ഫാഷൻ ലോകത്തെ വിസ്മയത്തിരയിലാഴ്ത്തിയ ഇന്ത്യൻ സാന്നിധ്യം, മെറ്റ് ഗാല വേദിയിൽ കരണ്‍ ജോഹർ- അനന്യ ബിര്‍ള തിളക്കം!

ലോകോത്തര ഫാഷന്‍ വേദിയായ മെറ്റ് ഗാലയില്‍ ആദ്യമായി കാൽവയ്പ്പ് നടത്തിയ വിസ്മയതാരങ്ങളിലേക്കാണ് ആളുകളുടെ ശ്രദ്ധ. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും ഇന്ത്യന്‍ ശതകോടീശ്വരന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകളും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഉടമയുമായ അനന്യ ബിര്‍ളയുമാണ് ഫാഷൻ ലോകത്തെ വേറിട്ട വസ്ത്രധാരണം കൊണ്ട് വിസ്മയിപ്പിച്ചത്. രാജാ രവിവര്‍മ്മ ചിത്രങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച വസ്ത്രത്തില്‍ കരണ്‍ ജോഹര്‍ എത്തിയപ്പോള്‍ മിസ്റ്ററി ലുക്ക് നല്‍കുന്ന ശില്‍പ്പ മാതൃകയിലുള്ള ലോഹ മാസ്‌ക് അണിഞ്ഞായിരുന്നു അനന്യയുടെ രംഗപ്രവേശനം. കോസ്റ്റ്യൂം ആര്‍ട്ടായിരുന്നു മെറ്റ് ഗാല 2026 എഡിഷന്‍റെ തീം. ഇതിനെ പ്രതിനിധീകരിക്കുന്നതായിരുന്നു കരണ്‍ ജോഹറിന്‍റെ വേഷം. പ്രമുഖ ഡിസൈനായ മനീഷ് മല്‍ഹോത്രയാണ് കരണ്‍ ജോഹറിനു വേണ്ടി വസ്ത്രം രൂപകല്‍പ്പന ചെയ്തത്. രവിവര്‍മ്മ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഹംസ ദമയന്തി, കാദംബരി, അര്‍ജുനനും സുഭദ്രയും തുടങ്ങിയവ കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍…

Read More

പടം ഓടാതെ വന്നപ്പോൾ ദിവസവും വിളിച്ചിരുന്നവർ വിളിക്കാതെയായി, പഴയ സ്നേഹമൊക്കെ ഇല്ലാതെയായി; സൈജു കുറുപ്പ്

നല്ല സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസുകളുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് സൈജു കുറുപ്പ്. മോഹിനിയാട്ടം ആണ് അവസാനം പുറത്തുവന്ന സൈജു ചിത്രം. മികച്ച വിജയം നേടിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ 25 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അഭിനയത്തിന്‍റെ ആദ്യകാലത്ത് നേരിട്ട പരാജയങ്ങളും അത് നൽകിയ അനുഭവങ്ങളെക്കുറിച്ചും മനസ് സംസാരിക്കുകയാണ് സൈജു കുറുപ്പ്. സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന്‍ എന്ന ലെജന്‍ഡറി സംവിധായകന്‍റെ ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അപ്പോള്‍ ആളുകള്‍ കാണിച്ച സ്‌നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്‌നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്‍ക്കാന്‍ വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി’, സൈജു…

Read More

ഇർഫാൻ ഖാൻ–വിദ്യ ബാലൻ ചിത്രം ‘ദി ലാസ്റ്റ് ടെനന്‍റ്’ 25 വർഷത്തിന് ശേഷം യ‍്യൂടൂബിൽ റിലീസ്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം ഇർഫാൻ ഖാൻ നായകനായ ‘ദി ലാസ്റ്റ് ടെനന്‍റ്’ 25 വർഷങ്ങൾക്കുശേഷം യൂട്യൂബിൽ റിലീസ് ചെയ്തു. 2000 ത്തിൽ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് ചെയ്യാൻ സാധിക്കാതെ പോയ ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഇർഫാൻ ഖാന്‍റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സിനിമാ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ‘ദി ലാസ്റ്റ് ടെനന്‍റ്’ യൂട്യൂബിൽ റിലീസ് ചെയ്തത്. ഇർഫാൻ ഖാനും വിദ്യ ബാലനും ഒന്നിച്ചഭിനയിച്ച ഏക സിനിമ കൂടിയാണ് ‘ദി ലാസ്റ്റ് ടെനന്‍റ്’. ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി ഏപ്രിൽ 29 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29ന് ആയിരുന്നു ഇർഫാൻ ഖാന്‍റെ വിയോഗം. നടന്‍റെ അകാല മരണം മുഴുവൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സാർത്ഥക് ദാസ് ഗുപ്തയും നീനയും സാർത്ഥക് ദാസ് ഗുപ്തയും ചേർന്നാണ് ദി ലാസ്റ്റ് ടെനന്‍റ് സിനിമയുടെ…

Read More

ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ ജൂൺ 12 ന് തിയറ്ററുകളിൽ എത്തും

ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വരവ് ട്രെയിലർ പുറത്തുവന്നതോടെ ഗംഭീര സ്വീകരണമാണ് ഇതുവരെ നേടിയത്. ജൂൺ 12ന് റിലീസ് ചെയ്യുന്ന ചിത്രം കാട്ടുങ്കൽ പോളച്ചന്‍റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ് കഥയുടെ സഞ്ചാരം . ജോജു ജോർജിന്‍റെ മാസ് വരവും ഹൈവോൾട്ടേജ് ഇടിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന പ്രതീക്ഷ ഈ ചിത്രത്തിന്റെ വരവ് കാത്തിരിക്കാനുള്ള കാരണമാകുന്നു. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കൊച്ച് എന്ന കഥാപാത്രം കഥയിൽ സുപ്രധാനമാണ്. അർജുൻ അശോകൻ,…

Read More

തനിക്ക് ഇഷ്ടപെട്ട സിനിമ ഏതാണെന്ന ചോദ്യം, തന്നെ അതിശയിപ്പിച്ച സിനിമയെകുറിച്ച് ക്രിസ്റ്റഫർ നോളന്‍ മനസ് തുറക്കുന്നു

ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, കാണികൾക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓപ്പൺഹൈമർ’ എന്ന ചിത്രത്തിനുശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയുടെ പുതിയ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നോളന്‍റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്. താൻ അടുത്തിടെ കണ്ട ഒരു സിനിമയെ കുറിച്ചാണ് നോളൻ പറയുന്നത്. ‘ദി ഡെവിൾ വെയേഴ്സ് പ്രാഡ 2’, ഇതാണ് ആ സിനിമ. ‘ദി ഡെവിൾ വെയേഴ്സ് പ്രാഡ 2’ കണ്ടെന്നും ഏറെ ഇഷ്ടമായെന്നുമാണ് നോളൻ പറഞ്ഞത്. ക്രിസ്റ്റഫർ നോളൻ തന്‍റെ പ്രൊജക്റ്റായ ദി ഒഡീസിയിൽ ആനി ഹാത്ത്വേയുമായി വീണ്ടും ഒന്നിക്കുന്നുണ്ട്. ഇതേ കുറിച്ച് സംസാരിച്ചപ്പോഴാണ് ദി ഡെവിൾ വെയേഴ്സ് പ്രാഡ 2വിനെ കുറിച്ചും അദ്ദേഹം പറഞ്ഞത്. “ഇന്നലെ രാത്രി ഞാൻ സിനിമ കണ്ടു. അത് അതിശയകരമായിരുന്നു. ആനി ഹാത്ത്വേ…

Read More

അന്ന് നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്‌നം

ഈ വാര്‍ഷികം വെറുമൊരു ഡേറ്റല്ല ചീരു… അതൊരു വികാരമാണ്. നിന്‍റെയും എന്‍റെയും സ്വപ്നങ്ങള്‍ ഇനി വേറെയല്ലെന്നും നമ്മള്‍ ഒന്നാണെന്നും നമ്മള്‍ തീരുമാനിച്ച ദിവസം. ഞാന്‍ വയ്ക്കുന്ന ഓരോ ചുവടിലും നിന്നെ സാന്നിധ്യം ഞാന്‍ അറിയുന്നു. നീ ദൈവത്തോട് കൂടുതല്‍ അടുത്തിരിക്കുന്നതുപോലെ, ഞാന്‍ നിങ്ങളോട് അടുത്തിരിക്കുന്നു, എന്നിലൂടെ നീ ജീവിക്കുന്നു, വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീ എന്നിലുണ്ട്. നീ അദ്ദേഹത്തെ അത്രമാത്രം ആരാധിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ ദൈവത്തെ കാണാന്‍ നീ എന്നെ പ്രേരിപ്പിച്ചു. ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ. അന്ന് നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്‌നം ഇന്ന് പ്രാവര്‍ത്തികമാകാന്‍ പോകുകയാണ്. കാരണം ഈ വിജയം, ഈ നാഴികക്കല്ല്, ഈ സിനിമ.. നിങ്ങളുടേതാണ്. വിവാഹവാര്‍ഷികാശംസകള്‍, എന്‍റെ ബേബിമ. -മേഘ്ന രാജ്

Read More

“ലൗ ആൻഡ് യു’ ചിത്രീകരണം പൂർത്തിയായി

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിന്‍റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ലൗ ആൻഡ് യു’. ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ കൺവൻഷൻ സെന്‍ററിൽ നടന്ന പാക്കപ്പ് പാർട്ടി ചടങ്ങിൽ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് പ്രകാശന കർമവും ന‌ടന്നു.അസീസീയ കൺവൻഷൻ സെന്‍റർ ചെയമാൻ പി.എൻ. അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ പ്രകാശനവും പിആർഒ-എ.എസ്. ദിനേശ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രകാശനവും നടൻ ബാലു വർഗീസ് ഓഡിയോ ലോഞ്ച് കർമവും നിർവഹിച്ചു. ആർച്ച, അയന ആന്‍റണി, ജിജോ ജോർജ്, ശിവാഞ്ജന, സുമേഷ് ഭാസ്കർ, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ…

Read More

വിജയ്‌യുടെ വിജയത്തിൽ വിജയാശംസകളുമായി ആരാധകരും സിനിമാതാരങ്ങളും! താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്ന് ഖുശ്ബു സുന്ദർ

2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയ്ക്ക് മിന്നും തുടക്കം. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) 234ൽ 107 സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദിച്ചുയർന്നു. രജനീകാന്ത്, കമൽഹാസൻ, രശ്മിക മന്ദാന, എ.ആർ. റഹ്മാൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ വിജയ്‌യുടെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. വിജയിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്ബു സുന്ദറും ആശംസകൾ നേർന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ സന്തോഷം പങ്കുവച്ചു. തമിഴ്‌നാട്ടിലെ തകർപ്പൻ വിജയത്തിന് എന്‍റെ സഹോദരൻ വിജയിനും ടിവികെയുടെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിങ്ങളെ ഒരു യഥാർത്ഥ ‘ജനനായകൻ’ ആയി കാണാൻ ഞാൻ കാത്തിരിക്കുന്നു. സൂപ്പർസ്റ്റാർ രജനീകാന്ത് കുറിച്ചു: “തമിഴക വെട്രി കഴകം പ്രസിഡന്‍റ് തിരു വിജയിനും പാർട്ടിയംഗങ്ങൾക്കും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് എന്‍റെ അഭിനന്ദനങ്ങൾ.”…

Read More

കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവച്ച് നടി

ഹിന്ദി മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് കൃതിക കമ്ര. ഒരിക്കൽ താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവയ്ക്കുകയാണ് കൃതിക ഇപ്പോള്‍. മോശം സാഹചര്യത്തിന് തൊട്ടരികെയെത്തിയെങ്കിലും ഒന്നും സംഭവിക്കാതെ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് താരം പറയുന്നു. ഒരഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച് പോലുള്ള കാര്യങ്ങൾ സിനിമയിലുണ്ടെന്ന് നേരത്തേ തന്നെ ഞാൻ കേട്ടിരുന്നു. എന്‍റെ മാതാപിതാക്കളും അതേക്കുറിച്ച് പത്രത്തിൽ വായിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന്‍റെ ഭാഗമായി മോശമായ സാഹചര്യത്തിന് തൊട്ടരികിൽ ഞാനെത്തിയിരുന്നു. എന്നാൽ, പരിക്കൊന്നും സംഭവിക്കാതെ ഞാൻ രക്ഷപ്പെടുകയായിരുന്നു. കേവലം ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. ഞാനൊരു മിടുക്കിയായതുകൊണ്ടല്ല അന്ന് രക്ഷപ്പെട്ടത്. ഞാൻ അങ്ങനെയായിരുന്നില്ല. കരിയറിന്‍റെ തുടക്കത്തിൽ വളരെ ചെറുപ്പമായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സിനിമയിലുള്ളവർ സീരിയലിലുള്ളവരെ തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നത്. ആ വേർതിരിവ് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ കാഴ്ചപ്പാടിൽ ടിവിയും സിനിമയും…

Read More

ന‌ടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; കാർ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ച് കയറി അപകടം

പത്തനംതിട്ട: വാഹനാപകടത്തിൽ നടൻ സന്തോഷ് കെ.നായർ വിടവാങ്ങി. ഇന്ന് രാവിലെ ആറരയോടെ അടൂർ ഏനാത്ത് എംസി റോഡിൽ ആണ് സംഭവം. സന്തോഷും ഭാര്യ രാജലക്ഷ്മിയും സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം തെറ്റി എതിരെ വന്ന പാഴ്സൽ ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് പോലീസ് അറിയിച്ചു. ഉടനെ അടൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.രാജലക്ഷ്മിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാഹനമോടിച്ച സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിറ്റായി ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ.

Read More