നിയാസ് മുസ്തഫവരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച് ആംആദ്മി പാർട്ടി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾക്കു പിന്നാലെ ഗുജറാത്തിലും അധികാരത്തിലെത്താനുള്ള ക്രിയകൾ അവർ ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ വിപുലീകരണം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്നലെ ഗുജറാത്തിലെ മെഹ്സാനയിൽ റോഡ്ഷോ നടത്തിയിരുന്നു. സംസ്ഥാന ബിജെപി ഭരണത്തിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചാണ് കെജ്രിവാൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. ആം ആദ്മി പാർട്ടിക്കൊഴികെ മറ്റെല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ബിജെപിക്കെതിരെ വല്ലതും സംസാരിക്കാൻ ഭയമാണ്. ഗുജറാത്ത് മാറാൻ പോകുകയാണ്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ഒരേയൊരു മറുമരുന്ന് ആംആദ്മി പാർട്ടി മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ മാറ്റത്തിനായി കൊതിക്കുന്നു. അവർ കോണ്‍ഗ്രസിനെയും ബിജെപിയേയും മടുത്തു. ബിജെപിയുടെ സഹോദരിയെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. -കെജ്രിവാൾ ഇന്നലെ റേഡ് ഷോയിൽ വ്യക്തമാക്കി. നാലാം തവണകഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്…
Read MoreCategory: Loud Speaker
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട! 25 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമായി ജമീല പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. തലശേരി ധർമടം സ്വദേശിനി ജമീലയിൽ നിന്നാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജമീലയിൽ നിന്നു സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് 24 കാരറ്റിന്റെ വളകൾ, മാലകൾ തുടങ്ങിയ സ്വർണാഭരണങ്ങളുടെ രൂപത്തിലായിരുന്നു സ്വർണം. യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, വനിതാ സെർച്ചർ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി…
Read Moreഇതൊന്നും എന്റെ സംഭാഷണമല്ല! പ്രചരിക്കുന്നതു വ്യാജരേഖ, നിയമനടപടി സ്വീകരിക്കും; ജോണി നെല്ലൂർ
കോട്ടയം: തന്റെ പേരിൽ പ്രചരിക്കുന്നതു വ്യാജ ശബ്ദരേഖയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂർ. വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണെന്നും എൽഡിഎഫ് മുന്നണി കരുതികൂട്ടി ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് കാറും കോർപറേഷൻ ചെയർമാൻ സ്ഥാനവും തന്നാൽ പാർട്ടി മാറാമെന്നു ജോണി നെല്ലൂർ പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ രാഷ്്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറാൻ സഹായിക്കണമെന്നു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു നേതാവിനോട് അഭ്യർഥിക്കുന്നു എന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ശബ്ദരേഖ പുറത്തു വിട്ട ആളെ അറിയുക പോലുമില്ലെന്നു ജോണി നെല്ലൂർ പറഞ്ഞു. ഇതൊന്നും എന്റെ സംഭാഷണമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുമായി വ്യക്തിബന്ധമുള്ള എനിക്കു യാതൊരു ബന്ധമില്ലാത്തയാളോടു ഇത്തരമൊരു അഭ്യർഥന നടത്തേണ്ട ഗതിക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ അപമാനിക്കാനും തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുമുള്ള നീക്കം മാത്രമാണിതെന്നും അദ്ദേഹം…
Read Moreമഞ്ചേശ്വരം കോഴക്കേസ് ; ഇടക്കാല റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്
കോഴിക്കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. ഇടക്കാല റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് പുതിയ വകുപ്പ് ചുമത്തിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പും ചുമത്തി. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ. ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസിൽ സുരേന്ദ്രനാണ് മുഖ്യപ്രതി. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികൾ. സുന്ദര പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ എസ്സി-എസ്ടി വകുപ്പുകൾ കൂടി ചുമത്തണമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണ സംഘത്തോട് നേരത്തെ നിർദേശിച്ചിരുന്നു.
Read Moreരക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുന്നു; ശമ്പളത്തിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുഖ്യപരിഗണനയെന്ന് കെഎസ്ആർടിസി. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കെഎസ്ആർടിസി സത്യവാങ്മൂലം നൽകി. പ്രഥമ പരിഗണന ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകൾ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും കെഎസ്ആർടിസി കോടതിയെ അറിയച്ചു. ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദന ക്ഷമത കുറയാൻ കാരണമെന്നും കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
Read Moreഇവിടെ ചികിത്സിക്കാൻ വെന്റിലേറ്ററും ഡോക്ടറുമില്ല; അപകടത്തിൽ ഗുരുതര പരിക്കുകളുമായെത്തിയ രോഗിയെ ഒഴിവാക്കി തൃശൂർ മെഡിക്കൽ കോളജ്
മുളങ്കുന്നത്തുകാവ്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കൊണ്ടുവന്ന രോഗിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം. വെന്റിലേറ്റർ ഒഴിവില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശി ക്കുകയായിരുന്നു. ഇതനുസരിച്ച് പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നയാൾക്ക് അടിയന്തര ചികിത്സ നൽകാൻ പോലും മെഡിക്കൽ കോളജിലുണ്ടായിരുന്നവർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കൊട്ടേക്കാട് ബസ് സ്റ്റോപ്പിനടുത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് എത്തിച്ച വട്ടണാത്ര സ്വദേശി വിജയനാണ് ഈ ദുരനുഭവമുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ എത്തിച്ച വിജയനെ ആംബുലൻസിൽനിന്ന് ഇറക്കാ നോ, വന്നു നോക്കാൻപോലുമോ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് ആ ക്ഷേപം. ട്രോമാകെയർ ഇപ്പോഴും നോക്കുകുത്തിആറുവർഷംമുന്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ട്രോമാ കെയർ കെട്ടിടം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഒരു ഉപകാരവുമില്ലാതെ അടഞ്ഞുകിടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി അടിയന്തര…
Read Moreഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയ്ക്ക് കിട്ടിയത് മുട്ടന്‍പണി; പ്രതി പിടിയിൽ
പനാജി: ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഗോവൻ സ്വദേശി അറസ്റ്റിൽ. ഗോവ സ്വദേശിയായ ജോയൽ വിൻസെന്റ് ഡിസൂസയാണ് അറസ്റ്റിലായത്. നോർത്ത് ഗോവയിലെ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് ബ്രിട്ടീഷ് വനിതയെ ഇയാൾ മാനഭംഗപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പോലീസിന് ലഭിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഗോവ പോലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദന്പതികൾ സമീപിച്ചത്. തുടർന്ന് അധികൃതർ ഗോവ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
Read Moreപുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; മൂന്ന് നടൻമാരിൽ നിന്ന് നിർണായക വിവരം; നടിക്കൊപ്പമുണ്ടായിരുന്ന ഗായകന്റെയും ഭാര്യയുടെയും മൊഴി ഉടൻ രേഖപ്പെടുത്തും
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു പീഡനത്തിന് ഇരയായ നടിക്കൊപ്പം ആഢംബര ഹോട്ടലിൽ എത്തിയതിന് സാക്ഷിയായ ഗായകനെയും ഭാര്യയെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കേസിൽ നിലവിൽ 30 സാക്ഷികളിൽനിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ക്രെഡിറ്റ് കാർഡ് നൽകിയത് ഭാര്യപീഡന പരാതിയെത്തുടർന്നു ദുബായിൽ ഒളിവിൽ കഴിയുകയായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകാനായി സുഹൃത്തായ നടനെ ഏൽപ്പിച്ചത് വിജയ് ബാബുവിന്റെ ഭാര്യയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ദുബായിൽ ഒളിവിൽ കഴിയുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന പണം തീർന്നതോടെയാണ് വിജയ് ബാബു സുഹൃത്തായ നടനെ സമീപിച്ചത്. ഇയാളുടെ ഭാര്യ നൽകിയ ക്രെഡിറ്റ് കാർഡ് സുഹൃത്തായ നടൻ നെടുന്പാശേരി വഴി ദുബായിൽ എത്തിക്കുകയായിരുന്നു. ഈ നടനെ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ ഇയാളുടെ…
Read Moreഫൈസലിന്റെ പൂജ ഏറ്റില്ല; സ്വകാര്യ ധനകാര്യ സ്ഥാപത്തില്‍ മോഷണം നടത്തിയ പ്രതി പോലീസിൽ കീഴടങ്ങിയത് ആ ഒറ്റക്കാരണം കൊണ്ട്…
പത്തനാപുരം: ഇലയില്‍ 130 രൂപാ വിലയുളള ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയില്‍ നാരാങ്ങ കിഴിച്ച് ഇറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം, സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. ഇക്കഴിഞ്ഞ മേയ് 16 ന് പത്തനാപുരത്ത് മോഷണം നടന്ന സ്വകാര്യ ധനകാര്യ സ്ഥാപത്തില്‍ കണ്ട കാഴ്ച ഇതായിരുന്നു. മോഷണം തമിഴ്നാട്ടുകാരുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ഈ തന്ത്രം. എന്നാല്‍ മോഷ്ടാവിന്റെ വലയില്‍ വീഴാതെ പഴുതടച്ച അന്വേഷണം നടത്തിയ പോലീസ് 19 ദിവസം കൊണ്ട് ഫൈസല്‍ രാജെന്ന കൊടും കളളനെ പിടികൂടുകയായിരുന്നു. ഒരു കിലോ തൂക്കം വരുന്ന മോഷ്ടിച്ച സ്വര്‍ണവും കണ്ടെടുക്കാനായി എന്നതും പോലീസിന് ഒരു പൊന്‍തൂവലാണ്.യാതൊരു തെളിവുകളും നല്‍കാതെയുളള മോഷണമാണ് നടത്തിയതെങ്കിലും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫൈസലിലേക്ക് എത്തിയത്. മേയ് 15 ഞായറാഴ്ച രാത്രിയിലാണ് മോഷണം നടത്തിയതെങ്കിലും പിറ്റേന്ന് ബാങ്കില്‍ എത്തിയപ്പോഴാണ്…
Read Moreക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും വീഴില്ല; ഫ്ലക്സ് വയ്ക്കുകയാണെങ്കിൽ എല്ലാ നേതാക്കളുടെയും ചിത്രം വേണമെന്ന് സതീശൻ
തിരുവനന്തപുരം: താൻ ലീഡറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ലീഡർ എന്ന വിളിയ്ക്ക് അർഹനായ ഒരേയൊരാൾ മാത്രമേയുള്ളൂ, അത് ലീഡർ കെ. കരുണാകരനാണെന്നും സതീശൻ പറഞ്ഞു. ക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും ഒന്നും താൻ വീഴില്ല. തന്റെ മാത്രം ഫ്ലക്സ് വച്ചാൽ അത് ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം. ഫ്ലക്സ് വയ്ക്കുകയാണെങ്കിൽ എല്ലാ നേതാക്കളുടെയും ചിത്രം വേണം. തന്റെ മാത്രം ചിത്രമുള്ള ഫ്ലക്സ് ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തുടർച്ചയായ തോൽവിക്ക് ശേഷം ഉണ്ടായ ജയമാണ് തൃക്കാക്കരയിലേത്. ഇതൊരു തുടക്കം മാത്രമാണ്. ഒന്നും ഇവിടെ അവസാനിക്കുന്നില്ലെന്ന് മാത്രമാണ് തനിക്ക് ആവർത്തിക്കാനുള്ളത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നാണ് തനിക്ക് പ്രവർത്തകരോട് പറയാനുള്ളത്.…
Read More