ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് ശോഭിത

നാഗചൈതന്യയുമായുള്ള വിവാഹത്തിനു മുന്നോടിയായി നടത്തിയ ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് ശോഭിത ധൂലിപാല. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വധുവിന് അനുഗ്രങ്ങൾ നേർന്നുള്ള മംഗളസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനൊപ്പം കാണാം. കുടുംബത്തിനൊപ്പമായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ചടങ്ങുകൾ. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്നു ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ ആണ് വിവാഹം നടക്കുന്നത്. 2017ലായിരുന്നു നടി സാമന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

Read More

ജനിക്കും മുമ്പേ അച്ഛനും അമ്മയും വേർപിരിഞ്ഞു; 21-ാം വയസില്‍ കുട്ടികളെ ദത്തെടുത്ത് ശ്രീലീല അമ്മയായി

ഡാന്‍സ്, സ്‌ക്രീന്‍ പ്രസന്‍സ് ശ്രീലീലയുടെ പ്രത്യേകതയാണ്. ഇതാണ്, ചുരുങ്ങിയ സമയത്തിനുള്ളില്‍ തെന്നിന്ത്യന്‍ സിനിമയിലെ പുത്തന്‍ താരോദയമായി ശ്രീലീലയെ മാറ്റിയത്.ഇപ്പോഴിതാ അല്ലു അര്‍ജുന്‍ നായകനായ, വന്‍ ഹൈപ്പോടെ വരുന്ന പുഷ്പ ടുവിലെ ഡാന്‍സ് നമ്പറുമായി ബോക്‌സ് ഓഫീസ് ഇളക്കി മറിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലീല. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മഹേഷ് ബാബു, രവി തേജ, അല്ലു അര്‍ജുന്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം തെലുങ്കിൽ സ്‌ക്രീന്‍ പങ്കിടാൻ ഇതിനോടകം തന്നെ ശ്രീലീലയ്ക്ക് സാധിച്ചു. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ കൈയടി നേടുന്ന ശ്രീലീലയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. 2001 ലായിരുന്നു ശ്രീലീലയുടെ ജനനം. അമേരിക്കയിലെ ഡിട്രോയ്റ്റിലായിരുന്നു ശ്രീലീല ജനിച്ചത്. അമ്മ സ്വര്‍ണലത ബംഗളൂരു സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന്‍ സുരപനേനി സുധാകര റാവു ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. ബംഗളൂരുവിലാണ് ശ്രീലീല വളര്‍ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്‌നഭരിതമായിരുന്നു. കുട്ടിക്കാലത്ത്…

Read More

കാന്‍സര്‍ ഒറ്റപ്പെടുത്തിയ ഒരു കാര്‍ഷിക ഗ്രാമത്തിന്‍റെ അതിജീവനത്തിന്‍റെ കഥ: ദി ലൈഫ് ഓഫ് മാന്‍ ഗ്രോവ് തിയറ്ററുകളിലേക്ക്

കാന്‍സര്‍ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാര്‍ഷിക ഗ്രാമത്തിന്‍റെ അതിജീവനത്തിന്‍റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാന്‍ ഗ്രോവ് എന്ന ചിത്രം. എന്‍.എന്‍. ബൈജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശൂര്‍ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. പരിസ്ഥിതി മലിനീകരണത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്‍റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂര്‍ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടല്‍കാടിന്‍റെ പശ്ചാത്തലത്തില്‍ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി ഒരു കണ്ടല്‍കാടിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ചിത്രമാണിത്. എസ് ആന്‍ഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായര്‍, ഹംസ പി.വി. കൂറ്റനാട്, ഉമ്മര്‍ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. കാമറ- നിധിന്‍ തളിക്കുളം, എഡിറ്റിംഗ്- ജി.മുരളി, ഗാനങ്ങള്‍- ഡി.ബി.അജിത്ത്, സംഗീതം- ജോസി ആലപ്പുഴ, കല-റെ ജി…

Read More

മഞ്ജു വാര്യര്‍ ഗംഭീര നടിയാണ്: അഭിനയിക്കുമ്പോള്‍ അവര്‍ വളരെ വേഗത്തില്‍ കഥാപാത്രമായി മാറുന്നു; വിജയ് സേതുപതി

മഞ്ജുവിനെക്കുറിച്ച് ഞാന്‍ പറയേണ്ട കാര്യമേയില്ല. അവര്‍ ഗംഭീര നടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡയലോഗുകള്‍ അവര്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കും. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ അത് പഠിച്ചെടുത്തു എന്ന് വിജയ് സേതുപതി. അവരുടെ മാതൃഭാഷകൂടിയല്ല, എന്നിട്ടും ഇത്രയും വേഗത്തില്‍ പഠിച്ചു. ഒരു സീനില്‍ ഞങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ ഡയലോഗ് പറയാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എനിക്ക് പെട്ടന്ന് അതുപോലെ വേഗംകൂട്ടി പറയാന്‍ സാധിക്കില്ല. ഒന്നുരണ്ട് തവണ പറഞ്ഞു നോക്കിയാലേ അതിന് സാധിക്കൂ. പക്ഷേ അവര്‍ വളരെ വേഗത്തില്‍ അത് ചെയ്തു. അഭിനയിക്കുമ്പോള്‍ അവര്‍ വളരെ വേഗത്തില്‍ കഥാപാത്രമായി മാറുന്നു. സീന്‍ പഠിച്ചിട്ട് ഷോട്ടിന് പോകും വരേയും അവര്‍ ഡയലോഗ് പ്രാക്ടീസ് ചെയുകൊണ്ടേയിരിക്കുന്നു. അത് ചെറുതോ വലുതോ എന്നില്ല, വലിയ പാരഗ്രാഫല്ല, ഒന്നോ രണ്ടോവരി പോലും…

Read More

നസ്രിയ ഒരുപാട് കഴിവുള്ള, ബുദ്ധിയുള്ള ആളാണ്: എല്ലാകാര്യത്തെപ്പറ്റിയും കൃത്യമായ ധാരണകളും അഭിപ്രായങ്ങളുമുണ്ട്; പൂജ മോഹൻ

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയാണ് നസ്രിയ. ഞങ്ങള്‍ നച്ചു എന്നാണ് വിളിക്കുന്നത്. നസ്രിയ ഒരുപാട് കഴിവുള്ള, ബുദ്ധിയുള്ള ആളാണ്. എല്ലാകാര്യത്തെപ്പറ്റിയും കൃത്യമായ ധാരണകളും അഭിപ്രായങ്ങളുമുണ്ടെന്ന് പൂജ മോേഹൻരാജ്. അഭിനയിക്കുന്നില്ലെങ്കില്‍ തന്നെയും സിനിമയില്‍ തന്നെ എന്നും ഉണ്ട്. ചെറുപ്പം മുതലേ സിനിമയില്‍ ഉള്ളതുകൊണ്ടായിരിക്കും സിനിമയെക്കുറിച്ചു വേറൊരു വീക്ഷണമാണ് നസ്രിയയ്ക്ക്. പലരും നസ്രിയയുടെ ക്യൂട്ട്‌നെസിനെപ്പറ്റി സംസാരിക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് ഇന്‍ഡസ്ട്രിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, കഥകളൊക്കെ ശ്രദ്ധിക്കുന്ന, ഓരോ സീനിന്‍റെയും ഇംപാക്റ്റ് എന്തായിരിക്കുമെന്ന് കൃത്യമായി മനസിലാക്കുന്ന ആളാണ് നച്ചു. വളരെ ജെനുവിന്‍ ആണ്. ഞങ്ങളൊക്കെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കും. പൂജ മോഹന്‍രാജ് പറഞ്ഞു.

Read More

കൂനി, പരന്ന മാറിടമുള്ളവൾ കോഴിക്കാല്, കരടിയെ പോലെ രോമം നിറഞ്ഞവൾ: ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചത്; അനന്യ പാണ്ഡെ

ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചതെന്ന് നടി അനന്യ പാണ്ഡെ. കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞിരുന്നു. ആരെങ്കിലും നോക്കിയാല്‍ പോലും പൊട്ടിക്കരയുമായിരുന്നു. സെറ്റുകളില്‍ പോകാനുള്ള മാനസികാവസ്ഥ പോലുമില്ലാത്ത നിലയിലുമായിരുന്നു ഒരിക്കല്‍ താനെന്നുമാണ് അനന്യ തുറന്നു പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്‍റെ ഉറക്കം കളഞ്ഞിരുന്നു. തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ആളുകള്‍ മോശമായി എഴുതുന്നത് വായിക്കുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ ഓരോന്നും വായിച്ചു പോകുമ്പോള്‍ ഇത് മനസമാധാനം കളയാന്‍ പര്യാപ്തമായതാണെന്ന ചിന്ത ഉണ്ടായിരുന്നില്ല. കമന്‍റുകള്‍ വായിച്ച്, അതു വിട്ടുകളയുകയായിരുന്നു. പക്ഷേ മനസിനുള്ളില്‍ എവിടെയോ അത് പറ്റിയിരിക്കുകയുകയും പിന്നീടൊരവസരത്തില്‍ കടുത്ത നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുകയുമായിരുന്നു. തെറാപ്പി ആരംഭിച്ചതോടെ വികാരങ്ങളെ നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും പഠിച്ചു. അഭിനയം ആരംഭിച്ച സമയത്ത് ആരോ വ്യാജ ഐഡിയുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ അവാസ്തവമായ…

Read More

പ്രകൃതിയിൽനിന്നും മനുഷ്യമനസിൽനിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്‍റെ നിലനിൽപ് ഭദ്രമാക്കണം: പച്ചപ്പ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് റിലീസ് ചെയ്തു

പ്രകൃതിയിൽനിന്നും മനുഷ്യമനസിൽനിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്‍റെ നിലനിൽപ് ഭദ്രമാക്കണമെന്ന സന്ദേശവുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി. ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി അയ്മനം സാജൻ രചന, കാമറ, സംവിധാനം നിർവഹിക്കുന്ന പച്ചപ്പ്, ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഹരിത കേരളം പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പച്ചപ്പ് പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. നിരവധി ഷോർട്ട് മൂവികളിലൂടെ ശ്രദ്ധേയനായ രാജീവ് പൂവത്തൂരും നീരജയുമാണ് പ്രധാന കഥപ്രാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിംഗ്-സൻജു സാജൻ, കവിത- വാസു അരീക്കോട്, ആർ.ആർ, എഫക്റ്റ്സ്- കലാഭവൻ സന്തോഷ്, ആലാപനം, ഡബ്ബിംഗ് – ജിൻസി ചിന്നപ്പൻ.

Read More

ബിച്ചു തിരുമല സ്വന്തം സഹോദരനെപ്പോലെയാണ്: അദ്ദേഹത്തിന്‍റെ വേർപാട് വലിയ നഷ്ടമാണ്; എം. ജി. ശ്രീകുമാർ

ബിച്ചുവേട്ടൻ (ബിച്ചു തിരുമല) സ്വന്തം സഹോദരനെപ്പോലെയാണെന്ന് എം. ജി. ശ്രീകുമാർ. ഗിരീഷ് പുത്തഞ്ചേരി വരുന്നതിനു മുൻപ് ബിച്ചു ഏട്ടൻ അടക്കിവാണിരുന്ന ഒരു ലോകമാണ് മലയാളസിനിമ. ഒരു വർഷം തന്നെ നൂറ് ഗാനങ്ങൾക്കടുത്ത് അദ്ദേഹം പല സിനിമകൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. എത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ടോ അതെല്ലാം ഹിറ്റുകളും വ്യത്യസ്തങ്ങളുമാണ്. ബിച്ചു ഏട്ടന്‍റെ കുടുംബവുമായും എനിക്ക് വലിയ അടുപ്പമുണ്ട്. ബിച്ചു ഏട്ടനെക്കുറിച്ച് എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു പോലും എനിക്കറിയില്ല. അദ്ദേഹം എഴുതിയ അയ്യപ്പഭക്തിഗാനങ്ങൾ പാടിയതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയത്. പിന്നീട് ഒരുപാട് ലളിതഗാനങ്ങൾ ഞാൻ ആലപിച്ചു. ബിച്ചു ഏട്ടന്‍റെ വേർപാട് വലിയ നഷ്ടമാണ്. ആ വിടവ് നികത്താൻ ആർക്കും സാധിക്കില്ല. അദ്ദേഹം ഒരു അപൂർവ ജന്മംതന്നെയാണ്. അദ്ദേഹം എഴുതുന്ന വരികളെ വർണിക്കുക വയ്യ. അത്രയും മനോഹരമാണ് അവ എന്ന് എം.ജി പറഞ്ഞു.

Read More

റോയൽ ബ്ലൂ ഗൗണിൽ ഹണി റോസ്: വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയ താരം ഹണി റോസ് സോഷ്യൽ മീഡിയയിൽ സജീവയാണ്. അവർ പങ്കിടുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ട്രെൻഡിംഗ് ആകുന്നത്. ഇപ്പോഴിതാ റോയൽ ബ്ലൂ ഗൗണിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. വൺ സ്ലീവ് സ്ട്രാപ്പ് ഗൗണിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വൺ ഷോൾഡർ ഷോർട്ട് സ്ലീവിൽ, വൺ സൈഡ് സ്ട്രാപ്പുമുള്ള റോയൽ ബ്ലൂ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

റിലേഷന്‍ഷിപ്പില്‍ വിശ്വസ്തതയും ബഹുമാനവും കാണിക്കണം: പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ തുറന്ന് പറഞ്ഞ് അനന്യ പാണ്ഡെ

താരപുത്രി എന്ന നിലയില്‍ സിനിമയിലെത്തുന്നതിന് മുന്‍പുതന്നെ വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനന്യ പാണ്ഡെ. ഇന്ന് ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധിക്കപ്പെട്ട അനന്യ തന്‍റെ പ്രണയ ജീവിതത്തിന്‍റെ പേരിലാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രമുഖ നടനുമായി അനന്യ പ്രണയത്തിലായിരുന്ന കഥയും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ മുന്‍ പ്രണയത്തെ കുറിച്ചൊരു വെളിപ്പെടുത്തലുമായിട്ടാണ് അനന്യ എത്തിയിരിക്കുന്നത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് തനിക്ക് മുന്‍പ് ആഴത്തിലൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് വേര്‍പിരിഞ്ഞതിനെക്കുറിച്ചും പറഞ്ഞത്. ഇതോടെ നടി പറഞ്ഞത് നടന്‍ ആദിത്യ റോയ് കപുറിനെ കുറിച്ചാണെന്ന വ്യക്തതയും വന്നു. ഒരു റിലേഷന്‍ഷിപ്പിലായ ഉടനെ ചുവപ്പ് കൊടി കാണിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ആ ബന്ധത്തില്‍നിന്ന് പിന്മാറിയതിനുശേഷമായിരിക്കും നമുക്ക് കുറച്ച് കൂടി നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് സ്വയം മനസിലാക്കുക. ഞാനൊരു പ്രണയത്തിലാണെങ്കില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അത് പരിഹരിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്.…

Read More