അഴകിയേ… ചുവന്ന പട്ടുടുത്ത് സുരഭി ലക്ഷ്മി

ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടുന്ന അജയന്‍റെ രണ്ടാം മോഷണത്തിലെ ഏറെ ശ്രദ്ധേയമായ മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജില്‍ സുരഭി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള പട്ട് സാരിയുടുത്ത്, എലഗന്‍റ് ലുക്കിലാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഹാഫ് സ്ലീവോടു കൂടിയ ബ്ലൗസാണ് ലുക്കില്‍ ഏറെ ശ്രദ്ധേയം. ഗോള്‍ഡന്‍ ജിമിക്കിയും ചുവന്ന പൊട്ടും, മുല്ലപ്പൂ ചൂടിയ മുടിയും നാടന്‍ സുന്ദരിയുടെ പരിവേഷം സുരഭിക്ക് നല്‍കുന്നു.

Read More

ഭാര്യ രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു: ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ പറ്റില്ല; ജഗദീഷ്

ഭാര്യ രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ ഞാന്‍ ഓര്‍ക്കും തിരക്കിലൂടെ ഓടി നടക്കുന്ന രമയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ പറ്റില്ല. അവസാന കാലത്തു പോലും വീല്‍ചെയറില്‍ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോള്‍ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുന്നു. മരണശേഷവും ഏറ്റവും അടുപ്പമുള്ളവര്‍ ഒപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷെ സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവര്‍ ഏഴു മണിയാകുമ്പോള്‍ പോകും. വെറുതേയിരുന്ന് പഴയ ഓര്‍മകളിലേക്ക് പോവേണ്ടല്ലോ, അതുകൊണ്ട് തന്നെ കൂടുതല്‍ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാന്‍ കിടക്കും. -ജഗദീഷ്

Read More

വിജയ്‌യുടെ നായികയാകാൻ മഞ്ജു വാര്യർ? കാത്തിരിപ്പിൽ ആരാധകർ

കൈനിറയെ സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയ്ക്കപ്പുറത്തേക്ക് ഇന്ന് മഞ്ജു വാര്യരുടെ ജനപ്രീതി വളർന്നിരിക്കുന്നു. ‘വേട്ടയാൻ’ ആണ് നടിയുടെ പുതിയ സിനിമ. സൂപ്പർതാരം രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകളിലാണ് ന‌ടി. ഒരു അഭിമുഖത്തിൽ തന്‍റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. നടിയുടെ അടുത്തിറങ്ങിയ തമിഴ് ചിത്രം തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി ചില സൂചനകൾ തന്നത്. തുനിവിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല മഞ്ജു വാര്യരുടേത്. മഞ്ജുവിന്‍റെ വാക്കുകളിലേക്ക്… ഒരു സീനിൽ ഞാനഭിനയിച്ചത് അത്ര ശരിയായില്ലെന്ന് എനിക്കു തോന്നിയതിനാൽ സംവിധായകൻ എച്ച്. വിനോദിനോട് ഒരു ഷോട്ട് കൂടെ എടുക്കണോ എന്ന് ഞാൻ ചോദിച്ചു. എന്നിൽനിന്ന് എന്താണ് വേണ്ടതെന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഈ ലെവലിലുള്ള പെർഫോമൻസ് മതി എന്ന് പറഞ്ഞു. ഒരു തമാശയിലാണ് അദ്ദേഹമത് പറഞ്ഞത്.…

Read More

ഞാൻ ആഗ്രഹിച്ചത് തന്നെ അച്ഛൻ എന്നോട് പറഞ്ഞു;ലോകത്തെ വലിയ ഭാഗ്യവാന്മാരില്‍ ഒരാളാണ് ഞാനെന്ന് വിജയരാഘവൻ

ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് അച്ഛനുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരില്‍ ഒരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം. കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടകം കണ്ടാണ് വളര്‍ന്നത്. അച്ഛന്‍ നാടക അഭിനേതാക്കള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്ങനെയാണ് ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണ്. നാടകമാണ് മുന്നോട്ടുള്ള ജീവിതം എന്ന് മനസില്‍ ആഗ്രഹിച്ചിരുന്നു. കോളജ് പഠനം കഴിയാറായപ്പോഴാണ് ഭാവി പരിപാടിയെക്കുറിച്ച് അച്ഛന്‍ ചോദിക്കുന്നത്. എന്തെങ്കിലും നോക്കണമെന്ന് മറുപടി കൊടുത്തപ്പോള്‍ എന്നാല്‍ നാടകത്തിനൊപ്പം കൂടിക്കോ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. സത്യത്തില്‍ അച്ഛന്‍റെ വായില്‍ നിന്ന് അങ്ങനെ ഒരു നിര്‍ദേശത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. കാരണം ഏറെ മുന്‍പ് അഭിനയമാണ് എന്‍റെ കരിയര്‍ എന്ന് ഞാന്‍ തന്നെ…

Read More

നേരറിയും നേരത്തിന് തലസ്ഥാനത്ത്  തുടക്കമായി

വേണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിക്കുന്ന നേരറിയും നേരത്ത് എന്ന സിനിമയുടെ ചിത്രീകരണം പൂജാ ചടങ്ങുകളോടെ തിരുവനന്തപുരത്ത് തുടങ്ങി. സാമൂഹികമായി രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണങ്ങളായ സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത് അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ്…

Read More

ഒരു ബോളിവുഡ് ലുക്ക് അപ്പാടെ പകർന്നാടി ഉർവശിയുടെ മകൾ തേജ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. ഒരുതരം ആഘോഷമാണ് ഉർവശി മലയാളികൾക്ക്. ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഉർവശിയെ പോലെ തന്നെ പ്രിയങ്കരമാണു കുടുംബവും. ഉർവശി സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും ഉർവശിയുടെ മകൾ കുഞ്ഞാറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു ബോളിവുഡ് ലുക്ക് അപ്പാടെ പകർന്ന് എടുത്തിട്ടുണ്ട് താരപുത്രി എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയുടെ സ്വഭാവം അറിയുന്നത് കൊണ്ടാകാം കുഞ്ഞാറ്റ സദാചാര ചുവയുള്ള കമന്‍റുകൾക്കൊന്നും മറുപടി നല്കയിട്ടല്ല. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർഥ പേര്. നടന്‍ മനോജ് കെ. ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ.

Read More

എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നത്; കിടലൻ മറുപടി നൽകി ഐശ്വര്യ‌

അബുദാബിയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്‍റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ചടങ്ങിനെത്തിയ ഐശ്വര്യയുടെ ലുക്കാണ് ഇപ്പോൾ ചർച്ചാവിഷയം. ഐശ്വര്യയ്ക്കൊപ്പം മകൾ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ഐശ്വര്യയും ആരാധ്യയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കറുപ്പും സ്വർണ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യയും ആരാധ്യയും ഈ ചടങ്ങിന് ഒരുമിച്ച് എത്തിയത്. ഈ പരിപാടിയിൽ മാത്രമല്ല, ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും ഉണ്ടാവാറുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ. അവൾ എന്‍റെ മകളാണ്. അവൾ എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും എന്നാണ് ഐശ്വര്യ പ്രതികരിച്ചത്. അമ്മയും മകളും തമ്മിലുള്ള അടുത്ത ബന്ധം ആണ് ഐശ്വര്യയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്. അവാർഡ് ചടങ്ങുകൾക്കു മാത്രമല്ല, ഇന്‍റർനാഷണൽ ട്രിപ്പുകളിലും ഐശ്വര്യ ആരാധ്യയെ കൂടെക്കൂട്ടാറുണ്ട്. ഐഐഎഫ്…

Read More

ഐഫാ അവാർഡില്‍ തിളങ്ങി കൃതി സനോൺ; വൈറലായി ചിത്രങ്ങൾ

അബുദാബിയിൽ നടക്കുന്ന ഐഫാ അവാർഡ് നിശ‌യുടെ ഭാഗമായുള്ള റെഡ് കാർപ്പറ്റിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി ബോളിവുഡ് താരം കൃതി സനോൺ. ബ്ലാക്ക് റിബ്ഡ് വസത്രത്തിലെത്തിയ താരത്തിന്‍റെ ലുക്ക് ഏവരെയും ആകർഷിച്ചു. പ്രത്യേക ഡിസൈനിലെ സ്വർണ വളകളും ലെയറുകളായുള്ള നെക് പീസും അരയിൽ ഒരു ബെൽറ്റും ധരിച്ചിട്ടുണ്ട്. വസ്ത്രത്തിന് 3.59 ലക്ഷം രൂപയാണ് ചെലവായതെന്നാണ് റിപ്പോർട്ടുകൾ.2015-ൽ മികച്ച വനിത അരങ്ങേറ്റ താരത്തിനുള്ള ഐഫ പുരസ്കാരം കൃതി നേടിയിരുന്നു. 2022-ൽ മികച്ച നടിക്കുള്ള അവാർഡും കൃതി സ്വന്തമാക്കിയിരുന്നു. നേരത്തെ താരത്തിന്‍റെ ഒരു ഡാൻസ് റിഹേഴ്സൽ വീഡിയോയും പുറത്തുവന്നിരുന്നു. താരനിശയിൽ നടി കിടിലൻ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് കൃതിയുടെ ആരാധകർ.

Read More

എം80 മൂസ വന്നതോടെ സുരഭി എന്നൊരു നടിയുണ്ടെന്ന് കേരളം മുഴുവൻ അറിഞ്ഞു: സുരഭി ലക്ഷ്മി

യൂത്ത് ഫെസ്റ്റിവൽ വേദിയിൽ നിന്നാണ് എന്നെ ജയരാജ് സാർ ബൈ ദി പീപ്പിൾ സിനിമയിലേക്ക് വിളിച്ചത്. അതിനു ശേഷം വേറെ സിനിമയൊന്നും കിട്ടിയില്ല. വീണ്ടും പഠനത്തിലേക്കുതന്നെ തിരികെ പോയി. ശേഷം അമൃത ടിവി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിന്നറായി. ചെറിയ ചെറിയ സീനുകൾ അഭിനയിക്കാൻ സിനിമയിൽ അവസരം വന്നു. പേരുള്ളതും ഇല്ലാത്തതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. എംഎ തിയറ്റർ കഴിഞ്ഞശേഷം സീരിയലിലേക്ക് വന്നു. കഥയിലെ രാജകുമാരിയായിരുന്നു ആദ്യ സീരിയൽ. അതൊരു സീരിയസ് കഥാപാത്രമായിരുന്നു. ശേഷം എം 80 മൂസയിൽ എത്തി. അതുവരെ കോമഡി അധികം ചെയ്തിരുന്നില്ല. ഞാൻ എംഫില്ലിന് ചേർന്ന സമയമായിരുന്നു. പാത്തു രണ്ട് വലിയ കുട്ടികളുടെ അമ്മയാണ്. അതുകൊണ്ട് തന്നെ വിനോദ് കോവൂരിനോട് ഞാൻ പറയാറുണ്ടായിരുന്നു ഇതോടെ എന്‍റെ ഭാവിക്ക് ഒരു തീരുമാനമാകും, ഇനിയിപ്പോൾ അമ്മ വേഷങ്ങളാകും കിട്ടുക എന്നൊക്കെ. പക്ഷെ എം80…

Read More

വസ്ത്രം സോഷ്യൽ മീഡിയയിലെ സദാചാര വാദികളെ ചൊടിപ്പിച്ചു: അനിഖയ്ക്കെതിരേ സൈബർ ആക്രമണം

യുവനടി അനിഖ സുരേന്ദ്രനെതിരേ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം തന്‍റെ പുതിയ സിനിമയായ കപ്പിന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അനിഖ. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ വീഡിയോയില്‍ താരം ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും പരിഹാസവുമൊക്കെ നേരിടുന്നത്. കറുത്ത ടോപ്പും റിപ്ഡ് ജീന്‍സുമായിരുന്നു അനിഖയുടെ വേഷം. പക്ഷെ താരത്തിന്‍റെ വേഷം സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക് ഇഷ്ടമായില്ല. പിന്നാലെ കമന്‍റിലൂടെ താരത്തിനെതിരേ രംഗത്ത് എത്തുകയായിരുന്നു ഇക്കൂട്ടർ. നിരവധി പേരാണ് കമന്‍റിലൂടെ താരത്തെ വിമര്‍ശിക്കുന്നത്. പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ഥ പ്രയോഗങ്ങളും അനിഖയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നുണ്ട്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അനിഖ. ജയറാമും മംമ്ത മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തിയ കഥ തുടരുന്നു ആയിരുന്നു ആദ്യ സിനിമ. അധികം വൈകാതെ തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന ബാലതാരമായി മാറുകയായിരുന്നു. അഞ്ചു സുന്ദരികളിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള…

Read More