മോദിയെ പുകഴ്ത്തി; ഒടുവില്‍ ക്ഷമാപണം നടത്തി കോണ്‍ഗ്രസ് നേതാവ്‌

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിന് കോൺഗ്രസ് വിശാല പ്രവർത്തകസമിതി യോഗത്തിൽ മാപ്പ് പറഞ്ഞ് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ്. വ്യാഴാഴ്ച റായ്പുരിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിൽ, മോദി ഛത്തിസ്ഗഡിനായി ഒരുപാട് കാര്യങ്ങൾ ചെയ്തെന്ന് സിംഗ് ദേവ് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങളനുസരിച്ചാണ് സംസ്ഥാന സർക്കാർ എക്കാലവും പ്രവർത്തിച്ചിട്ടുള്ളതെന്നും പദ്ധതികൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രം യാതൊരു വിവേചനവും കാട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‌ കൂപ്പുകൈയോടെയാണ് മോദി ഈ പ്രസ്താവനയെ സ്വാഗതം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്‍റെ മുതിർന്ന അംഗം ഇത്തരമൊരു നീക്കം നടത്തിയത് പാർട്ടിയിൽ മുറുമുറപ്പ് സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിംഗ് ദേവ് ക്ഷമാപണവുമായി രംഗത്തെത്തിയത്. പ്രവർത്തകസമിതി അംഗമല്ലാത്ത സിംഗ് ദേവ് തെരഞ്ഞെടുപ്പ് സമിതി അംഗമെന്ന നിലയിൽ പ്രത്യേക ‍ക്ഷണിതാവായി ആണ് യോഗത്തിൽ പങ്കെടുത്തത്. തനിക്കൊരു കാര്യം പറയാനുണ്ടെന്ന…

Read More

ബ്ലാക്ക് മാജിക്കിലൂടെ ഭർത്താവിന് സർക്കാർ ജോലി ലഭിക്കുമെന്ന് വാഗ്ദാനം; സ്വർണവും പണവും തട്ടിയെടുത്ത് യുവതിയെ ബലാംത്സംഗം ചെയ്ത ഭർത്താവിന്‍റെ സുഹൃത്തുക്കൾ അറസ്റ്റിൽ

യുവതിയെ ബലാത്സംഗം ചെയ്ത അഞ്ച് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലയിലാണ് സംഭവം.അറസ്റ്റിലായ അഞ്ചുപേരും യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളാണ്. തന്‍റെ ഭർത്താവിന് മേൽ എന്തെങ്കിലും ദുരാചാരം പ്രയോഗിച്ചിട്ടുണ്ടെന്നും സമാധാനം വീണ്ടെടുക്കാൻ അവൾ ചില ആചാരങ്ങളുടെ ഭാഗമാകണമെന്നും പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ 2018 ഏപ്രിൽ മുതൽ യുവതിയുടെ വീട്ടിൽ പതിവായി വരാൻ തുടങ്ങി. യുവതി തനിച്ചായിരിക്കുമ്പോൾ ആചാരങ്ങൾ നടത്തുമായിരുന്നു. തുടർന്ന് പഞ്ചാമൃതം എന്ന് വിളിക്കുന്ന പാനീയം നൽകി യുവതിയെ ബലാത്സംഗം ചെയ്യും.  ഭർത്താവിന് സമാധാനവും ഐശ്വര്യവും സുസ്ഥിരമായ സർക്കാർ ജോലിയും ഉറപ്പുനൽകുന്ന വിവിധ ആചാരങ്ങൾക്കായാണ് യുവതിയിൽ നിന്ന് സ്വർണവും പണവും പ്രതികൾ തട്ടിയെടുത്തത്. 2019-ൽ താനെയിലെ യൂർ വനത്തിലും പിന്നീട് കാണ്ടിവാലിയിലെ മുഖ്യപ്രതിയുടെ മഠത്തിലും ലോണാവാലയിലെ റിസോർട്ടിലും വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. 2.10 ലക്ഷം രൂപയും സ്വർണവും അവർ കൈക്കലാക്കി. യുവതി…

Read More

പേവിഷ ബാധയേറ്റ് വിദ്യാർഥിയ്ക്ക് മരണം; വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് സർക്കാർ

നായയുടെ കടിയേറ്റ വിദ്യാർഥി പേവിഷ ബാധയെ തുടർന്ന് മരിച്ചു. സംഭവം കോളിളക്കം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം. ജൂലാംഗിലെ ഡോൺ ബോസ്‌കോ കോളജിലെ വിദ്യാർത്ഥിയായ ന്യാരോ റൂസിംഗ് വ്യാഴാഴ്ചയാണ് മരിക്കുന്നത്. ഇറ്റാനഗറിലാണ് സംഭവം. വ്യാഴാഴ്‌ച രാവിലെ വിദ്യാർഥിയെ പേവിഷബാധയുടെ ലക്ഷണങ്ങളുമായി ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പൂജകൾ നടത്താൻ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബാംഗങ്ങൾ നിർബന്ധിച്ചു. ഇതേതുടർന്ന് വൈകുന്നേരത്തോടെ വീട്ടിൽ വെച്ചാണ് മരണം സംഭവിക്കുന്നത്. രണ്ട് വയസ്സുള്ള നായ വിദ്യാർഥിയുടെ വലതു കൈപ്പത്തിയിലാണ് കടിച്ചത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് റൂസിംഗിന് പേവിഷബാധയ്‌ക്കെതിരായ വാക്‌സിനേഷനൊന്നും നൽകിയിട്ടില്ല. നായയ്ക്കും വാക്‌സിനേഷൻ നൽകിയിട്ടില്ല. കുട്ടിയെ കടിച്ച നായ ദിവസങ്ങൾക്ക് ശേഷം ചത്തിരുന്നു. സംഭവത്തെത്തുടർന്ന് ക്യാപിറ്റൽ ഡെപ്യൂട്ടി കമ്മീഷണർ ടാലോ പോട്ടോം എല്ലാ വളർത്തുമൃഗ ഉടമകളോടും അവരുടെ വളർത്തുമൃഗങ്ങൾക്ക്…

Read More

നിപ; കോഴിക്കോട് ജില്ലയില്‍ ഇനി പഠനം ഓണ്‍ലൈനിലൂടെ : പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. കോച്ചിംഗ് സെന്‍ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിലുണ്ട്. ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചു. നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. “ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്’. ഇന്ന് പുതിയ കേസുകള്‍ ഇല്ലെന്നും ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.…

Read More

ചെന്നൈയിലും കോയമ്പത്തൂരിലും എൻഐഎ റെയ്ഡ്; ഡിഎംകെ വനിതാ കൗണ്‍സിലറുടെ വീട്ടിലും പരിശോധന

കോയമ്പത്തൂർ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) ന്‍റെ പുതിയ ഗ്രൂപ്പ് സ്ഥാപിക്കാൻ നീക്കം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലും കോയമ്പത്തൂരിലും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) യുടെ റെയ്ഡ്. കോയമ്പത്തൂരില്‍ ഇരുപത്തിമൂന്നും ചെന്നൈയില്‍ മൂന്നിടത്തുമാണ് പരിശോധന. കോയമ്പത്തൂരിൽ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും റെയ്ഡ് നടന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ അറിയിച്ചു. ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായാണു വിവരം. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദ് പിടിയിലായിരുന്നു. ഇയാളിൽനിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണു വിവരം. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ക്രിസ്തീയ പണ്ഡിതനെ അപായപ്പെടുത്തുക, തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക തുടങ്ങിവയ്ക്ക് നബീലിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് റിപ്പോർട്ട്. ഖത്തറില്‍വച്ചാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇവരുടെ…

Read More

സൗദി യുവതിക്കുനേരേ പീഡനശ്രമം; മല്ലു ട്രാവലറിനെതിരേ കേസ്; ആക്രമണം കൊച്ചിയിലെ ഹോട്ടലിൽ വെച്ച്…

കൊച്ചി: സൗദി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മല്ലു ട്രാവലര്‍ എന്ന യുട്യൂബ് വ്‌ളോഗര്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷക്കീര്‍ സുബാനെ(33)തിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. കഴിഞ്ഞ 13നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം കൊച്ചിയിലെത്തിയ സൗദി യുവതിയുടെ ഇന്‍റര്‍വ്യൂ എടുക്കാനായി പ്രതി ഇവരെ കൊച്ചി നഗരത്തിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൂടെയുള്ള ആള്‍ പുറത്തേക്ക് ഇറങ്ങിയ സമയം ഷക്കീര്‍ 29കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

Read More

അലന്‍സിയറുടെ ഭാഗത്തു നിന്നുണ്ടായത് കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാര ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ്…നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം അപലപനീയം. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണ്. മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ…

Read More

തന്‍റെ പേരിലുള്ള ലൈംഗിക പരാതി നൂറ് ശതമാനവും വ്യാജം; പ്രതികരണവുമായി മല്ലു ട്രാവലര്‍

ലൈംഗിക അതിക്രമ പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍. തനിക്കെതിരായ പീഡന പരാതി നൂറ് ശതമാനം വ്യാജമാണെന്നും ആവശ്യമായ തെളിവുകള്‍ കാട്ടി അതിനെ നേരിടുമെന്നും തന്നോട് ദേഷ്യമുള്ളവര്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിതെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. എന്‍റെ  പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണിത് എന്ന് അറിയാം. എന്‍റെ  ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു. എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

Read More

പന്ത്രണ്ട് നില പാർപ്പിട കെട്ടിടത്തിൽ തീപിടിത്തം; 35 പേർ ആശുപത്രിയിൽ

പന്ത്രണ്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ കുർള ഏരിയയിലാണ് വെള്ളിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് വൈദ്യുതി കമ്പിയിലേക്കും ഉപകരണങ്ങളിലേക്കും തീ പടർന്ന് പന്ത്രണ്ടാം നില വരെ എത്തി. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. നാല് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വിവിധ നിലകളിൽ നിന്ന് 50-60 ഓളം പേരെ രക്ഷപ്പെടുത്തി. ഇതിൽ 39 പേരെ ശ്വാസംമുട്ടലിനെ തുടർന്ന് രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നാല് പേർ ആശുപത്രി വിട്ടു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ കണക്കനുസരിച്ച് കുർള വെസ്റ്റിലെ കോഹിനൂർ ആശുപത്രിക്ക് എതിർവശത്തുള്ള എസ്ആർഎ കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്.    

Read More

പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കും; സൗരവ് ഗാംഗുലി

പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ ഷല്‍ബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നതെന്നും ഫാക്ടറിയുടെ പ്രവര്‍ത്തനം അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഫാക്ടറിക്കായി ബംഗാള്‍ സര്‍ക്കാര്‍ ജിന്‍ഡാലിന്റെ ഷല്‍ബാനിയിലെ ഭൂമി നല്‍കും. ആദ്യ ഘട്ടത്തില്‍ ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ദുബായിലും സ്‌പെയിനിലും സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി സംഘത്തില്‍ ഗാംഗുലിയുണ്ട്.

Read More