മുഖ്യമന്ത്രിയുടെ സുരക്ഷ സായുധസേനയ്ക്ക്; സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സെഡ് പ്ലസ് സുരക്ഷ

  തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ സുരക്ഷ സായുധസേനയ്ക്കു കൈമാറി. മുഖ്യമന്ത്രിയുടെ യാത്രകളിലും പരിപാടികളിലും ദ്രുതകർമ സേനാംഗങ്ങളെയും നിയോഗിച്ചു. പ്രതിപക്ഷവും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണു നടപടി. സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുള്ളത്. ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും സായുധ ബറ്റാലിയനുകൾ, ലോക്കൽ പോലീസ്, എസ്ഐഎസ്എഫ്, ദ്രുതകർമസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അറുനൂറോളം പോലീസുകാരെ നിയോഗിച്ചു.

Read More

ഇവന്‍ എന്നെ ആക്രമിച്ചു…റോഡിലിട്ടു വലിച്ചിഴച്ചു…റേപ്പ് ചെയ്യാന്‍ ശ്രമിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി…

രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിത്രകാരി ആലീസ് മഹാമുദ്ര. കഴിഞ്ഞ ദിവസം രാത്രിയില്‍ എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത ഇടത്തു വച്ചാണ് തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആലീസ് പറഞ്ഞു. ആക്രമണം നടത്തിയ ആളുടെ ചിത്രം സഹിതമാണ് ആലീസിന്റെ കുറിപ്പ്. ആലീസിന്റെ കുറിപ്പ് ഇങ്ങനെ… ഇവന്‍ റേപ്പിസ്റ്റ് ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന്‍ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന്‍ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന്‍ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍…

Read More

യുവതിക്ക് പിന്നിൽ വമ്പൻമാരോ? മുണ്ടക്കയത്ത് നിന്ന് തട്ടിയത് ലക്ഷങ്ങൾ; മാനഹാനിഭയന്ന് പരാതി നൽകാൻ മടിച്ച് ഇരകൾ

മുണ്ടക്കയം: സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി നൽകാമെന്നു പറഞ്ഞു മുണ്ടക്കയത്ത് വൻ തട്ടിപ്പ്.മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ വനിതയുടെ നേതൃത്വത്തിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആരോപണമുള്ളത്. വീട്ടമ്മമാരും ചെറുകിട വ്യാപാരികളുമാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ മാനഹാനി ഭയന്നു പുറംലോകത്തെ അറിയിക്കാത്തതാണ് ഇവർക്കു വളമാകുന്നത്. എടത്വ, പത്തനാപുരം, പത്തനംതിട്ട, അടൂര്‍, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായതായാണ് സൂചന. നിരവധി പരാതികൾമുണ്ടക്കയം പോലീസില്‍ തട്ടിപ്പു നടത്തിയ സ്ത്രീക്കെതിരെ നിരവധി പരാതികള്‍ എത്തിക്കഴിഞ്ഞു. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പുകാരി ആളുകളെ സമീപിക്കുന്നത്. വായ്പ ആവശ്യക്കാരനാണെന്നറിഞ്ഞാല്‍ വായ്പ സംഘടിപ്പിക്കാൻ ചെലവിനായി പണം ആവശ്യമുണ്ടെന്നു പറഞ്ഞ് ആയിരം മുതല്‍ ലക്ഷം രൂപവരെ ഇവര്‍ പലതവണകളായി വാങ്ങിയെടുക്കുകയാണ് പതിവ്. ചിലര്‍ക്കു വായ്പ സംബന്ധിച്ചു വ്യാജ എഗ്രിമെന്‍റ് തയാറാക്കി പകര്‍പ്പു നല്‍കാറുണ്ട്. എഗ്രിമെന്‍റില്‍ ട്രൈബല്‍ ഓഫീസര്‍ എന്ന പേരില്‍ സാക്ഷിയായി ഒപ്പുവച്ചാണ്…

Read More

സരിതയുമായി ബന്ധമില്ല, ഒരേ ജയിലില്‍ കുറച്ചുകാലം ഉണ്ടായെന്നല്ലാതെ തനിക്ക് സരിതയെ അറിയില്ല; എന്‍റെ ജീവന് ഭീഷണിയുണ്ട്..! വെളിപ്പെടുത്തലുകൾ ആവർത്തിച്ച് സ്വപ്നാ സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ആവർത്തിച്ച് സ്വപ്നാ സുരേഷ്. വെളിപ്പെടുത്തൽ പ്രതിഛായ ഉണ്ടാക്കാനല്ലെന്നും കോടതിക്കു നൽകിയ രഹസ്യമൊഴിക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്‌ന സുരേഷ് പാലക്കാട് വെളിപ്പെടുത്തി. തന്നെ ജീവിക്കാന്‍ അനുവദിക്കണം. എല്ലാ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ വെളിപ്പെടുത്തലുകള്‍ ആരും അവസരമായി കണ്ട് മുതലെടുക്കരുത്. സരിതയെ അറിയില്ല. തന്‍റെ പ്രസ്താവന സരിത അടക്കം രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഒരേ ജയിലില്‍ കുറച്ചുകാലം ഉണ്ടായെന്നല്ലാതെ തനിക്ക് സരിതയെ അറിയില്ല. പക്ഷേ സഹായം വാഗ്ദാനം ചെയ്ത് പലപ്പോഴും തന്‍റെ അമ്മയെ വിളിച്ചെന്നും ഒരു സഹായവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. പി.സി.ജോർജ് പേഴ്സണൽ ആയി ഫോണിൽ കോണ്ടാക്ട് ചെയ്തിരുന്നു. അല്ലാതെ താൻ ഒന്നും പറഞ്ഞിട്ടില്ല. പി.സി.ജോർജിന് താൻ ഒന്നും എഴുതി കൊടുത്തിട്ടില്ല. ഉണ്ടെ ങ്കിൽ അദ്ദേഹം പുറത്ത് വിടട്ടെയെന്നും സ്വപ്ന വ്യക്തമാക്കി.സ്വർണകടത്ത്…

Read More

ആരോപണം നിലവാരമില്ലാത്തത്! സ്വപ്നയുടെ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം; ഇ.പി. ജയരാജൻ പറയുന്നു…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ. ഇതിന് പിന്നിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയശക്തികളാണ്. ആസൂത്രിത ഗൂഢാലോചനയെക്കുറിച്ച് സർക്കാർ വിശദ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും നീചവുമാണെന്നും ഇ.പി. പറഞ്ഞു. ആരോപണം നിലവാരമില്ലാത്തത് നിലവാരമില്ലാത്ത ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. ബിരിയാണിച്ചെന്പിൽ സ്വർണം കടത്തിയെന്ന ആരോപണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More

സൈബർ പ്രതിരോധം മതി; മാധ്യമപ്രതിരോധം വേണ്ടെന്ന് സിപിഎം! സമരങ്ങൾ അക്രമാസക്തമാകുമെന്ന് റിപ്പോർട്ട്; സൈബർ പോരാട്ടത്തിന് യൂത്ത് കോൺഗ്രസും

റെനീഷ് മാത്യു കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ആരോപണങ്ങൾക്കെതിരേ സൈബർ പ്രതിരോധം തീർക്കാൻ സിപിഎം. നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഇക്കാര്യത്തിൽ ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ പി.സി. ജോർജിന്‍റെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകളും പി.സി. ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുമാണ് സിപിഎമ്മിന്‍റെ സൈബറിടങ്ങളിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ലെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്കും എതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേരുകള്‍ പലപ്പോഴായി സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നെങ്കിലും കുടുംബാംഗങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല. സൈബർ…

Read More

“കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം’; മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണെെന്ന് കെ. മുരളീധരൻ എംപി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരേ കെ. മുരളീധരൻ എംപി. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു വെന്നും മുരളീധരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും എത്രവലിയ ആരോപണങ്ങൾ ഉണ്ടായാലും മാധ്യമങ്ങ ളുടെ മുൻപിൽ എത്തിയിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വപ്നയുടെ മൊഴിയില്‍ കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി! സ്വപ്ന എഴുതി നൽകിയ കത്തും ജോർജ് പുറത്തുവിട്ട് പിസി ജോര്‍ജ്‌ 

കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്. ഒരു മുഖ്യമന്ത്രി കള്ളക്കടത്തിന് നേരിട്ട് കൂട്ടുനിൽക്കുന്നത് രാജ്യത്തിന് തന്നെ അപമാനമെന്നാണ് ജോർജിന്‍റെ വിമർശനം. നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിക്ക് നേരിട്ട് ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. സ്വപ്ന എഴുതി നൽകിയ കത്തും ജോർജ് പുറത്തുവിട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽവച്ച് സ്വപ്നയെ കണ്ടതായും ഇതിൽ ഗൂഢാലോചനയില്ലെന്നും ജോർജ് പറഞ്ഞു.

Read More

എന്തിനാണ് പിന്നെ പണം മുടക്കി ഇതു വാരിക്കൂട്ടിയത് ? വാരിയ മണൽ വീണ്ടും പുഴയിലേക്ക് ; പാതി ഒലിച്ചുപോയി

കൊക്കയാർ: പ്രളയത്തിൽ നദികളിലും തോടുകളിലും വന്നടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും ഒരു പരിധിവരെ നീക്കം ചെയ്തെങ്കിലും വാരിക്കൂട്ടിയ മണൽ വീണ്ടും പുഴയിലേക്കു തന്നെ എത്തുമെന്ന് ആശങ്ക. വാരിക്കൂട്ടിയ മണൽ ലേലം ചെയ്യാത്തതാണ് വിനയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വാരിക്കൂട്ടിയ മണലിൽ ഒരു ഭാഗം ഒഴുകിപ്പോയി. മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് പുല്ലകയാറ്റിലെയും മണിമലയാറ്റിലെയും മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നത്. ഇങ്ങനെ സംഭരിക്കുന്ന മണൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ലേലം ചെയ്യുകയും തുകയുടെ 70 ശതമാനം അതതു പഞ്ചായത്തുകൾക്കും 30 ശതമാനം റവന്യു വകുപ്പിനും ലഭിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം മണൽ നീക്കംചെയ്യൽ ആരംഭിച്ചത്. പാതി ഒലിച്ചുപോയി എന്നാൽ, പിന്നീട് പഞ്ചായത്തുകൾ ഈ മണൽ ലേലം ചെയ്യേണ്ട എന്ന നിലപാടാണ് ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചത്. കൊക്കയാർ – മുണ്ടക്കയം – കൂട്ടിക്കൽ പഞ്ചായത്തിന്‍റെ ഭാഗങ്ങളിൽ ആയിരക്കണക്കിനു ലോഡ് മണലാണ് ഇങ്ങനെ…

Read More

കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്തു! ബിജെപി എംഎൽഎയ്ക്ക് മുട്ടന്‍പണി

ഹൈദാരാബാദ്: ഹൈദരാബാദിൽ കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്ത ബിജെപി എംഎൽഎ എം. രഘുനന്ദൻ റാവുവിനെതിരെ ഹൈദാരാബാദ് പോലീസ് കേസെടുത്തു. ഒരു അഭിഭാഷകന്‍റെ പരാതിയിലാണു നടപടി. ശനിയാഴ്ചയാണ് അതിജീവിതയുടെ ചിത്രവും വീഡിയോയും ബിജെപി എംഎൽഎ പുറത്തുവിട്ടത്. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. മേയ് 28നാണ് പതിനേഴുകാരി കാറിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായത്.

Read More