രജനി സാറിന്‍റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ് കൊള്ളാമെന്ന് ലോകേഷ്

  രജനി സാറിന്‍റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ്സാറിനെ തെരഞ്ഞെടുക്കാം. അതിന് ശേഷമുള്ള 90 കാലഘട്ടം ചെയ്യാനായി വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്‍റെ ഒരു ചാം കണ്ടിട്ടുണ്ട്. നമ്മുക്ക് ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ട്. അവരിൽ ആര് ചെയ്താലും നല്ലതായിരിക്കും. ഇപ്പോൾ ഉള്ള ഈ ജനറേഷൻ അഭിനേതാക്കൾ അടുത്ത അഞ്ചു വർഷത്തിൽ ടോപ്പിൽ എത്താനിരിക്കുന്നവരാണ്. -ലോകേഷ് കനകരാജ്

Read More

സാമന്ത ഇനിയും നാഗചൈതന്യയെ മറന്നില്ലേ? ഇൻസ്റ്റഗ്രാമിലെ ചിത്രം ചർച്ചയാവുന്നു

ദക്ഷിണേന്ത്യൻ സിനിമയിൽ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്.2010-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവർഷം തന്നെ യെ മായാ ചെസാവെ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്‌സോഫീസിൽ വൻഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് നടി. തന്‍റെ പുതിയ വിന്‍റേജ് ലുക്കിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. സാരി ഉടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളാണിത്. ചിത്രങ്ങളിൽ കഴുത്തിലെ പഴയ ടാറ്റൂവും കാണാം. മുൻപ് സാമന്ത ഈ ടാറ്റൂ മായ്ച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ ടാറ്റൂ വ്യക്തമായി കാണുന്ന രീതിയിലാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ എന്തുകൊണ്ടാണ് നടി ടാറ്റൂ മായ്ക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. (ടാറ്റൂ ചെയ്തതിൽ തനിക്ക് കുറ്റോബോധമുണ്ടെന്ന്…

Read More

“അമ്മ’ തെരഞ്ഞെടുപ്പ്; ബാബുരാജിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കൂടുതല്‍ പേര്‍ രംഗത്ത്

കൊച്ചി: താരസംഘടന “അമ്മ’യിലെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കൂടുതല്‍ പേര്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍നിന്ന് ബാബുരാജ് പിന്മാറണമെന്നാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ആരോപണ വിധേയനായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ബാബുരാജിനെതിരേ ഒന്നിലധികം കേസുകള്‍ നിലവിലുള്ളതിനാല്‍, അവ കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കണം. ഇത് വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നല്‍കണമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ബാബുരാജ് മത്സര രംഗത്തുനിന്ന് പിന്മാറണമെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാബുരാജ് മത്സരിക്കുമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. ബാബുരാജ്, അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍…

Read More

തമിഴിൽ എന്‍റെ ശബ്ദത്തിന് ട്രോൾ, ഹിന്ദിയിൽ സ്വീകാര്യത: ശ്രുതി ഹാസൻ

നടിയായും ഗായികയായും ശ്രദ്ധ നേടിയ താരമാണു കമൽഹാസന്‍റെ മകൾ ശ്രുതി ഹാസന്‍. എന്നാല്‍ തുടക്കനാളുകളില്‍ തന്‍റെ ശബ്ദം അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയാറായിരുന്നില്ലെന്നു പറയുകയാണു ശ്രുതി ഹാസന്‍. തമിഴില്‍ ശബ്ദത്തിനു വലിയ ട്രോളാണു ലഭിച്ചതെന്നും അതുകൊണ്ടു തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതു വളരെ കുറവായിരുന്നെന്നും ശ്രുതി പറഞ്ഞു. ശ്രുതി കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തുന്ന കൂലി എന്ന രജനികാന്ത് ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. വളരെ വ്യത്യസ്തമായ, ഡീപ്പ് ആയ ശബ്ദമാണ് എന്‍റേതെന്നായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. പിന്നീട് ഏറെ കഴിഞ്ഞാണ് സ്വന്തം ശബ്ദം തന്നെ അഭിനയിച്ച കഥാപാത്രങ്ങള്‍ക്കു നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍ ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും എന്‍റെ ശബ്ദം സ്വീകരിച്ചു. ഹിന്ദിയില്‍ എന്‍റേതിനു സമാനമായ ശബ്ദമുള്ള നടിമാര്‍ നേരത്തെതന്നെ ഉണ്ടായിരുന്നതാകാം കാരണം. തമിഴിലെ എന്‍റെ തുടക്കനാളുകളില്‍ ശബ്ദത്തിന്‍റെ പേരില്‍ ഞാന്‍ ഒരുപാടു…

Read More

രാജഗർജനം-പാലക്കാടിന്‍റെ കഥയുമായി ഒരു ചിത്രം

പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം. പിക്ച്ചർ പെർഫെക്റ്റ് ഫിലിം കബനി അവതരിപ്പിക്കുന്ന ഈ ചിത്രം ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം അയ്മനം സാജൻ തയാറാക്കുന്നു. പുലമന്തോൾ മനയിൽ, ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ചു. തുടർന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ ചിങ്ങമാസത്തിൽ പൂർത്തീകരിക്കും. പാലക്കാടിന്‍റെ ചൂരും ചൂടുമുള്ള കഥ, പുതിയൊരു അവതരണ ശൈലിയിൽ പുതുമയോടെ അവതരിപ്പിക്കുകയാണ് പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും അണിനിരക്കും. മലയാളത്തിലും തമിഴിലുമായി നിർമിക്കുന്ന ചിത്രം, എല്ലാ ഭാഷകളിലും റിലീസ് ചെയ്യും. കാമറ, എഡിറ്റിംഗ്- ഗോഗുൽ കാർത്തിക്, ഗാനരചന- വാസു അരീക്കോട്, കെ.ടി. ജയചന്ദ്രൻ, സ്റ്റുഡിയോ- റെഡ് ആർക് സ്റ്റുഡിയോ.

Read More

‘തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണു ഞാന്‍, പ്രണവിന്‍റെ കാര്യത്തില്‍ സംഭവിച്ചത്, വളരെ പക്വത കുറഞ്ഞ കാലത്ത് പറഞ്ഞൊരു കാര്യമാണ്’: ഗായത്രി സുരേഷ്

പ്രണവിന്‍റെ കാര്യത്തില്‍ സംഭവിച്ചത്, വളരെ പക്വത കുറഞ്ഞ ഒരു കാലത്ത് പറഞ്ഞ ഒരു കാര്യമാണെന്ന് ഗായത്രി സുരേഷ്. ഇപ്പോള്‍ ഞാന്‍ എന്‍റെ കാര്യത്തില്‍ വളരെ ഫോക്കസ്ഡ് ആണ്. കുറേ സിനിമകള്‍ ചെയ്യണമെന്നുണ്ട്. എന്‍റെ ഇരുപതുകളില്‍ ഞാന്‍ മെറ്റീരിയലിസ്റ്റിക് ലോകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ കുറച്ചുകൂടി ലൈഫ് എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ട്. പൈസ വേണം, കുറെ ട്രാവല്‍ ചെയ്യണം, നല്ല ഡ്രസ് വാങ്ങണം. ഇതൊക്കെയാണ് എന്‍റെ ഇപ്പോഴത്തെ താത്പര്യങ്ങള്‍. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പറയുന്നത് ആള്‍ക്കാര്‍ ശ്രദ്ധിക്കണം എന്നുണ്ട്. തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണു ഞാന്‍. അതിന്‍റെ ഭാഗമായാണു തെറ്റുകള്‍ സംഭിക്കുന്നത്. ഞാന്‍ ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സെന്‍സിബിള്‍ ആയെന്ന് എല്ലാരും പറയുന്നത്. പണ്ട് പറയുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടായിരുന്നില്ല. ഇപ്പോഴാണ് സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം എന്നൊക്കെയുള്ള തോന്നല്‍ വന്നത് ഗായത്രി സുരേഷ് പറഞ്ഞു.

Read More

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ്  പിന്‍മാറണമെന്ന് നടി മല്ലിക സുകുമാരന്‍

അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണു വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും. മടുത്തിട്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു മാറിയത്. എല്ലാ പ്രശ്‌നങ്ങളിലും ലാലിന്‍റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കില്‍ പ്രവര്‍ത്തന ഫണ്ട് പോലും ലഭിക്കില്ല. തങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്ക്ക് അപ്രിയരാണെന്നും മല്ലികാ സുകുമാരന്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. ആരോപണ വിധേയരായവര്‍ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസിലാക്കി മൂല്യമുള്ളവര്‍ രംഗത്തുവരണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്നാണ് സംഘടന…

Read More

‘സുഹൃത്തുക്കൾക്കായി, അമ്മയ്ക്കും അച്ഛനും വേണ്ടി, കാമുകിക്കു വേണ്ടി, എന്‍റെ ആളുകൾക്കായി സമയം കണ്ടെത്തുന്നു’: വിജയ് ദേവ്‌രക്കൊണ്ട

ബന്ധങ്ങൾ എല്ലാറ്റിനും മുകളിലാണ്. കഴിഞ്ഞ രണ്ടു വർഷമായി വളർന്നുവരികയാണ്. ജീവിക്കാനും പഠിച്ചു. അതിനുമുമ്പ്, ഇങ്ങനെയായിരുന്നില്ല. മനസ് തുറന്ന് വിജയ് ദേവ്‌രക്കൊണ്ട. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി, എന്‍റെ ജീവിതം എങ്ങനെ പോയി എന്നത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്‍റെ അമ്മ, അച്ഛൻ, എന്‍റെ കാമുകി, സുഹൃത്തുക്കൾ എന്നിവരുമായി എനിക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ പറ്റിയില്ല. പെട്ടെന്ന് ഒരു ദിവസം എനിക്ക് മനസിലായി, അങ്ങനെ പാടില്ലെന്ന്. ഇപ്പോൾ എന്‍റെ ആളുകൾക്കായി സമയം കണ്ടെത്താനുള്ള ശ്രമങ്ങൾ ഞാൻ നടത്തുന്നു. എന്‍റെ സുഹൃത്തുക്കൾക്കായി, എന്‍റെ അമ്മയ്ക്കും അച്ഛനും വേണ്ടി, എന്‍റെ കാമുകിക്കു വേണ്ടിയും സമയം കണ്ടെത്തുന്നു എന്ന് വിജയ് ദേവ്‌രക്കൊണ്ട പറഞ്ഞു.

Read More

തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതിനാൽ ഒന്നര വർഷത്തിനു മുകളിലായി മലയാളത്തിലൊരു സിനിമ ചെയ്‌തിട്ടെന്ന് ജയറാം

ഒന്നര വർഷത്തിനു മുകളിലായി മലയാളത്തിലൊരു സിനിമ ചെയ്‌തിട്ടെന്ന് ജയറാം. എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നില്ല എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണു കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്‌ക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ജൂഡ് ആന്‍റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട് എന്ന് ജയറാം പറഞ്ഞു.

Read More

രാജകന്യക പ്രദർശനത്തിനെത്തുന്നു

വൈസ് കിംഗ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാന്‍റസി ത്രില്ലർ രാജകന്യക ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്‍റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ,…

Read More