വേദരത്‌ന പുരസ്‌കാരം ബ്ലെസിക്ക്: മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നതും സ്വഭാവ രൂപീകരണത്തിനുതകുന്നതുമായ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതു പരിഗണിച്ചാണ് പുരസ്കാരം

അടൂര്‍: വേദരത്‌നം കായംകുളം ഫിലിപ്പോസ് റമ്പാന്‍റെ സ്മരണയ്ക്കായി അദ്ദേഹം കബറടങ്ങിയിരിക്കുന്ന കണ്ണങ്കോട് സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നല്‍കിവരുന്ന വേദരത്‌ന പുരസ്‌കാരം സംവിധായകന്‍ ബ്ലെസിക്ക്. 20,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫിലിപ്പോസ് റമ്പാന്‍റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് പത്തിനു ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് പുരസ്‌കാരം കമ്മിറ്റി കണ്‍വീനര്‍ പ്രഫ.ഡി.കെ. ജോണ്‍ അറിയിച്ചു. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നതും സ്വഭാവ രൂപീകരണത്തിനുതകുന്നതുമായ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതു പരിഗണിച്ചാണ് 2024ലെ പുരസ്‌കാരത്തിന് ബ്ലെസിയെ തെരഞ്ഞെടുത്തത്. വിശുദ്ധ വേദപുസ്തകം മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാനെ സഭ വേദരത്‌നമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സ്വർഗം തിയറ്ററുകളിലേക്ക്

അജു വർഗീസ്, ജോണി ആന്‍റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന സ്വർഗം എട്ടിനു പ്രദർശനത്തിനെത്തുന്നു. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സിഎൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ്. ശരവണൻ നിർവഹിക്കുന്നു. ചിത്രസംയോജനം ഡോൺമാക്സ്, കൊറിയോഗ്രാഫി കല, കലാസംവിധാനം അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്. പിആർഒ- എ.എസ്. ദിനേശ്

Read More

ജീത്തു സാറിന്‍റെ ഫാമിലിയുമായി അടുത്ത ബന്ധം, ഏത് സമയത്തും അദ്ദേഹത്തിന്‍റെ സിനിമാ ഷൂട്ടിംഗ് പോയി കാണാനുള്ള ഫ്രീഡമുണ്ടെന്ന് അതിഥി രവി

തനിക്ക് പറ്റുന്ന വേഷമാണെങ്കില്‍ ഞാന്‍ തരും എന്നാണ് ജീത്തു ജോസഫ് സാര്‍ എപ്പോഴും എന്നോടു പറയാറുള്ളതെന്ന് അതിഥി രവി. അദ്ദേഹം അങ്ങനെ പറയുന്നതില്‍ എനിക്കു സന്തോഷമേ‍യുള്ളൂ. സാറിന്‍റെ ഫാമിലിയുമായിട്ടും വളരെ ക്ലോസാണ്. സാറിനോടും സാറിന്‍റെ ഭാര്യയോടും എനിക്ക് അടുത്ത ബന്ധമാണുള്ളത്. സാറിന്‍റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണെങ്കില്‍ അതു പോയി കാണാനുള്ള ഫ്രീഡം എനിക്കുണ്ട്. അവിടെ പോയിട്ട് ചെറിയ പാസിംഗ് ഷോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ പോലും ഞാന്‍ ചെയ്യും. എനിക്ക് അങ്ങനെയൊരു ബന്ധമാണുള്ളത്. ഒരു ഫാമിലി ഫീലാണ് അവിടെ പോയാല്‍ എനിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് നേര് എന്ന സിനിമയിലും അങ്ങനെ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന് അതിഥി രവി പറഞ്ഞു.

Read More

ജ്യോതിക സ്വീറ്റ് ലുക്കുള്ള നടി:എക്‌സ്പ്രഷന്‍സൊക്കെ അത്രയും ക്യൂട്ടാണ്; ഭൂമിക

ഖുശി എന്ന തമിഴ് സിനിമയില്‍ എല്ലാവരും വളരെ മികച്ച രീതിയിലാണ് വര്‍ക്ക് ചെയ്തിരിക്കുന്നത്. ജ്യോതികയെക്കുറിച്ച് ചോദിച്ചാല്‍ അവള്‍ വളരെ ക്യൂട്ടായിട്ട് തനിക്കു തോന്നിയെന്ന് ഭൂമിക. ഞാന്‍ വേറെയും ഇന്‍റര്‍വ്യൂകളില്‍ ആ കാര്യം പറഞ്ഞിട്ടുണ്ട്. ജ്യോതികയുടെ എക്‌സ്പ്രഷന്‍സൊക്കെ അത്രയും ക്യൂട്ടായിരുന്നു. അതിനെ ഇന്നസെന്‍റലി ക്യൂട്ട് എന്നു വേണം പറയാന്‍. മുഖത്ത് വളരെ സ്വീറ്റ് ലുക്കുള്ള നടി കൂടിയാണ് ജ്യോതിക. ഞാന്‍ തെലുങ്ക് ഖുഷി സിനിമ ചെയ്യുന്നതിനു മുമ്പ് അതിന്റെ ഒറിജിനല്‍ കണ്ടിരുന്നു. അതോടെ എനിക്കു ജ്യോതികയെ അങ്ങേയറ്റം ഇഷ്ടമായി എന്ന് ഭൂമിക പറഞ്ഞു.

Read More

ബോള്‍ഡ് ലുക്കില്‍ ശരണ്യ: വൈറലായി ചിത്രങ്ങൾ

മിനിസ്‌ക്രീൻ വില്ലത്തിമാരിൽ ഏറെ പ്രേക്ഷക പ്രീതിനേടി തിളങ്ങി നിന്നിരുന്ന നടിയാണ് ശരണ്യ ആനന്ദ്. പേര് പറഞ്ഞാൽ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെ അത്രവേഗം മറക്കാൻ കഴിയില്ല. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറിയിരുന്നു. ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയും ബിഗ്ബോസ് സീസൺ ആറിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു. ഇപ്പോഴിതാ, താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ബോൾഡ് ലുക്കിലുളള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചത്. ഇതിനു പിന്നാലെ ചിത്രങ്ങൾ പകർത്തുന്നതിന്‍റെ വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. സ്റ്റൈലൻ ലുക്ക് കൊടുക്കുന്നതും വിവിധ പോസുകളിലേക്ക് മാറുന്നതുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. താരത്തിന്‍റെ ബോൾഡ് ലുക്കിനെയും കോൺഫിഡൻസിനെയും ചിലർ പ്രശംസിക്കുമ്പോൾ മറ്റ് ചിലർ നെഗറ്റീവ് കമന്‍റാണ് കുറിച്ചിരിക്കുന്നത്. ശരണ്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രമാണിപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

Read More

ഈ കാലമത്രയും എനിക്ക് പിന്‍ബലമായതിന് നന്ദി: നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കാജൽ

സെലിബ്രിറ്റികള്‍ വിവാഹിതരാവുന്നതും പിന്നാലെ വേര്‍പിരിയുന്നതും ഇന്നു സാധാരണമായ കാഴ്ചയാണ്. എന്നാല്‍ വര്‍ഷം കഴിയു തോറും പ്രണയം കൂടുകയാണ് കാജൽ അഗര്‍വാളിനും ഗൗതം കിച്‌ലുവിനും ഇടയില്‍. ഇക്കഴിഞ്ഞ ദിവമായിരുന്നു കാജലിന്‍റെയും ഗൗതമിന്‍റെയും നാലാം വിവാഹ വാര്‍ഷികം. ഈ കാലമത്രയും എനിക്ക് പിന്‍ബലമായതിന് നന്ദി എന്നു കുറിച്ച കാജൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായതെന്നും എന്നാല്‍ അതിനും ഏഴ് വര്‍ഷം മുന്‍പേ പരസ്പരം ഞങ്ങള്‍ക്കറിയാമായിരുന്നു എന്നും കാജള്‍ നേരത്തേ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞത് കൊവിഡ് കാലത്താണ്. പരസ്പരം കാണാതെ ജീവിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് രണ്ട് പേര്‍ക്കും വന്നു. പിന്നെ കാത്തു നില്‍ക്കാനും തയാറല്ലായിരുന്നു. പെട്ടന്ന് കല്യാണം നടത്തി. 2020 -ൽ കൊവിഡ് കാലത്താണ് കാജൽ‍ അഗര്‍വാളിന്‍റെയും ബിസിനസുകാരനായ ഗൗതം കിച്‌ലുവിന്‍റെയും വിവാഹം നടന്നത്. ഗൗതം വളരെ റൊമാന്‍റിക്…

Read More

തനിക്കു വേണ്ടി എഴുതിയ കഥയാണ് കങ്കുവയെന്ന് രജനികാന്ത്

കങ്കുവ തനിക്കു വേണ്ടി ശിവ എഴുതിയ കഥ ആയിരുന്നു എന്ന് രജനികാന്ത്. അണ്ണാത്തെ ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാൻ. ശിവയും കെ.ഇ. ജ്ഞാനവേലും ഒന്നിച്ചാല്‍ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിര്‍മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. തുടര്‍ന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി. സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവര്‍ക്കും അറിയുന്നതാണ്. സൂര്യയെ പോലൊരു ജെന്‍റില്‍മാന്‍ ഇന്‍ഡസ്ട്രിയില്‍ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്‌മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു എന്ന് രജനികാന്ത് പറഞ്ഞു.

Read More

സസ്പൻസ് ത്രില്ലർ ചിത്രം മിലൻ പൂർത്തിയായി

ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടനു ശേഷം ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പൻസ് ത്രില്ലർ ചിത്രം മിലൻ പൂർത്തിയായി. കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബംഗളൂരു, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി.എസ്. സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീജിത്ത് സിനിമാസ്, എച്ച്ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, ഛായാഗ്രഹണം – കിഷോർലാൽ,എഡിറ്റിംഗ്, കളറിസ്റ്റ് – വിഷ്ണു കല്യാണി, തിരക്കഥ – അഖിലൻ ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം – രഞ്ജിനി സുധീരൻ, ഗാനരചന – അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം – അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ, രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ…

Read More

‘എനിക്കൊപ്പമുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നു, ഞാന്‍ ഹീറോ ആയിരുന്നുവെങ്കിൽ അവർക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു’: അന്നു കപുര്‍

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാത്ത് ഖൂൻ‍ മാഫ്. ചിത്രത്തില്‍ എനിക്കൊപ്പമുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നു. ഞാന്‍ ഹീറോ ആയിരുന്നുവെങ്കില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു എന്ന് അന്നു കപൂർ. ഹീറോയെ ഉമ്മ വയ്ക്കാന്‍ നായികയ്ക്ക് ഒരു എതിര്‍പ്പുമുണ്ടാകില്ല. പക്ഷെ ഇത് ഞാനല്ലേ, സൗന്ദര്യവുമില്ല. അതുകൊണ്ട് പ്രശ്‌നമായി. പ്രിയങ്കയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല. അവള്‍ക്ക് നാണമാണെന്ന് വിശാല്‍ ഭരദ്വാജ് എന്നോട് പറഞ്ഞു. അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എന്തിന് ആ രംഗം ഒഴിവാക്കണം, അത് പ്രധാനപ്പെട്ട രംഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സെറ്റില്‍ തമാശ കളിക്കാന്‍ താത്പര്യപ്പെടുന്ന ആളല്ല. അതിനാല്‍ ആ രംഗം പറഞ്ഞത് പോലെ ചെയ്തു. പിന്നീട് സോളോ ഷോട്ടുകള്‍ വന്നപ്പോള്‍ അസിസ്റ്റന്‍റുകള്‍…

Read More

‘ഞാൻ സായ് പല്ലവിയുടെ വലിയ ഫാനാണ്, ഒരിക്കൽ അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു’: മണിരത്നം

മണിരത്നം സിനിമകളിൽ നായികയാവാൻ കൊതിക്കാത്ത നടിമാർ ഉണ്ടാവില്ല. സാക്ഷാൽ മണിരത്നം തന്നെ വേദിയിൽ പരസ്യമായി ഞാൻ നിങ്ങളുടെ വലിയ ഫാനാണെന്നും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഒരു നടിയോടു പറഞ്ഞാലോ? അത്തരമൊരു സ്വപ്നതുല്യമായ നിമിഷത്തിനു സാക്ഷിയായ സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന അമരൻ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മണിരത്നം. സായ് പല്ലവിയുടെ വലിയ ആരാധകനാണു താനെന്നും ഒരിക്കൽ സായ് പല്ലവിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നതായും മണിരത്നം പറഞ്ഞു. എന്തു റോൾ കൊടുത്താലും റിയലായി അവതരിപ്പിക്കുന്നയാളാണ് സായ്. ഇപ്പോൾ റിയൽ കഥാപാത്രത്തെ കൊടുത്തിരിക്കുന്നു, എനിക്കുറപ്പുണ്ട് മനോഹരമായി ചെയ്തിട്ടുണ്ടാവുമെന്ന്. ഞാൻ ഒരു വലിയ ഫാനാണ്. ഒരു ദിവസം കൂടെ ജോലി ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. എന്നായിരുന്നു മണിരത്നത്തിന്‍റെ വാക്കുകൾ.…

Read More