45കാരിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. വെമ്പായം കന്യാകുളങ്ങര ഷാജി മന്‍സിലില്‍ നിന്നും കൊച്ചാലുംമൂട് സാഹിന് വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എ അന്‍സര്‍ (30)നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും അന്‍സര്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. നഗരത്തില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയുമായി മൂന്നു വര്‍ഷം മുന്‍പാണ് അന്‍സര്‍ സാമൂഹിക മാധ്യമം വഴി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെത്തി സൗഹൃദം സ്ഥാപിക്കുകയും വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. അതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതു ഭര്‍ത്താവിനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 19 പവന് സ്വര്‍ണാഭരണവും പലതവണയായി 12 ലക്ഷത്തോളം രൂപയും കൈവശപ്പെടുത്തി. യുവതിയെക്കൊണ്ട് വായ്പയെടുപ്പിച്ച് അന്‍സര്‍ 12 ലക്ഷത്തിന്റെ കാറും വാങ്ങിയതായി പരാതിയില്‍…
Read MoreCategory: Loud Speaker
ഇതാ മറ്റൊരു അമ്പരപ്പിക്കുന്ന കവർച്ച ! ബിഎസ്എൻഎൽ മൊബൈൽ ടവർ അപ്പാടെ മോഷ്ടിക്കാൻ ശ്രമം; ആറംഗ സംഘം കുടുങ്ങി
ഗോഡ്ഡ: റെയിൽവേ പാളവും ഇരുന്പുപാലവുമൊക്കെ മോഷ്ടിച്ച വാർത്തകൾക്കൊപ്പം ഇതാ മറ്റൊരു അന്പരപ്പിക്കുന്ന കവർച്ച കൂടി. ഒരു മൊബൈൽ ടവർ അപ്പാടെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന വാർത്തയാണ് ജാർഖണ്ഡിൽനിന്നു പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ആറംഗസംഘത്തെ പോലീസ് പിടികൂടുകയുംചെയ്തു. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ സിദ്ബാക്ക് ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവർ ആണ് അക്രമിസംഘം മോഷ്ടിക്കാൻ ശ്രമിച്ചത്. 2019ലാണ് സിദ്ബാക്ക് ഗ്രാമത്തിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞദിവസം ചിലരെത്തി ഈ ടവർ പൊളിച്ചു നീക്കാൻ തുടങ്ങി. ഗ്രാമവാസികൾ കാര്യം തിരക്കിയപ്പോൾ ബിഎസ്എൻഎൽ കമ്പനി നിർദേശിച്ചതിനെ തുടർന്നാണ് ടവർ പൊളിച്ചു നീക്കുന്നതെന്നായിരുന്നു മറുപടി. ഇവരുടെ പെരുമാറ്റത്തിൽ മൊത്തത്തിൽ സംശയം തോന്നിയ ഗ്രാമവാസികൾ വിവരം ബിഎസ്എൻഎൽ അധികൃതരെ അറിയിച്ചു. പോലീസ് സംഘവുമായി ബന്ധപ്പെട്ടവർ എത്തുന്പോൾ കള്ളന്മാർ ടവർ മുഴുവൻ അഴിച്ചെടുത്ത് ലോറിയിൽ കയറ്റിക്കൊണ്ടുപോകാൻ തുടങ്ങുകയായിരുന്നു. പോലീസിനെ കണ്ടു വാഹനമുപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ എല്ലാവരെയും പിടികൂടി.…
Read Moreഅജയ് എയര്‍ഫോഴ്സിലെ ജോലി ഉപേക്ഷിച്ചത് എന്തിന് ? എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കി; ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം….
ന്യൂഡൽഹി: ഡല്‍ഹിയില്‍ എയര്‍ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥനെയും ഭാര്യയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അജയ് പാല്(37), ഭാര്യ മോണിക്ക (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചത്. അജയ്യെ ബോധരഹിതനായി മോണിക്കയാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അദ്ദേഹം മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായ മോണിക്ക വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വീട് പോലീസെത്തി തുറന്ന് നോക്കിയപ്പോഴാണ് മോണിക്കയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെയാണ് അജയ് എയര്‍ഫോഴ്സിലെ ജോലി ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകോളജ് വിദ്യാർഥി ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ! ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍
ഹൈദരാബാദ്: തെലങ്കാനയിൽ കോളജ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രംഗറെഡ്ഡി ജില്ലയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാർഥിയായിരുന്ന നാഗുല സാത്വിക്(16) ആണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്. കോളജിലെ ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരുന്നു നാഗുല സാത്വിക്. കോളജ് മാനേജ്മെന്റിന്റെ മാനസികപീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സാത്വക്കിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥി യൂണിയനുകൾ നർസിംഗിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Read Moreപറക്കാനായി സർക്കാർ! വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നു; പുതിയ കമ്പനിയുമായി കരാറിലെത്താന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി പുതിയ കമ്പനിയുമായി കരാറിലെത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നടപടി. മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് തീരുമാനം.
Read Moreയുവ വനിതാ ഡോക്ടര്‍ ഫ്ലാറ്റിൽ മരിച്ചനിലയില്‍! പ്രാഥമിക നിഗമനം ഇങ്ങനെ…
കോഴിക്കോട്: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയാണ് തൻസിയ. പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് രാവിലെ പത്തിന് തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തന്‍സിയ അപസ്മാര രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു.
Read Moreമതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു! അറസ്റ്റിനെതിരേ ശശി തരൂര്‍
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ സന്തോഷ് ജോൺ (55) ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച ആരാധന നടക്കുമ്പോൾ ബജ്റംഗ്ദൾ ഗുണ്ടകൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്ന് ജോണിന്റെ സുഹൃത്ത് മിനാക്ഷി സിംഗ് ആരോപിച്ചു. ഗാസിയാബാദ് ഇന്ദിരാ പുരത്തായിരുന്നു സംഭവം. പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും ഭാര്യയെയും ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. എന്നാൽ പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 40-50 പേരടങ്ങുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതിനു പിന്നാലെ വീണ്ടും ജോണിനെയും ജിജിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. പാസ്റ്റർ സന്തോഷ് ജോണും കുടുംബവും 1996 മുതൽ ഗാസിയാബാദിൽ പ്രവർത്തിച്ചുവരികയാണ്. ദമ്പതികൾ ഹാൾ വാടകയ്ക്കെടുത്ത് പ്രാർഥന നടത്തുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ്…
Read Moreഇങ്ങനെയും പകരം വീട്ടാം..! ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവ് കാമുകന്റെ ഭാര്യയെ കെട്ടി; ഭാര്യമാരുടെ പേരും ഒന്നുതന്നെ
ബീഹാര്‍: നാലു മക്കളെയും തന്നേയും ഉപേക്ഷിച്ചു ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ ഭർത്താവ് കാമുകന്റെ ഭാര്യയെത്തന്നെ വിവാഹം ചെയ്ത് പകരം വീട്ടി. വീട്ടുകാരുടെ മുഴുവന്‍ സമ്മതത്തോടെയായിരുന്നു വിവാഹം. ഭാര്യമാരുടെ പേരും ഒന്നുതന്നെയാണ് റൂബി. റൂബി ദേവി എന്ന യുവതിയെ നീരജ് 2019ലാണ് വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. ഇതിനുശേഷം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ മുകേഷ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഭാര്യ പോയതിന് പിന്നാലെ നീരജ് പോലീസ് സ്റ്റേഷനില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി മുകേഷിനെതിരേ പരാതി നല്കി. ഗ്രാമത്തില്‍ വിഷയത്തെ സംബന്ധിച്ച് പലതവണ പഞ്ചായത്ത് നടന്നെങ്കിലും നീരജിന്റെ ഭാര്യയും മുകേഷും വന്നില്ല. തുടര്‍ന്നു മുകേഷിന്റെ ഭാര്യയെ നീരജ് വിവാഹം ചെയ്യുകയായിരുന്നു.
Read Moreവീണ്ടും ഇരുട്ടടി; പാചകവാതക വിലയിൽ വൻ വർധന; പുതിയ വില ഇന്നു മുതൽ ഗാർഹിക സിലിണ്ടറിന് കൂടിയത് 50 രൂപ
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് വീണ്ടും ഇരുട്ടടി നൽകി പാചകവാതക വില കുത്തനേ കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വർധിച്ചത്. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വില പ്രകാരം 1,110 രൂപയാണ് കൊച്ചിയിൽ ഗാർഹിക സിലണ്ടറിന്റെ വില. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടിയപ്പോൾ ഒരു സിലിണ്ടർ വാങ്ങാൻ ഇനി 2,124 രൂപ നൽകണം. നേരത്തെ 1,773 രൂപയായിരുന്നു. സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്.ഗാർഹിക സിലിണ്ടറിന് ഇതിനു മുന്‍പ് വില വർധിപ്പിച്ചത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. മേയിൽ രണ്ടു തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂണ്‍ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351…
Read Moreഉപതെരഞ്ഞെടുപ്പ്; കല്ലൂപ്പാറയിൽ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; എരുമേലിയില്‍ വിജയം ആവര്‍ത്തിച്ച് യുഡിഎഫ്
കോട്ടയം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന നാലിടങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫും രby ണ്ടിടത്ത് യുഡിഎഫും വിജയിച്ചു. പാറത്തോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ എരുമേലിയില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കടപ്ലാമറ്റം പഞ്ചായത്തിലെ വയലായില്‍ യുഡിഎഫ് സ്വതന്ത്രന് അട്ടിമറി വിജയം നേടി. പാറത്തോട്ടില്‍ എല്‍ഡിഎഫ് കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ഇടക്കുന്നത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ്ന അന്ന ജോസ് വിജയിച്ചു. 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ്ന വിജയം നേടിയത്. എസ്ഡിപിഐ സ്ഥാനാര്‍ഥി ഫിലോമിന ബേബിക്ക് 341 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി മിനി സാം വര്‍ഗീസിന് 328 വോട്ടും ലഭിച്ചു. ഒമ്പതാം വാര്‍ഡ് അംഗമായിരുന്ന ജോളി തോമസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടത്തിയത്. എരുമേലിയില്‍ വിജയം ആവര്‍ത്തിച്ച് യുഡിഎഫ് എരുമേലി : മന്ത്രിയും എംഎല്‍എയും പ്രചരണം നടത്തിയിട്ടും എരുമേലിയിലെ ഒഴക്കനാട്…
Read More