ഇസ്രയേലിനു നേരെ ഹമാസിന്റെ അപ്രതീക്ഷിത യുദ്ധം ലോകത്തെ ഞെട്ടിച്ച വാർത്തയാണ്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടി മിയ ഖലീഫയ്ക്ക് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മിയ ഖലീഫയുമായുള്ള കരാറുകള്‍ കനേഡിയന്‍ യുഎസ് കമ്പനികള്‍ നിര്‍ത്തലാക്കി. പലസ്തീനിലെ ഇപ്പോഴുള്ള സാഹചര്യം നോക്കിയാൽ നിങ്ങൾ അവരുടെ പക്ഷത്ത് നില്ക്കാതിരിക്കാന് കഴിയില്ല. അതിന് സാധിച്ചില്ലെങ്കിൽ നിങ്ങള്‍ വംശീയതയുടെ തെറ്റായ പക്ഷത്താണ്. അത് കാലം തെളിയിക്കും’ എന്നാണ് മിയ ഖലീഫയുടെ പോസ്റ്റ്. മിയ ഖലീഫയുടെ പോസ്റ്റ്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വിവാദമായതിനു പിന്നാലെയാണ് ബിസിനസ്സ് ഇടപാടുകള്‍ അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ ട്വീറ്റ് ചെയ്തത്. അത്രയും ഭീകരമായ ട്വീറ്റാണിത് മിയാഖലീഫ. നിങ്ങളെ ഉടൻ തന്നെ പുറത്താക്കിയതായി കരുതുക. കേവലം വെറുപ്പുളവാക്കുന്നു. വെറുപ്പിനും അപ്പുറം. ദയവായി ഒരു…
Read MoreCategory: Loud Speaker
വന്ദേഭാരതിൽ കയറുന്നതിനിടെ അപകടം; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോൽക്കത്ത: വന്ദേഭാരത് ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ യാത്രികന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൗറ സ്റ്റേഷനിലെ പുതിയ കോംപ്ലക്സിന്റെ 21-ാം നമ്പർ പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്. ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് യാത്ര പുറപ്പെട്ടപ്പോൾ ഓടിയെത്തിയ യാത്രക്കാരൻ ഗാർഡിന്റെ കാബിനിൽ കയറാൻ ശ്രമിച്ചു. എന്നാൽ, ബാലൻസ് തെറ്റി താഴെ വീണ ഇയാൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലുള്ള വിടവിലേക്ക് തെന്നിവീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഞൊടിയിടയിൽ ഇവിടെയെത്തുകയും യാത്രക്കാരനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read Moreകെെ ഒടിഞ്ഞെങ്കിലെന്താ നിനക്ക് വാരി തരാൻ ഞാനില്ലേ ടാ…
നല്ല സൗഹൃദങ്ങൾ കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. പേരാമ്പ്ര ഗവ. യു.പി സ്കൂളിലെ കലോത്സവം നടക്കുന്നതിനിടയിൽ കെെ ഒടിഞ്ഞ തന്റെ കൂട്ടുകാരന് ഭക്ഷണം വാരി കൊടുക്കുന്ന കുട്ടിയുടെ വീഡിയോ വെെറലാവുകയാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അവരുടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെ വീഡിയോ ശ്രദ്ധ നേടി. മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം അവരുടെ ദയയുടെയും സ്നേഹത്തിന്റെയും പ്രവൃത്തികളാണ്. പേരാമ്പ്ര ഗവ. യു.പി സ്കൂളിലെ കലോത്സവം നടക്കുന്നതിനിടയിൽ കൈയ്ക്ക് സുഖമില്ലാത്ത അഞ്ചാം ക്ലാസുകാരന് ഭക്ഷണം വാരി നൽകുന്ന ഒന്നാം ക്ലാസുകാരൻ സാബിത്ത് എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ വായിച്ച് രസിക്കാനെന്ന് പ്രതി
പങ്കാളിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്ത 26 കാരനെ അറസ്റ്റ് ചെയ്തു. ഇയാൾ 24 കാരിയായ കാമുകിയുമായി കുറച്ചുകാലങ്ങളായ് ലിവ്-ഇൻ ബന്ധത്തിലായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവർക്കും പത്താം ക്ലാസ് മുതൽ പരസ്പരം അറിയാം. ഇവർ തമ്മിൽ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ സഞ്ജയ് കുമാർ തന്റെ കാമുകിയുടെ അപ്ലോഡ് ചെയ്ത ചിത്രങ്ങൾക്ക് താഴെ പോസ്റ്റ് ചെയ്ത കമന്റുകൾ വായിച്ച് രസിക്കുകയായിരുന്നെന്ന് പോലീസ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരോ തന്റെ സ്വകാര്യ ചിത്രങ്ങൾ അപ്ലോഡ് ചെയ്തെന്ന് ആരോപിച്ച് സഞ്ജയ് കുമാറിനൊപ്പം യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ…
Read Moreനിയമനക്കോഴക്കേസ്; ഹരിദാസൻ വീണ്ടും മൊഴിമാറ്റി; ‘അഖിൽ സജീവിനെ കണ്ടിട്ടില്ല’; ബാസിതിനൊപ്പം ഇരുത്തി ചോദ്യംചെയ്യും
തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോപണം ഉന്നയിച്ച ഹരിദാസൻ വീണ്ടും മൊഴിമാറ്റി. കേസിലെ പ്രധാന പ്രതിയായ അഖിൽ സജീവിനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഹരിദാസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നത്. മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം ശരിയാക്കാമെന്നു പറഞ്ഞ് മാർച്ച് 10ന് പത്തനംതിട്ട സ്വദേശിയായ അഖിൽ സജീവ് നേരിട്ട് വീട്ടിൽ വന്നുവെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. കേസിൽ വ്യക്തത വരുത്താൻ അറസ്റ്റിലായ എഐഎസ്എഫ് നേതാവ് ബാസിതിനെയും ഹരിദാസിനെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യും. ഒളിവിലായിരുന്ന ബാസിതിനെ ഇന്നലെ മഞ്ചേരിയിൽനിന്നാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയോടെ ഇയാളെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെതിരേ കോഴ ആരോപണം ഉന്നയിച്ചത് ബാസിത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് ഹരിദാസൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ബാസിത്തിന്റെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കോഴിക്കോട് സ്വദേശി റഹീസിനെ…
Read Moreകോഴിക്കോട് ജില്ലയിലെ എട്ടു പോലീസ് സ്റ്റേഷനുകൾ മാവോയിസ്റ്റ് പട്ടികയില്‍;സുരക്ഷയ്ക്ക് 240 പോലീസുകാർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലുള്ള എട്ട് പോലീസ് സ്റ്റേഷനുകള്‍ മാവോയിസ്റ്റ് പട്ടികയില്‍. ഈ സ്റ്റേഷനുകൾക്കുനേരേ മിന്നല്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്കി. ഇതേത്തുടര്‍ന്ന് ഈ സ്റ്റേഷനുകളുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. വളയം, കുറ്റ്യാടി, തൊട്ടില്‍പാലം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, താമരശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളാണ് മാവോയിസ്റ്റ് പട്ടികയിലള്ളത്. ഏതുസമയത്തും ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് മാവോയിസ്റ്റകുള് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള പ്രദേശമാണ് കോഴിക്കോട്ടെ മലയോര മേഖല. കാട്ടിലൂടെ ഇവിടേക്ക് എത്തിപ്പെടാന്‍ വളരെ എളുപ്പമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യത്തിനു പിന്നാലെയാണ് കോഴിക്കോട് ജില്ലയി ലെ മലയോര മേഖലയിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം വ്യക്തമാകുന്നത്. മലയോര മേഖലയിലെ പല പോലീസ് സ്റ്റേഷന് പരിധിയിലും മാവോയിസ്റ്റുകള്‍ രാത്രികാലത്ത് അരിയും ഭക്ഷ്യസാധനങ്ങളും വാങ്ങാന്‍ എത്തിയ സംഭവങ്ങളുണ്ട്.വീടുകളിൽനിന്ന് സാധനങ്ങള്‍ ശേഖരിച്ച അനുഭവവും ഉണ്ട്. അതുകൊണ്ടാണ് ആക്രമണസാധ്യത പോലീസ്…
Read Moreസെൽഫിയെടുക്കുന്നതിനിടെ മലഞ്ചെരിവിൽ നിന്ന് വീണ് യുവതി മരിച്ചു
സെൽഫിയെടുക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലെ പ്രശസ്തമായ കേറ്റ് പോയിന്റിൽ നിന്ന് വീണാണ് യുവതി മരിച്ചത്. പൂനെ സ്വദേശിയായ അങ്കിത ഭർത്താവിനൊപ്പമാണ് ഇവിടെ എത്തിയത്. യുവതിയുടെ ഭർത്താവ് സംഭവത്തെക്കുറിച്ച് പ്രദേശത്തെ കടയുടമയെയും പോലീസിനെയും അറിയിച്ചു. ഏകദേശം 550 മുതൽ 600 അടി വരെ താഴ്ചയുള്ള താഴ്വരയിലാണ് അങ്കിത വീണതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. വിവരമറിഞ്ഞ് മഹാബലേശ്വർ ട്രക്കേഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്; കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തന്റെ നിശ്ചയദാർഡ്യം കൊണ്ട് ശാസ്ത്രത്തെയും ലോകത്തെയും അമ്പരപ്പിച്ച മലയാളക്കരയുടെ അഭിമാനമായ കാർത്ത്യായനിയമ്മ ഇനി ഓർമ. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി…
Read Moreകരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ഉദ്യോഗസ്ഥരും;സ്വർണക്കടത്ത് ഏകോപിപ്പിച്ചത് സിഐഎസ്എഫ്അസി. കമാന്ഡന്റെന്ന് പോലീസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമാന്‍ഡന്റും കസ്റ്റംസ് ഓഫീസറും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കടത്തിയത് സംബന്ധിച്ച് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.സ്വർണം കടത്താൻ സിഐഎസ്എഫ് അസി. കമാന്ഡന്റിനൊപ്പം പ്രവര്‍ത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പോലീസിനു ലഭിച്ചതായി അറിയുന്നു. മലപ്പുറം എസ്പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിന്റെ പക്കല്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന് ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കും…
Read Moreജാതി സെൻസസിനെ കുറിച്ച് ചോദിച്ചപ്പോൾ രാഹുൽഗാന്ധിയുടെ ഉത്തരം വ്യക്തമായിരുന്നു; ഡോ.പി.സരിൻ
ഡൽഹി എഐസിസിയിലെ പത്രസമ്മേളന ഹാളിൽ രാഹുൽഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിച്ചു. അതിനിടയിൽ ജാതി സെൻസസിനെ കുറിച്ച് ചോദിച്ചപ്പോൾ രാഹുൽഗാന്ധിയുടെ മറുപടിയെ കുറിച്ച് പറഞ്ഞുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.സരിന്റെ പോസ്റ്റ് ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ രൂപം…ഡൽഹി എഐസിസിയിലെ പത്രസമ്മേളന ഹാൾ മാധ്യമപ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.ജാതി സെൻസസിനെ കുറിച്ച് അവർ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി. മറുപടിയായി അദ്ദേഹം അവരോട് ചോദിച്ചു:– നിങ്ങളിൽ എത്രപേർ ദളിതരാണ്?ഒരു കൈ പോലും ഉയർന്നില്ല. – നിങ്ങളിൽ എത്ര പേർ ആദിവാസികളാണ്?ഒരു കൈ പോലും ഉയർന്നില്ല. – നിങ്ങളിൽ എത്ര പേർ OBC ആണ്?ഒരു കൈ പോലും ഉയർന്നില്ല. അദ്ദേഹത്തിന്റെ ഉത്തരം വ്യക്തമായിരുന്നു ! ഇതുകൊണ്ടാണ് ഇന്ത്യയിൽ 2021-ലെ സെൻസസ് പ്രക്രിയ തന്നെ കോവിഡിന്റെ മറവിൽ നടപ്പിലാക്കാതെ കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നത് –സത്യം പുറത്തുവരണം!
Read More