ഭക്ഷ്യവിഷബാധയെ തുടർന്ന് മുംബൈയിലെ ഒരു സിവിക് സ്കൂളിലെ 16 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ഗോവണ്ടി മേഖലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ അനിക് ഗ്രാമത്തിലെ സ്കൂളിലെ നിരവധി വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിളമ്പിയതിന് തൊട്ടുപിന്നാലെ വയറുവേദന അനുഭവപ്പെട്ടത്. ഒൻപത് ആൺകുട്ടികളെയും ഏഴ് പെൺകുട്ടികളെയും ബിഎംസിയുടെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. സമാനമായ സംഭവത്തിൽ കഴിഞ്ഞ മാസത്തിൽ ന്യൂഡൽഹിയിലെ ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 70 ഓളം വിദ്യാർത്ഥികൾക്ക് അസുഖം വന്നിരുന്നു. സാഗർപൂരിലെ ദുർഗാപാർക്കിലെ സർവോദയ ബാല വിദ്യാലയത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇവരെ ഉടൻ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreCategory: Loud Speaker
വിഴിഞ്ഞം പദ്ധതി; സമരകാലത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ അൽപ്പം പോലും മുന്നോട്ട് പോയില്ല; സർക്കാരിനെതിരേ ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിനെതിരേ വീണ്ടും ലത്തീൻ സഭ. ഇപ്പോൾ നടക്കുന്നത് ഉദ്ഘാടന മാമാങ്കമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ.യൂജിൻ.എച്ച്.പെരേര. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നാല് ക്രെയിനുകൾ മാത്രമാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. സമരകാലത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ അൽപ്പം പോലും മുന്നോട്ട് പോയില്ല. തീരശോഷണ പഠനം ഒന്നും ആയില്ല. സർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞു. ചിപ്പി തൊഴിലാളികൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഒന്നും നൽകിയില്ല. സർക്കാർ ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളാണ്. ഉദ്ഘാടന ചടങ്ങിന് സഭയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. സഭ വികസനത്തിന് എതിരല്ല. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും തൊഴിലാളികളുടെയും ദുരിതത്തിന് സർക്കാർ പരിഹാരം കാണാത്തത് ചൂണ്ടികാണിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreസർവീസ് ചാർജ് ലഭിക്കുന്നില്ല; ആദിവാസികൾക്കുള്ള ഓട്ടം നിർത്തിവച്ച് ആംബുലൻസുകൾ
കോട്ടയം: സര്‍വീസ് ചാര്‍ജ് നല്‍കാത്തതിനെത്തുടർന്ന് പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കുന്നു. സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ കേരളത്തിലെ 14 ജില്ലകളിലും ആദിവാസികളുടെ ക്ഷേമത്തിനായി ഓരോ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.nos s ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള ആദിവാസി കോളനികളില്‍ എത്തി ആദിവാസികള്‍ക്ക് പോഷകാഹാരം നല്‍കുക, അവശ്യമരുന്നുകള്‍ എത്തിക്കുക, ആദിവസികളുടെ ലാബ് ടെസ്റ്റുകള്‍ നടത്തുക തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനമാണ് ആംബുലന്‍സ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രോജക്ട് സംസ്ഥാന പട്ടിക വര്‍ഗ വകുപ്പ് നടപ്പാക്കുകയാണു ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്രമോഷന് ട്രസ്റ്റിനെയാണ് ആംബുലന്‍സുകളുടെ സര്‍വീസ് ഉള്‍പ്പെടെയുള്ള കോണ്ട്രാക്റ്റ് ഏല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിൽനിന്നു കൃത്യമായി പണം പട്ടിക വര്‍ഗ വകുപ്പിലും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്രമോഷന് ട്രസ്റ്റിലും എത്തും. എന്നാല്‍ അംബുലന്സുകള്ക്കുള്ള തുക ലഭിക്കാറില്ലെന്നാണ് ആക്ഷേപം.…
Read Moreപിതാവിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊന്നു; മൃതദേഹം ദഹിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ
പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയിൽ. മൃതദേഹം സംസ്കരിക്കാൻ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് ശ്മശാനത്തിലെ ജീവനക്കാരൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡൽഹിയിലെ പഞ്ചാബി ബാഗിലാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടർന്ന് പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പശ്ചിമ പുരി ശ്മശാന ഗ്രൗണ്ടിൽ എത്തി. പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള റിങ്കു യാദവ് തന്റെ പിതാവ് സതീഷ് യാദവിന്റെ മൃതദേഹത്തോടൊപ്പം അന്ത്യകർമങ്ങൾക്കായി അവിടെയുണ്ടായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും ചില ശസ്ത്രക്രിയാ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതായും അതിനാൽ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചതായും ശ്മാനത്തിലെ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഡൽഹി പോലീസിന്റെ ചോദ്യം ചെയ്യലിൽ ബ്ലേഡ് ഉപയോഗിച്ച് പിതാവിന്റെ കഴുത്തറുത്തതായി റിങ്കു യാദവ് സമ്മതിച്ചു. റിങ്കു പറയുന്നതനുസരിച്ച് തന്റെ പിതാവ് സ്ഥിരമായി മദ്യപിക്കുകയും കുടുംബത്തിൽ പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് കേസ് രജിസ്റ്റർ…
Read Moreസായാഹ്ന സവാരിയ്ക്കിറങ്ങിയ വയോധിക കാറിടിച്ച് മരിച്ചു
സായാഹ്ന നടത്തതത്തിനായ് ഇറങ്ങിയ വയോധിക കാറിടിച്ച് മരിച്ചു. നടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ കൃഷണ നാരംഗിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണ കൃഷണയുടെ ശരീരത്തിലൂടെ വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നോയിഡയിലെ സെക്ടർ 78 ലെ മഹാഗുൺ മോഡേൺ സൊസൈറ്റിക്കുള്ളിൽ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിരവധി വഴിയാത്രക്കാർ അപകടസ്ഥലത്ത് തടിച്ചുകൂടി. ഡ്രൈവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. കൃഷ്ണയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ മുറിവേറ്റിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി
Read Moreടാക്സി ഡ്രൈവറെ കാറുകൊണ്ടിടിച്ചു വീഴ്ത്തി; ഏറെ ദൂരം വലിച്ചിഴച്ചു കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ടാക്സി ഡ്രൈവറെ അജ്ഞാതസംഘം കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊന്നു. മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. രാജ്യതലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാത്രി പതിനൊന്നരയോടെ വസന്തകുഞ്ചിനടുത്ത് മഹിപാൽപുരിലാണ് സംഭവം നടന്നത്. ടാക്സി ഡ്രൈവറായ ഫരീദാബാദ് സ്വദേശി ബിജേന്ദറിനെയാണ് 200 മീറ്ററോളം അജ്ഞാത സംഘം കാറിൽ വലിച്ചിഴച്ചത്. ദേശീയപാതയിൽ ചോരയിൽ കുളിച്ചു കിടന്ന ഇയാളുടെ മൃതദേഹം കണ്ടവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ബിജേന്ദറിന്റെ കാർ തട്ടിയെടുക്കാൻ വന്ന സംഘമാണ് കൊലയ്ക്കു പിന്നിൽ. തടയാൻ ശ്രമിച്ച ബിജേന്ദറിനെ ഇവർ കാറിടിപ്പിക്കുകയും തുടർന്ന് ഏറെദൂരം വലിച്ചിഴച്ചശേഷം വണ്ടിയുമായി കടന്നു കളയുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. തൊട്ടുപിന്നാലെ വന്നിരുന്ന വാഹനത്തിലെ യാത്രക്കാർ അക്രമത്തിന്റെ വീഡിയോ എടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകക്കുറ്റവും തെളിവ്…
Read Moreകരിപ്പൂരില്‍ സ്വര്‍ണക്കടത്തിനു കൂട്ടുനിന്ന സിഐഎസ്എഫ് അസി. കമാണ്ടന്റിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണകള്ളക്കടത്തിനു കൂട്ടുനിന്ന സിഐഎസ്എഫ് അസി. കമാണ്ടന്റ് നവീന്‍കുമാറിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.അറസ്റ്റിനു സാധ്യത തെളിഞ്ഞ സാഹചര്യത്തില്‍ നവീന്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ ഉത്തരവിറക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഇന്നലെ രാത്രിയില്‍ ദീര്‍ഘനേരം ഇയാളെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായാണ് സൂചന. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെയാണ് നവീന്‍കുമാറിന്റെ ചോദ്യംചെയ്യല്‍. ഈ മാസം അഞ്ചിന് വിമാനത്താവളത്തിനു പുറത്തുവച്ച് രണ്ടു യാത്രക്കാരില്‍ നിന്ന് 503 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തതാണ് കള്ളക്കടത്തുകാരും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുളള അവിഹിത കൂട്ടൂകെട്ടിന്റെ വിവരം പുറത്തുവരുന്നതിലേക്കു നയിച്ചത്. ഇവരില്‍നിന്നു സ്വര്‍ണം വാങ്ങാന്‍ എത്തിയ രണ്ടുപേരില്‍നിന്നാണ് വിമാനത്താവളത്തിലെ ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷറഫലിയെക്കുറിച്ച് വിവരം ലഭിച്ചത്. ഷറഫലിയുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളാണ്…
Read Moreഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ്;എം.സ്വരാജ്
പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ്. എം.സ്വരാജ്. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണ് പലസ്തീനികളെന്ന് എം.സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം പറഞ്ഞത്. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവരാണവർ. സഹോദരങ്ങളായ പതിനായിരങ്ങൾ കണ്മുന്നിൽ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നിൽക്കേണ്ടി വന്നവർ. അതിനാൽ അവർ എന്ത് ചെയ്താലും അവർ നിരപരാധികളാണെന്ന് എം.സ്വരാജ് വ്യക്തമാക്കി. സ്വന്തം രാജ്യവും തെരുവുകളും വീടും സഹോദരങ്ങളും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരാണവർ.ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകൾ മാത്രമാണ് പലസ്തീൻ . ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ പലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ ആണെന്ന്…
Read Moreതോക്ക് ചൂണ്ടി കവർച്ച: പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു
കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന സംശയിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് ഇതിന് പിന്നിൽ. ഇവരെ ഇതുവരെ പോലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കരുനാഗപ്പള്ളി തൊടിയൂരിൽ ചെട്ടിയത്ത് മുക്ക് ബി.ആർഫൈനാൻസി ലാണ് സംഭവം നടന്നത്. 48,300 രൂപയും 33.8 ഗ്രാം സ്വർണവും നഷ്ടമായി. ചൊവ്വാഴ്ച വൈകുന്നരം 4.15 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണവും സ്വർണവും കവർന്നത്. സ്ഥാപനത്തിന് മുന്നിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ച് അകത്ത് കടന്ന് വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗും സ്വർണവും തട്ടിയെടുക്കുകയായിരുന്നു. അധികം ആൾ തിരക്കില്ലാത്ത ജംഗ്ഷനിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായി അറിയാവുന്ന രാണ് മോഷണത്തിന് പിന്നിൽ. കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് കവർച്ച…
Read Moreകെഎസ്ആർടിസിയിൽനിന്നു ഡെപ്യൂട്ടേഷനിൽ പോകാൻ ജീവനക്കാരുടെ തിരക്ക്;ബിവറേജസ് കോർപറേഷനിലെ ഒഴിവുകളിലേക്ക് വനിതകളുടെ നീണ്ട ക്യൂ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പിഎസ്സി മുഖേനെ കെഎസ്ആർടിസിയിൽ നിയമനം ലഭിച്ചവർ മാതൃ സ്ഥാപനം വിട്ടു പോകാൻ താല്പര്യപ്പെടുന്നു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ 265 ഒഴിവുകളിലേയ്ക്ക് ഡപ്യൂട്ടേഷനിൽ പോകാനുള്ള അവസരം എത്തിയപ്പോൾ ഭൂരിഭാഗം ജീവനക്കാരും അപേക്ഷകരായി രംഗത്ത്. ഡെപ്യൂട്ടേഷനിൽ പോകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആറിനാണ് കെഎസ്ആർടിസി ഇറക്കിയത്. ആദ്യ ദിവസംതന്നെ 7,500 ൽ അധികം അപേക്ഷകളാണ് ലഭിച്ചത്. 13 വരെയാണ് യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകരുടെ എണ്ണം 20,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരിൽ ഏറിയപങ്കും വനിതാ കണ്ടക്ടർമാരാണ്. തൊഴിലാളി സംഘടനകളുടെ യൂണിറ്റ് ഭാരവാഹികൾ പോലും അപേക്ഷ നല്കിയവരിൽപ്പെടും. കെഎസ്ആർടിസിയിൽ നിന്നു വേതന സ്ഥിരതയും സംതൃപ്തമായ തൊഴിൽ സാഹചര്യവുമുള്ള മറ്റൊരു സ്ഥാപനത്തിൽ എത്തിചേരാനാണ് ജീവനക്കാർ താല്പര്യപ്പെടുന്നതെന്ന് അപേക്ഷകരുടെ എണ്ണത്തിൽ നിന്ന് വ്യക്തമാണ്. ജീവനക്കാരുടെ അസംതൃപ്തിയും മോശമായ തൊഴിൽ സാഹചര്യങ്ങളുമാണ് ജീവനക്കാരെ ഇത്തരത്തിൽ…
Read More