരാബാദ് – തിരുവനന്തപുരം എക്സ്പ്രസിന്റെ സമയം മാറ്റാനും റെയിൽവേ തീരുമാനിച്ച് ഉത്തരവ് ഇറങ്ങി. ഈ സമയമാറ്റം തീർത്തും അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഹൈദരാബാദിൽ നിന്ന് ഉച്ചയ്ക്ക് 12.20 ന് പുറപ്പെടുന്ന ശബരി പിറ്റേ…
Read Moreരാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങ്; കോൺഗ്രസ് പങ്കെടുക്കരുതെന്ന് കെ. മുരളീധരൻ എംപി
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ.മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും മുരളീധരൻ വ്യക്തമാക്കി. കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയി ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്. ഒരു സ്ട്രക്ക്ച്ചർ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോൺസ് പോകേണ്ട. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ . എല്ലാവരുടേയും…
Read Moreതമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽക്കൊല; രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ച് കൊന്നു
ചെന്നൈ: കാഞ്ചിപുരത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ചുകൊന്നു. രഘുവരൻ, വെങ്കിടേശൻ എന്നിവരെയാണ് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ആറുമാസത്തിനിടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്. കഴിഞ്ഞ ദിവസം കാഞ്ചിപുരത്ത് പ്രഭാകരൻ എന്ന ക്രിമിനലിനെ പട്ടാപ്പകൽ ഒരു സംഘം ആളുകൾ റോഡിൽ വച്ചു വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഇന്ന് പുലർച്ചെയോടെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രഭാകരൻ കൊലക്കേസിലെ പ്രതികളെന്നു സംശയിക്കുന്ന രഘുവരൻ ഉൾപ്പെടുന്ന സംഘം ഒരു പാലത്തിനടിയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. ഇവിടെ സംഘത്തിലെ നാലുപേർ ഉണ്ടായിരുന്നുവെന്നും ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മാരകായുധങ്ങളും വടിവാളും ഉപയോഗിച്ച് ഇവർ ആക്രമണം നടത്തിയെന്നും തുടർന്ന് പ്രാണരക്ഷാർഥം വെടിയുതിർക്കേണ്ടതായി വന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഏറ്റമുട്ടലിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഏറ്റുമുട്ടലിൽ രണ്ടുപോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ…
Read Moreഐടി നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം; നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ഉപയോക്താക്കൾ ഐടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്കു നിർദേശം നൽകി കേന്ദ്രം. ഡീപ്ഫേക്കുകളുടെ ആധിക്യം കണക്കിലെടുത്താണു നടപടി. ഇൻസ്റ്റഗ്രാം, എക്സടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്കാണു നിർദേശം. നിർമിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിൽ ഐടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം മാധ്യമങ്ങളിൽ അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. നിയമലംഘകരെ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന പാളിച്ച നിയമപരമായി ഇത്തരം മാധ്യമങ്ങളുടെ പിഴവാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്. തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നിർമിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ ഇത്തരം ഭീഷണി വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡീപ്ഫേക്കുകൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് നേരത്തെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. ഇതു സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നു…
Read Moreപോലീസിനെ വെട്ടിക്കാൻ ലഹരി മാഫിയയുടെ പുതിയ തന്ത്രം
കണ്ണൂർ: പുതുതലമുറ ലഹരിമരുന്നായ എംഡിഎംഎ അടയ്ക്കം മാരക മയക്കുമരുന്നുകളുടെ പറുദീസയായി കേരളം മാറിയതോടെ പോലീസിന്റെ കണ്ണ് വെട്ടിക്കാൻ പുതിയ തന്ത്രവുമായി കേരളത്തിലെ മയക്കുമരുന്ന് മാഫിയ. ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയങ്ങളെ കണ്ടെത്തുന്നതിനും അവരുടെ ഇടപാടുകൾ മനസിലാക്കുന്നതിനും പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെയാണ്. എന്നാൽ ഇത് തിരിച്ചറിഞ്ഞ ലഹരിമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണികൾ ഇപ്പോൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പ്രധാനമായും നടത്തുന്നത് അന്യരുടെയും ചെറിയ പരിചയമുള്ളവരുടേയും ഓൺലൈൻ ഇടപാടുകളിലൂടെയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രധാനമായും മൊബൈൽ റീചാർജ് സ്ഥാപനങ്ങൾ, വ്യാപാരികൾ, ചെറിയ പരിചയക്കാർ എന്നിവരുടെ ഓൺ ലൈൻ അക്കൗണ്ടുകൾ വഴിയാണ് ഇടാപാട് നടത്തുന്നതെന്നാണ് പോലീസിന് വ്യാക്തമായത്. അടുത്തകാലത്ത് മട്ടന്നൂരിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് സംഘം പ്രധാനമായും ഉപയോഗിച്ചത് ഇത്തരം തന്ത്രമാണ്. റീചാർജ് മൊബൈൽ സെന്റർ ഉടമ വരെ അന്വേഷണത്തിന്റെ പരിധിയിൽ വന്ന…
Read Moreകെഎസ്ആർടിസി: യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഉപദേശക സമിതി
ചാത്തന്നൂർ: കെഎസ്ആർടിസി യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഉപദേശക സമിതി രൂപീകരിച്ചു. ആദ്യ ഘട്ടത്തിൽ 41 അംഗങ്ങളുണ്ടായിരുന്ന ഉപദേശകസമിതിയിൽ ഇപ്പോൾ യാത്രക്കാരുടെ പ്രതിനിധികളായ 30 അംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചത്. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട. പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചത്. സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ, ഡിജോ കാപ്പൻ, കെ.സി.ചാക്കോ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം എന്നിവരും പുനഃസംഘടിപ്പിക്കപ്പെട്ട സമിതിയിൽ അംഗങ്ങളാണ്. അതിൽ 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നു സർക്കാർ നോമിനേറ്റ് ചെയ്ത 4 പേരും, മോട്ടോർ…
Read Moreമൂന്ന് വയസുകാരിക്കുനേരേ ലൈംഗികാതിക്രമം; 77കാരൻ പിടിയിൽ
പാലക്കാട്: നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസായ കുഞ്ഞിന് നേരേ 77 കാരന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ പ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നതെന്ന് പോലീസ് പറയുന്നത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ 77കാരനെ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈംഗിക പീഡനത്തിനിരയായ മൂന്നു വയസുകാരി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരേ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.
Read Moreഭർത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടു പോയി; പിന്നാലെ ജീവനൊടുക്കി യുവതി
തിരുവനന്തപുരം: ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിലെത്തിയ യുവതിയുടെ ആത്മഹത്യ, ഭർത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന് പിന്നാലെ. തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്താണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഷഹ്ന (23) യെ കണ്ടെത്തിയത്. ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കട സ്വദേശിയുമായി മൂന്ന് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം മൂന്ന് മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ അനിയന്റെ മകന്റെ ജന്മദിനാഘോഷത്തിന് ഷഹ്നയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നു. നേരിട്ട് ക്ഷണിക്കാത്തതിനാൽ ആഘോഷത്തിൽ പങ്കെടുക്കാൻ യുവതി തയാറായില്ല. പിന്നാലെ കുഞ്ഞിനെ എടുത്ത് ഭർത്താവ് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറിയ യുവതിവാതിലടിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനാൽ വാതിൽ ചവിട്ടി…
Read More