ചേര്‍ത്തല: ജാമ്യമില്ലാ വകുപ്പുകളടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് നടപടി നേരിടുന്ന വെള്ളാപ്പള്ളിയും കൂട്ടരും കോടതി ഉത്തരവിനെ വെല്ലുവിളിച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. വെള്ളാപ്പള്ളിയെ പോലെ തന്നെ ക്രിമിനല്‍കേസുകളില്‍ പ്രതിയും 100 കോടി രൂപ തെലുങ്കാന എംഎല്‍എമാര്‍ക്ക് കോഴ നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീനാരായണീയര്‍ക്ക് അപമാനമാണ് വരുത്തിവച്ചിരിക്കുന്നത്. സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന വെള്ളാപ്പള്ളിയെയും മകനെയും എസ്എന്‍ഡിപി യോഗത്തില്‍നിന്നു നീക്കം ചെയ്യാന്‍ നിയമ നടപടികള്‍ക്കു പുറമേ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കും സംരക്ഷണ സമിതി നേതൃത്വം നല്‍കും. സര്‍ക്കാരുകളുടെ സംവരണ നയത്തിനെതിരേ സമാന ചിന്താഗതിക്കാരെയും സംഘടനകളെയും ഏകോപിപ്പിച്ച് പൊതുവേദി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ്…
Read MoreCategory: Loud Speaker
ക്യാംപസിനകത്ത് പട്ടിശല്യം രൂക്ഷം ! തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് അവധി; ക്യാംപസില്‍ കയറിയ പേപ്പട്ടി അകത്തുള്ള നായ്ക്കളെ കടിച്ചു…
പേവിഷബാധ ഭയന്ന് ശ്രീകാര്യത്തെ എഞ്ചിനീയറിങ് കോളജ് അടച്ചു. തിങ്കളാഴ്ച ഒരുദിവസത്തേക്കാണ് കോളജ് അടച്ചിട്ടത്. കഴിഞ്ഞ ദിവസം ക്യാംപസിനകത്ത് കടന്നു കയറിയ പേപ്പട്ടി അകത്തുള്ള നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതോടെയാണ് കോളജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. ഇതുവരെ കോളേജിനകത്തുളള നായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കിയിരുന്നെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്യാംപസിനകത്തുളള തെരുവുനായ്ക്കളെ പിടിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ നായ്ക്കളെ പിടികൂടി സുരക്ഷിത ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. 5500ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാംപസില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
Read Moreതന്ന പണി ഇഷ്ടപ്പെട്ടു, പുറത്തിറങ്ങുമ്പോൾ പണി എട്ടായി തിരിച്ചു തരും; അതരമ്പുഴയിലെ പ്രവാസി വ്യവസായിയുടെ ജീവനുഭീഷണി; വീട്ടിൽ കഴിയുന്നത് ഭയന്നെന്ന് ജോർജ്
ഏറ്റുമാനൂർ: പോലീസ് സ്റ്റേഷനിലും യാതൊരു കൂസലുമില്ലാതെ ഗുണ്ടകൾ. അതിരമ്പുഴയിലെ റസ്റ്ററന്റിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽവച്ച് റസ്റ്ററന്റ് ഉടമയെ ഭീഷണിപ്പെടുത്തി. തന്ന പണി ഇഷ്ടപ്പെട്ടു. പുറത്തിറങ്ങുമ്പോൾ പണി എട്ടായി തിരിച്ചു തരും എന്നായിരുന്നു ജോർജ് വർഗീസിനു നേരേയുള്ള ഭീഷണി. മയക്കുമരുന്ന് ലഹരിയിൽ വീട് അടിച്ചുതകർക്കുകയും പോലീസ്, എക്സൈസ് സംഘങ്ങളെ ആക്രമിക്കുകയും ചെയ്തിട്ടുള്ള ഗുണ്ടകളുടെ ഭീഷണി അവഗണിക്കാവുന്നതല്ല. ഏതു സമയവും ഇവരുടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നു കഴിയേണ്ട അവസ്ഥയിലാണിപ്പോൾ ജോർജ് വർഗീസ്. കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചുഅതിരമ്പുഴയിൽ നടന്ന കഞ്ചാവ്, മയക്കുമരുന്ന് മാഫിയ ഗുണ്ടാ ആക്രമണം നടത്തിയ ഭക്ഷണശാല ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു. അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് ഈ സാമൂഹ്യ പ്രശ്നത്തെ കാണുന്നത്. ഇതിനെതിരേ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ്…
Read Moreപുതിയ സംരംഭം തുടങ്ങുന്നവരെ ഭീഷണിപ്പെടുത്തി പാർട്ടിയുടെ പേരിൽ ഗുണ്ടാപിരിവ്; തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍; അന്വേഷണം നടത്തുമെന്ന് സിപിഎം
കോഴിക്കോട്: താമരശേരിയില്‍ പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാസംഘങ്ങള്‍ പണം പിരിക്കുന്നെന്ന് സിപിഎം. താമരശേരിയില്‍ പൊതുയോഗം വിളിച്ചാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആരോപണം ഉന്നയിച്ചത്. സിപിഎമ്മിന്റെ മേല്‍വിലാസം ഉപയോഗിച്ച്, പുതിയ സംരംഭം തുടങ്ങുന്നവരില്‍നിന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നെന്നാണ് ആക്ഷേപം. ഭൂമി വാങ്ങുന്നവരോടും വില്ക്കുന്നവരോടും 20 ലക്ഷം ചോദിക്കുന്നു. കെട്ടിടനിര്മാതാക്കളോട് പത്ത് ലക്ഷം വീതവും പെട്രോള്‍ പമ്പ് ഉടമകളോട് അഞ്ച് ലക്ഷം വീതവും വാങ്ങുന്നെന്നാണ് പരാതി. ആളുകള്‍ പണം നല്കാന് വിസമ്മതിച്ചാല്‍ പാർട്ടിക്കാർ ഇവിടെ വരുമെന്ന് പറഞ്ഞ് ഉടമകളെ ഭീഷണിപ്പെടുത്തും. കൈവെട്ടുമെന്നും കാലുവെട്ടുമെന്നുമുള്ള ഭീഷണിയും മുഴക്കും. ഇത്തരത്തില്‍ പലരും പരാതി നല്‍കിയപ്പോഴാണ് വിഷയം ശ്രദ്ധയില്‍പെട്ടതെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചു. ക്വട്ടേഷന്‍ സംഘങ്ങളില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. നിലവില്‍ പോലീസില്‍ പരാതി നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
Read Moreഗര്‍ഭിണിയെ വനത്തിലൂടെ രണ്ടര കിലോമീറ്റര്‍ ചുമന്നുവെന്ന് പറഞ്ഞത് കള്ളമെന്ന് മന്ത്രി ! കള്ളം പറയേണ്ട കാര്യമില്ലെന്ന് യുവതിയുടെ കുടുംബം
അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കിലോമീറ്ററുകള്‍ ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന വാദം തള്ളി മന്ത്രി കെ.രാധാകൃഷ്ണന്. വെറും മുന്നൂറ് മീറ്റര്‍ മാത്രമാണ് തുണിയില്‍ കെട്ടി ചുമന്നത് എന്നാണ് മന്ത്രി പറഞ്ഞത്. ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ രണ്ടര കിലോമീറ്റലധികം സുമതി മുരുകന് എന്ന യുവതിയെ ചുമന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയെ തള്ളി യുവതിയുടെ ഭര്‍ത്താവ് മുരുകന് രംഗത്തെത്തിയിരിക്കുകയാണ്. കടുകുമണ്ണ ഊരില്‍ നിന്ന് രണ്ടര കിലോമീറ്ററിലധികം തുണിയില്‍ ചുമന്നാണ് സുമതിയെ വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിച്ചതെന്നും കള്ളം പറയേണ്ട കാര്യമില്ലെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണെന്നും മുരുകന് അട്ടപ്പാടിയില്‍ പറഞ്ഞു. 108 ആംബുലന്‍സെത്തിയ സ്ഥലം വരെ രണ്ടര കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കാല്‍നടയായി ആനപ്പേടിയില്‍ യാത്ര. വാഹനത്തിനായി രാത്രി ഒരു മണിയോടെ തുടങ്ങിയ പരിശ്രമം ആറ് മണിയോടെയാണ് ഫലം കണ്ടത്. ഇത് അടിസ്ഥാന രഹിതമാണെന്നും…
Read Moreമിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കും ! പാവാടയും ചുരിദാറും ഇടാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടാവില്ലേയെന്ന് എംഎല്‍എ…
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്. മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കുമെന്നും സ്കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കുമെന്നും ഷംസുദ്ദീന് നിയമസഭയില്‍ വ്യക്തമാക്കി. കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. 2007ലെ മതമില്ലാത്ത ജീവന്റെ പ്രേതമാണ് ഈ പാഠ്യപദ്ധതി പരിഷ്കരണമെന്നും എംഎല്‍എ ആരോപിച്ചു. ഈ യുക്തി ചിന്ത മതനീരാസത്തില് എത്തിക്കും. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചാക്കുറിപ്പില്‍ നിന്ന് യുക്തി ചിന്ത എന്ന ഭാഗം ഒഴിവാക്കണം. ലിംഗനീതി, ലിംഗാവബോധം, ലിംഗ തുല്യത നടപ്പാക്കണമെന്നാണ് ചര്‍ച്ചാക്കുറിപ്പില്‍ പറയുന്നത്. ഇത് ലൈംഗിക അരാജകത്വത്തിന് വഴിതെളിയിക്കും. ലൈംഗിക അരാജകത്വം വിശ്വാസ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷംസുദ്ദീന് പറഞ്ഞു. ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാല്‍ നീതിയാകുമോ?, പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാന്‍ ആഗ്രഹമുണ്ടാവില്ലേ? പാവാടയും…
Read Moreകോൺഗ്രസ് നിയന്ത്രണത്തിലുള്ള കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; പ്രമുഖ ജ്യോതിഷിയും ബാങ്ക് സെക്രട്ടറിയും നടത്തിയ തട്ടിപ്പ് രീതികൾ ഇങ്ങനെ…
പി. ജയകൃഷ്ണൻകണ്ണൂര്: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്ക് പനോന്നേരി ശാഖയില്‍ നിക്ഷേപിച്ച നിരവധി പേരുടെ സ്ഥിര നിക്ഷേപ തുകയും ലോക്കറില്‍ സൂക്ഷിച്ച സ്വര്ണാഭരണവുമടക്കം കോടികണക്കിന് രൂപയുടെ മുതലുകള്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തു. പ്രമുഖ ജ്യോതിഷിയും ക്ഷേത്രങ്ങളിൽ സപ്താഹ യജ്ഞം നടത്തുകയും ചെയ്യുന്ന മുന്‍ മാനേജര്‍ പ്രവീണ്‍ പനോന്നേരി ബാങ്ക് സെക്രട്ടറി സനലിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇതോടെ ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ടവർ കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, സഹകരണ വകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്കി. പലരും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലുമാണ്. കണ്ണൂര്‍ എസിപിയുടെ നിര്‍ദ്ദേശ പ്രകാരം എടക്കാട് പോലീസ് പരാതിയെക്കുറിച്ച് അന്വേഷണം തുടങ്ങി. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗവും പരിശോധന ആരംഭിച്ചു. 2017 മുതല്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയവരുടെ പണമാണ് നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തത്. ഏറ്റവും അടുത്ത…
Read Moreഫാഷൻ റാന്പുകളിൽ പുതിയ തട്ടിപ്പ്; വൻതുക വാങ്ങി സംഘാടകർ നൽകിയത് വ്യാജ ലോക റിക്കാർഡ്; തട്ടിപ്പിൽ കുടുങ്ങി മോഡലുകൾ
കൊച്ചി: ഫാഷൻ മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന മോഡലുകൾക്ക് റാന്പിൽ പോലും വിശ്വസിച്ച് ചുവടുവയ്ക്കാൻ കഴിയില്ലെന്ന അവസ്ഥയായി. സർട്ടിഫിക്കറ്റിന്റെ പേരിൽ പോലും വൻ തട്ടിപ്പാണ് ഈ മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ നൽകിയ “ലോക റിക്കാർഡ്’ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ എറണാകുളത്തെ ഫ്രൻഡ്സ് ആൻഡ് ബ്യൂട്ടി ഗ്രൂപ്പിനെതിരേ മോഡലുകൾ പരാതിയുമായി രംഗത്തെത്തി. മത്സരാർഥികളായ മോഡലുകളിൽനിന്നും മേക്കപ്പ് ആർട്ടിസ്റ്റുകളിൽനിന്നും വലിയ തോതിൽ പ്രതിഫലം വാങ്ങിയാണ് “ലോക റിക്കാർഡ്’ എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് സംഘാടകർ നൽകിയത്. ഇതിനായി പലരിൽനിന്നും ലക്ഷങ്ങൾ വരെ പ്രതിഫലം കൈപ്പറ്റി. കുട്ടികൾ വരെ ഇവരുടെ തട്ടിപ്പിനിരയായി.എഫ് ആൻഡ് ബിയുടെ നേതൃത്വത്തിൽ കൊച്ചിയിലും കോട്ടയത്തുമായാണ് പരാതി പ്രകാരമുള്ള “ലോക തട്ടിപ്പ്’ ഫാഷൻ ഷോകൾ നടന്നത്. യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോർഡ്, ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ് എന്നീ ബഹുമതികൾ വാഗ്ദാനം…
Read Moreമാൻഡസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ ശക്തമാകും; മത്സ്യബന്ധനത്തിന് വിലക്ക്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ ഇലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തമായേക്കും. കോഴിക്കോടും പേരാന്പ്രയിലും കനത്ത മഴ തുടരുകയാണ്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്‍ഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും…
Read Moreപെണ്ണുപിടിയൻ, പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിച്ചവൻ; ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരിക്കെ ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സ ദസിലാണ് വിവാദ പരാമര്‍ശങ്ങളുണ്ടായത്. പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചെന്നും വെള്ളാപ്പളളി ചോദിച്ചു. തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ ഈ വിശദീകരണ യോഗം.
Read More