കാട്ടാക്കട : കെഎസ്ആർടിയി ജീവനക്കാർ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദിച്ച സംഭവത്തിൽ ആഴ്ച ഒന്നു കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കാട്ടാക്കട ഡിവൈഎസ്പി നേതൃത്വം നൽകുന്ന 9 അംഗ സംഘം പ്രതികൾക്കായി വലവിരിച്ചെന്നും അവർ ഒളിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെന്നും പോലീസ് പറയുന്നു. പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനിടെ മർദ്ദനമേറ്റ അച്ഛനേയും മകളേയും കുറ്റപ്പെടുത്തി പുതിയ ന്യായീകരണവുമായി കെഎസ്ആർടിസി തൊഴിലാളിയൂണിയൻ രംഗത്തു വന്നു. മർദ്ദനമേറ്റ പ്രേമനൻ വളരെ മോശമായാണ് ജീവനക്കാരോട് സംസാരിച്ചതെന്നും അസഭ്യം പറഞ്ഞെന്നുമാണ് ഇവരുടെ ന്യായം. രണ്ടു പ്രാവശ്യം തള്ളിക്കയറി വന്നെന്നും അതിനാലാണ് സെക്യൂരിറ്റി ഇടപെട്ട് പ്രേമനനെ ഓഫീസിൽ കൊണ്ടുപോകാൻ ശ്രമിച്ചതെന്നും അവരിൽ നിന്നും തള്ളിമാറി പോകുന്നതാണ് ദ്യശ്യങ്ങളിൽ ഉള്ളതെന്നും അവർ പറയുന്നു. ജീവനക്കാർ തല്ലിയിട്ടില്ലെന്നും…
Read MoreCategory: Loud Speaker
പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടും; കൂനിന് മേല്‍ കുരുവായി ഹര്‍ത്താലും; കൂടുതല്‍ നേതാക്കള്‍ കുടുങ്ങും; കെഎസ്ആർടിസിക്ക് നഷ്ടം അരക്കോടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളില്‍ കൂടുതല്‍ അറസ്റ്റിനും സംഘടനയ്ക്കെതിരേ കടുത്ത നടപടികൾക്കും നീക്കം ശക്തമാക്കി. ഹര്‍ത്താല്‍ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെ അത് അവസരമാക്കി കർശനനടപടികൾ എടുക്കാനാണ് കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പുകൾ ഒരുങ്ങുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്ഹര്ത്താല് ദിനത്തിലുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കെഎസ്ആര്‍ടിസിക്കാണ്. അരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതും ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാൻ തക്കം പാർത്തിരിക്കുന്ന കേന്ദ്ര ഏജൻസികളാകട്ടെ വലക്കണ്ണികൾ ഓരോന്നായി മുറുക്കുകയാണ്. ഒളിവില്‍പോയ നേതാക്കളെ പിടികൂടാനുള്ള ശ്രമം എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍…
Read Moreഇന്ധനവിലയുടെ ഭാരത്തില്‍ നടുവൊടിഞ്ഞ് പൊതുജനം; ലാഭക്കുതിപ്പില്‍ എണ്ണക്കമ്പനികളുടേയും സർക്കാരിന്റേയും ഖജനാവ് നിറയുന്നു
സിജോ പൈനാടത്ത്കൊച്ചി: വര്‍ധിച്ച ഇന്ധനവിലയുടെ ഭാരത്തില്‍ പൊതുജനത്തിന്റെ നടുവൊടിയുമ്പോള്‍, വന്‍ ലാഭം കൊയ്ത് എണ്ണക്കമ്പനികള്‍. രാജ്യത്തെ പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ലാഭമുണ്ടാക്കുമ്പോള്‍, സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വിഹിതത്തിലും വര്‍ധനവുണ്ടായെന്നു കേന്ദ്ര എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്പറേഷന് (ഒഎന്‍ജിസി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 4030 5.74 കോടി രൂപ ലാഭമുണ്ടാക്കി. നികുതികള്ക്കുശേഷമുള്ള ലാഭക്കണക്കാണിത്. ഒരു വര്‍ഷംകൊണ്ടു ലാഭത്തിലുണ്ടായ വര്‍ധന 29,059.3 കോടി. വിവിധ നികുതികളായും ഡിവിഡന്റായും കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിനു കമ്പനി നല്‍കിയത് 36,455 കോടി രൂപയാണ്. 202021ല്‍ 11,246.44 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ആ വര്‍ഷം സര്‍ക്കാരിനു നല്‍കിയത് 18,048 കോടി രൂപയാണ്. 2019-20 ല്‍ ഒഎന്‍ജിസി 13,444.54 കോടി ലാഭം നേടിയിരുന്നു. കേന്ദ്രസര്‍ക്കാരിനു നല്‍കിയത് 29,645 കോടി രൂപ.ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി)…
Read Moreമോശം പ്രഷർകുക്കർ വിറ്റു! ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴ; കുക്കറുകള്‍ വാങ്ങിയത് 598 ഉപയോക്താക്കള്‍
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിക്കാൻ ഇടം നൽകിയതിന് ഫ്ളിപ്പ് കാർട്ടിന് ഡൽഹി ഹൈക്കോടതി ലക്ഷം രൂപ പിഴ ചുമത്തി. ഒരാഴ്ചയ്ക്കുള്ളിൽ പിഴ തുക കോടതി രജിസ്ട്രിയിൽ നിക്ഷേപിക്കണം എന്നാണു നിർദേശം. കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃസംരക്ഷണസമിതി ഇതേ കേസിൽ ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴയിട്ടിരുന്നു. ഫ്ളിപ്പ് കാർട്ടിലൂടെ ഈ കുക്കറുകൾ വാങ്ങിയ 598 ഉപയോക്താക്കളുടെ വിവരം പ്രസിദ്ധീകരിക്കണമെന്നും അവർക്ക് തുക മടക്കി നൽകണമെന്നും നിർദേശിച്ചിരുന്നു. ബിഐഎസ് സ്റ്റാൻഡേർഡ് ഇല്ലാത്ത കുക്കറുകൾ വിറ്റഴിക്കാൻ ഇടം നൽകിയതാണ് ഫ്ളിപ്പ് കാർട്ടിന് വിനയായത്. കുക്കറുകൾ ആമസോണ്‍ വഴി വാങ്ങിയ 2,262 ഉപയോക്താക്കൾക്ക് തുക മടക്കി നൽകണമെന്ന് 20ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഉപഭോക്തൃസംരക്ഷണനിയമം അനുസരിച്ച് ബിഐഎസ് നിലവാരം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ വിൽക്കുന്നത് ചട്ടലംഘനമാണ്. 2021 ഫെബ്രുവരി ഒന്നു മുതൽ നിലവിൽ…
Read Moreഗർഭാശയം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്! മൂന്നുമക്കളുടെ അമ്മയായ വീട്ടമ്മയുടെ ഇരുവൃക്കകളും മുറിച്ചുമാറ്റി
പാറ്റ്ന/മുസാഫർപുർ: ഗർഭാശയം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കു വിധേയയായ ബിഹാറിലെ വീട്ടമ്മയുടെ ഇരുവൃക്കകളും നഷ്ടമായി. മുസാഫർപുരിലെ സ്വകാര്യനഴ്സിംഗ് ഹോമിൽ ചികിത്സതേടിയ മൂന്നുമക്കളുടെ അമ്മയായ സുനിതാദേവിയുടെ വൃക്കകളാണ് ശസ്ത്രക്രിയക്കിടെ അബദ്ധത്തിൽ മുറിച്ചുമാറ്റിയത്. സംഭവത്തിൽ നഴ്സിംഗ് ഹോം ഉടമയെയും ഡോക്ടറെയും പിടികൂടാൻ മൂന്നു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബിഹാർ പോലീസ് പറഞ്ഞു. ബരിയാർപുരിലെ സുബ്കാന്ത് ക്ലിനിക്കിൽ കഴിഞ്ഞ മൂന്നാംതീയതിയാണ് വീട്ടമ്മയുടെ ശസ്ത്രക്രിയ നടന്നത്. ഇതിനുപിന്നാലെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതോടെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടതോടെയാണ് വൃക്കകൾ നഷ്ടമായെന്ന വിവരം അറിയുന്നത്. തുടർന്നു വിദഗ്ധചികിത്സയ്ക്കായി ഇവരെ പാറ്റ്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു (ഐജിഐഎംഎസ്) മാറ്റുകയായിരുന്നു. സുനിതാദേവിയുടെ ആരോഗ്യനില തീർത്തും വഷളായ നിലയിലാണ്. അത്യാഹിത വിഭാഗത്തിൽ തുടരുന്ന അവരുടെ രണ്ടുവൃക്കകളും നഷ്ടമായിട്ടുണ്ടോ എന്നറിയാനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഐജിഐഎംഎസ് അധികൃതർ പറഞ്ഞു. ക്ലിനിക്ക് ഉടമ പവൻ കുമാർ, ശസ്ത്രക്രിയ നടത്തിയ ആർ.കെ. സിംഗ്…
Read Moreസര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ നല്‍കേണ്ടത് ? നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള പരസ്യം വൈറല്‍
വേറിട്ട കാര്യങ്ങള്‍ വൈറലാവുക സ്വാഭാവികമാണല്ലൊ. അത്തരത്തിലൊരു കാര്യമാണ് ഐപിഎസ് ഓഫീസര്‍ രൂപിന് ശര്‍മ തന്റെ ട്വിറ്ററില്‍ പങ്കുവച്ചത്. രഞ്ജിത് കുമാര്‍ എന്നയാള്‍ കൊടുത്ത പത്ര പരസ്യമാണ് അദ്ദേഹം പങ്കുവച്ചത്. തന്റെ നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ഒരു പരസ്യമാണ് രഞ്ജിത് നല്‍കിയത്. ഏറ്റവും രസകരമായ കാര്യം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന അദ്ദേഹത്തിന്റെ പരസ്യത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ രജിസ്ട്രേഷനും സീരിയല്‍ നമ്പറും അതില്‍ സൂചിപ്പിച്ചിരുന്നു എന്നതാണ്. ഏതായാലും ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി രസകരമായ അഭിപ്രായങ്ങളും ഈ പരസ്യത്തിന് ലഭിക്കുന്നുണ്ട്. “സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണൊ നരകത്തിലാണൊ നല്‍കേണ്ടത്?” എന്നാണൊരു കമന്റ്. ഇത് “ആഡ്-ഭൂത്’ ആണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
Read Moreഓപറേഷൻ മേഘ്ചക്ര! കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; രാജ്യവ്യാപക റെയ്ഡ്; സിബിഐയുടെ ലക്ഷ്യം ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതു തടയാൻ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. ഓപറേഷൻ മേഘ്ചക്ര എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തി. 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലുമായി 56 ഇടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്. ഇന്റർപോളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈൻ സൈറ്റുകളിൽ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഇവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കുകയാണ് “ഓപറേഷൻ മേഘ്ചക്ര’യിലൂടെ സിബിഐ ലക്ഷ്യമിടുന്നത്. ഓപറേഷൻ കാർബണ്‍ എന്ന പേരിൽ കഴിഞ്ഞ നവംബറിലും സമാനമായ പരിശോധന നടത്തിയിരുന്നു.
Read Moreസ്കൂള്‍ വിട്ട സമയത്ത് സമര്‍ഥമായി സ്കൂളില്‍ കടന്ന് ബാത്റൂമില്‍വച്ച്..! കൊലക്കേസില്‍ വിട്ടയക്കപ്പെട്ടയാള് പോക്സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: കൊലക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. സ്കൂള്‍ വിട്ട സമയത്ത് സമര്‍ഥമായി സ്കൂളില്‍ കടന്ന് ബാത്റൂമില്‍വച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മീഞ്ചന്തയിലെ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് ജയേഷ്. നഗരത്തിലെ ഒരു സ്കൂളില്‍ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ഥമായി സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയില്വച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുന്‍പ് ജയേഷിനെ കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിക്കുകയും…
Read Moreഅഞ്ചാമൻ അജി! അഞ്ചാം ദിവസവും അറസ്റ്റില്ല; പോലീസിനെ വട്ടം ചുറ്റിച്ച് പ്രതികളുടെ ഒളിച്ചുകളി തുടരുന്നു
കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും കേസിൽ പ്രതി ചേർത്തു. ഒളിവിൽ നിന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. അഞ്ചാമൻ അജി ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. റിപ്പോർട്ട്…
Read Moreകാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. താമരശേരി അണ്ടോണ വെള്ളച്ചാല്‍ വി.സി. അഷ്റഫിന്റെ മകന് മുഹമ്മദ് അമീന്റെ (അനു) മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കുട്ടിയെ കാണാതായത്. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഇന്നു രാവിലെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Read More