സ്വകാര്യഭാഗങ്ങളിൽ വേദന! 10 വയസുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയുടെ പ്രായം കേട്ട് ഞെട്ടരുത്…

മുംബൈ: ചിൽഡ്രൻസ് ഹോമിൽ 10 വയസുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 14-കാരനെതിരെ പോലീസ് കേസെടുത്തു. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി 10 വയസുകാരൻ ചിൽഡ്രൻസ് ഹോം അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് സർക്കാർ ആശുപത്രിയിൽ നടത്തിയ ആരോഗ്യപരിശോധനയിൽ, പരാതിക്കാരനായ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെട്ടു. ഇതോടെയാണ് 14 വയസുകാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

താമസരേഖ പുതുക്കുന്നതിന് 800 ദിനാർ;  ഒരു വർഷത്തിനിടെ കുവൈറ്റ് വിട്ടത് 1.78 ലക്ഷം പ്രവാസികൾ

കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ കുവൈറ്റ് വിട്ടുപോയത് 1,78,919 വിദേശികൾ. സ്വദേശിവത്കരണവും പ്രവാസി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ തൊഴില്‍ നിയമങ്ങളിലുണ്ടായ മാറ്റങ്ങളും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. സർവകലാശാല ബിരുദമില്ലാത്ത 60 വയസിനു മുകളിൽ പ്രായമായവർക്കു താമസരേഖ പുതുക്കുന്നതിന് 800 ദിനാർ കഴിഞ്ഞ വര്‍ഷം മുതല്‍ ഫീസ്‌ ചുമത്തിയിരുന്നു. ഭാരിച്ച തുക അടയ്ക്കുവാന്‍ കഴിയാതിരുന്നതിനെത്തുടർന്നു സാധാരണ തൊഴിലാളികളിൽ പലരും കുവൈറ്റ് വിട്ടിരുന്നു. കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. പൊതുമേഖലയില്‍ 372,800 കുവൈറ്റികളും 110,400 പ്രവാസികളുമാണ് ജോലി ചെയ്യുന്നത്.  

Read More

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി; മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയത്  കല്ലാച്ചി സ്വദേശി സഹീർ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറിൽനിന്നാണ് അരക്കോടിയുടെ സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറിൽനിന്നു സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടുമ്പോൾ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 922 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപ വരും.

Read More

സിപിഎം ജാഥ ഇനി മൂന്നു നാൾ; തൃശൂരിൽ ഇ.പി. ജയരാജൻ ഇന്നു ജാഥയ്ക്കൊപ്പം; എന്തുപറയുമെന്ന് കാതോർത്ത് രാഷ്ട്രീയകേരളം

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തൃശൂരിലേക്ക് കടക്കുമ്പോൾ ഇതുവരെ ജാഥയിൽനിന്ന് വിട്ടുനിന്ന ഇ.പി. ജയരാജൻ ഒപ്പം ചേരും. ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കു പുറപ്പെട്ട ഇ.പി. ജയരാജൻ തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിലായിരിക്കും പങ്കെടുക്കുക. സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ സ്വന്തം തട്ടകമായി കണ്ണൂരിലടക്കം പങ്കെടുക്കാതിരുന്നതിന് ജയരാജൻ എന്തെങ്കിലും വിശദീകരണം നൽകുമോ എന്നതാണ് രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ മുൻ എംഎൽഎ കൂടിയായ അനിൽ അക്കര പുറത്തുവിട്ട രേഖകളുടെ ചൂടാറും മുന്പാണ് സിപിഎം ജാഥ തൃശൂരിൽ എത്തുന്നത്. അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി ഇന്ന് സംസ്ഥാന സെക്രട്ടറിയിൽ നിന്നുണ്ടായേക്കുമെന്നും കരുതുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും തൃശൂർ കോർപറേഷനിലെ ബിനി ടൂറിസ്റ്റ് ഹോം വിവാദവും ഉൾപ്പെടെ പാർട്ടിയെ…

Read More

ആരോഗ്യനില അതീവ മോശമായ അവസ്ഥ; ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണം; മദനി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരളത്തിലേക്ക് മടങ്ങാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി അബ്ദുൾ നാസർ മദനി സുപ്രീംകോടതിയിൽ.. ആരോഗ്യനില അതീവ മോശമായ അവസ്ഥയിലാണ്. അതിനാൽ ആയുർവേദ ചികിത്സ അനിവാര്യമാണ്. ചികിത്സകൾക്കായി കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. പക്ഷാഘാതം ബാധിച്ച് അതീവ അവശനിലയിലാണ്. ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്. മാത്രമല്ല, തന്‍റെ പിതാവിന്‍റെ ആരോഗ്യനിലയും അതീവ ഗുരുതരാവസ്ഥയിലാണ്. പിതാവിനെ കാണാനും അവസരം നൽകണം. കേസിന്‍റെ വിചാരണ പൂർത്തിയാകുന്നതുവരെ നാട്ടിൽ കഴിയാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. കേസിന്‍റെ വിചാരണ പൂർത്തിയാക്കുന്നതിനായി ഇനി തന്‍റെ സാന്നിധ്യം ആവശ്യമില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Read More

എം.വി. ഗോവിന്ദനു സേവാഭാരതി പ്രവര്‍ത്തകന്‍റെ വക ഷാള്‍; വിവാദം കത്തുന്നു; ഈ വ്യവസായി പാർട്ടിക്ക്  ലക്ഷങ്ങൾ സംഭാവന നൽകുന്നയാൾ; വാട്സാപ്പ്ഗ്രൂപ്പുകൾ ചർച്ച പൊടിപൊടിക്കുന്നു

കൊയിലാണ്ടി(കോഴിക്കോട്): പ്രതിരോധ ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആർഎസ്എസി ന്‍റെ സേവനവിഭാഗമായ സേവാഭാരതിയുടെ പ്രവര്‍ത്തകന്‍ ഷാള്‍ അണിയിച്ചതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. സേവാഭാരതിയുടെ രക്ഷാധികാരിയും ഹിന്ദു എക്കണോമിക് ഫോറത്തിന്‍റെ ഭാരവാഹിയും കൊയിലാണ്ടിയിലെ സ്റ്റീൽ, സിമന്‍റ് വ്യവസായിയുമായ രാജീവൻ എന്നയാളാണ് സംസ്ഥാന ജാഥയിലെ വിഐപി സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചത്. 25-നായിരുന്നു പ്രതിരോധ ജാഥയുടെ കൊയിലാണ്ടിയിലെ സ്വീകരണം. സ്വീകരണത്തിനുശേഷം സോഷ്യൽ മീഡിയായിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ച നടക്കുന്നുണ്ട്.നിരവധി പേർ ഫേസ് ബുക്കിലൂടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്വീകരണ യോഗത്തിനെത്തിയ എംഎൽഎയും കൊയിലാണ്ടിയിലെ മറ്റ് നേതാക്കളും വ്യവസായിയെ അങ്ങോട്ട് പോയി ഇയാളെ ഹസ്തദാനം ചെയ്തതും പ്രത്യേകം വിവാദമായി. ഇത് സംബന്ധിച്ച് പലരും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതായാണ് പറയുന്നത്. പാർട്ടിക്ക് ഇയാൾ ലക്ഷങ്ങൾ സംഭാവന നൽകുന്നതായാണ് വിവരം. അതിൽ പകുതിയും പാർട്ടി…

Read More

ഇ.പി.യുടെ മകനു പങ്കാളിത്തമുള്ള വൈദേകം റിസോർട്ട്; പണത്തിന്‍റെ ഉറവിടം കണ്ടെത്താൽ ഇഡി കണ്ണൂരിലേക്ക്; നിക്ഷേപം നടത്തിയ 20 പേരും പണത്തിന്‍റെ ഉറവിടം വ്യക്തമാക്കേണ്ടിവരും

 കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജന്‍റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ടിനായി നിക്ഷേപിച്ചവരുടെ പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ ഇഡി കണ്ണൂരിലേക്ക്. കണ്ണൂർ സ്വദേശികളാണ് റിസോർട്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. റിസോർട്ടിനായി നിക്ഷേപിച്ച പണത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റിന് പരാതി നൽകിയ കൊച്ചി സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ പണം നിക്ഷേപിച്ച 20 പേരുടെ ലിസ്റ്റും കൈമാറിയിരുന്നു. റിസോർട്ടിന്‍റെ മറവിൽ അനധികൃത പണമിടപാട് നടന്നതായാണ് ഇഡിക്ക് ലഭിച്ച പരാതി. റിസോർട്ടിൽ ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിര 80 ലക്ഷവും മകൻ പി.കെ. ജയ്സൺ 10 ലക്ഷവും നിക്ഷേപിച്ചതായാണ് ഇഡിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. കണ്ണൂർ താണ സ്വദേശിയായ മുഹമ്മദ് അഷ്റഫ് എന്നയാൾ മൂന്നുകോടി രൂപ നിക്ഷേപിച്ചതായും പറയുന്നു. ഇയാൾ അക്കൗണ്ടിലൂടെ അല്ലാതെ കള്ളപ്പണം നല്കിയെന്നും പരാതിയിൽ പറയുന്നു. ഇഡിക്ക് കൈമാറിയ ലിസ്റ്റിലെ 20 പേരും തങ്ങൾ…

Read More

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ സിപിഎം ക്വട്ടേഷന്‍ സംഘം; കേസ് വാദിക്കാന്‍ സിപിഎം മുടക്കിയത് ലക്ഷങ്ങളെന്ന് ടി.സിദ്ദിഖ്

തിരുവനന്തപുരം: ഷുഹൈബ് വധത്തിന്‍റെ കാരണം രാഷ്ട്രീയമെന്ന് ടി.സിദ്ദിഖ് എംഎല്‍എ. 2018 ഫെബ്രുവരി 12ന് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന ഷുഹൈബിനെ അതിഭീകരമായാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എംഎല്‍എ പറഞ്ഞു. തട്ടുക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭീകര ക്വട്ടേഷന്‍ സംഘം വന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരം വെട്ടുന്നതുപോലെ 41 തവണ വെട്ടി കൊലപ്പെടുത്തി. പ്രതികള്‍ സിപിഎം ക്വട്ടേഷന്‍ സംഘമാണെന്നും എംഎല്‍എ ആരോപിച്ചു. ഇതിന് പിന്നാലെ ഭരണപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. ചട്ടപ്രകാരമല്ലാത്ത പരാമര്‍ശങ്ങള്‍ സഭാ രേഖയില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സിപിഎം നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്‍റെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളുമായി ബന്ധപ്പെട്ടാണ് അടിയന്തര പ്രമേയമെന്ന് എംഎല്‍എ പറഞ്ഞു. പാര്‍ട്ടി നേതാക്കളാണ് ഇത് ചെയ്യിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്ക് ജോലിയും തങ്ങള്‍ക്ക് പട്ടിണിയും എന്ന് വെളിപ്പെടുത്തിയത് കേസിലെ ഒന്നാം പ്രതിയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ജന്മി കുടിയാന്‍ സമരവുമായി…

Read More

ഉറങ്ങുകയാണെന്ന് കരുതി! അമ്മ മരിച്ചത് മനസിലാകാതെ 11 വയസുകാരൻ മൃതദേഹത്തിന് കാവലിരുന്നത് രണ്ട് ദിവസം

ബംഗളൂരു: അമ്മ മരിച്ചത് മനസിലാകാതെ 11കാരൻ മൃതദേഹത്തിനൊപ്പം താമസിച്ചത് രണ്ട് ദിവസമെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ ആർ ടി നഗറിലാണ് സംഭവം. അമ്മ മരിച്ച വിവരം കുട്ടി അറിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്. ദേഷ്യം കാരണം അമ്മ തന്നോട് പിണങ്ങി ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്. അതിനാലാണ് അമ്മ മിണ്ടാത്തതെന്നും കുട്ടി ധരിച്ചു. ഫെബ്രുവരി 26നാണ് പ്രമേഹവും രക്തസമ്മർദ്ദവും കുറഞ്ഞ് 44കാരിയായ അന്നമ്മ താമസ്ഥലത്ത് മരിക്കുന്നത്. എന്നാൽ അമ്മ ക്ഷീണം കാരണം മുഴുവൻ സമയവും ഉറങ്ങുകയാണെന്ന് കരുതി കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. അന്നമ്മയുടെ ഭർത്താവ് ഒരു വർഷം മുൻപ് വൃക്ക തകരാറിലായി മരിച്ചു. വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. പകൽ സമയങ്ങളിൽ കുട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും കൂട്ടുകാരുമായി കളിക്കുകയും ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ തന്നോട് മിണ്ടുന്നില്ലെന്നും രാത്രിയും…

Read More

അഞ്ച് മക്കളെ കൊന്നു! തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം നടന്നത് 2007 ല്‍

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഒരു വിഷയമാണ് ദയാവധം. ഭേദപ്പെടുത്താൻ സാധിക്കാത്ത ശാരീരികവും മാനസിവുമായ രോഗങ്ങളാല്‍ കഴിയുന്നവര്‍ക്ക് വേദനാജനകമായ ജീവിതത്തില്‍ നിന്നൊരു രക്ഷ എന്ന നിലയില്‍ ദയാവധം അനുവദിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ദയാവധവും ഒരു തരത്തിലുള്ള കൊലപാതകമാണ് അത് അനുവദനീയമല്ല എന്ന് മറുവിഭാഗവും വാദിക്കുന്നു.  നിലവില്‍ നെതര്‍ലൻഡ്സ്, സ്വിറ്റ്സര്‍ലൻഡ്, ബെല്‍ജിയം, ബ്രട്ടൻ എന്നീ രാജ്യങ്ങളും ചില യുഎസ് സ്റ്റേറ്റുകളുമാണ് ദയാവധത്തെ നിയമപരമായി പിന്തുണയ്ക്കുന്നത്. ഇപ്പോഴിതാ ബെല്‍ജിയത്തില്‍ നിന്ന് അസാധാരണമായ ഒരു ദയാവധത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.  തന്‍റെ അഞ്ച് മക്കളെ കൊലപ്പെടുത്തിയ കേസില്‍ ദീര്‍ഘകാലമായി തടവില്‍ കഴിഞ്ഞിരുന്ന സ്ത്രീ ഇപ്പോള്‍ ദയാവധത്തിലൂടെ മരിച്ചു എന്നതാണ് വാര്‍ത്ത. 2007ലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ജനീവീവ് ലെര്‍മിറ്റെ എന്ന യുവതി തന്‍റെ അഞ്ച് മക്കളെയും കഴുത്തറുത്ത്  കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവരും…

Read More