കോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി ആരോപണങ്ങള്‍ ജാള്യത മറയ്ക്കാനെന്ന് മന്ത്രി റിയാസ്; അനുമതി നിഷേധിച്ചാലും റാലി നടത്തുമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി നിേഷധിച്ചതിന്‍റെ പേരിലുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്‍റെ ജാള്യത മറയ്ക്കാനാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതേസമയം, സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും കോണ്‍ഗ്രസിന്‍റെ റാലി കോഴിക്കോട് കടപ്പുറത്തു 23നുതന്നെ നടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് റാലിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതാണ് വിവാദത്തിനു കാരണം. 25ന് കടപ്പുറത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ് കുളമാക്കാനുള്ള ശ്രമമാണ് േകാണ്‍ഗ്രസിന്‍റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടു പറഞ്ഞു. നവകേരള സദസിന്‍റെ േവദിയായാി കടപ്പുറം േനരത്തെ തീരുമാനിച്ചിരുന്നതാണ്. 25 ദിവസം മുമ്പ് ബുക്കിംഗ് നടത്തുകയും ചെയ്തു. ഒരു പരിപാടിക്ക് രണ്ടു ദിവസം മുമ്പല്ല വേദി നശ്ചയിക്കേണ്ടതെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനു വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമെന്നു മന്ത്രി പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന്…

Read More

കണ്ണൂർ ഉരുപ്പുംകുറ്റി വനത്തിൽ വെടിവയ്പ് തുടരുന്നു; മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നും ഇല്ലെന്നും; അടിമുടി ദുരൂഹത

ഇരിട്ടി(കണ്ണൂർ): ഉരുപ്പുംകുറ്റി വനത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. വനത്തിൽനിന്ന് ഇന്നലെ അർധരാത്രി അഞ്ച് റൗണ്ടോളം വെടിയൊച്ച കേട്ടതായും ഇന്നു പുലർച്ചയും വെടിയൊച്ച ഉയർന്നതായും പ്രദേശവാസികൾ പറഞ്ഞു. ഉരുപ്പുംകുറ്റി, എടപ്പുഴ, വാളത്തോട് പ്രദേശങ്ങൾ രാത്രിയിലും പോലീസിന്‍റെ നിയന്ത്രണത്തിൽതന്നെ ആയിരുന്നു. ഉരുപ്പുംകുറ്റി ടൗണിൽ മാത്രം 50 ഓളം പോലീസുകാരെ ഇന്നലെ രാത്രി വിന്യസിച്ചു. പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുന്നവരെപോലും പോലീസ് തടഞ്ഞിരുന്നു. നാലിന് തുടങ്ങേണ്ട ടാപ്പിംഗ് ജോലികൾ ആറിനുശേഷമാണ് ആരംഭിച്ചത്. ഇന്നലെ രാവിലെ 9.30 തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുകൂട്ടരും പരസ്പരം വെടി ഉതിർത്തെങ്കിലും ആർക്കെങ്കിലും പരിക്ക് പറ്റിയതായി പോലീസ് സ്ഥിരീകരിക്കുന്നില്ല. സ്ഥലത്തു ണ്ടായിരുന്ന എട്ടുപേരും രക്ഷപ്പെട്ടതായാണ് പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെങ്കിലും വെടിവയ്പ് നടന്ന സ്ഥലങ്ങളിൽ രക്തത്തുള്ളികൾ കണ്ടെന്നു പറയുന്നതു ദുരൂഹതയുണർത്തുന്നു. മാവോയിസ്റ്റുകൾ തിരിച്ചെത്തി ആക്രമണം നടത്താനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട്…

Read More

കണ്ടല സഹകരണ ബാങ്ക് കേസ്;അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

കൊച്ചി: തിരുവനന്തപുരം കണ്ടല സഹരണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍പ്പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). കണ്ടല ബാങ്ക് പ്രസിഡന്‍റും സിപിഐ മുന്‍ നേതാവുമായിരുന്ന എന്‍. ഭാസുരാംഗനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ബാങ്കില്‍ ദുരൂഹ നിക്ഷേപങ്ങള്‍ നടത്തിയവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവം ബാങ്കില്‍ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണിത്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഭാസുരാംഗന്‍റെ മകനെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കണ്ടലയിലെ രണ്ടര പതിറ്റാണ്ടുകാലത്തെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഓഫീസില്‍ വിളിച്ചുവരുത്തി ഭാസുരാംഗനില്‍നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്കില്‍ തട്ടിപ്പല്ല ക്രമക്കേടാണ് നടന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അറിവുള്ളതായാണ് ഭാസുരാംഗന്‍ ഇഡിയോട് വെളിപ്പെടുത്തിയിരിക്കുന്നത് തനിക്കെതിരേ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും. ഇതില്‍ സിപിഎം സിപിഐ നേതാക്കള്‍ക്ക് പങ്കുള്ളതായും ഭാസുരാംഗന്‍ കഴിഞ്ഞദിവസം…

Read More

ഡോണള്‍ഡ് ട്രംപിന്‍റെ സഹോദരി മരിച്ചനിലയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി(86) അന്തരിച്ചു. തിങ്കളാഴ്ച രണ്ടരയോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. 1983 മുതല്‍ ന്യൂജഴ്‌സിയിലെ ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ടിച്ച മരിയാനെ 2019ലാണ് വിരമിച്ചത്. ട്രംപിന്‍റെ നാലു സഹോദരങ്ങളില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് മരിയാനെ. സഹോദരിയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ട്രംപിന്‍റെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

Read More

വായു മലിനീകരണം;ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണത്തിന്‍റെ തോത് അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി). വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ഈ നടപടി. അടുത്ത ജനുവരി 24വരെ നിയന്ത്രണം തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. മൊത്തത്തില്‍ 91 പാര്‍ക്കിംഗ് സൈറ്റുകളാണ് എന്‍ഡിഎംസിയുടെ പരിധിയില്‍ വരുന്നത്. അതില്‍ 41 എണ്ണം നിയന്ത്രിക്കുന്നത് എന്‍ഡിഎംസിയാണ്. ശേഷിക്കുന്നവയുടെ നടത്തിപ്പു പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. സരോജിനി നഗര്‍ മാര്‍ക്കറ്റ്, ഖാന്‍ മാര്‍ക്കറ്റ്, ലോധി റോഡ്, ഐഎന്‍എ, എയിംസ്, സഫ്ദര്‍ജംഗ് എന്നിങ്ങനെ രാജ്പത്തിനും എയിംസിനും ഇടയില്‍ വരുന്ന പാര്‍ക്കിംഗ് സൈറ്റുകളില്‍ എപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Read More

പിണറായി വിജയൻ നെല്ലറയെ കല്ലറയാക്കി; കർഷകരെ കടക്കാരാക്കുന്ന കിരാതനടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് എം.എം.ഹസൻ

ആലപ്പുഴ: കർഷകരുടെ ആത്മഹത്യകളിലൂടെ കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടിനെ കല്ലറയാക്കിയിരിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു. കർഷകരിൽ നിന്നു നെല്ലെടുക്കുന്ന സംസ്ഥാന സർക്കാർ സമയബന്ധിതമായി വിലകൊടുക്കാതെ കടക്കാരാക്കുന്ന കിരാത നടപടി അവസാനിപ്പിക്കണമെന്നും കർഷകരെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരേ അതി ശക്തമായ സമര പരിപാടികൾക്ക്‌ രൂപം നൽകുമെന്നും ഹസൻ പറഞ്ഞു. ആത്മഹത്യചെയ്ത കർഷകന്‍റെ വീട് സന്ദർശിച്ച ശേഷം യുഡിഎഫ് കുന്നുമ്മയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദിന്‍റെ കുടുംബത്തെ ദത്തെടുക്കണമെന്നും കടം സർക്കാർ ഏറ്റെടുക്കണമെന്നും യോഗത്തിൽ സംബന്ധിച്ച കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് എക്സ് എംപി ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, കൺവീനർ ബി. രാജശേഖരൻ, എ.എ. ഷുക്കൂർ, എ.എം. നസീർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സെെനബയുടെ പക്കലുണ്ടായത് കൊച്ചുമകളു‌‌ടെ വിവാഹാവശ്യത്തിനുള്ള പണവും സ്വർണവും;നെഞ്ച് പൊട്ടി കരഞ്ഞ് ഭർത്താവ്

കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ സെെനബയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പു‌റത്ത്. വെളിപ്പെടുത്തലുകളുമായി സെെനബയുടെ ഭർത്താവ് ജയിംസ്. സെെനബയുടെ ഭർത്താവ് പറഞ്ഞത്… സെെനബയെ കാണാതാകുന്ന സമയത്ത് സെെനബയുടെ കയ്യിൽ പതിനേഴര പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും ഉണ്ടായിരുന്നതായി ഭർത്താവ് ജയിംസ് പറഞ്ഞു. പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമായിരുന്നു അത്.  കാണാതാകുന്നതിനു തൊട്ട് മുൻപ് വരെ സെെനബയുമായി ഫോണിൽ സംസാരിച്ചിരുന്നു എന്നും ജയിംസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് സെെനബയുടെ ഭർത്താവ് ജയിംസ്. ഏഴാം തിയതി രാവിലെ ജോലിക്കായി ജയിംസ് പുറപ്പെട്ടു. അന്നേ ദിവസം വെെകുന്നേരവും ‌സെെനബയോട് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റെ ദിവസം വീട്ടിലെത്തിയ ജയിംസ് വീട് പൂട്ടി കിടക്കുന്ന നിലയിലാണ് കണ്ടത്. അയൽവാസിയോട് വിവരം ചോദിച്ചപ്പോഴാണ് സെെനബ വീട്ടിൽ ഇല്ലെന്നുള്ള കാര്യം അറിഞ്ഞത്. പിന്നാലെ…

Read More

പട്ടാപ്പകൽ അമ്മയെയും മക്കളെയും വെട്ടിക്കൊന്ന കേസ്; ഉഡുപ്പിയിലെ കൊലയ്ക്ക് പിന്നിൽ ശത്രുതയെന്ന് പോലീസ്

ഉഡുപ്പി: ഇന്നലെ മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയേയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് സൂചന. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ വീട്ടിലെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ട ഹസീനയുമായോ ഭര്‍ത്താവ് നൂര്‍ മുഹമ്മദുമായോ ശത്രുതയുള്ള ആരെങ്കിലുമായിരിക്കണം കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍ മുഹമ്മദിന്‍റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍(23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്‍റെ മാതാവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ രാവിലെ 8.30 നും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. പിറകില്‍ നീളമുള്ള ബാഗും മുഖം മറയ്ക്കുന്ന മാസ്‌കും ധരിച്ചാണ് അക്രമി എത്തിയത്. ഓട്ടോറിക്ഷയിലാണ് ഇയാള്‍ സംഭവം നടന്ന വീട്ടിലെത്തിയത്. തൊട്ടടുത്ത പ്രദേശമായ സന്തേക്കാട് നിന്നാണ് ഇയാള്‍ ഓട്ടോറിക്ഷ പിടിച്ചതെന്ന്…

Read More

കേരളത്തിന് കേന്ദ്രം നൽകേണ്ട പണമെല്ലാം നല്കി; പണം കിട്ടാനുണ്ടെങ്കിൽ അത് കേരളത്തിന്‍റെ കെടുകാര്യസ്ഥത മൂലം; വി. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം നൽകേണ്ട പണമെല്ലാം നല്കിയിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഇനിയും കേന്ദ്രത്തിൽനിന്നു പണം കിട്ടാനുണ്ടെങ്കിൽ അത് കേരളത്തിന്‍റെ കെടുകാര്യസ്ഥത മൂലമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും നിയമം ഒരുപോലെയാണ്. കൃത്യമായി ധനക്കമ്മിഗ്രാന്‍റ് നൽകുന്നുണ്ട്. കുടുതൽ തുക കടമെടുപ്പിന് അനുവദിച്ചു. ഏഴാം ശമ്പള പരിഷ്കരണ കുടിശികയ്ക്ക് കേരളം അപേക്ഷ നൽകിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു. 2022 മാർച്ച് 31 ന് മുൻപ് അപേക്ഷ നൽകേണ്ടതായിരുന്നു. മൂലധന സഹായ ഫണ്ടിലേക്ക് പണം അനുവദിച്ചു. എന്നാൽ കേരളം രേഖകൾ കേന്ദ്രസർക്കാരിന് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാന്‍റിന്‍റെ പകുതി പണം പോലും ചെലവാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; ജീവനൊടുക്കിയെന്ന് പറഞ്ഞ് മൃതദേഹവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

ബംഗളൂരു: പാരപ്പന അഗ്രഹാരയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. തുമക്കൂരു സ്വദേശിനിയായ അനുരാധ (33) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഭർത്താവ് രാജശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. അനുരാധയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ജീവനൊടുക്കിയതാണെന്നു പറഞ്ഞാണു രാജശേഖർ പാരപ്പന അഗ്രഹാര സ്റ്റേഷനിൽ എത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നു രാജശേഖർ കുറ്റസമ്മതം നടത്തുകയായിരുന്നു. കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരും ഒരു വർഷം മുൻപാണു പ്രണയിച്ചു വിവാഹിതരായത്. എന്നാൽ മറ്റൊരു യുവതിയുമായി രാജശേഖർ അടുപ്പത്തിലായി. ഇതേച്ചൊല്ലി നടന്ന വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Read More