ജോയ് മാത്യു മോഹൻലാലിനൊപ്പം

മമ്മൂട്ടിയുടെ അങ്കിളിന് ശേഷം മോഹൻലാലിനൊപ്പം കൂട്ടുകൂടാൻ ഒരുങ്ങുകയാണ് ജോയ് മാത്യുവെന്ന് വാർത്തകൾ. പക്ഷേ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജോയ് മാത്യുവിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ചിത്രം സംവിധാനം ചെയ്യുകയാണോ അതോ തിരക്കഥ മാത്രമാണോ ഒരുക്കുന്നതെന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്നാർ പശ്ചാത്തലത്തിൽ‌ വരുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ച വിവരം ജോയ് മാത്യു ഉടൻ പുറത്തുവിടുമെന്നുള്ള വിശ്വാസത്തിലാണ് മോഹൻലാലിന്‍റെ ആരാധകർ.

Read More

സോനം കപൂർ വിവാഹിതയായി

ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി. ബിസിനസ്കാരനായ ആനന്ദ് അഹൂജയാണ് വരൻ. ബാന്ദ്രയിലെ ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽ വച്ച് സിഖ് മതാചാര പ്രകാരം നടന്ന ചടങ്ങിൽ ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജാക്വിലിൻ ഫെർണാഡസ്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, കരീഷ്മ കപൂർ തുടങ്ങിയ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

ഡേറ്റിംഗിലാണോ ? രണ്‍ബീറിനും ആലിയയ്ക്കും പിന്നാലെ…

ബോളിവുഡിലെ ചോക്ലേറ്റ് നായകൻ രണ്‍ബീർ കപൂറും യുവസുന്ദരി ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ബൾഗേറിയയിൽവച്ച് പൂർത്തിയായി. സൂപ്പർതാരം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. വരുന്ന ഓഗസ്റ്റ് 15ന് ചിത്രം പ്രദർശനത്തിനെത്തും. ഈ ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങിയതോടെ പപ്പരാസികൾ രണ്‍ബീറിനും ആലിയയ്ക്കും പിന്നാലെ കൂടിയിരിക്കുകയാണ്. ഇരുവരും തമ്മിൽ ഡേറ്റിംഗിലാണെന്നാണ് പപ്പരാസികൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ സോയ അക്തറിന്‍റെ വീട്ടിൽനടന്ന പാർട്ടിയിൽ പങ്കെടുത്ത് ഇരുവരും പുറത്തുപോയത് ഒരു കാറിലാണത്രേ. ഇതു മാത്രമല്ല, ഇരുവരെയും ഇപ്പോൾ പല സ്ഥലത്തുംവച്ച് ഒരുമിച്ച് കാണുന്നുണ്ടത്രേ. പോരേ, പൊടിപൂരം. എന്നാൽ അടുത്തിടെ ഈ ഗോസിപ്പുമായി ബന്ധപ്പെട്ട് ആലിയയോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തങ്ങൾനല്ല സുഹൃത്തുക്കൾ ആണെന്നായിരുന്നു ആലിയയയുടെ മറുപടി. അതേസമയം ഡേറ്റിംഗ് ഗോസിപ്പ് സത്യമാണെന്നോ അസത്യമാണെന്നോ താരം പറഞ്ഞില്ല. ഇതോടെ തങ്ങൾ…

Read More

40 ദിവസം നൽകി, 65 കോടി വാങ്ങി

സ്റ്റൈൽ മന്നൻ രജനീകാന്ത് പുതിയ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം 65കോടി രൂപ. സണ്‍ പിക്ചേഴ്സ് നിർമിച്ച് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിനുവേണ്ടിയാണ് രജനീകാന്ത് ഉയർന്ന പ്രതിഫലം വാങ്ങുന്നത്. 40 ദിവസമാണ് ചിത്രത്തിനുവേണ്ടി രജനീകാന്ത് അനുവദിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ പ്രധാന പ്രത്യേകതകളിൽ ഒന്ന് വിജയ് സേതുപതി വില്ലൻ വേഷത്തിൽ അഭിനയിക്കാനെത്തുന്നു എന്നതാണ്. അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീത സംവിധാനം. ഈ വർഷം അവസാനം ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. രജനീകാന്തിന്‍റെ പ്രദർശനത്തിനെത്തുന്ന ഏറ്റവും പുതിയ ചിത്രം കാലാ ആണ്. ഇതിനുശേഷം 2.0 പ്രദർശനത്തിനെത്തും. ഇതിനും ശേഷമായിരിക്കും കാർത്തിക് സുബ്ബരാജിന്‍റെ ചിത്രം പ്രദർശനത്തിനെത്തുക.

Read More

വിക്രം രണ്ടും കൽപ്പിച്ചാണ്

കർണനാകാൻ തടിവയ്ക്കാൻ ഒരുങ്ങുകയാണ് വിക്രം. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി എന്തിനും റെഡിയാകാറുള്ള വിക്രത്തിന്‍റെ പല രൂപമാറ്റങ്ങളും ഇതിനോടകം പ്രേക്ഷകർ കണ്ടതാണ്. ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ‌ കർണയ്ക്കുവേണ്ടിയാണ് താരം വണ്ണം വയ്ക്കാൻ‌ ഒരുങ്ങുന്നത്. ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് വേണ്ടി ശരീരം അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് താരം. ഇത് സംബന്ധിച്ച ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.

Read More

ഓട്ടർഷയിലെ ഓട്ടോറിക്ഷ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ

അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് ഒരുക്കുന്ന ഓട്ടർഷയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി അനുശ്രി ഓട്ടോ റിക്ഷ ഓടിക്കുവാൻ പഠിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലായിമാറിയിരുന്നു. ഇപ്പൊഴിതാ അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്നത് ചിത്രീകരിക്കുവാൻ ഓട്ടോ ഒരുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയായുടെ കൈയ്യടി നേടിയെടുക്കുകയാണ്. നടൻ പൃഥ്വിരാജാണ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി യന്ത്രങ്ങളുടെ സഹായത്തോടെ ഓട്ടോയിൽ കാമറ സഞ്ജീകരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ജയരാജ് മിത്ര തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കും.

Read More

ബോളിവുഡിൽ ഒരു വനിതാ സെലിബ്രിറ്റി ക്രിക്കറ്റ് ടീം ഉണ്ടായാൽ അനുഷ്ക ശർമ ക്യാപ്റ്റൻ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ഏറ്റവും പകിട്ടേകുന്ന ഘടകങ്ങളിലൊന്നാണ് സെലിബ്രിറ്റികൾ. ഷാരൂഖ് ഖാൻ, പ്രീതി സിന്‍റ തുടങ്ങിയവർക്ക് ടീമുകൾ സ്വന്തമായുള്ളപ്പോൾ‌ ഭർത്താവ് വിരാട് കൊഹ്‌ലിക്കൊപ്പം അനുഷ്ക ശർമ സ്റ്റേഡിയത്തിലെ നിറസാന്നിധ്യമാണ്. റിലീസിനൊരുങ്ങുന്ന റാസി എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികളുമായി ബ്രെറ്റ് ലീ, ഇർഫാൻ പഠാൻ എന്നിവർക്കൊപ്പം ആലിയയും ഇപ്പോൾ സ്റ്റേഡിയത്തിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങൾക്കായി ഒരു വനിതാ ക്രിക്കറ്റ് ടീം രൂപപ്പെടുത്തിയാൽ ആരൊക്കെ തെരഞ്ഞെടുക്കപ്പെടുമെന്നു ചോദിച്ചാൽ ആലിയ പറയും, അനുഷ്ക ശർമയ്ക്ക് നല്ലൊരു ക്യാപ്റ്റനാകാൻ കഴിയും. ഇതു കൂടാതെ കങ്കണ റണാവത്ത് മികച്ച ഓൾ റൗണ്ടറും കത്രീന കൈഫ് കീ ഫീൽഡറുമാകും. ടീമിനൊരു പേരും ആലിയ നിർദേശിച്ചു “ചാൻ മുൽഗി’ (മറാത്തിയിൽ “ഗുഡ് ഗേൾസ്’ എന്നർഥം). ഈ മാസം 11ന് പ്രദർശനത്തിനെത്തുന്ന റാസി നിർമിച്ചിരിക്കുന്നത് ജുംഗ്ലീ പിക്ചേഴ്സും ധർമ പ്രൊഡ‌ക‌്ഷൻസും ചേർന്നാണ്.

Read More

കാമുകിയിൽ അച്ചാമ്മയായി അപർണ ബാലമുരളി

എസ് ബിജു ഒരുക്കുന്ന കാമുകി എന്ന ചിത്രത്തിൽ അപര്‍ണ ബാലമുരളി അച്ചാമ്മ എന്ന കഥാപാത്രമായി എത്തുന്നു. കോളജ് വിദ്യാർഥിനിയാണ് അച്ചാമ്മ. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് കാമുകിയിലെ നായകന്‍. പ്രായം കൊണ്ടും സ്വഭാവം കൊണ്ടും താനുമായി ഏറെ ഇണങ്ങുന്ന കഥാപാത്രമാണ് അച്ചാമ്മ എന്നാണ് അപര്‍ണ പറയുന്നത്. അച്ചാമ്മയ്ക്കൊപ്പം കോളജിൽ പഠിക്കുന്ന അന്ധനായ ഹരി എന്ന വിദ്യാര്‍ഥിയെയാണ് അസ്‌കര്‍ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read More

മാമാങ്കത്തിൽ അരവിന്ദ് സ്വാമിയും

ചരിത്രം പശ്ചാത്തലമായി മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയും. 10ന് കൊച്ചിയിൽ ആരംഭിക്കുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിൽ അരവിന്ദ് സ്വാമിയും പങ്കെടുക്കും. മമ്മൂട്ടിക്കൊപ്പം അരവിന്ദ് സ്വാമിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും മാമാങ്കം. അരവിന്ദ് സ്വാമിയുടെ ആദ്യചിത്രമായ ദളപതി മമ്മൂട്ടിക്കൊപ്പമായിരുന്നു. മാമാങ്കത്തിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തപ്പറ്റി കൂടുൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയാവുന്നത് ഹിന്ദി താരം പ്രാചി ദേശായിയാണ്. നീരജ് മാധവ് , ധ്രുവൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

കുഞ്ഞിക്കായുടെ കുഞ്ഞുമാലാഖയ്ക്ക് ഒന്നാം പിറന്നാൾ

ദുൽഖർ സൽമാൻ- അമാൽ ദന്പതികളുടെ മകൾ മറിയക്ക് ഒന്നാം പിറന്നാൾ. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് ദുൽഖർ സൽമാൻ തന്നെയാണ് ഇത് അറിയിച്ചത്. “ഞങ്ങളുടെ ജീവിതത്തിലെ സ്നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. നിനക്ക് ഒരു വയസ് ആയെന്ന് വിശ്വസിക്കുവാൻ ആകുന്നില്ല. നീ ഞങ്ങൾക്കു കിട്ടിയ വലിയ അനുഗ്രഹമാണ്. ഇതിനോടകം തന്നെ നീ വലിയ ആളായി മാറിയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്’. ഫേസ്ബുക്കിൽ മറിയക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.

Read More