സ്വന്തം ലേഖകന്‍ കോഴിക്കോട് : കെ.എം. ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. പിഎംഎ സലാം, പി.കെ. ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരേ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ ഷാജി ഇന്ന് വിശദീകരണം നല്‍കുമെന്നാണ് അറിയുന്നത്. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമർശനം ആവർത്തിക്കുന്പോൾഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്. ലീഗില്‍ കെ.എം. ഷാജിക്കെതിരേ നീക്കം കടുപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി പക്ഷം നീങ്ങുകയാണ്. അതേസമയം ഡോ.എം.കെ.മുനീര്‍ എംഎല്എയുള്പ്പെടെയുള്ളവരുടെ പിന്തുണ കെ.എം.ഷാജിക്കുണ്ട്.…
Read MoreCategory: Loud Speaker
ഡോളര്‍ക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ ഇഡിക്കു പരാതി നല്‍കാനൊരുങ്ങി എച്ച്ആര്‍ഡിഎസ്
ന്യൂഡൽഹി: ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഇഡിക്കു പരാതി നല്‍കാനൊരുങ്ങി എച്ച്ആര്‍ഡിഎസ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഡയറക്ടര്‍ അജി കൃഷ്ണനാണ് പരാതി നല്‍കുക. ഇന്നു രാവിലെ 10ന് ഡല്‍ഹി ഇഡി ഓഫീസിലെത്തി പരാതി കൈമാറും. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കുമെതിരെ ആരോപണം ഉയര്‍ന്നിട്ടും കേസില്‍ ഇതുവരെ ഇവരുടെ മൊഴി എടുക്കാന്‍ തയാറായിട്ടില്ല. യുഎഇയിലേക്ക് മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുക്കാന്‍ ഇഡി തയാറായില്ല. ഇത് ഭരണാഘടനാ ലംഘമാണെന്നു ചൂണ്ടിക്കാട്ടിയാണ് എച്ച്ആര്‍ഡിഎസ് പരാതി നല്‍കുക.
Read Moreരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ പിടികൂടി ബന്ധുക്കള്‍ ! മര്‍ദ്ദിച്ചവശനാക്കി റോഡരുകില്‍ തള്ളി…
പാതിരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ഒരു സംഘം മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പൊന്നാനി ജാറം റോഡില്‍ താമസക്കാരനായ മുബഷീര്‍ വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയില്‍ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreദാമ്പത്യത്തിന്റെ ഒമ്പതാം വർഷം ഭാര്യയെ കഴുത്തറുത്തു കൊന്നു; ഒരു വർഷത്തോളം ജയിലിൽ കിടന്ന പ്രതി വീട്ടിലെത്തി ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ
പോത്തൻകോട്: ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനിൽ സെൽവരാജ് (46) ആണ് മരിച്ചത്. 2021 ആഗസ്റ്റ് 31നായിരുന്നു ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ വച്ച് സെൽവരാജിന്റെ ഭാര്യയായിരുന്ന പ്രഭ (37 )യെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്. ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ആണ് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സെൽവരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത് . തുടർന്ന് കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് പോത്തൻകോട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പത്തു വർഷം മുന്‍പാണ്…
Read Moreമോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ‘പിരിവ് ഹോബി’; കോഴിക്കോട്ടെ ഓഫീസ് കൈയടക്കി ഇടനിലക്കാരുടെ തേർവാഴ്ച
കോഴിക്കോട്: വാഹനപരിശോധനയുടെ പേരില്‍ ഏജന്റിനെ നിയോഗിച്ച് പിരിവ് നടത്തുന്നതായി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായും വിജിലന്‍സ് വിഭാഗം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ അന്വേഷണം നടത്താനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം. കോഴിക്കോട്ടെ മുതിര്‍ന്ന ഉദേ്യാഗസ്ഥന് പണപിരിവ് സ്ഥിരം ഏര്‍പ്പാടാണെന്നും വാഹന എജന്റുമാരുമായി അടുത്ത ബന്ധമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഓഫീസിന് സമീപത്തു കറങ്ങുന്ന ഇടനിലക്കാരാണ് രേഖകളുടെ സൂക്ഷിപ്പുകാര്‍. നിശ്ചിതസമയത്ത് എത്തി അത് കൈപറ്റാനാണ് ആവശ്യക്കാരോട് പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും ഡ്രൈവിംഗ്ടെസ്റ്റ്, വാഹനരേഖ പുതുക്കല്‍ ഉള്‍പ്പെടെ സേവനം നടത്തുന്ന വിഭാഗത്തിലും വന്‍ അഴിമതി നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോഴിക്കോട് റെയ്ഡ് നടന്നത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മേലുദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇപ്പോഴും ഇടനിലക്കാര്‍ സജീവമാണെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പണത്തിന് പുറമെ, ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തു. ഏറ്റവും…
Read Moreപുലർച്ചെ ഉറക്കമുണർന്ന ഇളയ മകൻ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന അമ്മയെ; സഹോദ രന്റെ മുറിയിലെത്തിയപ്പോൾ ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച; സംഭവിച്ചതെന്തെന്നറിയാതെ നാട്ടുകാർ
കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും സുഭാഷിന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുറിയിലുമാണു കിടന്നത്. രാജമ്മ രോഗബാധിതയായിരുന്നു. സുഭാഷ് സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേത്തുടർന്ന് മധു സുഭാഷിന്റെ അടുത്തെത്തി. സുഭാഷിനെ വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രിയിലേക്കു മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Read Moreറോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കും; പ്ലസ്ടു പാസായാല്‍ ലേണേഴ്സ്; റോഡ് നിയമങ്ങള്‍ പാഠ്യപദ്ധതിയിൽ
ജോണ്സണ് വേങ്ങത്തടം കോട്ടയം: റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു ആവിഷ്കരിച്ചിട്ടുള്ള ട്രാഫിക് നിയമങ്ങള്‍ പ്ലസ് ടുവില്‍ പാഠ്യവിഷയമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് . ഇന്ത്യയില്‍ ആദ്യമായി കേരളമാണ് ഇത്തരമൊരു പാഠ്യപദ്ധതിയും സംവിധാനവും ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. പ്ലസ് ടു പാസായാല്‍ വിദ്യാര്‍ഥികള്‍ സ്വഭാവികമായും ലണേഴ്സ് പാസാകുകയും ലൈസന്‍സിനു അപേക്ഷിക്കാന്‍ യോഗ്യരാകുകയും ചെയ്യുന്ന കരിക്കുലമാണു മോട്ടോര്‍വാഹന വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഈ കരിക്കുലം പാഠ്യവിഷയമാക്കുന്നതിനു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയ കരിക്കുലം 28നു മന്ത്രി ആന്റണി രാജു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കു കൈമാറും. കരിക്കുലത്തില്‍ തീയറി മാത്രമേയുള്ളൂ. ആറുമാസം മുമ്പു കരിക്കുലം തയാറാക്കി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഹയര്സെക്കന്ററിയില് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മോട്ടോര്‍വാഹനവകുപ്പ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഇത് മോട്ടോര്‍വാഹന വകുപ്പ് ആക്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഇതു നടപ്പിലാക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു ബോധവത്കരണം നല്‍കുന്നതിനൊപ്പം അഴിമതി നിര്‍മാജനവും ഇതിലൂടെ…
Read Moreഅങ്ങനെയങ്ങ് പോയാലോ..! നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധ; ഒരു കിലോ സ്വർണവും മയക്കുമരുന്നും പിടികൂടി
നെടുമ്പാശേരി: വിദേശത്തു നിന്നും രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം സ്വർണവും മയക്കുമരുന്നും പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾ വിമാനത്താവളത്തിൽനിന്നും കാറിൽ പുറപ്പെടുമ്പോൾ വിമാനത്താവള കവാടത്തിന് മുൻപിലായിരുന്നു പ്രിവന്റീവ് വിഭാഗത്തിന്റെ പരിശോധന. ഇയാളോടൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്. പിടിച്ചെടുത്ത സ്വർണത്തിന് 50 ലക്ഷം രൂപയോളം വില വരും. ഇവരിൽനിന്നും മയക്കുമരുന്നും പിടികൂടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇത് എത്ര അളവിൽ ഉണ്ടെന്ന വിവരം വ്യക്തമായിട്ടില്ല. കസ്റ്റംസ് പിടിച്ചെടുത്ത മയക്കുമരുന്ന് പിന്നീട് എക്സൈസിന് കൈമാറി.
Read Moreമത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കോടതിയിൽ ഹാജരാക്കിയ തോക്കുകൾ വിദഗ്ധ പരിശോധനയ്ക്ക്; അന്വേഷണത്തോട് സഹകരിക്കുമെന്ന് നേവി
കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നാവികസേനയുടെ അഞ്ച് തോക്കുകൾ ഇന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചേക്കും. സംഭവദിവസം നേവി പരിശീലന കേന്ദ്രത്തിൽ ഉപയോഗിച്ച ഇൻസാസ് വിഭാഗത്തിൽപ്പെട്ട അഞ്ച് തോക്കുകൾ ഇന്നലെ നേവിയുടെ ആംസ് വിഭാഗം മേധാവിൽ നിന്നും കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി നേവിയിൽ നിന്നും കൈപ്പറ്റിയ 30 തിരകളും അഞ്ച് തോക്കുകളും വൈകിട്ടോടെ കോടതിയിലും ഹാജരാക്കിയിരുന്നു. നാഷണൽ ഫയറിംഗ് റേഞ്ചിലായിരിക്കും തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന നടക്കുക. ടെസ്റ്റ് ഫറിംഗ് ഉൾപ്പെടെയുള്ള നടപടികൾ സൂക്ഷ്മതയോടെ പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം. ഇതിന്റെ റിപ്പോർട്ട് വൈകിയേക്കും. സംഭവദിവസം നാവികസേന പരിശീലനത്തിന് അഞ്ച് തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവയുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും സാങ്കേതിക തടസം ഉന്നയിച്ച് നേവി തോക്കുകൾ കൈമാറിയിരുന്നില്ല.…
Read Moreലോറിയിൽ നിന്ന് ഇരുമ്പു ഷീറ്റുകൾ ദേഹത്തു തെറിച്ചുവീണ് രണ്ടു വഴിയാത്രികർക്ക് ദാരുണാന്ത്യം; അപകടം തൃശൂർ പുന്നയൂർക്കുളം ദേശീയപാതയിൽ
സ്വന്തം ലേഖകൻചാവക്കാട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്ലർ ലോറിയിൽ നിന്ന് ഇരുന്പുഷീറ്റുകൾ റോഡിലേക്കു വീണ് രണ്ടുപേർ മരിച്ചു അകലാട് സ്കൂളിനു പടിഞ്ഞാറ് പുതുവീട്ടിൽ മടത്തിപ്പറന്പിൽ മുഹമ്മദാലി ഹാജി (75), അകലാട് പെട്രോൾ പന്പിനുസമീപം കിഴക്കത്തറ അബുവിന്റെ മകൻ ഷാജി (35) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ ആറിന് ദേശീയപാത അകലാട് സ്കൂളിനു മുന്‍പിലാണ് അപകടം. കെട്ടിട നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന കനംകൂടിയ ഇരുന്പ് ഷീറ്റ് കയറ്റി കോഴിക്കോട് നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ലോറി. അകലാട് പള്ളിയിൽ നിന്ന് പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് എടക്കഴിയൂരിലേക്കു പോകുവാൻ ബസ് കാത്തുനിൽക്കുകയായിരുന്നു മുഹമ്മദാലി. എടക്കഴിയൂരിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഷാജി സ്കൂട്ടറിൽ വരികയായിരുന്നു. മുഹമ്മദാലിയെ കയറ്റാൻ സ്കൂട്ടർ നിർത്തിയ സമയത്തായിരുന്നു ഇരുന്പുഷീറ്റ് കയറ്റിയ ലോറിയുടെ ബെൽറ്റ് പൊട്ടി ഷീറ്റുകൾ റോഡിലേക്കു പതിച്ചത്. ഇരുവരും ഇതിനടിയിൽ പെട്ടു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി ചാവക്കാട് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും…
Read More