കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു, പക്ഷെ…  ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി; ബാലുശേരി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണവേട്ട. ബഹ്‌റിനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമിൽ(43) നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒന്നരക്കോടിയുടെ രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 1.30-നാണ് സംഭവം.ബഹ്‌റ്നിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു പ്രതി കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലുള്ള 2,018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി പ്രതിയുടെ അരയിൽ കെട്ടിവച്ചിരുന്നു. ശരീരത്തിന്‍റെ രഹസ്യഭാഗത്ത് മൂന്നു സ്വർണ ഉരുളകൾ ഒളിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പോലീസ് സ്വർണം പിടിച്ചത്. 74 ഗ്രാം ശരീരത്തിനകത്തും 2,018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായി. എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റിനില്‍വച്ച് കള്ളകടത്ത് മാഫിയ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍…

Read More

പൊളിഞ്ഞുകൊണ്ടിരിക്കുന്ന പാലങ്ങൾ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈ ഓവറിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു

മെഡിക്കൽ കോളജ് : തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമാണം പൂർത്തീകരിച്ച ഫ്ലൈ ഓവറിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഒരാഴ്ച മുമ്പാണ് സംഭവമെങ്കിലും ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. 18 കോടിയോളം രൂപ മുടക്കി ശ്രീചിത്രയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് നീളുന്ന 350 മീറ്റർ വരുന്ന ഫ്ലൈ ഓവറിന്‍റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. അതേസമയം അധികൃതർ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.അടുത്ത് തന്നെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഫ്ലൈഓവറിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. ഇരുചെവി അറിയാതെ ഇടിഞ്ഞുവീണ ഭാഗം കരാറുകാർ രഹസ്യമായി നീക്കം ചെയ്തതായി ആരോപണമുണ്ട്. ബലക്ഷയം ഉള്ള ഭാഗത്ത് മണ്ണും മറ്റും നിരത്തിയാണ് നേരെ ആക്കിയിരിക്കുന്നത്. പാലം പൂർണമായി പരിശോധിച്ചശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്തണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു. പാലത്തിന് ബലക്ഷയം ഒന്നുമില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. പാലത്തിന്‍റെ മുഴുവൻ ഭാഗവും പരിശോധനയ്ക്ക്…

Read More

ഇനി അഞ്ചുനാൾക്കൂടി, കാലവർഷം  നേരത്തെ വരുന്നു; ഇന്ന് ഒറ്റപ്പെട്ട കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 11 സെന്‍റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ മുതൽ ശനിയാഴ്ച വരെയും പത്തനംതിട്ടയിൽ വെള്ളി, ശനി ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ വേനൽ മഴ എന്ന റിക്കാർഡ് 2022 സ്വന്തമാക്കിയതായാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ജൂണ്‍ ഒന്നോടെ സംസ്ഥാനത്തു പെയ്തു തുടങ്ങുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി നേരത്തേ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. അഞ്ചു ദിവസം നേരത്തേ 27 നു തന്നെ കാലവർഷം കേരളത്തിൽ പെയ്തു തുടങ്ങുമെന്നാണു പ്രവചനം. ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ…

Read More

കള്ളന്മാരെ പറ്റിച്ച ഒരു യുവതി! ഇള്യഭ്യരായി കള്ളന്മാര്‍; യുവതിയുടെ മനഃസാന്നിധ്യത്തെ പുകഴ്ത്തി സമൂഹ മാധ്യമങ്ങള്‍

സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് കള്ളന്മാരെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ്. മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ യുവതി കാണിച്ച മനഃസാന്നിധ്യമാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു ബാഗില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി വഴിയരികിലായി നില്‍ക്കുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കലായി രണ്ട് കള്ളന്മാര്‍ അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഒട്ടും അമാന്തിക്കാതെ തന്‍റെ കൈയിലിരുന്ന ബാഗ് തൊട്ടടുത്ത മതിലിലൂടെ മുകളിലേക്കെറിയുകയായിരുന്നു. ഈ നീക്കം ഒട്ടും പ്രതീക്ഷിക്കാഞ്ഞ കള്ളന്മാര്‍ ഒന്നു പകച്ചു. അവരുടെ അടുത്ത നീക്കമുണ്ടാകും മുമ്പ് യുവതി അവിടുന്നു ഓടി മാറുകയും ചെയ്തു. യുവതി നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തായുള്ള കടയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളൊക്കെ പതിഞ്ഞിരുന്നു. ഇളിഭ്യരായ കള്ളന്മാര്‍ ബൈക്കില്‍ കയറി സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. ഫിജന്‍ എന്ന തുര്‍ക്കി യുവതി തന്‍റെ ട്വിറ്ററിലൂടെ വീഡിയൊ റീട്വീറ്റ് ചെയ്തപ്പോഴാണ് ഈ സംഭവം വൈറലായത്. യുവതിയുടെ ബുദ്ധിയെ അഭിനന്ദിച്ച് നിരവധിപേരാണ്…

Read More

ആട് ഭീകരജീവിയാണ്..! ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്‌; ഇരയുടെ കുടുംബത്തിന് അഞ്ച് പശുക്കളെ കൈമാറണമെന്ന് കോടതി

സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് മാസം ആദ്യവാരം ദക്ഷിണ സുഡാനില്‍ 45കാരിയായ ആദിയു ചാപ്പിംഗ് എന്ന സ്ത്രീയെ കുത്തിപരിക്കേല്‍പിച്ച് കൊലപെടുത്തിയ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ചാപ്പിംഗിന്‍റെ തലയില്‍ ആഴത്തില്‍ കുത്തി. വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മാലെംഗ് അഗോക്ക് പായത്തിലെ പോലീസ് സ്റ്റേഷനില്‍ ആടിനെ പിടികൂടി എത്തിക്കുകയും ചെയ്തു. ഉടമ നിരപരാധിയാണ്, കുറ്റം ചെയ്തത് ആടാണ്. അതിനാല്‍ ആടിനെ അറസ്റ്റ് ചെയ്യണമെന്ന് മേജര്‍ എലിജ മബോര്‍ പറഞ്ഞിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആടിനെ സുഡാനിലെ ലേക്ക്സ്…

Read More

മരിച്ചെന്ന് ആശുപത്രി അധികൃതര്‍!സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയില്‍ കുഞ്ഞിന് അനക്കം; ഒടുവില്‍…

ശ്രീനഗര്‍: മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാതശിശുവിന് സംസ്കാരത്തിന് മുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബനിഹാല്‍ പ്രദേശത്തുള്ള സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ബാന്‍കൂട്ട് സ്വദേശിയായ യുവതി ജന്മം നല്‍കിയ കുട്ടിയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതിയത്. കുട്ടി ചാപിള്ളയായാണ് ജനിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. പിന്നീട് സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് കുഞ്ഞിന് അനക്കമുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

പാട്ടക്കാർ..! ശിക്ഷാവിധി കേൾക്കാൻ ത്രിവിക്രമൻപിള്ള എത്തിയത് വിസ്മയയ്ക്കു കൊടുത്ത കാറിൽ; വിസ്മയയുടെ മരണശേഷം ഈ കാര്‍ പുറത്തെടുക്കുന്നത് ഇന്ന്

കൊല്ലം: വിസ്മയക്കേസിൽ ഇന്ന് കൊല്ലം അഡീഷണൽ സെഷൻ കോടതി ശിക്ഷ വിധിക്കുന്നത് കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻപിള്ള എത്തിയത് മകൾക്ക് സ്ത്രീധനമായി നൽകിയ കാറിൽ. പാട്ടക്കാറെന്ന് വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ആക്ഷേപിച്ച കാർ ഇതുവരെ നിലമേലിലെ വീട്ടിൽ കിടക്കുകയായിരുന്നു. വിസ്മയയുടെ മരണശേഷം ഇന്നാണ് ഈ കാർ പുറത്തെടുക്കുന്നത്. ഇന്നലെ എല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്ന് വിധി കേട്ട ശേഷം വിസ്മയയുടെ പിതാവ് ത്രിവിക്രമൻപിള്ള പറഞ്ഞിരുന്നു. മകൾ ഇല്ലാതായത് നഷ്ടം തന്നെയാണ്. എങ്കിലും കോടതിവിധി ആശ്വാസവും തൃപ്തിയും നൽകുന്നു. പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണം. കോടതിയോട് വിശേഷിച്ച് നന്ദിയുണ്ട്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദിയുണ്ടെന്നും ത്രിവിക്രമൻപിള്ള പറഞ്ഞിരുന്നു.

Read More

കാമറമാൻ അർജുനൊപ്പം ഉബൈസും ജയിലിലേക്ക്..! കൊച്ചിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഭിഭാഷകന് വെടിയേറ്റ സംഭവം; റീല്‍സ് ചിത്രീകരണത്തിനിടെ യുവാക്കൾക്ക് പറ്റിയ അബദ്ധം

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യാനുള്ള റീല്‍സ് ചിത്രീകരണത്തിനിടെ അബദ്ധവശാല്‍ അഭിഭാഷകന് എയര്‍ഗണ്ണില്‍നിന്നു വെടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു. കളമശേരി സ്വദേശി അര്‍ജുന്‍ (22), കറുകപ്പള്ളി സ്വദേശി ഉബൈസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. 22ന് പുലര്‍ച്ചെ 12ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. റീല്‍സ് ചിത്രീകരണം നടക്കുന്നതിനിടെ ഇവരുടെ പക്കലുണ്ടായിരുന്ന എയര്‍ഗണ്ണില്‍നിന്ന് അഭിഭാഷകനായ പറവൂര്‍ കടുങ്ങല്ലൂര്‍ സ്വദേശി അജ്മല്‍ അലി (29) യുടെ നെറ്റിയില്‍ വെടിയേല്‍ക്കുകയായിരുന്നു. അജ്മല്‍ അലിയും സുഹൃത്തുക്കളും ഈസമയം സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അജ്മല്‍ അലിയെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More

15-ാം പ്രതി ശരത്തിന്‍റെ കൈയിൽ നടി  ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍; കാവ്യ സാക്ഷി; തുടരന്വേഷണത്തില്‍ ശരത് മാത്രം പ്രതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്‍റെ സുഹൃത്ത് ശരത് ജി നായരെ 15ാം പ്രതിയാക്കി അന്വേഷണസംഘം അങ്കമാലി കോടതിയില്‍ തുടരന്വേഷണത്തിലെ അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശരത്തിന്‍റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ അധിക കുറ്റപത്രമല്ലിത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 31 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് വിവരം. അങ്കമാലി മജിട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിക്ക് അടുത്ത ദിവസം കൈമാറും. 31ന് നല്‍കുന്ന അധിക കുറ്റപത്രത്തില്‍ ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തും. തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കേസില്‍ ഇതുവരെ 15 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.…

Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വിദ്യാർഥിനി മരിച്ചു! ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു; എന്നാൽ…

പാലക്കാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു. പാലക്കാട് ചെത്തല്ലൂർ തെയ്യോട്ടുചിറ സ്വദേശിനി ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് കഴിച്ച ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്‌സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

Read More