തിരുവനന്തപുരം: വര്‍ക്കലയില്‍ കിടപ്പ് രോഗിയായ അനുജനെ ജ്യേഷ്ഠന് കുത്തിക്കൊലപ്പെടുത്തി. വെറ്ററിനറി ഡോക്ടറായ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപ് (47) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന് സന്തോഷിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കത്തി കൊണ്ട ് സന്തോഷ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെനാളായി കിടപ്പ് രോഗിയായി വീട്ടില്‍ കഴിയുന്ന സന്ദീപ് മരണമടയാത്തതിലുള്ള നീരസവും ഇദ്ദേഹത്തെ പരിചരിക്കാനുള്ള വിമുഖതയുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സന്തോഷ് വിവാഹമോചിതനാണ്. വെറ്ററിനറി ഡോക്ടറായ സന്തോഷ് നിലവില്‍ സസ്പെന്‍ഷനിലാണ്. വര്‍ക്കല പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സന്ദീപ് റെയില്‍വേ ജീവനക്കാരനാണ്.
Read MoreCategory: Loud Speaker
പടക്കം എറിഞ്ഞ വാഹനം എവിടെ ! എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്താന്‍ ശ്രമം തുടരുന്നു
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടരുന്നു. ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിക്ക് സ്കൂട്ടര്‍ കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതേ സമയം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
Read Moreകണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട ! രണ്ട് കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു
കണ്ണൂര്‍: ബംഗളൂരു കണ്ണൂര്‍ യശ്വന്ത്പുര്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും രണ്ട് കോടി രൂപയുടെ മാരകമയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. ഇന്ന് രാവിലെ ഒന്‍പതോടെ ട്രെയിനുകളില്‍ ആര്‍പിഎഫിന്റെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ജനറല്‍ കംപാര്‍ട്ട്മെന്റിന്റെ ആദ്യത്തെ കോച്ചിന്റെ ബര്‍ത്തിനു മുകളിലെ ബാഗില്‍ നിന്ന് ഏഴ് പായ്ക്കറ്റുകളിലായി 680 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കംപാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്നവരെ ആര്‍പിഎഫും എക്സൈസും ചോദ്യം ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പരിശോധന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രതി രക്ഷപെട്ടതാവാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബംഗളൂരുവില്‍ നിന്ന് കണ്ണൂരില്‍ വില്പനക്കെത്തിച്ച മയക്കുമരുന്നാണിതെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസില്‍ നിന്നും 600 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ പിടിച്ചെടുത്ത ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ്…
Read Moreഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത് 59 കെഎസ്ആര്‍ടിസി ബസുകള്‍ ! നിരവധി ജീവനക്കാര്‍ക്ക് പരിക്ക്; കണക്കുകള്‍ ഇങ്ങനെ…
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ 11 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില്‍ ഒരെണ്ണം ലോഫ്ളോര്‍ എസി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പോലീസ് സംരക്ഷണം നല്കിയാല് കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകള്‍ തകര്‍ത്തതിലൂടെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…
Read Moreമെഡിക്കല്‍ കോളജ് ആക്രമണം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി;പോലീസ് നരനായാട്ട് നടത്തുകയാണെന്ന് സിപിഎം
കോഴിക്കോട്: മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 11 പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് കെ.അരുണ്‍, പ്രാദേശിക നേതാക്കളായ എം.കെ.അശ്വിന്, കെ.രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് പിടിയിലായത്. എന്നാല്‍ സംഭവങ്ങളുടെ പേരില്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തുന്നു എന്നാണ് സിപിഎം ഭാഷ്യം.
Read Moreചരിത്രപരമായ സ്ഥാനം; കോൺഗ്രസ് പ്രസിഡന്റ് പദവി ആദർശത്തിന്റെ അടയാളമെന്നു രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകൻഅങ്കമാലി: ഭാരതത്തിന്റെ ആദര്‍ശപരമായ അടയാളമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരിത്രപരമായ സ്ഥാനമാണിത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധ്യക്ഷപദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്നതാണ്. അതുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമം ഉള്‍ക്കൊണ്ട് പ്രവര്ത്തിക്കുന്നയാളാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ആ സ്ഥാനത്തേക്കു വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളായിരിക്കണം.താൻ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാക്കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെ മറ്റൊരു പാര്‍ട്ടിയോടും നിങ്ങള്‍ ചോദ്യം ഉയര്‍ത്താറില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസിന് അത്രമേല്‍ സ്ഥാനമുണ്ടെന്ന് ഇതു തെളിയിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. ഭാരത് ജോഡോ യാത്രയ്ക്ക്…
Read Moreലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയ്ഡ് ; സ്തൂൾ, കോളജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗ് ശക്തമാക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയ്ഡും സ്കൂൾ, കോളജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ തീരുമാനം. അതിർത്തികളിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്ന് റെയ്ഡ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ മൂന്നിന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ് മുറികളിൽ കേൾപ്പിക്കണം. അതിന് സംവിധാനമില്ലാത്ത സ്കൂളുകളിൽ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ…
Read Moreഅമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ കൊന്നു തള്ളിയ കേസ്; കുട്ടികളെ ലൈംഗീകമായി ഉപദ്രവിച്ചതിന് പ്രതി അരുണിന് 19 വർഷം കഠിനതടവും പിഴയും; കുറ്റപത്രം വായിക്കുന്നത് 28ന്
തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം വായിക്കുന്നത് ഈ മാസം 28 ലേക്ക് നീട്ടി. കുറ്റപത്രത്തിൽ അപ്പീൽ നൽകുന്നതിനായി സമയം അനുവദിക്കണമെന്ന പ്രതി ഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു കോടതി അനുമതി നല്‍കിയത്. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി നിക്സണ് എം. ജേക്കബാണ് കേസ് പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന കേസിലെ പ്രതി തിരുവനന്തപുരം നന്തൻകോട് കടവത്തൂർകാസിൽ അരുണ്‍ ആനന്ദിനെ കോടതി നിർദേശ പ്രകാരം ഇന്നലെ ഹാജരാക്കിയിരുന്നു. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ ജാമ്യം വേണമെന്ന പ്രതിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. നിലവിൽ ഇതേ കേസിൽ മുന്‍പ് ഹൈക്കോടതിയിൽ നല്കിയ ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം…
Read Moreഅത് അശുദ്ധമാ…! വിഗ്രഹത്തില്‍ തൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ; ഒക്ടോബര്‍ ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ ചെയ്യുന്നത് ഇങ്ങനെ…
കര്‍ണാടകയില്‍ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടതിന് ദളിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി. കര്‍ണ്ണാടകയിലെ ഉള്ളേരഹള്ളി ഗ്രമത്തിലാണ് സംഭവം. ഗ്രാമത്തിലെ ദൈവമായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടെന്നാരോപിച്ചാണ് ദളിത് കുടുംബത്തിന് പിഴ ചുമത്തിയത്. സെപ്തംബര്‍ 8 ന് ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുന്നതിനിടെയാണ് അവിടുത്തെ പ്രമുഖ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ കുട്ടി സ്പര്‍ശിച്ചത്. ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിക്കുകയും ചെയതു. അടുത്ത ദിവസം ഗ്രാമസഭക്ക് മുമ്പാകെ ഹാജരാകാനും കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഗ്രാമദേവതയുടെ ഈ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ദളിതര്‍ തൂണില്‍ തൊട്ടെന്നും അത് അശുദ്ധമാണെന്നും അവര്‍ തന്നെ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു. വീണ്ടും പെയിന്റടിക്കുന്നതിനായി ഒക്ടോബര്‍ ഒന്നിനു മുമ്പായി 60,000 രൂപ നല്‍കണമെന്ന് ഗ്രാമമൂപ്പന്‍ നാരായണസ്വാമി വിധിച്ചു. ഒക്ടോബര്‍…
Read Moreപൂട്ടിയിട്ട ക്ലാസ്മുറിയില്‍ 7 വയസുകാരി കഴിഞ്ഞത് 18 മണിക്കൂര്‍ ! ജീവനക്കാര്‍ മുറി പൂട്ടിയത് ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ
ധനാരി പട്ടി: യുപിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ 18 മണിക്കൂറോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ ജീവനക്കാര്‍ മുറി പൂട്ടി പോയതോടെയാണ് പെണ്‍കുട്ടി കുടുങ്ങിയത്. ബുധനാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുപിയിലെ സംഭലിനടുത്തെ, ധനാരി പട്ടിയിലെ ഒരു പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്ലാസ്മുറിയില്‍ അകപ്പെട്ടത്. രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പോപ്പ് സിംഗ് പറഞ്ഞു. ചൊവ്വാഴ്ച സ്കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടിലെത്താതെ ആയപ്പോള്‍ മുത്തശ്ശി സ്കൂളിലെത്തി അന്വേഷിച്ചെന്നും കുട്ടികളെല്ലാം പോയതായി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ അമ്മാവന് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വനമേഖലയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് സ്കൂള്‍ തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ ക്ലാസ് മുറിയില്‍…
Read More