മേഘ്ന നായിഡുവിനെ പറ്റിച്ചു

നടി മേഘ്ന നായിഡുവിനെ രണ്ടുപേർ‌ പറ്റിച്ചത്രേ. നടി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിൽ തന്‍റെ അപ്പാർട്ട്മെന്‍റിൽ വാടകയ്ക്കു താമസിച്ചിരുന്ന ദന്പതികൾ തന്നെ പറ്റിച്ച വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലുമുള്ള സിനിമാപ്രേമികൾക്ക് ഐറ്റം ഡാൻസുകളിലൂടെ പരിചിതയായ നടിയാണ് മേഘ്ന നായിഡു. മേഘ്നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപ്പാർട്ട്മെന്‍റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദന്പതികൾ വീട്ടിലുള്ള സകലസാമഗ്രികളും അടിച്ചുമാറ്റിയെന്നാണ് നടി ആരോപിക്കുന്നത്. മാത്രമല്ല ഇവർ വാടകയും നൽകിയില്ല. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന ദമ്പതികൾ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തത്. മേഘ്നയുടെ സഹായിയായ യുവതിയാണ് ഈ അപ്പാർട്ട്മെന്റ് നടത്തിയിരുന്നത്. വീട്ടിലുള്ള സകല സാമഗ്രികളും ദന്പതികൾ കടത്തിയത്രേ. ചെരുപ്പും ഷൂസും ബാഗും സ്പീക്കറും എന്നുവേണ്ട അടിവസ്ത്രവും സോക്സും വരെ കൊണ്ടുപോയെന്നാണ് നടി പറയുന്നത്. കൂടാതെ വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു. നടിയുടെ സഹായിയായ യുവതിയുടെ മകളെ ന്യൂസിലൻഡിന് കൊണ്ടുപോകാമെന്നു പറഞ്ഞു…

Read More

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും..! തൃഷ ഇടിച്ചുനിരപ്പാക്കും..

തൃഷയുടെ ബോക്സിംഗ് പരിശീലനത്തെക്കുറിച്ചാണ് തമിഴകത്തെ ഇപ്പോഴത്തെ സംസാരം. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും തനിക്ക് ബോക്സിംഗ് ഉപകാരപ്പെടുമെന്നാണ് താരത്തിന്‍റെ വിശ്വാസം. സുഹൃത്തിനൊപ്പം ബോക്സിംഗ് പരിശീലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോ കണ്ടത്. ഇതോടെ വീഡിയോ വൈറലായി. എന്തായാലും തൃഷയുടെ ബോക്സിംഗ് പരിശീലനത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴകം. അതേസമയം, പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ബോക്സിംഗ് പരിശീലനം എന്നും പറഞ്ഞു കേൾക്കുന്നു. തെന്നിന്ത്യക്കാരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് തൃഷ. നീണ്ട പതിനഞ്ചുവർഷക്കാലത്തെ അഭിനയജീവിതത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മികച്ച അഭിനയം കാഴ്ചവയ്ക്കാൻ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചലച്ചിത്രമേഖലയിൽ സജീവമായിരിക്കുകയാണ് താരം ഇപ്പോൾ. തൃഷ ആദ്യമായി മലയാളത്തിലേക്ക് എത്തിയ ശ്യാമപ്രസാദ് ചിത്രം ഹെയ് ജൂഡ് തിയറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. മോഹിനി, ഗർജാനായി, സതുരംഗ വേട്ടൈ 2 തുടങ്ങിയവയാണ്…

Read More

അമീഷയുടെ ഫോട്ടോയ്ക്കു ട്രോളോടു ട്രോൾ..!

നടിമാർ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് സർവസാധാരണമാണ്. എന്നാൽ അത് പ്രേക്ഷകരെ ചൊടിപ്പിച്ചാലോ‍? നടി അമീഷയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കെതിരേയാണ് വിമർശനങ്ങൾ ഉയരുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് നേരേ ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിനെതിരേ തലങ്ങും വിലങ്ങും സോഷ്യൽ മീഡിയയിൽ ട്രോളുകയാണ്. താരത്തിനു നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആന്‍റി എന്ന വിളിയും കാണാനാവും. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതിനെതിരെയാണ് ആരാധകർ ശകാരവർഷം നടത്തുന്നത്. മാന്യതയോടെ വസ്ത്രം ധരിക്കണമെന്ന് ആരാധകർ താരത്തിനോട് പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്പോഴും താരം ഇതുവരെ ഇതിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല. ഫോട്ടോസിന് പകരം ഫോട്ടോ ഷൂട്ടിന്‍റെ വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിങ്ങൾ എന്തു വേണേലും പറഞ്ഞോളു, എനിക്കൊരു പ്രശ്നവും ഇല്ലായെന്ന മട്ടിലാണ് താരത്തിന്‍റെ പോക്ക്.

Read More

വിവാഹത്തെക്കുറിച്ച് സൽമാനുമുണ്ട് സങ്കൽപ്പങ്ങൾ

ഗോസിപ്പ് കോളങ്ങളിൽ ഇടയ്ക്കിടെ വന്നു പോകുന്ന താരമാണ് സൽമാൻ ഖാൻ. സൽമാനെ ചുറ്റിപ്പറ്റിയുള്ള പ്രണയ വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ലൂലിയ വന്തൂരി താരത്തിന്‍റെ പുതിയ കാമുകിയാണെന്നുള്ള വാർത്തകൾ ചൂടുപിടിച്ച് നിൽക്കുന്പോൾ സൽമാൻ തന്‍റെ വിവാഹ സങ്കൽപ്പത്തക്കുറിച്ച് തുറന്നടിച്ചു. ആർഭാട വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ താൻ ഒരുക്കമല്ലെന്നും കല്യാണത്തിന് പണം ചോദിച്ച് വരുന്നവരെ ഒരിക്കലും താൻ പ്രോത്സാഹിപ്പിക്കില്ലെന്നും താരം പറഞ്ഞു. വിവാഹം വലിയ സംഭവമാണോ..‍‍? ഒരാളുടെ കൂടെ ജീവിക്കാൻ കോടികൾ ചെലവാക്കണോ… തന്‍റെ കൈയിൽ അതിനുള്ള പണം ഇല്ലെന്നും അതുകൊണ്ടാണ് താൻ ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നതെന്നും സൽമാൻ തുറന്നടിച്ചു. ഒരു ബോളിവുഡ് ചടങ്ങിൽ വച്ചായിരുന്നു താരത്തിന്‍റെ തുറന്നു പറച്ചിൽ.

Read More

ദുൽഖറിന് ചുറ്റും മുന്നൂറ് ആരാധികമാർ

ദുൽഖർ സൽമാൻ ഈ വർഷം ബോളിവുഡിലേക്ക് ചുവടു വയ്ക്കുകയാണ്. കർവാൻ എന്നാണ് ചിത്രത്തിന്‍റെ പേര്. ഈ സിനിമയുടെ ലൊക്കേഷനിൽ താരത്തെ കാണാൻ മുന്നൂറോളം ആരാധികമാർ എത്തി. ഊട്ടിയിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് താരത്തെ ആരാധികമാർ പൊതിഞ്ഞത്. ചിത്രത്തിന്‍റെ സംവിധായകനാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ദുൽഖറിനെ തേടിയെത്തിയ ആരാധികമാർ ഇർഫാൻ ഖാനെ കാണാനും ബഹളം വച്ചു. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

Read More

ബിഗ് ബിയുടെ മനസിൽ തോന്നിയ ആ ഭയം ശ്രീദേവിയുടെ മരണമായിരുന്നോ?

ശ്രീദേവിയുടെ മരണമറിഞ്ഞുള്ള ഞെട്ടലിൽ നിന്നും ഇന്ത്യൻ സിനിമയും ആരാധകരും ഇതുവരെ വിമുക്തരായിട്ടില്ല. എന്നാൽ ഇപ്പോൾ അതിനേക്കാളേറെ ഏവരെയും അന്പരപ്പിക്കുകയാണ് ബോളിവുഡ് രാജാവ് ബിഗ് ബി പങ്കുവെച്ച ഒരു ട്വീറ്റ്. ’എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നതു പോലെ. ഭയമാകുന്നു’. എന്നാണ് അദ്ദേഹത്തിന്‍റെ കുറിപ്പിൽ എഴുതിയിരുന്നത്. ഇത് ട്വീറ്റ് ചെയ്ത് ഏകദേശം ഇരുപത് മിനിട്ടുകൾക്കു ശേഷമാണ് ശ്രീദേവിയുടെ മരണം ഏവരുടെയും കാതിൽ തീമഴയായി പെയ്തിറങ്ങിയത്.അമിതാഭ് ബച്ചന്‍റെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിച്ചതാണ് ഈ തിരിച്ചറിവിന്‍റെ കാരണമെന്നാണ് പിന്നീട് അദ്ദേഹത്തിന്‍റെ കുറിപ്പിനു താഴെയുണ്ടായ ചർച്ച.സൂപ്പർ ഹിറ്റ് ചിത്രം “ഖുദാ ഗവാ’ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ അമിതാഭ് ബച്ചനും ശ്രീദേവിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Read More

അങ്കം തുടങ്ങി..! ഇതിഹാസപുരുഷന്മാരായി സൂപ്പർതാരങ്ങൾ

മലയാളത്തിന്‍റെ താരരാജാക്കന്മാർ ഇരുവരും ഇതിഹാസ പുരുഷന്മാരായി എത്താനുള്ള അങ്കം തുടങ്ങിക്കഴിഞ്ഞു. വന്പൻ ബജറ്റിൽ വലിയ താരനിരയിലൊരുങ്ങുന്ന രണ്ടു ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്. നവാഗതനായ സജീവ് എസ്. പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ ചാവേറായി പൊരുതി മരിക്കാൻ വിധിക്കപ്പെട്ട യോദ്ധാവായാണ് മമ്മൂട്ടി എത്തുന്നത്. അതേസമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കി എന്ന നന്മയുള്ള കള്ളന്‍റെ വേഷത്തിലൂടെ മോഹൻലാലും വെള്ളിത്തിരയിലെത്തുകയാണ്. ഇരുവരുടേയും നടനമാന്ത്രികതയ്ക്കൊപ്പം സാങ്കേതികവിദ്യയുടെ പുത്തൻ വാതായനങ്ങൾ കൂടി തുറക്കുന്പോൾ ഇരുചിത്രങ്ങളും മലയാള സിനിമയിൽ ചരിത്രംകുറിക്കുമെന്ന് ഉറപ്പ്. തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലുള്ള ചിത്രങ്ങളിലാണ് ഇരുവരും എത്തിയിരിക്കുന്നത്. മംഗലാപുരത്താണു രണ്ടു സിനിമക ളുടെയും ചിത്രീകരണം. നാവാമണപ്പുറത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്ന മാമാങ്കവും അവിടെ വീരമൃത്യുവരിച്ച ചാവേറുകളുടേയും കഥയെ പുനരാവിഷ്കരിക്കുകയാണ് മാമാങ്കം എന്ന സിനിമ. മാമാങ്കം നടത്തിപ്പോന്നിരുന്ന വള്ളുവക്കോനാതിരിയുടെ അവകാശം കോഴിക്കോട്…

Read More

രമ്യാ കൃഷ്ണൻ വീണ്ടും മലയാളത്തിൽ

മോഹൻലാലിന്‍റെ നായികയായി രമ്യാ കൃഷ്ണൻ വീണ്ടും മലയാള സിനിമാ ലോകത്തേക്ക് എത്തുന്നു. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രമ്യ നായികയായി എത്തുന്നത്. മോഹൻലാലിനൊപ്പം ഒന്നാമനിലാണ് രമ്യ അവസാനമായി അഭിനയിച്ചത്. ആടു പുലിയാട്ടമാണ് മലയാളത്തിൽ രമ്യയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഏപ്രിൽ അവസാനത്തോടെ ഭദ്രൻ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സിദ്ദിഖും ശരത്കുമാറും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കെയെന്നുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

Read More

വിദ്യാബാലന്‍റെ കഥാപാത്രം ജ്യോതികയ്ക്ക്

ബോളിവുഡിലെ സൂപ്പർ ചിത്രം തുമാരിസുലു തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. 2017ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിദ്യാ ബാലനായിരുന്നു നായികയായി അഭിനയിച്ചിരുന്നത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്പോൾ വിദ്യാ ബാലന്‍റെ വേഷം ജ്യോതിക അഭിനയിക്കും. പൃഥ്വിരാജിനെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മൊഴി സംവിധാനം ചെയ്ത രാധാ മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് അറിയുന്നത്.വിദ്യാ ബാലൻ അവതരിപ്പിച്ച കഥാപാത്രം ജ്യോതികയ്ക്ക് ഇഷ്ടപ്പെട്ടെന്നും ചിത്രത്തക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണെന്നും തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് കേൾക്കുന്നുണ്ട്. വീട്ടമ്മയായ സുലോചന ദുബേ എന്ന കഥാപാത്രത്തെയാണ് തുമാരിസുലുവിൽ വിദ്യാ ബാലൻ അവതരിപ്പിച്ചത്. ബോക്സോഫീസിൽ മികച്ച പ്രകടനം നേടിയ ചിത്രം ഒട്ടേറെ അവാർഡുകൾക്കുംഅർഹത നേടി. അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ജ്യോതിക 2015ലാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചുവരവിന് ശേഷമുള്ള ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രമായ നചിയാർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് വേഷത്തിലാണ് ജ്യോതിക ചിത്രത്തിൽ അഭിനയിച്ചത്. മണിരത്നത്തിന്‍റെ ഏറ്റവും പുതിയ…

Read More

കീർത്തിയുടെ മേക്കപ്പ്! സിനിമയുടെ അണിയറക്കാർക്ക് തലവേദന

തമിഴിൽ തിരക്കേറിയ നടിയായി മാറിക്കൊണ്ടിരിക്കുന്ന കീർത്തി സുരേഷിനെതിരേ പുതിയ ഗോസിപ്പ്. ഷൂട്ടിംഗ് സെറ്റിലെത്തിയാൽ പിന്നെ മേക്കപ്പിനായി നടി മണിക്കൂറുകൾ ചെലവാക്കുന്നുണ്ടെന്നാണ് പുതിയ വാർത്ത. തെലുങ്ക് മാധ്യമങ്ങളാണ് കീർത്തിക്കെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സിനിമയുടെ അണിയറക്കാർക്ക് തലവേദനയായിരിക്കുകയാണെന്നാണ് പറയുന്നത്. പലതവണ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കീർത്തി കാര്യമാക്കുന്നില്ലത്രേ. എന്തായാലും കീർത്തിക്ക് സിനിമകൾക്ക് പഞ്ഞമില്ല. പുറത്തിറങ്ങാനിരിക്കുന്ന സാമി 2, സണ്ടക്കോഴി 2 എന്നിവയാണ് കീർത്തി നായികയാകുന്ന പുതിയ ചിത്രങ്ങൾ.

Read More