തുടർച്ചയായ് നീറ്റ് പരീക്ഷാർഥികളുടെ ആത്മഹത്യ; മൂന്ന് ദിവസത്തിനുള്ളിൽ മരിച്ചത് രണ്ട് വിദ്യാർഥികൾ

നീറ്റ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് സംഭവം. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ഭരത്പൂർ ജില്ലയിലെ നദ്ബായ് ടൗണിൽ താമസിക്കുന്ന നിതിൻ ഫൗജ്ദാർ ജൂണിൽ നീറ്റിന് തയ്യാറെടുക്കാൻ സിക്കാറിൽ എത്തിയിരുന്നു. ഒരു കോച്ചിംഗ് സെന്‍ററിൽ തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥി ശനിയാഴ്ച ക്ലാസ് ഒഴിവാക്കിയതായി ഉദ്യോഗ് നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര ഡെഗ്ര പറഞ്ഞു. ഫൗജ്ദാറിന്‍റെ റൂംമേറ്റ് മുറി അകത്ത് നിന്ന് പൂട്ടിയതായി കണ്ടതിനെ തുടർന്ന് ജനൽ തുറന്നപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തിനിടെ സിക്കാറിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണിത്. സെപ്തംബർ 5 ന് കൗശൽ മീണ എന്ന വിദ്യാർഥി തന്‍റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ ഈ വർഷം ഇതുവരെ 23 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസെടുത്ത് പോലീസ്

ഉത്തർപ്രദേശിൽ 17 വയസുകാരിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തയാൾക്കെതിരെ കേസെടുത്ത് പോലീസ്.പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. നവി മുംബൈയിലെ കോപാർ ഖൈരാനെയിൽ സഹോദരനെ കാണാനെത്തിയ പെൺകുട്ടി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതി പ്രകാരം, ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗറിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന കൗമാരക്കാരിയെ ഏപ്രിലിന് മുമ്പ് ഒരാൾ പലതവണ ബലാത്സംഗം ചെയ്തു. കൂടുതൽ അന്വേഷണത്തിനായി നവി മുംബൈ പോലീസ് കേസ് സിദ്ധാർത്ഥനഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി പ്രകാരം, ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗറിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന കൗമാരക്കാരിയെ ഏപ്രിലിന് മുമ്പ് ഒരാൾ പലതവണ ബലാത്സംഗം ചെയ്തു. കൂടുതൽ അന്വേഷണത്തിനായി നവി മുംബൈ പോലീസ് കേസ് സിദ്ധാർത്ഥനഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.         

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചനക്ക് പിന്നിൽ എൽഡിഎഫ്; വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം  അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നു എന്ന്  ഇതിനോടകം പൊലീസ്  സ്ഥിരീകരിച്ചതാണ്.  പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലും ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളുമല്ല ഇതിനെല്ലാം പിന്നിലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More

മാർച്ച് വരെ 900 കോടി ചെലവഴിച്ചു, ബാങ്ക് അക്കൗണ്ടുകളിൽ 3,000 കോടി രൂപ ബാക്കി; അയോധ്യ രാമക്ഷേത്രത്തിന്‍റെ നിർമാണ ചിലവുകളിങ്ങനെ

2020 ഫെബ്രുവരി 5 നും ഈ വർഷം മാർച്ച് 31 നും ഇടയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ചെലവഴിച്ചത് 900 കോടി രൂപ. കൂടാതെ ട്രസ്റ്റിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ 3,000 കോടി രൂപ ബാക്കിയുണ്ടെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. വിദേശ കറൻസിയിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമ നടപടി ഉൾപ്പെടെ 18 കാര്യങ്ങൾ അയോധ്യയിൽ മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ ചർച്ച ചെയ്തതായി ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമപ്രകാരമാണ് ട്രസ്റ്റ് അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും റായ് കൂട്ടിച്ചേർത്തു. 2020 ഫെബ്രുവരി 5 മുതൽ 2023 മാർച്ച് 31 വരെ ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിനായി 900 കോടി രൂപ ചെലവഴിച്ചുവെന്നും ട്രസ്റ്റിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ 3,000 കോടിയിലധികം രൂപ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു. സരയൂ നദിയുടെ…

Read More

ഗംഗാ ഡോൾഫിൻ ഇനിമുതൽ സംസ്ഥാന ജലജീവി; യോഗി ആദിത്യനാഥ്

ഗംഗാ ഡോൾഫിനെ ഉത്തർപ്രദേശിന്‍റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.  2000 ഡോൾഫിനുകളെയാണ് ഗംഗാ നദി തടത്തിൽ കണ്ടെത്തിയത്. മാലിന്യമുക്തമായി തടാകങ്ങളും നദികളും സൂക്ഷിക്കണമെന്നു യോഗി ആദിത്യനാഥ്‌ പറഞ്ഞു. ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഈ ഡോൾഫിനുകൾ കാണപ്പെടുന്നത് വന്യജീവികളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ടൈഗർ റിസർവുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. വന്യജീവികളുമായി എങ്ങനെ ഇടപെടണമെന്നുള്ള  പരിശീലനം പ്രദേശവാസികൾക്ക് നൽകേണ്ടതിന്‍റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

Read More

മകനെകാട്ടി പറഞ്ഞത് സഹോദരനെന്ന്, താൻ മർദിച്ചിട്ടില്ല; യുവതിയുടെ പീഡന പരാതിയിൽ നടൻ ഷിയാസിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

തൃക്കരിപ്പൂർ: യുവതിയുടെ പീഡന പരാതിയിൽ സിനിമ നടനും മോഡലുമായ ഷിയാസ് കരീമിനെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കി. ചെന്നൈയിൽനിന്നു പോലീസ് ഇന്ന് പുലർച്ചെ ചന്തേര സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകനുള്ള കാര്യം തന്നിൽനിന്ന് തൃക്കരിപ്പൂർ സ്വദേശിനിയായ യുവതി മറച്ചുവയ്ക്കുകയും സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നുവെന്ന് ഷിയാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പണമിടപാട് നടത്തിയിട്ടുണ്ടെങ്കിലും കാർ വിട്ടുകൊടുത്ത വകയിലാണ് അഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയതെന്നും ചെറുവത്തൂരിലെ ഹോട്ടൽ റസിഡൻസിയിൽ വച്ച് വാക്കുതർക്കമുണ്ടായതല്ലാതെ മർദിച്ചിട്ടില്ലെന്നും ഷിയാസ് മൊഴി നൽകി.

Read More

മുസ് ലിം ലീഗിനെ തിരിഞ്ഞുകുത്തി തട്ടം വിവാദം; പി.എം.എ. സലാമിനെതിരേ നടപടി ആവശ്യപ്പെട്ട് സമസ്ത

കോഴിക്കോട്: തട്ടം വിവാദം മുസ് ലിം ലീഗിനെ തിരിഞ്ഞുകുത്തുന്നു. സിപിഎം നേതാവ് കെ. അനില്‍കുമാര്‍ ഉയര്‍ത്തിവിട്ട വിവാദം കെട്ടടങ്ങിയെങ്കിലും മുസ് ലിം ലീഗിനകത്ത് വിവാദം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സമസ്തയെ വിമര്‍ശിച്ച മുസ് ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരേ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സമസ്ത പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഫോണ്‍ കിട്ടിയാല്‍ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇവരുടെ പാര്‍ട്ടിയോടുളള്ള സമീപനം എന്താണെന്ന് അവര്‍ പറയണം എന്നുമായിരുന്നു സലാമിന്‍റെ വിമര്‍ശനം. തട്ടം വിവാദത്തില്‍ സമസ്ത ശക്തമായി പ്രതികരിക്കാത്തതിനെതിരേയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സലാമിന്‍റെ വിമര്‍ശനം. സലാമിനെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാന്‍ കല്ലായിയെയും പരാതിയില്‍ പേരെടുത്തു പറഞ്ഞിട്ടുണ്ട്. സമസ്ത കേരള ജംഇയത്തുല്‍ ഉലമയെയും ആദരണീയരായ ഉസ്താദുമാരെയും സംഘടനാ സംവിധാനങ്ങളെയും പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും ലീഗിന്‍റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന…

Read More

നിയമനതട്ടിപ്പ്; അഖിലിന്‍റെ അക്കൗണ്ടില്‍ പണമില്ല, വന്നുപോയത് ലക്ഷങ്ങള്‍; സ്‌പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ കൂട്ട് യുവമോര്‍ച്ച നേതാവ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിസ്ഥാനത്തുള്ള അഖില്‍ സജീവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യം. എന്നാല്‍ ഇയാളുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പത്തനംതിട്ടയില്‍ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് 3.60 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ അഖില്‍ സജീവിനെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കി. നിയമനക്കോഴ തട്ടിപ്പില്‍ തനിക്കു പങ്കില്ലെന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ അറിയില്ലെന്നും മന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ്അംഗം അഖില്‍ മാത്യുവിന് ഇടപാടില്‍ പങ്കില്ലെന്നുമാണ് അഖില്‍ സജീവ് പോലീസിനോടു പറഞ്ഞത്. മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഖില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ചോദ്യം ചെയ്യലിലും മൊഴിയായി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ അഖിലിന് കൂട്ട് യുവമോര്‍ച്ച നേതാവ്പത്തനംതിട്ട: ആയുഷ് നിയമനക്കോഴക്കേസില്‍ മുഖ്യപ്രതി സ്ഥാനത്തുള്ള…

Read More

വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം തിരികെ നല്‍കിയില്ല; ബാങ്ക് ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നല്‍കിയ ആധാരം നഷ്ടപ്പെടുത്തിയതിനു വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റെ ഉത്തരവ്. കോട്ടയം പാമ്പാടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറായ ഡോ. അനില്‍ കുമാര്‍ മകന്‍റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസല്‍ ആധാരവും മുന്നാധാരവും ബാങ്കില്‍ ഈടായി നല്‍കി. ലോണ്‍ അടച്ചുതീര്‍ത്തശേഷം വസ്തുവിന്‍റെ ആധാരവും മറ്റു രേഖകളും 2017ല്‍ സംഭവിച്ച തീപിടിത്തത്തില്‍ നശിച്ചുപോയതായി ബാങ്ക് അറിയിക്കുകയായിരുന്നു. 2020 ഡിസംബര്‍ 18നാണ് വിവരം ഡോ. അനില്‍ കുമാറിനെ അറിയിക്കുന്നത്. തുടര്‍ന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കി. തുടര്‍ന്ന് അസല്‍ ആധാരം തിരികെ നല്‍കാത്തതിനെതിരേ ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ അഭാവം…

Read More

പരാതി അന്വേഷിക്കാനെത്തിയ വനിത സിഐയെ ആക്രമിച്ച പ്രതികള്‍ക്ക് 13 വര്‍ഷം തടവും പിഴയും

മാവേലിക്കര: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സിഐയെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നു സ്ത്രീകളെ 13 വര്‍ഷം തടവിനും 50,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡി. ജില്ലാ കോടതി-3 ജഡ്ജി എസ് എസ് സീന ഉത്തരവായി. ഉളവുക്കാട് വന്‍മേലിത്തറയില്‍ ആതിര (ചിന്നു-23) ആതിരയുടെ അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 13 വര്‍ഷം ശിക്ഷിച്ചെങ്കിലും ഏഴു വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരു ലക്ഷം മീനകുമാരിക്ക് നല്‍കണം. 50000 രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കണം. ആലപ്പുഴ വനിത സെല്ലില്‍ സിഐ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്‌ന വീട്ടില്‍ മീനകുമാരിയെ (59) ആക്രമിച്ച കേസിലാണ് വിധി. 2016 ഏപ്രില്‍ 23 ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട്…

Read More