കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ ഇന്ത്യന്‍ നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റേതുള്പ്പെടെ തന്ത്രപ്രധാന ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി കൈമാറിയ കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശിയും കപ്പല്‍ശാലയിലെ ഇലക്ട്രോണിക്സ് മെക്കാനിക് വിഭാഗം കരാര്‍ ജീവനക്കാരനുമായ ശ്രീനിഷ് പൂക്കോടനെ (30) കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്. ഇതിനായി ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് ശ്രീനിഷ് ചിത്രങ്ങള്‍ കൈമാറിയത്. ഈ അക്കൗണ്ടിന്റെ വിശദ പരിശോധനാ ഫലം സൈബര്‍ സെല്ലില്‍നിന്ന് ലഭിക്കേണ്ടതുണ്ട്. എയ്ഞ്ചല്‍ പായലുമായി ശ്രീനിഷ് കൂടുതല്‍ ചാറ്റ് നടത്തിയത് ഫേയ്സ്ബുക് മെസഞ്ചറിലൂടെയാണ്. വാട്സാപ് വഴിയുള്ള ചാറ്റുകളില്‍ ചിലത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങളുള്ള ഫോണിന്റെ മിറര്‍ ഇമേജ് പോലീസ് ശേഖരിക്കുകയാണ്.…
Read MoreCategory: Loud Speaker
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ തട്ടിയെടുത്തത് 1.9 കോടി
കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തത് 1.9 കോടി രൂപ. കേസുമായി ബന്ധപ്പെട്ട് കലൂര്‍ അശോക റോഡിലുള്ള ടാലന്റ് വിസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട മണിവീണയില്‍ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂര്‍ ശൃംഗപുരം വക്കേക്കാട്ടില്‍ അനീഷ് (45) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പതോളം ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിന് ഇരയായത്.യുകെ, സിംഗപ്പൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് തങ്ങളുടെ കൈവശം വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പ്രതികളുടെ ഉറപ്പിന്മേല് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. ഉദ്യോഗാര്‍ഥികളില്‍നിന്ന് നേരിട്ട് പണം വാങ്ങാതെ ഏജന്റ് വഴി…
Read Moreസപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില കൂടും; വിലവർധനവ് സംബന്ധിച്ചുള്ള റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: പുതുവർഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോയിലെ പതിമൂന്നിനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടും. ജയഅരി, പഞ്ചസാര, ചെറുപയർ, മുളക്, വെളിച്ചെണ്ണ, കടല, വൻപയർ, പരിപ്പ്, മല്ലി, പച്ചരി ഉൾപ്പെടെയുള്ള പതിമൂന്നിനം സാധനങ്ങളുടെ വിലയാണ് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. സപ്ലൈകോയുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതി വിലവർധനവ് സംബന്ധിച്ചുള്ള റിപ്പോർട്ട് തയാറാക്കി ഭക്ഷ്യമന്ത്രിക്ക് സമർപ്പിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ വില വർധന പ്രാബല്യത്തിൽ വരും. പൊതുവിപണിയിൽ വിലനിയന്ത്രിക്കാൻ സപ്ലൈകോ ഇടപെട്ടെങ്കിലും സർക്കാർ കോടി കണക്കിന് രൂപ നൽകാത്തത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയിരുന്നു. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാൻ ഒന്നുകിൽ അനുവദിക്കുക അല്ലെങ്കിൽ നഷ്ടം നികത്താൻ സർക്കാർ പണം നൽകണമെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. എന്നാൽ സർക്കാരിന്റെ നിലവിലെ സാന്പത്തിക പ്രതിസന്ധിയിൽ സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കില്ലെന്ന് ധനകാര്യവകുപ്പ് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാൻ ധാരണയായത്.അറുന്നൂറ് കോാടിയിൽപരം രൂപ…
Read Moreകുറഞ്ഞ വിലയ്ക്കു വീടും സ്ഥലവും; ഓഫർ കേട്ട് ചാടി വീണു; മലയാളികളിൽ നിന്ന് പണം തട്ടിയ ഏഴു പേർ പിടിയിൽ
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ കുറഞ്ഞവിലയ്ക്കു സ്ഥലം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് മലയാളികളില്‍നിന്നു പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരിൽ നിന്നാണു പണവും കാറുമടക്കം സംഘം തട്ടിയെടുത്തത്. ഇരുവരും കൃഷി ചെയ്യാൻ കുറഞ്ഞ വിലയ്ക്കു സ്ഥലം അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെത്തിയത്. ഗൂഡല്ലൂർ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിച്ചു. ഇവിടുത്തെ തോട്ടവും വീടും കാണിച്ചു കൊടുത്തു. പിന്നാലെ ഇവരെ വീട്ടിനുള്ളിൽ ബന്ധിയാക്കി. ബന്ധിയാക്കിയതിനു പിന്നാലെ മൂന്നു ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളുവെന്നു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകാൻ തയാറാകാതെ വന്നതിനെത്തുടർന്നു സംഘം ആലപ്പുഴ സ്വദേശികളെ ക്രൂരമായി മർദിക്കുകയും പിന്നീട് കൈയിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എൺപതിനായിരം രൂപയും തട്ടിയെടുത്തു. ഇവർ വന്ന കാറും മൊബൈൽ…
Read Moreനാളെ മണ്ഡലപൂജ; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്
ശബരിമല: 40 നാള് നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കു സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നാളെ മണ്ഡലപൂജ. മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഡിസംബര്‍ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. ഘോഷയാത്രയ്ക്കു പമ്പയില്‍ സ്വീകരണം നല്‍കും. വിശ്രമത്തിനുശേഷം തുടരുന്ന യാത്ര വൈകുന്നേരം 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്ക അങ്കി ഘോഷയാത്രയ്ക്കു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. ശരംകുത്തിയില്‍ ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ശ്രീകോവിലിനു മുമ്പിലെത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലെത്തിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30ന് ക്ഷേത്രത്തില്‍ നടക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ 451 പവന് തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്. നാളെ…
Read Moreതിരക്കിലമര്‍ന്ന് ശബരിമല; മണ്ഡലപൂജയുടെ നാളുകളില്‍ ദര്‍ശനം തേടി എത്തിയത് ആയിരങ്ങൾ
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണ്ഡലപൂജയുടെ നാളുകളില്‍ ദര്‍ശനം തേടി എത്തിയത് ആയിരങ്ങളാണ്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന അഭൂതപൂര്‍വമായ തിരക്കില്‍ അമര്‍ന്നിരിക്കുകയാണ് തീര്ഥാടനപാതകള്. നിയന്ത്രണങ്ങളോടെയാണ് അയ്യപ്പഭക്തരെ മല കയറ്റുന്നത്. ഇന്നലെ മാത്രം ഒരുലക്ഷത്തോളം ആളുകള്‍ ശബരിമലയിലെത്തിയിരുന്നു. ഇന്നും തിരക്ക് തുടരുകയാണ്. ഇന്നും നാളെയും ദര്‍ശനസമയത്തില്‍ കുറവുള്ളതിനാല്‍ തിരക്ക് നിയന്ത്രണത്തിനായി നടപടികളെടുത്തിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് ബുക്കിലും ബുക്കിംഗ് പരിമിതപ്പെടുത്തിയിരുന്നെങ്കിലും മുന്‍ദിവസങ്ങളില്‍ ബുക്ക് ചെയ്തവരടക്കം ഒന്നിച്ചെത്തിയതോടെ തിരക്ക് വര്‍ധിക്കുകയായിരുന്നു. പമ്പയിലേക്കുള്ള വഴികളില്‍ പത്തനംതിട്ട, വടശേരിക്കര, പെരുനാട്, പൊന്‍കുന്നം, എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെയും നിയന്ത്രണം വേണ്ടിവന്നു. ഇടത്താവളങ്ങളിലൊഴികെ വാഹനങ്ങള്‍ പിടിച്ചിടുന്നതിനിടെ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ വന്നതോടെ വാഹനങ്ങള്‍ വിട്ടുതുടങ്ങി. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള മല കയറ്റത്തിലും മണിക്കൂറുകള്‍ വേണ്ടിവരികയാണ്. കുറഞ്ഞത് 15 മണിക്കൂറെങ്കിലും എടുത്തെങ്കിലും പമ്പയില്‍ നിന്നു സന്നിധാനത്തെത്തി ദര്‍ശനം സാധ്യമാകൂവെന്നതാണ് ഇന്നു രാവിലെ വരെയുള്ള സ്ഥിതി.
Read Moreചെം പ്ലൂട്ടോ കപ്പൽ ആക്രമണം; ഫോറൻസിക് പരിശോധന നടത്തും; അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ
ന്യൂഡൽഹി: അറബിക്കടലിൽ മൂന്നു യുദ്ധകപ്പലുകൾ വിന്യസിച്ചു പ്രതിരോധം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്കെതിരേ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെനീക്കം. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്. ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ തിങ്കളാഴ്ച പകൽ മൂന്നരയ്ക്ക് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. കപ്പൽ ഇന്ത്യൻ നേവി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെ വിശകലനത്തിൽ ഡ്രോൺ ആക്രമണമാണു നടന്നതെന്നു സംഘം വിലയിരുത്തി. ഉപയോഗിച്ച സ്ഫോടകവസ്തു ഏതാണെന്നറിയാൻ കൂടുതൽ ഫോറൻസിക് പരിശോധന നടത്തണം. നാവികസേനയുടെ പരിശോധനയ്ക്കു ശേഷം വിവിധ ഏജൻസികളുടെ സംയുക്ത…
Read Moreമനുഷ്യക്കടത്തെന്നു സംശയം ഫ്രാന്‍സില്‍ തടഞ്ഞ വിമാനം മുംബൈയില്‍ എത്തി
ന്യൂഡല്‍ഹി: മനുഷ്യക്കടത്തെന്ന സംശയത്തെത്തുടർന്ന് ഫ്രാന്‍സില്‍ തടഞ്ഞുവച്ച ഇന്ത്യക്കാരുമായുള്ള എയര്‍ബസ് എ340 വിമാനം മുംബൈയില്‍ എത്തി. പുലര്‍ച്ചെ നാലോടെയാണ് വിമാനം മുംബൈയില്‍ എത്തിയത്. ദുബായിയില്‍നിന്ന് നിക്കരാഗ്വയിലേക്കു പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഇറക്കുകയായിരുന്നു. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു.303 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിമാനം വിട്ടയയ്ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ ഒരുക്കിയ താത്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന് ഉത്തരവിട്ടത്. പിടിച്ചെടുത്ത് നാലു ദിവസങ്ങള്‍ക്കു ശേഷമാണു വിമാനം വിട്ടയച്ചത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാലു ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല.ചോദ്യംചെയ്യല്‍ നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് അധികൃതർ വിമാനം വിട്ടയയ്ക്കാന് തീരുമാനിച്ചത്. വിമാനത്തിലെ മിക്ക യാത്രക്കാർക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ താത്പര്യമില്ലെന്നും…
Read Moreമാധ്യമപ്രവർത്തകയോട് അപമര്യാദ; ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം ഉടൻ
കോഴിക്കോട്: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് നീക്കം. ഒക്ടോബര്‍ 27-ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. രാഷ്ട്രീയ സമ്മര്‍ദം ഏറെയുണ്ടായിരുന്ന കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും നടന്നില്ല.സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പോലീസ് പരിശോധിച്ചു. 17 മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി. 354 എ വകുപ്പാണ് സുരേഷ്ഗോപിക്കെതിരേ ചുമത്തിയത്. വിഷയം സിപിഎം ഏറ്റെടുത്തതോടെ സൈബറിടത്തില്‍ ഉള്‍പ്പെടെ സുരേഷ്ഗോപിക്കെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ സുരേഷ്ഗോപിക്ക് പൂര്‍ണ പിന്തുണയുമായി നടക്കാവ് സ്റ്റേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം ഒന്നാകെ എത്തി. കോടതി പരിഗണനയിലുള്ള കേസായതിനാല്‍ തന്നെ സുരേഷ്ഗോപിയോ, മാധ്യമ പ്രവര്‍ത്തകയോ പിന്നീട് ഈ വിഷയത്തില്‍…
Read Moreഎൻഎസ്എസിനെതിരെ വിമർശനം; സ്വവർഗരതിയെ ജനിതകമായി അവതരിപ്പിക്കുന്നു; നാസർ ഫൈസി കൂടത്തായി
എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. വിവാദമായ പാഠഭാഗമാണ് എൻഎസ്എസ് ക്യാമ്പിലെ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് നാസർ ഫൈസി കൂടത്തായി. അധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മോഡ്യൂളും അതീവ അപകടകരമെന്നും ഗൈഡിലുള്ളത് അധാർമിക കാര്യങ്ങളാണെന്നും, സെക്ഷ്വൽ ഓറിയന്റേഷൻ എന്ന പേരിൽ സ്വവർഗ്ഗ രതിയെ ജനിതകമായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സ്വവർഗരതി ജനിതമാണെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ സംഘടനകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി നാസർ ഫൈസി കൂടത്തായി ഇതിനു മുൻപ് രംഗത്തെത്തിയിരുന്നു. മുസ്ലിം പെൺകുട്ടികളെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്നാണ് ഫൈസി കൂടത്തായി നേരത്തെ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… എൻഎസ്എസ് ക്യാമ്പിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ*ഇന്ന് (ഡിസം. 26 ന് ) ആരംഭിച്ച്…
Read More