അനുശ്രീയുടെ നല്ല മനസിനു കയ്യടിച്ച് മലയാളികൾ. ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ വിജയിയെ തെരഞ്ഞെടുത്തതു നടി അനുശ്രീ ആയിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോൾ തന്റെ കൈയിലുള്ള നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികൻ വേദിയിലേക്കെത്തി. എന്നാൽ അദ്ദേഹത്തിനല്ല മറ്റൊരു നമ്പറിനാണ് യഥാർഥത്തിൽ സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികൻ നിരാശയോടെ വേദി വിട്ടു. വേദിയിൽ അനുശ്രീ, ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ എന്നിവർ ഉണ്ടായിരുന്നു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു. കടയുടമയോട് ‘‘ചേട്ടാ, പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം,ആ അങ്കിളിനു കൊടുക്കാൻ ആണ്’’ എന്ന് അനുശ്രീ പറയുമ്പോൾ അത്…
Read MoreCategory: Movies
തരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം: ബഹുമതിയായി കാണുന്നുവെന്ന് സംവിധായകന്
കൊച്ചി: മലയാള സിനിമയിലെ മുന്‍നിര സംവിധായകന് തരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഈ വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം റിസപ്ഷന്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി തരുണ്‍ മൂര്‍ത്തിയെ ക്ഷണിച്ചിരിക്കുന്നത്. തരുണ്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ‘അറ്റ്ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു’, – ഇങ്ങനെയായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍. വെറും മൂന്ന് ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച തരുണിന്റെ തുടരും എന്ന ചിത്രം കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച വിജയമാണ് നേടിയത്.
Read Moreചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണം: ഒമർ ലുലു
സ്കൂൾ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങൾക്ക് പകരം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റണോ എന്ന ചർച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. അതിൽ പിന്തുണച്ചും വിമർശിച്ചുമൊക്കെ നിരവധി ആളുകൾ രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും പ്രതികരണവുമായി എത്തി. ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണമെന്ന് ഒമർ ലുലു പറഞ്ഞു. കാലവർഷ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ പഠനരീതിയാണ് കുട്ടികൾക്ക് ഏറ്റവും നല്ലതെന്നും അദ്ദേഹം നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,എന്റെ അഭിപ്രായത്തിൽ ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണം. കാലവർഷ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന…
Read Moreആരേയും ഭയക്കുന്നില്ല, 8 വർഷം പ്രവർത്തിച്ചിട്ട് കിട്ടിയത് അപവാദങ്ങൾ മാത്രം; സംഘടന വിട്ട് ബാബു രാജ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ സംഘടനയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് നടന് ബാബു രാജ്. തീരുമാനം ആരേയും ഭയന്നിട്ടല്ല. എട്ടു വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്കു പീഡനപരാതികളും അപവാദങ്ങളും മാത്രമാണു സമ്മാനമായി ലഭിച്ചത്. സംഘടനയില്‍ പ്രവര്‍ത്തിച്ച സമയത്ത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയ്ക്കാണു വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റിയില്‍നിന്നു പിന്മാറാന് ശ്രമിച്ചപ്പോള്‍ പലരും പിന്തിരിപ്പിച്ചു. എന്നാല്‍ ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണ്. മത്സരത്തിലൂടെ തന്നെ തോല്‍പ്പിക്കാമായിരുന്നു. ഇതു തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബാബു രാജ് വ്യക്തമാക്കി.
Read Moreഅമ്മയെ നയിക്കാൻ മകനോ മകളോ? നേർക്കുനേർ ശ്വേതയും ദേവനും
കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ താരസംഘടന ‘അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണു മത്സരം. ജഗദീഷ്, ജയന് ചേര്‍ത്തല, രവീന്ദ്രന്, അനൂപ് ചന്ദ്രന് എന്നിവര്‍ പിന്മാറിയതോടെയാണ് പോരാട്ടം രണ്ടുപേരിലേക്ക് ചുരുങ്ങിയത്. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബയടക്കം 13 പേരാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. അന്സിബയൊഴികെ ബാക്കി 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്, രവീന്ദ്രന് എന്നിവരും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ തുടങ്ങിയവരുമാണ് മത്സരരംഗത്തുള്ളത്. ഏഴംഗ എക്സിക്യൂട്ടിവിലേക്ക് 11 പേര് മത്സരിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാന്‍ പത്രിക നല്കിയ ബാബു രാജ് എതിര്‍പ്പുകളെത്തുടര്‍ന്ന് ഒടുവില്‍ പിന്മാറ്റം…
Read Moreധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്; അമ്മയുടെ അക്കൗണ്ടിൽ 7 കോടിക്ക് മുകളിൽ രൂപയുണ്ടെന്ന് ഗണേഷ് കുമാർ
കഴിഞ്ഞ അഞ്ചാറു വര്‍ഷമായി അമ്മ സംഘടനയില്‍ നിന്ന് മാറിനില്‍ക്കുന്ന ആളാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. വോട്ട് ചെയ്യാന്‍ പോകും എന്നേ ഉള്ളൂ. ജനറല്‍ ബോഡിക്കു പോകാറുണ്ട്. ഇപ്പോള്‍ നടക്കുന്ന മത്സരം നല്ലതാണ്. ജനാധിപത്യ മത്സരമാണ്. അമ്മയില്‍ ജനാധിപത്യമില്ല എന്ന ആരോപണമുണ്ടായിരുന്നു. അതിപ്പോള്‍ മാറി. എല്ലാവര്ക്കും നോമിനേഷന് കൊടുക്കാം. പ്രമാണിമാര്‍ മാത്രമെ മത്സരിക്കൂ എന്നു പറഞ്ഞിരുന്നു. അതുണ്ടായില്ല. പ്രധാന നടീനടന്മാര് ആരും തന്നെ ഇല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം മത്സരിക്കുന്നു. ആര്‍ക്കും തടസമില്ല. ഇതൊരു കോക്കസിന്റെ കൈയിലാണ്. ഒരു പാനല്‍ കൊണ്ടുവരും അവര്‍ ജയിക്കും എന്നൊക്കെ പറഞ്ഞിരുന്നു. അതൊന്നുമില്ല. അമ്മയിലെ അംഗമെന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ തന്നെ എല്ലാവരും വന്ന് വോട്ട് ചെയ്യണം എന്ന അഭിപ്രായം എനിക്കുണ്ട്. എല്ലാവരും താല്പര്യം കാണിക്കണം. കാരണം അമ്മ ഇത്രയും വര്‍ഷം ഉണ്ടാക്കിയതും കൊടുക്കുന്നതുമായ കൈനീട്ടം നിലച്ചുപോകാന്‍ സാധ്യതയുണ്ട്. ധൂര്‍ത്തടിക്കുന്ന കൈകളിലേക്ക് ഇത്…
Read Moreമറ്റുള്ളവർ പറയുന്നതുകേട്ട് നമ്മളെ മാറ്റരുത്, ഞാൻ പ്രൊഡ്യൂസറായാൽ അങ്ങനെ ചെയ്യില്ലെന്ന് നിത്യാമേനോൻ
സന്ദീപ് റെഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പരിറ്റ് എന്ന സിനിമയിൽ നിന്നു ദീപിക പദുകോൺ പിന്മാറിയത് വലിയ ചർച്ചയായിരുന്നു. എട്ട് മണിക്കൂർ മാത്രം വർക്ക് എന്ന നിബന്ധനകളുൾപ്പെടെ മുന്നോട്ടു വച്ചതാണ് ദീപികയും സന്ദീപ് റെഡ്ഡി വാങ്കയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ കാരണമെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. ദീപികയുടെ ഈ നിബന്ധനയെ പിന്തുണച്ചവരും എതിർത്തവരും ഏറെയാണ്. ഇതേക്കുറിച്ചു സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ബോളിവുഡിൽ സമയക്രമം അനിവാര്യമാണ്. അവർ 12 മണിക്കൂർ വർക്ക് ചെയ്യും. അത് വളരെ കൂടുതലാണ്. അതിനുമുമ്പ് ഒന്നര മണിക്കൂർ മേക്കപ്പുണ്ട്. അതു കഴിഞ്ഞ് പിന്നെയും ഒരു മണിക്കൂർ. ആകെ 14-15 മണിക്കൂർ അങ്ങനെ ചെലവഴിക്കണം. അത് നല്ലതല്ല- നിത്യ പറയുന്നു. കരിയറിലെ അനുഭവങ്ങളും നിത്യ മേനോൻ പങ്കുവെച്ചു. തുടക്കകാലത്ത് സെറ്റിൽ ഏറെ നേരെ കാത്തിരിക്കേണ്ടി വന്നതായി നിത്യ പറയുന്നു. ഞാൻ ഒരു പ്രൊഡ്യൂസറായാൽ കറക്ട് സമയം എല്ലാവരോടും…
Read Moreതെരഞ്ഞെടുപ്പിനു മുമ്പ് അമ്മയിൽ തിരുകിക്കയറ്റലും വെട്ടിമാറ്റലും
കൊച്ചി: താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ് മനാഫ്, അമിത് ചക്കാലക്കല്‍, വിവിയ ശാന്ത്, നീത പിള്ള എന്നിവര്‍ക്കാണ് അംഗത്വം നല്‍കിയത്. എന്നാല്‍ അംഗത്വം നല്കാന് അഡ്ഹോക്ക് കമ്മിറ്റിക്ക് അധികാരമില്ല. അതേസമയം ഓണററി അംഗമായ കമലഹാസന് വോട്ടില്ല. ഐ.എം. വിജയന്, സതീഷ് സത്യന് എന്നിവരുടെ പേരുകളും പട്ടികയില്‍ ഇല്ല.
Read Moreഅമ്മ തെരഞ്ഞെടുപ്പ്; മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നും നടന് ജഗദീഷ് പിന്മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ദൂതന് മുഖേന ഇന്ന് രാവിലെ പത്രിക പിന്‍വലിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നടന് രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന് വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. ശ്വേത ജയിച്ചാല്‍ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്,…
Read Moreപറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്; മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ലെന്ന് ജുവൽ മേരി
മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല. തലയ്ക്കു വെളിവുള്ള മനുഷ്യർക്ക് ഇതിലൊരു ആകാംക്ഷയും ഇല്ല. അവതാരകരോടാണ്, നിങ്ങളൊരു കാമറയ്ക്കു മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്. ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോൾ ഇതേ കാര്യം ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോൾ എത്ര പൊട്ടൻഷ്യൽ ക്രിമിനൽസിനാണ് നിങ്ങൾ വളം വയ്ക്കുന്നത്. ഇനിയും വൈകിയിട്ടില്ല. നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല. -ജുവൽ മേരി
Read More