തിരുവനന്തപുരം: ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിൽ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു. ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കടുത്ത ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. നവയുഗ രാവണൻ ഇതാ, ഇയാൾ ധർമവിരുദ്ധൻ, രാമവിരുദ്ധൻ, ഭാരതത്തെ തകർക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നിങ്ങനെയാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. രാവണൻ- ഒരു കോൺഗ്രസ് പാർട്ടി പ്രൊഡക്ഷൻ, സംവിധാനം ജോർജ് സോറോസ് എന്നും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായി…
Read MoreCategory: Loud Speaker
കേന്ദ്രത്തിന് ഇടപെടാൻ പറ്റുമോ? സുരേഷ്ഗോപി ഡൽഹിയിൽ; കരുവന്നൂരിലെ സ്ഥിതി പ്രധാനമന്ത്രിയെ അറിയിക്കും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്ന ബിജെപി നേതാവായ നടൻ സുരേഷ്ഗോപി കരുവന്നൂരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. കരുവന്നൂരിൽനിന്ന് തൃശൂർ വരെ നടത്തിയ പദയാത്രയ്ക്കുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയെ സുരേഷ്ഗോപി കാണുന്നത്. കരുവന്നൂരിൽനിന്നു ലഭിച്ച നിരവധി പരാതികൾ സംബന്ധിച്ചും കരുവന്നൂരിലെ ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ചും ഇഡി അന്വേഷണം സംബന്ധിച്ചും സുരേഷ്ഗോപി പ്രധാനമന്ത്രിയുമായി സംസാരിക്കും. കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഏതെങ്കിലും തരത്തിൽ നടത്താൻ പറ്റുമോ എന്ന കാര്യവും ചർച്ച ചെയ്യും. കരുവന്നൂർ വിഷയം മുൻനിർത്തി സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരേ ബിജെപിയുടെ പ്രക്ഷോഭം ശക്തമാക്കുന്ന കാര്യം സംബന്ധിച്ചും സുരേഷ്ഗോപി പ്രധാനമന്ത്രിയെ ധരിപ്പിക്കും. തൃശൂർ ലോക്സഭ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ഇന്ന് ഇരുവരും തമ്മിൽ സംസാരിക്കുമെന്നാണ് സൂചന. സത്യജിത്ത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്ക് സുരേഷ്ഗോപിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും നടക്കുകയെങ്കിലും ഈ പദവി ഏറ്റെടുക്കുന്നതുകൊണ്ട് തൃശൂരിൽ ലോക്സഭ സ്ഥാനാർഥിയായി മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന നിലയിലാണ് ഇപ്പോൾ…
Read Moreഎയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ കേസ്
വിമാനത്തിൽ ജീവനക്കാരെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ കേസ്. ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ യാത്ര തടസ്സപ്പെടുത്തുകയും വനിതാ ക്യാബിൻ ക്രൂവിന് നേരെ മോശം ഭാഷ പറയുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 509, എയർക്രാഫ്റ്റ് റൂൾസ് 22/23 എന്നിവ പ്രകാരമാണ് ഒക്ടോബർ ഒന്നിന് ഡൽഹിയിലെ ഐജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ വനിതാ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്. ഐഎഎൻഎസ് ആക്സസ് ചെയ്ത എഫ്ഐആർ പ്രകാരം ജലന്ധർ നിവാസിയായ യാത്രക്കാരന് ഫ്ലൈറ്റ് എഐ 102-ൽ ആദ്യം സീറ്റ് നമ്പർ 21 ബി നൽകിയിരുന്നു. എന്നാൽ പിന്നീട് സീറ്റ് നമ്പർ 45 എച്ച്-ൽ ഇരുന്നു. അവിടെ ഇരുന്ന് അയാൾ അശ്ലീലം കാണിക്കുകയും സഹയാത്രികരെ അസഭ്യം പറയുകയും ചെയ്തു. ക്യാബിൻ സൂപ്പർവൈസർ അയാൾക്ക് മുന്നറിയിപ്പ്…
Read Moreബഹുനില കെട്ടിടത്തിൽ തീപിടുത്തം; ഏഴ് പേർ മരിച്ചു, 40 പേർക്ക് പരിക്ക്
ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് മരണം. ഇന്ന് പുലർച്ചെ മുംബൈയിലെ ഗോരേഗാവ് വെസ്റ്റ് ഏരിയയിലാണ് സംഭവം. ഗോരേഗാവ് വെസ്റ്റിലെ ആസാദ് നഗർ പ്രദേശത്തെ ഗ്രൗണ്ട് പ്ലസ് സെവൻ സ്ട്രക്ച്ചറായ ജയ് ഭവാനി ബിൽഡിംഗിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും പെട്ടന്ന് തീപിടിത്തമുണ്ടായി. ഇതുവരെ 40 ഓളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കാൻ പത്ത് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ ആളിപ്പടരാൻ തുടങ്ങിയതിന് നാല് മണിക്കൂറിന് ശേഷം രാവിലെ ഏഴ് മണിയോടെ തീ അണച്ചത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റ 51 പേരിൽ നിന്ന് ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. 35 പേർ ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാല് പേർ ആശുപത്രി വിട്ടു. തീപിടിത്തത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദുഃഖം രേഖപ്പെടുത്തുകയും…
Read Moreകാണാതായ ട്രക്കറുടെ മൃതദേഹം മണാലിയിലെ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെത്തി
കാണാതായ ട്രക്കറുടെ മൃതദേഹം കണ്ടെത്തി. സെപ്തംബർ 28 മുതൽ കാണാതായ രാഹുൽ രമേശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാറക്കെട്ടിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മണാലിയിലെ ഒരു വനത്തിലെ ജോഗിനി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. പാറക്കെട്ടിന് 400 മീറ്റർ താഴെയാണ് മൃതദേഹം കിടന്നത്. ദേശീയ ദുരന്ത നിവാരണ സേന അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് ആൻഡ് അലൈഡ് സ്പോർട്സ്, പോലീസ്, പ്രാദേശിക പർവതാരോഹകർ എന്നിവരടങ്ങിയ രക്ഷാസംഘമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ 90 ഡിഗ്രി ചെങ്കുത്തായ പാറയിൽ പ്രകൃതിദത്തമായ വരകളോ കൊളുത്തുകളോ ഇല്ലാത്തതിനാൽ ശരീരത്തിലേക്ക് അവ തുളച്ച് ഇറങ്ങാൻ പ്രയാസമാണെന്ന്. സെപ്തംബർ 29ന് ജോഗിനി ഫാൾ ഫോറസ്റ്റിൽ നിന്ന് രാഹുലിന്റെ മൊബൈൽ പോലീസ് കണ്ടെടുത്തിരുന്നു. മൊബൈലിലെ ചിത്രങ്ങളും സന്ദേശങ്ങളും സൂചിപ്പിക്കുന്നത് ഭൃഗു തടാകത്തിൽ നിന്ന് മടങ്ങുമ്പോൾ മണാലിയിലെത്താനുള്ള ഏറ്റവും ചെറിയ വഴി…
Read Moreകോളേജ് കാന്റീനിൽ സംഘർഷം; വിദ്യാർഥി കുത്തേറ്റ് മരിച്ചു
കോളേജ് കാന്റീനിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ ഭഗവാൻ പരശുറാം കോളേജിലാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ശിവം എന്ന വിദ്യാർഥി തന്റെ സുഹൃത്തുക്കൾക്കൊപ്പം കോളേജ് കാന്റീനിൽ എത്തിയതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കാന്റീനിൽ മറ്റൊരു സംഘം വിദ്യാർഥികളും ആ സമയത്ത് ഉണ്ടായിരുന്നു. അവരിൽ ചിലർ ശിവത്തിന്റെ സുഹൃത്തിനെ അസഭ്യം പറഞ്ഞു. ശിവം ഇത് എതിർത്തതോടെ വഴക്കിടുകയും പ്രതികളിലൊരാൾ കത്തികൊണ്ട് ശിവത്തിനെ കുത്തുകയും ചെയ്തു. എന്നാൽ സംഭവ സഥലത്ത് നിന്ന് പ്രതികൾ ഇരുചക്രവാഹനത്തിൽ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ശിവത്തിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബി എ രണ്ടാം വർഷ വിദ്യാർഥിയാണ് ശിവം പോലീസ് കോളേജിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ പ്രതികളായ മൂന്ന് വിദ്യാർഥികൾ കോളേജ് പരിസരത്ത് നിന്ന് ഇരുചക്ര വാഹനത്തിൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്ന്…
Read Moreവന്ദേഭാരത് സ്ലീപ്പറും വരുന്നു; ആദ്യ പതിപ്പ് പൂർത്തിയായി 2024 മാർച്ചിൽ സർവീസ് ആരംഭിക്കും
എസ്.ആർ. സുധീർ കുമാർ കൊല്ലം: വന്ദേഭാരത് സ്ലീപ്പർ ടെയിനുകളുടെ ആദ്യ പതിപ്പ് നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കു വച്ചു. 2024 മാർച്ചോടെ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന സൂചനയും മന്ത്രി നൽകിയിട്ടുണ്ട്. റെയിൽവേ വികാസ് നിഗം ലിമിറ്റഡും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പിന്റെയും കൺസോർഷ്യവും ചേർന്നാന്ന് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം നിർവഹിക്കുന്നത്. ചെന്നെയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും സംയുക്തമായാണ് കോച്ചുകളുടെ ഡിസൈനും ഇന്റീരിയറും രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിലവിലെ സ്ലീപ്പർ കോച്ചുകളേക്കാൾ വിശാലമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയറുകൾ, കൂടുതൽ വിശാലവും സൗകര്യവുമുള്ള ടോയ് ലറ്റുകൾ എന്നിവ കോച്ചുകളുടെ പ്രധാന പ്രത്യേകതകളാണ്. ഒരു ട്രെയിനിൽ 857 ബർത്തുകൾ ഉണ്ടാകും. ഇതിൽ 823 എണ്ണം യാത്രക്കാർക്ക് വേണ്ടിയാണ്.…
Read Moreഅധ്യാപികയെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണി; സ്കൂൾ ഉടമ അറസ്റ്റിൽ
അധ്യാപികയെ ബലാത്സംഗം ചെയ്ത സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സ്കൂൾ ഉടമ തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം വീഡിയോ റെക്കോർഡ് ചെയ്തതായ് അധ്യാപിക പറഞ്ഞു. ഈ റെക്കോർഡിംഗ് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും കാലക്രമേണ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായ് പോലീസ് പറഞ്ഞു. സ്കൂളിലെത്തുന്ന ഇയാൾ ചില പ്രധാന ജോലിയുടെ പേരിൽ അധ്യാപികയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായ് പീഡിപ്പിക്കുകയായിരുന്നു. അധ്യാപിക തന്റെ ഭർത്താവിനോട് ദുരനുഭവം തുറന്നുപറഞ്ഞു. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകി. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു
Read Moreപടക്ക ഫാക്ടറിയിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു
പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഒരു ഗ്രാമത്തിലെ പടക്ക ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഒരു യുവാവും സ്ത്രീയും പടക്കം അടുക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. മരിച്ച രണ്ടുപേരും ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. എന്നാൽ രണ്ട് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച രണ്ടുപേർ മാത്രമാണ് സ്ഫോടനം നടക്കുമ്പോൾ ഫാക്ടറിയ്ക്ക് അകത്ത് ജോലി ചെയ്തിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. നിരവധി പടക്കങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ അവിടെ ഉണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടായിരിക്കാം സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടശേഷം ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കായ് പോലീസ് തിരച്ചിൽ ആരംഭിച്ചു. ഫാക്ടറി നിയമപരമോ നിയമവിരുദ്ധമോ ആയ രീതിയിലാണോ…
Read Moreകുറ്റകരമായ അശ്രദ്ധ; ആശുപത്രിയിലെ കൂട്ടമരണങ്ങളിൽ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്
നന്ദേഡിലെ ആശുപത്രിയിൽ 31 പേർ മരിച്ച സംഭവം മഹാരാഷ്ട്ര സർക്കാരിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്ത്. എന്തുകൊണ്ടാണ് രോഗികൾക്ക് കൃത്യ സമയത്ത് മരുന്ന് ലഭിക്കാത്തതെന്നും കോൺഗ്രസ് ചോദിച്ചു. എന്നാൽ മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിലെ മരുന്നുകളുടെ ക്ഷാമം നിഷേധിച്ചു. കോൺഗ്രസ് നേതാവ് അജോയ് കുമാർ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ ബിജെപി-ശിവസേന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. “എംഎൽഎമാരെ വാങ്ങുന്ന തിരക്കിലായതിനാൽ അവർക്ക് മരുന്ന് വാങ്ങാൻ കഴിയില്ല” എന്നും ആരോപിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ ഗുരുതരവും കുറ്റകരവുമായ അശ്രദ്ധ കുട്ടികളുൾപ്പെടെ ഉൾപ്പെടെ നിരവധി ആളുകളുടെ മരണത്തിലേക്ക് നയിച്ചു. നാല് മാസം മുമ്പ് സർക്കാർ മരുന്ന് വിതരണക്കാരെ മാറ്റിയതിനാൽ രോഗികൾക്ക് മരുന്ന് വാങ്ങാൻ കഴിയാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഡോക്ടർ ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെപ്റ്റംബർ 30 മുതൽ 48 മണിക്കൂറിനുള്ളിൽ ശിശുക്കളുടേതുൾപ്പെടെ 31 മരണങ്ങളാണ്…
Read More