ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹൾ സിറ്റി വിജയിച്ചത്. സെമി അജായിയും നോബൽ മെൻഡിയും ആണ് ഹൾ സിറ്റി വിജയിച്ചത്. അജായി 17-ാം മിനിറ്റിലും മെൻഡി 38-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. വിജയത്തോടെ ഹൾ സിറ്റിക്ക് മൂന്ന് പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഹൾ സിറ്റി.

Read More

ഓണാഘോഷം അതിരുകടന്നു: അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കർശന നടപടിയുമായി എംവിഡി

എറണാകുളം: അങ്കമാലിയിൽ ഓണാഘോഷത്തിനിടയിൽ തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ ഓണാഘോഷത്തോടനുബന്ധിച്ച് മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങളും റോഡ് ഷോകളും വ്യാപകമായതിനെത്തുടർന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ എംവിഡി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ, സമാനമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ കോളജിലെ ആഘോഷ ദൃശ്യങ്ങളും വകുപ്പ് പരിശോധിച്ചു വരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Read More

ക്ഷേത്രജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല മോഷ്ടിക്കാൻ ശ്രമിച്ചു: പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ക്ഷേത്രത്തിൽ‌വച്ച് ജീവനക്കാരിയുടെ മുഖത്ത് മുളകുപൊടി തേച്ച് സ്വർണമാല കവരാൻ ശ്രമിച്ച പൂജാരി പിടിയിൽ. ഇലന്തൂർ പൂക്കോട്ട് ഗുരുമന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പോലീസിന്‍റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടനാൽ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.ക്ഷേത്രത്തിലെ കഴകം ജീവനക്കാരി വിജയമ്മയ്ക്ക് (63) നേരെയായിരുന്നു പ്രതിയുടെ ആക്രമണം. പതിവ് പോലെ അന്ന് രാവിലെ ക്ഷേത്രത്തിലെത്തി ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന ക്ഷേത്രത്തിന് അല്പം മാറി ഇരുചക്ര വാഹനം ഒതുക്കി നിർത്തിയ ശേഷം റബർ തോട്ടം വഴി രഹസ്യമായി അകത്തുകടന്ന ബിജുമോൻ, ക്ഷേത്രത്തിലെ പട്ടുതുണിയിൽ മുളകുപൊടി തളച്ചെടുത്ത് വിജയമ്മയുടെ മുഖത്തേക്ക് അമർത്തുകയായിരുന്നു. ശ്വാസംമുട്ടിച്ച ശേഷം അവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയമ്മ ധൈര്യത്തോടെ കുതറിമാറി ഉച്ചത്തിൽ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ…

Read More