നമ്മുടെ ഈ ലോകത്ത് പല മതങ്ങളും വിവിധ വിശ്വാസങ്ങളുമൊക്കെയുണ്ടല്ലൊ. ഇവയിലൊക്കെ ചില ചടങ്ങുകളും ആചാരങ്ങളും ഉണ്ട്. ഇവയിലൊക്കെ വിശ്വസിക്കാനൊ വിശ്വസിക്കാതിരിക്കാനൊ ഉള്ള സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ടുതാനും. എന്നാല്‍ ചിലപ്പോഴെങ്കിലും ചിലര്‍ അന്ധമായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താറുണ്ട്. അതിന്റെ അനന്തരഫലം വല്ലാത്ത ഒന്നായിരിക്കും. അടുത്തിടെ കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് അത്തരത്തിലൊന്നായിരുന്നല്ലൊ. ഇപ്പോളിതാ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗൃഹപ്രവേശനത്തിന് മുന്‍പ് ഐശ്വര്യം ഉണ്ടാവാനായി പൂവന് കോഴിയെ രക്തബലി നല്കാന് പോയ ആള്‍ക്ക് സംഭവിച്ചതാണത്. ചെന്നൈ സ്വദേശി രാജേന്ദ്രന് എന്ന എഴുപതുകാരനാണ് മറ്റൊരാളുടെ വീടിന് ഐശ്വര്യം വരാനായി കോഴിയെ ബലി നല്‍കാനായി പോയത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ 20 അടി താഴ്ചയുള്ള കുഴിലേക്ക് വീണ് ഇയാള്‍ മരിക്കുകയാണുണ്ടായത്. പല്ലാവരത്തിനടുത്തുള്ള പൊഴിച്ചാലൂരില് ലോകേഷ് എന്നൊരാള്‍ അടുത്തിടെ നിര്‍മിച്ച മൂന്ന് നിലയുള്ള വീട്ടിലാണ് ഇയാള്‍ കോഴിയുമായി എത്തിയത്. ലോകേഷാണ്…
Read MoreCategory: Loud Speaker
‘ഐഎസ് ചക്രവർത്തിനി’ അലിസൺ ഫ്ലൂക് എക്രെന്..! സ്വന്തം മക്കളെയടക്കം ക്രൂര പീഡനത്തിനും മർദനത്തിനും ഇരയാക്കി; ഇനി 20 വർഷം തടവ്
വാഷിംഗ്ടൻ: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വനിതാ സംഘത്തിന് നേതൃത്വം നൽകിയ അമേരിക്കൻ യുവതിക്ക് വിർജീനിയ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. കാൻസസ് സ്വദേശിയായ അലിസൺ ഫ്ലൂക് എക്രെനെയാണ് ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. സിറിയയിലെ റഖാ മേഖലയിൽ വനിതാ പോരാളികളുടെ സായുധ കേന്ദ്രത്തിന്റെ സ്ഥാപകയാണ് എക്രെയ്ൻ. പ്രായപൂർത്തിയാകാത്ത കുട്ടികളുൾപ്പെടെയുള്ളവർക്ക് ആയുധ പരിശീലനം നൽകുകയും ചാവേർ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു എക്രെയ്ൻ. അമേരിക്കയിൽ ഭീകരാക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. അമേരിക്കയിൽ സ്കൂൾ അധ്യാപികയായിരുന്ന എക്രെയ്ൻ 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് കാലിഫേറ്റ് എന്ന ആശയത്തിൽ ആകൃഷ്ടയായി രാജ്യം വിട്ടയാളാണ്. അധികാരത്തോടുള്ള അഭിനിവേശം മൂലമാണ് ഇവർ അമേരിക്ക വിട്ടതെന്നും “ഐഎസ് ചക്രവർത്തിനി’ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇവരുടെ ക്രൂരതകൾ വനിതാ ക്യാന്പിൽ വെളിവായെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്വന്തം മക്കളെയടക്കം ക്രൂര പീഡനത്തിനും മർദനത്തിനും ഇരയാക്കിയിരുന്ന എക്രെയ്ൻ, കോടതിയിൽ ഭീകരപ്രവർത്തനങ്ങളെ…
Read Moreപിസിയുടെ കാറില്‍ സ്ഥിരം കറക്കം! സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തു; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കുറവൻകോണത്തും മ്യൂസിയത്തിലും അതിക്രമം നടത്തിയത് ഒരേ ആൾ തന്നെ. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തായിരുന്നു പ്രതിയുടെ ആക്രമണം. മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമാണ് ഔദ്യോഗിക കാർ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പിഎസിന്റെ കാറിൽ ഡ്രൈവർ സന്തോഷ് സ്ഥിരമായി കറങ്ങി നടന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓരോ ദിവസവും വാഹനം ഓടിയതിന്റെ വിവരം ലോഗ് ബുക്കിൽ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഉപയോഗ ശേഷം സെക്രട്ടേറിയറ്റിൽ വാഹനം പാർക്ക് ചെയ്യുകയും വേണം. എന്നാണ് എപ്പോഴാണ് വണ്ടി എടുത്ത് കൊണ്ട് പോയതെന്ന് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറയുന്നത്. അനുവദിച്ച വാഹനം ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിച്ചത് ലോഗ് ബുക്കിലുണ്ടെന്നും ബാക്കി കാര്യങ്ങൾ പൊലീസ് നോക്കട്ടെ എന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായർ പ്രതികരിച്ചു. കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലയിൻകീഴ്…
Read Moreസൂക്ഷിക്കുക! ഓൺലൈൻ ടാസ്കിലും ചതിയുണ്ട്; പയ്യന്നൂരിലെ യുവതിക്ക് നഷ്ടമായത് ഒന്നേമുക്കാല്‍ ലക്ഷം! ഒടുവില്‍ പണി പോലീസിന്
പയ്യന്നൂര്‍: സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നതായുള്ള സംഭവങ്ങള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കുമ്പോഴും എന്തുകണ്ടാലും പഠിക്കാത്ത മലയാളി ഇത്തരം തട്ടിപ്പുകളില്‍ വീണ്ടും ചെന്നുവീഴുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയുള്ള പരാതികള്‍ കൂടിവരുന്നതിനിടയില്‍ ടാസ്ക് നല്കി പണം കബളിപ്പിച്ചതായും പരാതി. കണ്ടങ്കാളിയിലെ വിദ്യാസമ്പന്നയായ ഇരുപത്തിരണ്ടുകാരിയാണ് ആമസോണ്‍ കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിനെതിരെ പരാതി നല്‍കിയത്. ‘ടാസ്ക്’പണംഅടിച്ചുമാറ്റിയ വഴിആമസോണ് കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് യുവതി +63932236620 നമ്പറിലേക്കുള്ള ലിങ്ക് കണ്ടത്. ഈ ലിങ്കില്‍ കയറിയപ്പോള്‍ ടാസ്കുകള് ഒരോന്നായി വരാന്‍ തുടങ്ങി. 900 രൂപ റീച്ചാര്‍ജ് ചെയ്ത് ആദ്യത്തെ ടാസ്ക് പൂര്‍ത്തിയാക്കിയാല്‍ 1260 രൂപ തിരിച്ചുകിട്ടുമെന്നാണ് ആദ്യ വാഗ്ദാനം.ആദ്യത്തെ ടാസ്കിന്റെ വാഗ്ദാനമനുസരിച്ചുള്ള പണം തിരിച്ചുവന്നു. ഇതോടെ ടാസ്ക്കിനോടുള്ള അവേശം കൂടി. പിന്നീട് ടാസ്ക്കുകള് ഒന്നിന് പിറകെ മറ്റൊന്നായി വന്നുവെങ്കിലും പണം തിരിച്ചുവന്നില്ലെന്ന് മാത്രമല്ല മോഹന വാഗ്ദാനങ്ങള്‍ കൂടിയുംവന്നു.കഴിഞ്ഞ ജൂലെ 12 മുതല്‍ 23…
Read Moreഎൻഐഎ തടവുകാരന് സിം കാർഡ് കൈമാറിയത് ബന്ധുക്കളെന്ന് സൂചന; വിയ്യൂർ ജയിലിൽ തടവുകാരുടെ കൈയിൽ ഫോണുകൾ?
സ്വന്തം ലേഖകൻതൃശൂർ: വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ തടവുകാരൻ കോട്ടയം സ്വദേശി സൈനുദ്ദീന്‍ സിം കാർഡ് കൈമാറിയ സംഭവത്തിൽ ഇയാളെ കാണാനെത്തിയവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവും കോട്ടയം ജില്ല സെക്രട്ടറിയുമായിരുന്ന സൈനുദ്ദീനെ കാണാനെത്തിയവരാണ് സിം കാർഡ് കൈമാറിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സൈനുദ്ദീന്റെ ബന്ധുക്കളെന്നാണ് സൂചന. ഇക്കാര്യവും വിശദമായി പരിശോധിക്കും. ഇവർ കൈമാറിയ പുസ്തകത്തിനുള്ളിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. അതിസുരക്ഷ ജയിലിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സേനാംഗങ്ങളാണ് സിം കാർഡ് കണ്ടെത്തിയത്. അതിസുരക്ഷ ജയിലിനകത്ത് തടവുകാർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. സിം കാർഡ് മാത്രമാണ് ഇപ്പോൾ കണ്ടെടുക്കാനായത്. ജയിലിൽ ഫോണുള്ളതിനാലാണ് സിം കൈമാറിയതെന്ന സംശയമുണ്ട്.
Read More‘നാലാംലോക’ത്തിന്റെ കനൽ കെടുന്നില്ല; എന്തിനാണ് തനിക്ക് കേരളശ്രീ പുരസ്കാരമെന്ന് എം.പി. പരമേശ്വരൻ
സ്വന്തം ലേഖകൻതൃശൂർ: നാലാംലോക സിദ്ധാന്തത്തിന്റെ പേരിൽ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട എം.പി. പരമേശ്വരൻ സംസ്ഥാന സർക്കാർ ഇപ്പോൾ എന്തിനാണ് തനിക്ക് കേരളശ്രീ പുരസ്കാരം തന്നതെന്ന് മനസിലാകുന്നില്ലെന്ന് തുറന്നടിച്ചു. പുറത്താക്കിയ പാർട്ടി കേരളം ഭരിക്കുന്പോൾതന്നെ പരമേശ്വരന് കേരളശ്രീ പുരസ്കാരം നൽകിയത് പുരസ്കാര പ്രഖ്യാപനവേളയിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരസ്കാര ലബ്ധിയെക്കുറിച്ച് തനിക്കിതുവരെ ഒൗദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പരമേശ്വരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2004ലാണ് സിപിഎം പരമേശ്വരനെ പുറത്താക്കിയത്. പുറത്താക്കിയ പാർട്ടി കേരളം ഭരിക്കുന്പോൾ തന്നെ പ്രഥമ കേരളശ്രീ പുരസ്കാരം എം.പി പരമേശ്വരനെ തേടിയെത്തിയത് കാലം കാത്തുവച്ച കൗതുകമായാണ് പലരും കാണുന്നത്. ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ എം പി പരമേശ്വരൻ നൽകിയ സംഭാവനകളെ പരിഗണിച്ചാണ് കേരള ശ്രീ പുരസ്കാരം. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ കേരളശ്രീ പുരസ്കാരം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് എന്തിനാണ് തനിക്കീ പുരസ്കാരമെന്ന ചോദ്യത്തോടെ മറ്റൊരു…
Read Moreഅങ്ങനെയൊന്നും പുറത്താക്കാനാവില്ല; ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഏഴ് വിസിമാരാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. രാജി ആവശ്യപ്പെട്ടിട്ടും വിസിമാര്‍ രാജിവെക്കാത്തതിനെതുടര്ന്നാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടത്. ബുധനാഴ്ചയാണ് ഗവര്‍ണറുടെ നോട്ടീസിനു മറുപടി നല്‍കാനുള്ള അവസാന തീയതി. ഈ സാഹചര്യത്തിലാണ് വിസിമാര്‍ കോടതിയെ സമീപിച്ചത്. ചാന്‍സലര്‍ക്ക് നേരിട്ട് വിസിയെ പുറത്താക്കാനാവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വിസിക്കെതിരെ നടപടി എടുക്കുന്നതിനു മുമ്പ് വിരമിച്ച ജഡ്ജി അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സമിതിയെ വെച്ച് അന്വേഷണം നടത്തണമെന്നാണ് ചട്ടം. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് വിസിമാരുടെ വാദം. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നിയമനം യുജിസി…
Read Moreചുരുളഴിച്ചത് മൊഴികളിലെ വൈരുധ്യം! പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും…
പാറശാല∙ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും. മൊഴികളിലെ ഈ വൈരുധ്യമാണ് ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്. ആദ്യ ഭർത്താവ് മരിക്കും എന്ന ജ്യോതിഷ പ്രവചനം അടക്കം കെട്ടിച്ചമച്ചതാണെന്നാണ് സൂചനകൾ. തന്റെ വീട്ടിൽ നിന്ന് ജ്യൂസ് കഴിച്ച ഒരു ഓട്ടോ ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു ഒാട്ടോ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോകിലാക്ഷം കഷായമാണ് ഷാരോണിനു നൽകിയതെന്നും അതുവാങ്ങി നൽകിയത് ഒരു ബന്ധുവാണെന്നുമാണ് ആദ്യം ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. ഒരു മെഡിക്കൽ സ്റ്റോറിന്റെ പേരും പറഞ്ഞിരുന്നു. എന്നാൽ ഈ കഷായം ഇതുവരെ വിൽപന നടത്തിയിട്ടില്ലെന്നാണ് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. . പിന്നീടുള്ള ചോദ്യംചെയ്യലിൽ കഷായത്തിന്റെ പേര് കദളീകൽപ രസായനം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്. അതിന്റെ ബോട്ടിൽ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട്ടിൽ ജോലിക്കു പോയ…
Read Moreദമ്പതികളും ജോലിക്കാരിയും വീടിനുള്ളിൽ മരിച്ച നിലയിൽ! സാക്ഷിയായി രണ്ട് വയസുള്ള കുഞ്ഞ്
ന്യൂഡൽഹി: ഡൽഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളായ സജീർ അഹ്ജു, ശാലു, വീട്ടുജോലിക്കാരി സ്വപ്ന എന്നിവരെ അശോക് വിഹാറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ദമ്പതികളുടെ രണ്ടുവയസുള്ള മകൾ സുരക്ഷിതയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടു ജോലിക്കാരി സ്വപ്ന രാവിലെ 7.30നാണ് ജോലിക്കായി എത്തുക. അതിനു ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിലേക്ക് മോട്ടോർ സെക്കിളുകളിലായി അഞ്ച് പേർ ഇന്ന് രാവിലെ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഇലന്തൂര്‍ നരബലിക്കേസില്‍ മൃതാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം പുറത്ത് ! കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞു…
ഇലന്തൂര്‍ നരബലിക്കേസില്‍ കൊല ചെയ്യപ്പെട്ടവരുടെ മൃതാവശിഷ്ടങ്ങള്‍ പരിശോധിച്ചതിലൂടെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിനി പത്മയെന്ന് സ്ഥിരീകരിച്ചു. ഇലന്തൂരില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളില്‍ ചിലതിന്റെ ചൊവ്വാഴ്ച പുറത്തുവന്ന ഡി.എന്‍.എ. പരിശോധനഫലത്തിലാണ് കൊല്ലപ്പെട്ടത് പത്മയാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍, കണ്ടെടുത്ത മുഴുവന്‍ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. പത്മയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷമാണ് പ്രതികള്‍ കുഴിച്ചിട്ടിരുന്നത്. ഇവയെല്ലാം ഇലന്തൂരിലെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ഓരോ അവശിഷ്ടങ്ങളില്‍നിന്നും ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ചിലതിന്റെ ഫലമാണ് ചൊവ്വാഴ്ച പുറത്തുവന്നത്. പത്മയുടെ മൃതദേഹം വിട്ടുകിട്ടാനായി മകന് അടക്കമുള്ളവര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരേ രണ്ടുതവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസിന്റെ പുറകെ നടന്നതിനാല്‍ ജോലി വരെ നഷ്ടമായെന്നും പത്മയുടെ മകന് സെല്‍വരാജ്…
Read More