തെന്മല : മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. തെന്മല ശെന്തുരുണി വന്യജീവി സാങ്കേതത്തില്‍ ഉള്‍പ്പെടുന്ന കല്ലുവരമ്പ് സെക്ഷനിലെ കല്ലാര്‍ ഭാഗത്താണ് മൂന്നംഗ സംഘം മ്ലാവിനെ കൊന്നു ഇറച്ചിയാക്കിയത്. ആര്യങ്കാവ് സ്വദേശി ഭരതന്, ചോഴിയക്കോട് സ്വദേശി സല്മാന്, കുമിള്‍ സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. എട്ടിന് വെെകുന്നേരത്തോടെയാണ് സംഭവം. കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ മൂവര്‍ സംഘം വന്യമൃഗ വേട്ട നടത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്ഡന് സുധീറിന്റെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘം ഇവര്‍ താമസിച്ചിരുന്ന ലയത്തില്‍ നിന്നും മ്ലാവിറച്ചി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വേട്ടയാടിയ മ്ലാവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പിന്നീടാണ് പ്രതികളായ ഭരതന് സല്മാന് സതീഷ് എന്നിവരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സെഷന് ഫോറസ്റ്റ് ഓഫീസര്‍ പി.എസ്…
Read MoreCategory: Loud Speaker
സ്വര്‍ണം തടി അലമാരയില്‍ പൂട്ടിവച്ച് പൂജിക്കണം, കുടുംബത്തിന് നേട്ടം ഉണ്ടാകും! പൂജയുടെ മറവിൽ സ്വർണവും പണവും തട്ടിയെടുത്തതായി പരാതി; സംഭവം നേമത്ത്
നേമം: മന്ത്രവാദത്തിന്റെയും പൂജയുടെയും മറവിൽ അൻപത്തിയഞ്ചു പവന്റെ സ്വർണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി. നേമം വെള്ളായണി ശിവോദയം റോഡിൽ തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ മകൾ വിനിതുവിന്റെ വീട്ടിലെത്തി പൂജ നടത്തിയ കളിയിക്കാവിള കോഴിവിള തെറ്റിയോട് സ്വദേശികളായ വിശ്വംഭരനും മകൾ വിദ്യയും അടങ്ങുന്ന കുടുംബമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിനിതുവിന്റെ പരാതി അനുസരിച്ച് തട്ടിപ്പ് നടത്തിയെന്നു പറയുന്നവരിൽ നിന്നും രണ്ടു തവണകളായി പകുതിയിലധികം സ്വർണം തിരികെ വാങ്ങിയിട്ടുണ്ടെന്നും മറ്റ് നടപടികളൊന്നും വേണ്ടായെന്നും സ്വർണം വാങ്ങി നൽകിയാൽ മതിയെന്നും പരാതിക്കാർ ആവശ്യപ്പെട്ടതായി നേമം പോലീസ് പറഞ്ഞു. വിനിതുവിന്റെ കുടുംബത്തിൽ അടിക്കടിയുണ്ടായ ദുർമരണങ്ങൾക്ക് പരിഹാരം കാണാനായാണ് തട്ടിപ്പിനിരയായവർ വിളിച്ചതു പ്രകാരം ഒന്നര വർഷം മുമ്പാണ് തെറ്റിയോട്ടു നിന്നും പൂജകൾക്കായി വിശ്വംഭരനും വിദ്യയും അടങ്ങുന്ന സംഘമെത്തിയത്. കുടുംബത്തിന് നേട്ടം ഉണ്ടാകുമെന്നും സ്വർണം തടി അലമാരയിൽ പൂട്ടിവച്ച് പൂജിക്കണമെന്ന് പൂജ നടത്താനെത്തിയവർ…
Read Moreഇരുവരും ദുബായിലുണ്ടെന്ന്..! ഓഹരി നിക്ഷേപ തട്ടിപ്പ്; ദമ്പതികൾ രക്ഷപ്പെട്ടത് സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കിയ ശേഷം
കാക്കനാട്: ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രധാന പ്രതികളായ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും രക്ഷപ്പെട്ടത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുളള സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്ത ശേഷമാണെന്ന് പോലീസ് കണ്ടെത്തി. എബിൻ നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം ഉപയോഗിച്ച് ജില്ലയിൽ സൂപ്പർ മാർക്കറ്റുകളും ആഡംബര ഫ്ലാറ്റും വാങ്ങിയാതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ദുബായിൽ ഉള്ളതായി പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ കഴിഞ്ഞ 29ന് നെടുമ്പാശേരി വഴിയാണ് ഇവർ ദുബായിലേക്ക് കടന്നത്. ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിന്റെ സുഹൃത്തുമായ ഒളിവിലുള്ള ജേക്കബ് ഷിജോയെയും പോലീസ് പ്രതിപ്പട്ടികയിൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. ജില്ലയിലെ ന്യൂജെൻ ബാങ്കുകളിൽ ഉൾപ്പെടെ എബിന് സഹായികളുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എബിന്റെയും ശ്രീരഞ്ജിനിയുടെയും ഇ-മെയിൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Read Moreശമ്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിച്ചില്ല, ഫ്യൂസ് ഊരി! കെഎസ്ആർടിസി ജീവനക്കാരന്റെ കുടുംബത്തിന് വെളിച്ചമായി കെഎസ്ഇബി ഉദ്യോഗസ്ഥർ
അരിന്പൂർ: ശന്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബിൽ കുടിശിക വന്ന കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഉൗരി മാറ്റി കെഎസ്ഇബി. എന്നാൽ അതേ കെഎസ്ഇബി സെക്ഷനിലെ സീനിയർ സൂപ്രണ്ടും, കാഷ്യറും ചേർന്ന് ബിൽ തുക പങ്കിട്ടടച്ച് കെഎസ്ആർടിസി ഡ്രൈവറുടെ കുടുംബത്തിൽ പ്രകാശം പരത്തിയത് വേറിട്ട കാഴ്ചയായി. കെഎസ്ആർടിസിയിൽ 15 വർഷമായി ഡ്രൈവറായി ജോലി നോക്കുകയാണ് മനക്കൊടി കിഴക്കുന്പുറം സ്വദേശി വാത്തിയത്ത് വീട്ടിൽ വി.ജി.സുശീലൻ എന്ന 50 കാരൻ. സുശീലന്റെ വരുമാനം കൊണ്ടാണ് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. കെഎസ്ആർടിസിയിൽ നിന്നും ലഭിക്കുന്ന ശന്പളം മാത്രമാണ് ഇവരുടെ ഏക ആശ്രയം. കെഎസ്ആർടിസിയിൽ ശന്പളക്കുടിശിക വന്ന സമയം മുതലാണ് ഇവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. ലോണുകൾക്കും മറ്റും പലിശ വർധനവും തിരിച്ചടവു മുടങ്ങിയും കുറച്ചു കാലം ബുദ്ധിമുട്ടി. വീണ്ടും ഒരു കണക്കിന്…
Read Moreവാറന്റി നല്‍കുന്നില്ല, 10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയതാ..! ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ നടന്
കൊച്ചിയിലെ ഫോക്സ് വാഗന് ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ നടന്. സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടന് കിരണ്‍ അരവിന്ദാക്ഷന് ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വാഹനം വാങ്ങിയപ്പോള്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് കിരണിന്റെ പ്രതിഷേധം. 10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയ കിരണിന്റെ ഫോക്സ് വാഗന് പോളോ ഡീസല്‍ കാര്‍ 16 മാസമായി ഓടാതെ കിടക്കുകയാണ്. 2021 ആഗസ്റ്റിലാണ് വാഹനം ബ്രേക്ക് ഡൌണായത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡിലാണ് വാഹനം കിടക്കുന്നത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്നം എന്നാണ് ഫോക്സ് വാഗന് അംഗീകൃത സര്‍വീസ് സെന്റര്‍ പറഞ്ഞത്. മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് വാറന്റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത്…
Read Moreകേരള ഗവർണർ കേരളത്തിലില്ല, ഗോവ ഗവർണർ എന്നും കേരളത്തിൽ; ലീഗ് മുന്നണി വിട്ടാൽ കോൺഗ്രസിന് വലിയ നഷ്ടമാണെന്ന് കെ മുരളിധരൻ
ന്യൂഡൽഹി: ഗവർണർമാർ മറ്റ് സംസ്ഥാനങ്ങളിൽ ഏറെ ദിവസം ചെലവഴിക്കുന്നതിനെതിരെ കെ. മുരളീധരൻ എംപി. കേരള ഗവർണർ വർഷത്തിൽ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവർണർ കേരളത്തിൽ തന്നെയാണ്. എന്താണ് ഗവർണർമാരുടെ ജോലി? ഇത് മുൻകാലങ്ങളിലില്ലാത്ത ചീത്ത കീഴ്വഴക്കമാണെന്നും മുരളീധരൻ വിമർശിച്ചു. ലീഗ് മുന്നണി വിട്ടാൽ കോൺഗ്രസിന് വലിയ നഷ്ടമാകുമെന്നും മുരളി പറഞ്ഞു. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ഗൗരവത്തോടെ കാണണമെന്നും മുരളി കൂട്ടിച്ചേർത്തു.
Read Moreഹിമാചലിൽ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി വടംവലി മുറുകുന്നു; പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന
ഷിംല: ഹിമാചലിൽ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി വടംവലി മുറുകുന്നു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പ്രിയങ്ക ഗാന്ധിയെന്ന് സൂചന. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഹിമാചലിലെ വിജയത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശംസ നേടിയ പ്രിയങ്കയെതന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതലയും ഏര്പ്പിച്ചെന്നാണ് വിവരം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്വീന്ദര് സിംഗ് സുഖു, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ കൂടിയായ പ്രതിഭ സിംഗ് ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. ഇവരുടെ അനുയായികള്‍ വെള്ളിയാഴ്ച എഐസിസി നിരീക്ഷകന് ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞിരുന്നു. പ്രതിഷേധവുമായി കാറിന് മുമ്പില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ നേതാക്കളെത്തി അനുനയിപ്പിച്ചാണ് മാറ്റിയത്. ശനിയാഴ്ച സംസ്ഥാനത്തെത്തിയ എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എമാരെയും വ്യക്തിപരമായി…
Read Moreകൈക്കൂലി കേസ് ; ഡി ജിപി തച്ചങ്കരിക്കെതിരേ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്
തിരുവനന്തപുരം: ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരേ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ കത്തു നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് വിജിലൻസ് നടപടി. തച്ചങ്കരിയെ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതിതള്ളിയിരുന്നു. പാലക്കാട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തച്ചങ്കരിയെ വിജിലൻവിമുക്തനാക്കുകയായിരുന്നു. തച്ചങ്കരിക്കെതിരേ വ്യക്തമായ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്റ് അനുമതി വാങ്ങിയ ശേഷം കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു.
Read Moreശബരിമലയില്‍ തിരക്കേറുന്നു ; ദർശനം നടത്തിയത് 15 ലക്ഷം പേര്; പ്രതിദിന ബുക്കിംഗ് ഒരു ലക്ഷത്തിനു മുകളിൽ
ശബരിമല: മണ്ഡലകാലത്തു ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. കഴിഞ്ഞയാഴ്ച വരെ പ്രതിദിനം ശരാശരി എണ്‍പതിനായിരത്തോളം അയ്യപ്പഭക്തരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം ഈയാഴ്ച തീർഥാടകരുടെ എണ്ണം ക്രമേണ വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 1,07,695 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. ഇന്നും ഒരു ലക്ഷത്തിനടുത്താണ് ബുക്കിംഗ്. വരും ദിവസങ്ങളിലും തിരക്ക് ഇതേപോലെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വിലയിരുത്തുന്നു. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. തിരക്ക് കൂടുമ്പോള്‍ പമ്പ മുതല്‍ സന്നിധാനം വരെ ഘട്ടംഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കു ന്നത്. സന്നിധാനത്തേക്കുള്ള പ്രധാന പാതയില്‍നിന്നു വഴിതിരിഞ്ഞ് അയ്യപ്പഭക്തര്‍ വനത്തിലൂടെ നടക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടതായും അപകടസാധ്യത മുൻനിർത്തി ഇതു തടയുമെന്നും പോലീസ് സ്പെഷല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഇക്കാര്യം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കെഎസ്ആർടിസി നിലവില്‍ 200ലധികം…
Read Moreസജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ? ക്രിസ്മസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന് തിരികെയെത്തുമാണ് സൂചന
തിരുവനന്തപുരം: പ്രസംഗത്തിനിടയിൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന്റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. സജി ചെറിയാന്റെ രാജി ധാർമിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും നിയമപരമായ പ്രശ്നത്തിലല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അന്ന് പാർട്ടിയുടെ തീരുമാനം അങ്ങനെയായിരുന്നുവെന്നും പുതിയ സാഹചര്യത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും ഇതുവരെ വിഷയം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന് നടത്തിയ…
Read More