കോട്ടയം: കളത്തിപ്പടി ഭവനത്തിലേക്കു കടന്നുചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ നിറപുഞ്ചിരിയുമായി നെവിസിന്റെ ചിത്രങ്ങള്‍. സ്വീകരണമുറിയില്‍ നിറയെ കുഞ്ഞുനാള് മുതലുള്ള നെവിസിന്റെ ചിത്രങ്ങള്‍ മാത്രം. നെവിസിന്റെ ഓര്മ നിറഞ്ഞുനില്ക്കുന്ന ഈ ഭവനത്തില്‍ ഇന്നും കണ്ണീരോര്‍മ മാത്രമേയുള്ളൂ. ഏഴു പേരിലൂടെ ജീവിതവും സ്വപ്നങ്ങളും പറിച്ചു നട്ട് നെവിസ് സാജന് നിത്യതയിലേക്കു യാത്രയായിട്ട് ഒരാണ്ട്. നെവിസിന്റെ കണ്ണുകളും കരളും ഹൃദയവും കൈകളും വൃക്കകളും സ്വീകരിച്ച ഏഴു പേരും നെവിസിന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. കര്‍ണാടക മുതല്‍ കോട്ടയം വരെയുള്ള ഏഴു പേരിലൂടെയാണ് സാജനും ഷെറിനും മകനെ കാണുന്നത്. അകാലത്തില്‍ വേര്‍പിരിഞ്ഞ നെവിസ് സാജന്റെ ചരമവാര്‍ഷികദിനമായ 24ന് ഏഴു പേരും കുടുംബവുംഎത്തുന്നു. രളചരിത്രത്തിലാദ്യമായാണ് ഒരാളുടെ അവയവങ്ങള്‍ സ്വീകരിച്ചവരെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് രക്തത്തില്‍ ഗ്ലൂക്കോസ് സാന്നിധ്യം കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ബാധിച്ച് വടവാതൂര്‍ കളത്തിപ്പടി വീട്ടില്‍ സാജന് മാത്യുവിന്റെയും ഷെറിന്റെയും മകന്…
Read MoreCategory: Loud Speaker
അതിബുദ്ധി തലവേദനയായി! ഒടുവിൽ ഒടുവിൽ മൃതദേഹത്തിനു ഡിഎൻഎ പരിശോധന; അടൂരില്‍ സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞു
അടൂർ: ഒപ്പമിരുന്നു മദ്യപിച്ചയാൾ കുഴഞ്ഞുവീണു മരിച്ചപ്പോൾ കൂടെയുണ്ടായിരുന്നയാൾ കാണിച്ച അതിബുദ്ധി പോലീസിനു തലവേദനയായി. സിനിമാക്കഥ പോലെയുള്ള സംഭവങ്ങളാണ് ഏനാത്ത് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചുരുളഴിഞ്ഞത്. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്തു വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെ മൃതദേഹം കണ്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. മുല്ലശേരില്‍ മണിയന് എന്നയാള്‍ വിവരം പഞ്ചായത്തംഗം രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. അതോടെ ഏനാത്ത് പോലീസ് സ്ഥലത്തെത്തി. അഴുകിയ നിലയിൽ മൃതശരീരം തിരിച്ചറിയാനാകാത്ത വിധം അഴുകി പുഴുവരിച്ച നിലയിലായിരുന്നു. കാവികൈലി മാത്രമാണ് വേഷം. അജികുമാര്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം കണ്ടതിനു പിന്നാലെ അജികുമാറിനെ കാണാതായതോടെ ദുരൂഹതയായി. ഇതിനിടെ, പോസ്റ്റുമോര്‍ട്ടത്തിൽ മരണ കാരണം ഹൃദയാഘാതമാണെന്നു കണ്ടെത്തി. ഇതോടെ അജികുമാര്‍ ഏനാത്ത് സ്റ്റേഷനില്‍ ഹാജരായി. മരിച്ചത് മലങ്കാവ് സ്വദേശി മോനച്ചനാണെന്നും വെളിപ്പെടുത്തി. മോനച്ചന് അജിയുടെ വീട്ടില്‍ എത്താറുണ്ട്. അവിവാഹിതനാണ് ഇയാൾ. അങ്ങനെ…
Read Moreമകളുടെ പഠനത്തിന് ലോണ്‍ നിഷേധിച്ചു; തോക്കുമായി സന്യാസി ബാങ്കിലെത്തി; പിന്നെ നടന്നത്…
തിരുവാരൂര്‍: തോക്കുമായി ബാങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി സന്യാസി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. ലോണ്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സന്യാസി ബാങ്ക് കൊള്ളയടക്കുമെന്ന് ഭീഷണി മുഴക്കിയത്. ബാങ്കില്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്. ഇടി-മിന്നല്‍ എന്ന പേരില്‍ സംഗമം നടത്തുകയാണ് ഇദ്ദേഹം. ചൈനയില്‍ മെഡിസിന് പഠിക്കുന്ന മകള്‍ക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ടാണ് സാമി സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വസതുവിന്റെ ആധാരം ഈടായി ആവശ്യപ്പെട്ടു. എന്നാല്‍ സന്യാസി ഇത് നല്കാന് തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ വായ്പ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് സാമി വീട്ടില്‍ പോയി തോക്കുമായി മടങ്ങിയെത്തിയത്. ബാങ്കിലിരുന്ന് പുകവലിക്കാനും ജീവനക്കാരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ലോണ്‍ നിരസിച്ചതിന് ബാങ്ക് കൊള്ളയടിക്കുമെന്ന് പറയുന്നതായും സാമിയുടെ ലൈവില്‍ കേള്‍ക്കാം. പിന്നാലെ പോലീസെത്തി സന്യാസിയെ…
Read Moreഓണം കഴിഞ്ഞു! റേഷന്‍ കടകളില്‍ സെപ്തംബര്‍ മാസത്തില്‍ നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല
കോഴിക്കോട്: റേഷന്‍ കടകളില്‍ സെപ്തംബര്‍ മാസത്തില്‍ നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും മുന്‍ഗണനാ വിഭാഗമായ മഞ്ഞ,പിങ്ക്, കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കില്ലെന്നതാണ് റേഷന്‍ വിതരണത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. മുന്‍ഗണനാ വിഭാഗം കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം വീതം അരിയും ഒരു കിലോഗ്രാം വീതം ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ പല എന്‍എസ്എഫ് എ താലൂക്ക് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലൂടെയും റേഷന്‍ കടയിലേക്ക് വിതരണത്തിന് ഒരംഗത്തിന് മൂന്ന് മുതല്‍ മൂന്നര കിലോഗ്രാം തോതിലുള്ള അരിയാണ് ലഭിക്കുന്നത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയ സംസ്ഥാനത്ത് റേഷന്‍ ഭാഗികമായി വിതരണം നടത്താന്‍ കഴിയാത്തതും നിലവിലെ അവസ്ഥയില്‍ തിരിച്ചടിയാകുമെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണക്കിറ്റുകള്‍ നഷ്ടപെട്ടതുപോലെ പലര്‍ക്കും റേഷനും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗം കാര്‍ഡുകാരുടെ ഗോതമ്പില്‍ നിന്ന്…
Read Moreഭാവിയില്‍ എനിക്ക് അങ്ങനെയാവണം? പാഴ്വസ്തുക്കൾകൊണ്ട് ഡ്രോൺ നിർമാണം; രാഹുലിനു മുന്നിൽ താരമായി ഇൻസാഫ്
അമ്പലപ്പുഴ: രാഹുൽഗാന്ധിയെ കണ്ട് പാഴ്വസ്തുക്കളിൽ ക്യാമറ ഘടിപ്പിച്ചു താൻ നിർമ്മിച്ച ഡ്രോൺ വിശേഷങ്ങൾ പങ്കുവെച്ചതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് ഇൻസാഫ്. നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിന്റെ മകനാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി ഇൻസാഫ്. നാലു വർഷത്തിനിടയിൽ മൂന്ന് തവണ നിർമിച്ചങ്കിലും പരിശീലന പറക്കലിൽ തകരാർ സംഭവിച്ചിട്ടും പിൻമാറാതെ നാലാം തവണ ഡ്രോൺ നിർമ്മിച്ചു പറത്തി വിജയകരമായി പൂർത്തീകരിക്കുകയായിരുന്നു ഇൻസാഫ്. വിദ്യാർഥിയുടെ മികവും കഴിവും കെ.സി വേണുഗോപാൽ എം.പി രാഹുൽഗാന്ധിയോട് വിശദീകരിച്ചതിനെതുടർന്നാണ് കാണുവാൻ അവസരം ലഭിച്ചത്. 15 മിനിറ്റോളം നിർമ്മാണത്തെക്കുറിച്ചും മറ്റും സംസാരിച്ച രാഹുൽഗാന്ധി ഭാവിയിൽ പൈലറ്റ് ആകണമെന്ന വിദ്യാർത്ഥിയുടെ ആഗ്രഹത്തിന് ഉൾപ്പടെ എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
Read Moreയോഗിയുടെ യുപിയിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽ; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
ലക്നോ: ഉത്തർപ്രദേശിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽവച്ച് നൽകിയത് വിവാദത്തിൽ. വെള്ളിയാഴ്ച സഹാറൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാനതല കബഡി ടൂർണമെന്റിലാണ് സംഭവം. സഹാറൻപുരിലെ സ്റ്റേഡിയത്തിന്റെ വൃത്തിഹീനമായ ശുചിമുറിയിലാണ് ഭക്ഷണം വിതരണം ചെയ്തത്.പെൺകുട്ടികൾ ഇവിടെ ഇരുന്ന് ചോറും പൂരിയും കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കായികതാരങ്ങൾക്കായുള്ള ഭക്ഷണം പാചകം ചെയ്തതും ശുചിമുറിയിൽവച്ചാണെന്ന് വീഡിയോയിൽ കാണിക്കുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മൂത്രപ്പുരകളും വാഷ് ബേസിനുകളും കാണുന്നുണ്ട്. എന്നാൽ അധികൃതർ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിശദീകരണം നൽകുന്നത്. സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വിമ്മിംഗ് പൂളിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിലാണ് ഭക്ഷണം സൂക്ഷിച്ചതെന്നാണ് സഹാറൻപുരിലെ കായിക ഉദ്യോഗസ്ഥൻ അനിമേഷ് സക്സേന അറിയിച്ചത്. അതേസമയം, രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ ഉന്നത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. http://<blockquote class=”twitter-tweet”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/DoubleEngineSarkar?src=hash&ref_src=twsrc%5Etfw”>#DoubleEngineSarkar</a> facing Engine Failure problem…
Read Moreഗവർണർക്കു പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ വൈകാതെ പുറത്തുവരും; ഗവർണർ പദവിയിലിരുന്ന് പറയാൻ പാടില്ലാത്തത് പറയുന്നു വെന്ന് മന്ത്രി രാജൻ
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഉപയോഗിച്ച് ഗവർണർ പദവിയുടെ മാന്യത കൈവിടുന്നുവെന്ന് മന്ത്രി രാജൻ. ഗവർണർക്കു പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ വൈകാതെ പുറത്തുവരുമെന്നും രാജൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഗവർണർ ഒരു ഭരണഘടനപദവിയാണ്. കമ്യൂണിസ്റ്റുകാർക്ക് ഗവർണർ പദവി വേണോ എന്നൊക്കെയുളള അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഒരു ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയിൽ ഭരണഘടന ഗവർണർക്കനുവദിക്കുന്ന എല്ലാ അവകാശങ്ങളും ആദരവും ബഹുമാനങ്ങളും ഗവർണറോട് പ്രകടിപ്പിച്ചു തന്നെയാണ് നമ്മൾ പോയിട്ടുള്ളത്. ഗവർണർ ആ പദവിയുടെ മാന്യത കൈവിടുന്നു എന്ന ഘട്ടം വരുന്പോഴാണ് പ്രശ്നം വരുന്നതെന്ന്് രാജൻ ചൂണ്ടിക്കാട്ടി. ഗവർണർ എന്താണ് എന്നും ചുമതല എന്താണ് ആരെല്ലാം ഉപദേശ നിർദ്ദേശങ്ങൾ നൽകണം എന്നെല്ലാം ഭരണഘടനയിൽ കൃത്യമായി ഡിസൈൻ ചെയ്തിട്ടുണ്ട്. ഗവർണർ എന്ന പദവിയിലിരുന്നുകൊണ്ട് പറയാൻ പാടില്ലാത്തവിധത്തിലുള്ള കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും അതിരുവിടുകയും ആ പദവിയുടെ മാന്യതക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്പോഴാണ് പ്രശ്നമുണ്ടാകുന്നത്. സ്വാഭാവികമായും ശ്രദ്ധിക്കണമെന്നും രാജൻ…
Read Moreശശിതരൂരിനെ പിന്തുണയ്ക്കില്ല; നെഹ്റു കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർഥിക്കായിരിക്കും കെപിസിസി പിന്തുണയെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശിതരൂരിനെ കെപിസിസി പിന്തുണയ്ക്കില്ലെന്ന് കെ.മുരളീധരൻ എംപി. നെഹ്റു കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്കായിരിക്കും കെപിസിസിയുടെ പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് ശശിതരൂരിന് മുന്നിൽ നിരവധി വെല്ലുവിളികളും കടന്പകളുമാണ് ഉള്ളത്.തരൂരിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ജി 23 നേതാക്കൾക്കും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
Read Moreക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം; കമ്മീഷനെ നിയമിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന് രൂപീകരിക്കും. മതപരിവര്‍ത്തനം നടത്തിയ പട്ടിക വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മീഷനിലുണ്ടാകും. ഇവര്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് പഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പട്ടികവിഭാഗങ്ങളുടെ പരിധിയിലേയ്ക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളിയും കമ്മീഷന് പഠനവിധേയമാക്കും. കമ്മീഷന് രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
Read Moreകോഴ വാങ്ങി പാർട്ടിയെ ഒറ്റുകൊടുത്തവൻ… കെസി വേണുഗോപാലിന്റെ അളിയൻ എം.പി ഉണ്ണികൃഷ്ണനെതിരേ പഴയങ്ങാടിയിൽ വ്യാപക പോസ്റ്റർ
പഴയങ്ങാടി: പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയ എംപി ഉണ്ണികൃഷ്ണനെ വീണ്ടും കെപിസിസി മെമ്പറായി തെരഞ്ഞെടുത്തുവെന്നാരോപിച്ച് പഴയങ്ങാടിയിൽ വ്യപകമായി പോസ്റ്റർ. പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സൂചന. കെപിസിസി നിർവാഹക സമിതിയിൽ കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ഏക അംഗമായ എം.പി. ഉണ്ണിക്കൃഷ്ണന് എതിരെ വെങ്ങര, പഴയങ്ങാടി എന്നീ പ്രദേശങ്ങളിലാണ് വ്യാപക പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മാടായി മണ്ഡലം കോൺഗ്രസ് കമ്മറ്റി എം.പി. ഉണ്ണിക്കൃഷ്ണന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിന് താഴെയാണ് പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഫ്ലക്സും നശിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ നശിപ്പിച്ചവൻ കെപിസിസി ലിസ്റ്റിൽ ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ ഒറ്റികൊടുത്തവൻ കെപിസിസി ലിസ്റ്റിൽ എന്നിങ്ങനെയാണ് പോസ്റ്ററുകൾ. പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയെന്ന്…
Read More