നരൻ എന്ന ജനപ്രിയ ചിത്രത്തിനു ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രം റൺ ബേബി റൺ നവംബർ ഏഴിനു വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീൽ നിർമിച്ച ഈ ചിത്രം, റോഷിക എന്റർപ്രൈസസാണ് 4 K ഡോൾബി അറ്റ് മോസിൽ തിയറ്ററിൽ എത്തിക്കുന്നത്. റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹൻലാൽ നടത്തിയത്. രതീഷ് വേഗ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ മോഹൻലാൽ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണൽപ്പായയിൽ… എന്ന ഗാനവും പ്രേഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ വിജയത്തിന് ഇതൊരു ഘടകമായി മാറുകയും ചെയ്തു. ഒരിക്കൽ പ്രണയിനികളായിരുന്ന കാമറാമാൻ വേണുവും (മോഹൻലാൽ ) ന്യൂസ് എഡിറ്റർ രേണുവും (അമല പോൾ )വിവാഹത്തിന്റെ വക്കിലെത്തിയപ്പോൾ തെറ്റിപ്പിരിഞ്ഞു. വർഷങ്ങൾക്കുശേഷം അവർ ഒന്നിക്കുന്നു. ഭരതൻ പിള്ള എന്ന രാഷ്ട്രീയക്കാരനും (സായികുമാർ) രാജൻ കർത്ത എന്ന വ്യവസായിയും (സിദ്ദിഖ്)…
Read MoreCategory: Movies
തെന്നിന്ത്യക്കാർ വിനയമുള്ളവരാണെന്ന് ശ്രുതി ഹാസൻ
അഭിനേത്രിയെന്ന നിലയിലും ഗായികയെന്ന നിലയിലും ഇന്ത്യയൊട്ടാകെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ശ്രുതി ഹാസൻ. സിനിമയ്ക്കുപുറത്തും ശ്രുതിയുടെ സംസാരവും പെരുമാറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രവർത്തിച്ച തന്റെ അനുഭവങ്ങളെക്കുറിച്ചും ബോളിവുഡ് നൽകിയ തിരിച്ചറിവുകളെക്കുറിച്ചും ശ്രുതി മനസുതുറന്നു. തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിലെ വിനയം, ബോളിവുഡുമായുള്ള സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയെ ക്കുറിച്ചുള്ള ശ്രുതിയുടെ വാക്കുകൾ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. ബോളിവുഡിനെ അപേക്ഷിച്ച് സൗത്ത് ഇന്ത്യൻ താരങ്ങൾ കൂടുതൽ വിനയമുള്ളവരാണെന്നു ശ്രുതി പറഞ്ഞു. ഒരുപാടു പണമുള്ള പലരും ആർഭാടമായി വസ്ത്രം ധരിക്കില്ല. അവർ വർഷങ്ങളോളം പഴയ അംബാസഡർ കാർ തന്നെ ഉപയോഗിക്കും. അത് ദക്ഷിണേന്ത്യയുടെ മനഃശാസ്ത്രമാണ്. നമ്മൾ കലയുടെ വെറും വാഹകർ മാത്രമാണെന്നു തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അഹങ്കരിച്ചാൽ സരസ്വതീദേവി അനുഗ്രഹം പിൻവലിക്കും എന്നു ഭയക്കുന്നതിനാലാണ് സൗത്ത് താരങ്ങൾ കൂടുതൽ വിനയമുള്ളവരാകുന്നത്- ശ്രുതി പറഞ്ഞു.…
Read Moreഅവരോടൊപ്പം നമ്മളുണ്ടാകും; ശ്വേതയെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നെന്ന് ടിനിടോം
ഞങ്ങള്‍ ഒമ്പത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. ‘അമ്മ’ യാഥാര്‍ഥ്യമായി. എല്ലാവരുടെയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്കു സ്ത്രീകള്‍ വരണമെന്ന്. അതു സംഭവിച്ചു. അവര്‍ക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നുവര്ഷമുണ്ട്. അവര്‍ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും. ഞാൻ മൂന്നു ടേമില്‍ ഇരുന്നിട്ടാണ് നാലാമത്തെ ടേമിലേക്ക് വരുന്നത്. ലാലേട്ടനോടൊപ്പം മൂന്ന് കമ്മിറ്റിയിലുണ്ടായിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇന്‍ഫർമേഷന്‍ പോലെ എനിക്കു കൊടുക്കാന്‍ പറ്റും. ശ്വേതയെ ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. അതൊരു വ്യാജ ആരോപണമായിരുന്നു. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എനിക്ക് വിശദാംശങ്ങള്‍ അറിയില്ല. അതുമായി ഒട്ടും കണക്റ്റഡ് അല്ല ഞാന്‍. അത് നിയമപരമായി പോകേണ്ടതാണെങ്കില്‍ അങ്ങനെതന്നെ മുന്നോട്ടുപോകട്ടെ. -ടിനി ടോം
Read Moreഅകത്തും പുറത്തും സൗന്ദര്യമുള്ള വ്യക്തികളില്‍ ഒരാള്‍; സാമന്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി
മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണി. ഇപ്പോള്‍ നടി സാമന്തയ്ക്കൊപ്പമുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണു താരം. ഒരു സ്ത്രീ എന്ന നിലയില്‍, ഞാന്‍ എപ്പോഴും ആദരിക്കപ്പെടേണ്ട സ്ത്രീകളെ തിരയുന്നു, അകത്തും പുറത്തും സൗന്ദര്യമുളള അപൂര്‍വ വ്യക്തികളില്‍ ഒരാളാണു സാമന്ത. അവരോടൊപ്പമുള്ള ഈ നിമിഷത്തിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.അവര്‍ വളരെ സുന്ദരിയാണ്… സാമന്തയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പം പേളി കുറിച്ചു. അതേസമയം, ജീവിതത്തില്‍ നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും വിവാഹമോചന പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് അഭിനയരംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് സാമന്ത. സംവിധായകരായ രാജ് ആന്‍ഡ് ഡി കെ-യുടെ സിറ്റാഡെല്‍: ഹണി ബണ്ണി എന്ന സീരിസിലാണ് ഒടുവില്‍ സാമന്ത പ്രത്യക്ഷപ്പെട്ടത്. രക്ത ബ്രഹ്മാണ്ഡ് എന്ന ചിത്രത്തിലും ബംഗാരം എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ ശുഭത്തിലൂടെ നിര്‍മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.
Read Moreവിനായകനെ നിയന്ത്രിക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ല’; അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ “അമ്മ’
കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന് വിനായകനെ താര സംഘടനയായ “അമ്മ’. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്. അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന് നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി വിനായകന്റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
Read Moreമുഹമ്മദ്കുട്ടി, വിശാഖം നക്ഷത്രം: ചക്കുളത്തമ്മയുടെ അനുഗ്രഹം മമ്മൂട്ടിക്ക് ലഭിക്കണം, ആയുരാരോഗ്യ സൗഖ്യത്തിനായി ചക്കുളത്ത് കാവിൽ താരത്തിന് പ്രത്യേക പൂജ
മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും വേണ്ടി ചക്കുളത്ത്കാവ് ദേവീ ക്ഷേത്രത്തിൽ പ്രത്യേക പൂജ. സിനിമാ ലോകത്തേയ്ക്ക് മമ്മൂക്ക വീണ്ടും മടങ്ങി എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Read Moreമെമ്മറി കാർഡ് വിവാദം: അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്
കൊച്ചി: കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്. ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ക്കിടയിലെ പരാതികള്‍ ചര്‍ച്ചയായെന്നും പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ശ്വേത മേനോന് പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം കൊച്ചിയിലാണ് ഇന്നലെ ചേര്‍ന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തില്‍ സമീപകാല വിവാദങ്ങളെത്തുടര്‍ന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാന അജണ്ട. ഓണവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കാന്‍ സംഘടനയില്‍ ആലോചനയുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
Read Moreതരംഗമായി അങ്കം അട്ടഹാസം ട്രയ്ലർ
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ) എന്നിവർ ചേർന്ന് നിർമിച്ച അങ്കം അട്ടഹാസം ചിത്രത്തിന്റെ ട്രയ്ലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. തലസ്ഥാനനഗരത്തിലെ ചോരപുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം. എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണു നായികയാകുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ…
Read Moreആദിവാസി സ്ത്രീയായി സ്വാസിക
തെലുങ്കിൽ ശ്രീറാം വേണു സംവിധാനം ചെയ്ത ഒരു സർവൈവർ ആക്ഷൻ സിനിമയാണ് തമ്മുഡു. അതിൽ ഒരു ആദിവാസി സ്ത്രീയുടെ വേഷമാണു ചെയ്യുന്നതെന്ന് സ്വാസിക. ആന്ധ്രപ്രദേശിൽ അമ്പർഗുഡഗു എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരു ആദിവാസി സ്ത്രീയാ യിട്ടാണ് അഭിനയിച്ചത്. വളരെ പരമ്പരാഗത രീതിയിൽ ജീവിക്കുന്നവരാണ് അവിടത്തുകാർ. സ്ത്രീപുരുഷഭേദമന്യേ ചുരുട്ട് വലിക്കുന്നവരാണ്. അതുപോലെതന്നെ അവരുടെ വേഷവിധാനങ്ങളും ആഭരണങ്ങളും പരമ്പരാഗത രീതിയിലുള്ളതാണ്. അത് റഫറൻസ് ആക്കിയാണ് എനിക്ക് മേക്കോവർ നൽകിയത്. അവിടെയുള്ള ആളുകളുടെ പടമൊക്കെ എടുത്ത് അതുപോലെയുള്ള വസ്ത്രവും മേക്കോവറും എല്ലാം ചെയ്ത് ആ ഒരു ലുക്കിലേക്ക് എത്തിച്ചു. കുറച്ചേറെ ലുക്ക് ടെസ്റ്റ് ചെയ്തിരുന്നു. ഞാൻ ആ സ്ഥലത്തുപോയി അത്തരം ആളുകളെ കണ്ടിരുന്നു. അവർ എങ്ങനെയാണു ചുരുട്ട് പിടിക്കുന്നത്, എങ്ങനെയാണു ചുരുട്ട് വലിക്കുന്നത് എന്നൊക്കെ കണ്ടുപഠിച്ചു. അമ്പർഗുഡഗു എന്ന സ്ഥലത്തിനടുത്തുള്ള മാരഡമല്ലി, രാമൻഡ്രി എന്നിവിട ങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന് ഒരു ആഴ്ച…
Read Moreഇൻഡിപെൻഡൻസ് സിനിമയിലെ ഒരു മുത്തം തേടി എന്ന പാട്ട് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്റർ ആണ്, നാലു ദിവസം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടാണ് ആ പാട്ട് തീർത്തത്; കൃഷ്ണ
വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ഇൻഡിപെൻഡൻസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡാൻസ് രംഗത്തെ കുറിച്ച് നടൻ കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ സിനിമയിൽ നിന്ന് വിലക്കിയപ്പോൾ പോലും ആരും അറിയാതെ ഞാൻ അദ്ദേഹത്തിന്റെ പടത്തിൽ പോയി അഭിനയിച്ചിട്ടുണ്ട്. ഇൻഡിപെൻഡൻസ് സിനിമയൊക്കെ ഇറങ്ങുന്ന കാലത്ത് ഗംഭീരമായി ഡാൻസ് ചെയ്യുന്ന നായക നടന്മാർ കുറവാണ്. ഇപ്പോൾ ഒരുവിധം എല്ലാവരും അതിനെല്ലാം പ്രാപ്തരാണ്. എന്നാൽ, മുൻപ് അങ്ങനെയായിരുന്നില്ല. മുത്തം തേടി… എന്ന പാട്ട് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്റർ ആയിരുന്നു. നാലു ദിവസം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടാണ് ആ പാട്ട് തീർത്തത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ട്. തലേ ദിവസം സ്റ്റെപ്സ് പഠിപ്പിച്ച് റിഹേഴ്സൽ ചെയ്യുന്ന പരിപാടിയൊന്നും അന്നില്ല. ഷൂട്ടിംഗ് ഫ്ലോറിൽ വന്നാണ് പഠനവും ടേക്കുമെല്ലാം. ഓൺ…
Read More