കവർച്ചയ്ക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ അധ്യാപകൻ മരിച്ചു. യുപിയിൽ ഷാജഹാൻപൂരിലെ അധ്യാപികന്റെ വീട്ടിൽ കവർച്ച നടത്തുന്നതിനിടെ അജ്ഞാതരായ അക്രമികൾ മൂന്ന് കുട്ടികളടക്കം ഏഴ് പേരെ ആക്രമിച്ചു. തിങ്കളാഴ്ച രാത്രി ഷാജഹാൻപൂരിലെ കത്ര ഏരിയയിലെ അലോക് കുമാർ ഗുപ്തയുടെ (36) വീട്ടിൽ ഒരു സംഘം കവർച്ചക്കാർ അതിക്രമിച്ച് കയറുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു. ബഹളം കേട്ട് അലോക് ഉണർന്നപ്പോൾ പ്രതി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അലോകിന്റെ ഭാര്യ ഖുശ്ബു, അച്ഛൻ സുധീർ ഗുപ്ത, സഹോദരൻ പ്രശാന്ത്, രുചി (പ്രശാന്തിന്റെ ഭാര്യ), മൂന്ന് കുട്ടികൾ എന്നിവരെ ചികിത്സയ്ക്കായി ബറേലിയിലേക്ക് അയച്ചതായി എസ്പി അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി…
Read MoreCategory: Loud Speaker
ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; പങ്കാളിയും വനിതാ സുഹൃത്തും ഒളിവിൽ
യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. ഒരു മുറിക്കുള്ളിൽ നിന്നാണ് 36 കാരിയായ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കുറഞ്ഞത് മൂന്ന് നാല് ദിവസം മുമ്പെങ്കിലും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കാമെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിൽ ഇവരുടെ പങ്കാളിയ്ക്കും ഒരു വനിതാ സുഹൃത്തിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഇരുവരെയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് കൊറേഗാവ് പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വരുന്ന വിവരം ഉടമയിൽ നിന്ന് പോലീസിന് ലഭിച്ചത്. പോലീസ് വാതിൽ തകർത്ത് തുറന്നപ്പോൾ യുവതി അടുക്കളയിൽ മരിച്ചുകിടക്കുന്നത് കണ്ടു. വിവാഹമോചിതയായ യുവതി കഴിഞ്ഞ 11 മാസമായി ഇവിടെ കഴിയുകയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreകടുത്ത മനസിക സമ്മർദം; നടൻ വിജയ് ആന്റണിയുടെ മകൾ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര(16) ജീവനൊടുക്കി. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്. സംഭവത്തില്‍ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകെ-ഫൈയിലൂടെ രണ്ടായിരം പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ
കെ-ഫൈ പദ്ധതി വഴി പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷന് മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്കി. നിരവധി ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍. സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവര്‍ക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉള്‍പ്പെടെ…
Read Moreകോളേജ് പ്രിൻസിപ്പൽ മരിച്ച നിലയിൽ: മൃതദേഹം കണ്ടത് വീട്ടുമുറ്റത്ത്, സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അസമിലെ ബിശ്വനാഥ് ജില്ലയിലെ വസതിയിൽ തിങ്കളാഴ്ചയാണ് കോളേജ് പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഹാലി ഡിഗ്രി കോളേജ് പ്രിൻസിപ്പൽ ജിബൻ ചന്ദ്ര നാഥ് ബെഹാലി ടൗണിലെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് മരിച്ചതായി സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രഭാത നടത്തത്തിന് പോയ അദ്ദേഹം അയൽക്കാരുമായി സംസാരിച്ചു. അതിനുശേഷം വീട്ടിൽ തിരിച്ചെത്തി പല്ല് തേക്കുകയായിരുന്നു. പിന്നീട് ജോലിക്കിടെ അബദ്ധത്തിൽ ഒന്നാം നിലയിൽ നിന്ന് വീണതാകാമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് അടുത്ത് നിന്ന് ടൂത്ത് ബ്രഷ് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreപ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; നൂറിലധികം ആളുകൾ ആശുപത്രിയിൽ; ഗുരുതരമായ ഒരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റി
ആസാമിലെ ലഖിംപൂർ ജില്ലയിൽ പ്രസാദം കഴിച്ച് നൂറിലധികം ആളുകൾ ആശുപത്രിയിൽ. ഒരു നംഘറിൽ നിന്ന് പ്രസാദം കഴിച്ചവർക്കാണ് വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയുൾപ്പെടെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. രോഗം ബാധിച്ച വ്യക്തികൾക്ക് നിലവിൽ വൈദ്യസഹായം ലഭ്യമാക്കിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ .. ധക്വാഖാനയിലെ ഒന്നാം നമ്പർ തെക്കേരഗുരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും ഞായറാഴ്ച ഉച്ചയോടെ ആളുകൾ അസ്വസ്ഥതയെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങിയെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു പരിപാടിക്ക് ശേഷം അവർ ഒരു നംഘറിൽ നിന്ന് പ്രസാദം കഴിച്ചു. തുടർന്ന് ഛർദ്ദി, വയറുവേദന എന്നിവയെക്കുറിച്ച് പരാതിപ്പെട്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസാദം കഴിച്ചവരിൽ 110 പേർക്ക് അസുഖം ബാധിച്ചു. അവർ ധകുഖാനയിലെ പ്രാദേശിക സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ നൂതന പരിചരണത്തിനായി ലഖിംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ യമരാജൻ കാത്തിരിക്കുന്നു; നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് യോഗി
ലക്നൊ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതു പോലുള്ള കുറ്റകൃത്യം ചെയ്യുന്നവരെ ‘യമരാജൻ’ കാത്തിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന വ്യവസ്ഥയെ തകര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി. ബൈക്കിലെത്തിയ രണ്ട് പേര് ശല്യം ചെയ്തതിനെ തുടർന്ന് മറ്റൊരു ബൈക്കില്‍ നിന്ന് യുവതി തെറിച്ചുവീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. അംബേദ്കര്നഗറിലായിരുന്നു യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. യുവതിയുടെ ഷാളില്‍ ഇവര്‍ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസില്‍ ശനിയാഴ്ച രാത്രി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാള്‍ക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അറിയിച്ചു.
Read Moreകരുവന്നൂർ കുംഭകോണം; അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡിയെത്തി; മൊയ്തീൻ നാളെ വീണ്ടും ഇഡിക്ക് മുന്നിൽ
സ്വന്തം ലേഖകൻതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പി. സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി അയ്യന്തോൾ സഹകരണബാങ്കിലും ഇഡിയുടെ അന്വേഷണം. ഇന്നു രാവിലെ മുതൽ അയ്യന്തോൾ ബാങ്കിൽ ഇഡി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അയ്യന്തോൾ ബാങ്കിൽ 40 കോടി രൂപ വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ നിഗമനം. അയ്യന്തോളിനു പുറമെ ജില്ലയിലെ അഞ്ചിലധികം സഹകരണബാങ്കുകളിലേക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. നാളെ എ.സി. മൊയ്തീൻ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ഇഡി തൃശൂർ ജില്ലയിലെ വിവിധ സഹകരണബാങ്കുകളിൽ അന്വേഷണം നടത്തുന്നത്. മൊയ്തീനു പുറമെ മറ്റൊരു സിപിഎം സംസ്ഥാന നേതാവു കൂടി ഇഡിയുടെ നിരീക്ഷണത്തിലാണെന്നാണ് പുതിയ വിവരം. അന്വേഷണം സിപിഎമ്മിന്റെ കണ്ണൂർ ലോബിയിലേക്കു കൂടി നീങ്ങുന്നതായാണ് സൂചന. നാളെ മൊയ്തീനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് പരമാവധി തെളിവുകൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. അതുകൊണ്ടുതന്നെ നാളത്തെ ചോദ്യം ചെയ്യൽ മൊയ്തീന്…
Read Moreഎലത്തൂർ തീവയ്പ് കേസ്; എലത്തൂർ തീവയ്പ് കേസിഐജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നു ശിപാർശ
തിരുവനന്തപുരം: എലത്തൂർ തീവയ്പ് കേസിലെ പ്രതിയെ അതീവ രഹസ്യമായി രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ശിപാർശ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ശിപാർശ നൽകിയത്. ഇത് രണ്ടാം തവണയാണ് ഐജി പി.വിജയനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നത്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമാവില്ലെന്നും മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ ശിപാർശയിൽ പറയുന്നു. റിപ്പോർട്ടിൽ ഇനി മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക.മെയ് 18നാണ് ഐജി പി വിജയനെ സസ്പെന്റ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാഞ്ഞിട്ടും എലത്തൂർ തീവെപ്പ് കേസിലെ പ്രതിയെ കൊണ്ടുവന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പി.വിജയൻ ബന്ധപ്പെട്ടത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നായിരുന്നു എഡിജിപി എം.ആർ.അജിത്ത് കുമാർ നൽകിയ റിപ്പോർട്ട്. ആരോപണങ്ങൾ നിഷേധിച്ച് പി.വിജയൻ സർക്കാർ നോട്ടീസിന്…
Read Moreനിപ: ആശങ്ക ഒഴിയുന്നതായി ആരോഗ്യ വകുപ്പ്; പുതിയ കേസുകളില്ല ; 36 വവ്വാലുകളുടെ സ്രവം പരിശോധനയ്ക്കയച്ചു
കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ ആശങ്ക ഒഴിയുന്നതായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസമായി പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ രണ്ടാം തരംഗ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ 42 പേരുടെ ഫലവും നെഗറ്റീവായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. മറ്റ് മൂന്നു പേരുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.അതേസമയം 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു അയച്ചിട്ടുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്ഡ്അനിമല് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും. നിലവില്‍ ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. നിലവില്‍ നിപ…
Read More