‘കുട്ടിക്കാലം മുതൽ അഭിനയിക്കുന്നതുകൊണ്ടു സിനിമ സീരിയസ് ബിസിനസാണ്, 24 വർഷമായി ഈ ഇൻഡസ്ട്രിയിലുണ്ട്’: ശാലിൻ സോയ

കുട്ടിക്കാലം മുതൽ അഭിനയിക്കുന്നതുകൊണ്ടുതന്നെ സിനിമ തനിക്കൊരു സീരിയസ് ബിസിനസാണെന്ന് ശാലിൻ സോയ. നൂറല്ല എന്‍റെ അ‍ഞ്ഞൂറ് ശതമാനവും കൊടുത്താണ് ഞാൻ വർക്ക് ചെയ്യുന്നതും. 24 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. അതൊരു തമാശയല്ലല്ലോ. 10 വർഷമായി സംവിധാനം ചെയ്യാനാണ് ട്രൈ ചെയ്യുന്നത്. എട്ടു ഷോർട്ട് ഫിലിമുകളും ഒരു സിനിമയും ചെയ്തു. ഇപ്പോൾ പുതിയ ഫീച്ചർ ഫിലിം ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായി പലരേയും അപ്രോച്ച് ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന് ഒരു കാരണം കുക്ക് വിത്ത് കോമാളിയിലെ എന്‍റെ ഇമേജാണ്. പിന്നീടു സംസാരിച്ച് കൺവിൻസ് ചെയ്തു കഴിയുമ്പോൾ സംവിധാനത്തിൽ ഞാൻ സീരിയസാണെന്ന് അവർക്ക് മനസിലാകും. വളരെ ട്രിക്കി ജോബാണ് സംവിധാനം. പക്ഷേ, എനിക്കത് ഇഷ്ടമാണ് എന്ന് ശാലിൻ സോയ പറഞ്ഞു.

Read More

ഒടിയന്‍റെ കഥ പറയുന്ന ഒടിയങ്കം 19ന് തിയറ്ററുകളിൽ

ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്‍റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമിച്ച് സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒടിയങ്കം. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്‍റെ പിറവിയെ ആസ്പദമാക്കിയാണ് ഒടിയങ്കത്തിന്‍റെ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒടിയങ്കം 19ന് പ്രദർശനത്തിനെത്തുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണു വരികൾ. സംഗീതം- റിജോഷ്, എഡിറ്റിംഗ്- ജിതിൻ ഡി കെ, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ഷെയ്ഖ്…

Read More

ഹൃദയപൂർവം സിനിമയ്ക്കു പേരിട്ടത് മോഹൻലാൽ: സത്യൻ അന്തിക്കാട്

ഹൃദയപൂർവം സിനിമയ്ക്കു പേരിട്ടത് മോഹൻലാൽ ആണ്. അമാനുഷികനല്ലാത്ത സാധാരണക്കാരനായ ഒരാളുടെ കഥ എന്നാണ് മോഹൻലാലിനോട് പറഞ്ഞിരുന്നതെന്ന് സത്യൻ അന്തിക്കാട്. ഒരവാർഡ് നൈറ്റിൽ മോഹൻലാലും ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് എന്താണു കഥ എന്ന് മോഹൻലാൽ ചോദിച്ചു. ആ കാരക്ടറിനെ കുറിച്ചും രൂപവും പറഞ്ഞു കൊടുത്തു. കുറച്ചുകഴിഞ്ഞ് മോഹൻലാൽ തോളിൽ കൈയിട്ട് എന്‍റെ ചെവിയിൽ പറഞ്ഞു. നമുക്ക് ഇതിന് ഹൃദയപൂർവം എന്ന് പേരിട്ടാലോ എന്ന്. ആ ടൈറ്റിൽ എഴുതിയതും മോഹൻലാൽ ആണ് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

Read More

സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച് നടി ഐശ്വര്യലക്ഷ്മി. സഹായിക്കുമെന്നു കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ നിലനില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ അത് തന്‍റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്താണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ “സോഷ്യല്‍മീഡിയില്‍ ഇല്ല’ എന്ന് ബയോയും മാറ്റി. ഐശ്വര്യ ലക്ഷ്മി പങ്കുവച്ച കുറിപ്പ് ഇങ്ങനെ…“എന്‍റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിചാരിച്ചു. പക്ഷ,േ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ആ സംഗതി എങ്ങനെയോ എല്ലാ പരിധികളും ലംഘിച്ച്…

Read More

ഞങ്ങളുടെ മൂല്യബോധം ഒരുപോലെയാണ്: ഭർത്താവിനെക്കുറിച്ച് അഭിരാമി പറഞ്ഞവാക്കുകൾ വൈറൽ

രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്‍റെ പേര്. സ്കൂൾ കാലത്ത് തുടങ്ങിയ പ്രണയമാണിത്. ഹൈസ്കൂളിൽ വച്ചാണ് ഞങ്ങൾ‍ കണ്ടത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. എനിക്കും ഇഷ്ടമുണ്ടായിരുന്നു. അതിന് ശേഷം ഞാൻ അഭിനയിക്കാൻ പോയി. അത് മാച്ച് ചെയ്യാൻ അദ്ദേഹവും ശ്രമിച്ചു. പക്ഷേ, ഞാൻ തിരക്കിലായിരുന്നു. അതോടെ ബന്ധം വേണ്ടെന്നുവച്ച് ഞങ്ങൾ പിരിഞ്ഞു. പിന്നീട് വീണ്ടും യുഎസിൽ വച്ച് കണക്‌‌ട് ചെയ്തു. ബെസ്റ്റ് ഫ്രണ്ടായി. അങ്ങനെ വീണ്ടും ഇഷ്ടത്തിലായി. പെട്ടെന്നൊരു നിമിഷം കൊണ്ട് സംഭവിച്ചതല്ല. പതിയെ ആണ് പ്രണയത്തിലായത്. ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരംകാരാണ്. ഒരേ പശ്ചാത്തലത്തിൽ നിന്നുള്ളവർ. ഞങ്ങളുടെ മൂല്യബോധം ഒരുപോലെയാണ്. വ്യക്തികളെന്ന നിലയിൽ വളരാൻ ഞങ്ങൾ പരസ്പരം അനുവദിച്ചു. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നതാണ് എനിക്ക് രാഹുലിൽ ഇഷ്ടപ്പെട്ടത്. രാഹുലിന്‍റെ അമ്മ വളരെ സ്ട്രോംഗാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സയന്‍റിസ്റ്റുകളിൽ ഒരാൾ. ഒപ്പം രാഹുലിന്‍റെ ജീവിതത്തിലെ സ്ട്രോംഗ്…

Read More

അങ്കം അട്ടഹാസത്തിൽ പ്രതീക്ഷയർപ്പിച്ച് കിച്ചു

ട്രിയാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് യുഎസിൽ താമസമാക്കിയിരിക്കുന്ന മലയാളിയായ കിച്ചു. ടെക്സാസിലെ ഡാളസിൽ ബിസിനസുകാരനും ചിത്രത്തിന്‍റെ നിർമാതാക്കളിലൊരാളുമായ സാമുവൽ മത്തായിയുടെയും മേഴ്സി മത്തായിയുടെയും മകനാണ് പന്ത്രണ്ടാം ക്ലാസുകാരനായ കിച്ചു. ചിത്രത്തിൽ നായികയുടെ അനിയൻ ലുക്ക എന്ന കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്. യുഎസിലെ മലയാളി അസോസിയേഷന്‍റെ പ്രോഗ്രാമുകളിലൂടെയും സംഘാടനത്തിലൂടെയും കിച്ചു വളരെ സജീവമാണ്. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിക്കണമെന്നാണ് കിച്ചുവിന്‍റെ മോഹം. തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം ഉടൻ പ്രദർശനത്തിനെത്തും. പിആർഒ: അജയ് തുണ്ടത്തിൽ.

Read More

മിസ് ഇന്ത്യ മത്സരത്തിൽ സുസ്മിതയ്ക്കും ഐശ്വര്യക്കും തൊട്ടുപിന്നിൽ ഞാനും ഉണ്ടായിരുന്നു: ഓർമകൾ പങ്കുവച്ച് ശ്വേതാ മേനോൻ

മോഡലിംഗിലൂടെ കരിയറിനു തുടക്കം കുറിച്ച് അഭിനയരംഗത്തേക്കു വന്നു മലയാളത്തിലും ഹിന്ദിയിലുമടക്കം പ്രശസ്തി നേടിയെടുത്ത അഭിനേത്രിയാണ് ശ്വേത മേനോന്‍. മലയാളത്തിലാണ് തുടക്കമെങ്കിലും ശ്വേത പിന്നീടു പോയത് ബോളിവുഡിലേക്കാണ്. വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തി സംസ്ഥാന അവാര്‍ഡ് അടക്കം നേടി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം തിളങ്ങിനില്‍ക്കുകയാണ്. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യമുള്ള ശ്വേത മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്‍റ് എന്ന പദവിയും അടുത്തിടെ നേടിയിരുന്നു. അതോടെ വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ താരത്തിന്‍റെ പേര് വീണ്ടും നിറയുകയാണ്. 1994 ല്‍ ഐശ്വര്യ റായ് മിസ് വേൾഡും സുസ്മിത സെൻ മിസ് യൂണിവേഴ്‌സ് പട്ടവും നേടി ആഗോളവേദിയില്‍ ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇവർക്കൊപ്പം മിസ് ഇന്ത്യ മത്സരത്തിൽ മലയാളിയായ ശ്വേത മേനോനും പങ്കെടുത്തിരുന്ന വിവരം പലർക്കുമറിയില്ല. ഇപ്പോഴിതാ ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025 ല്‍ തന്‍റെ സൗന്ദര്യമത്സരങ്ങളുടെ ഓര്‍മകള്‍ പങ്കിടുകയാണ്…

Read More

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പുകേസ് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണു മേല്‍നോട്ട ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്കുമാറും അന്വേഷണസംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഡിജിപിയെ സമീപിച്ചിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന്‍ ഷാഹിറിനെ നേരത്തെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൗബിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതിയുടെ നടപടി ചോദ്യം ചെയ്താണു സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്തു പോകാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

Read More

‘നടി ആക്രമിക്കപ്പെട്ട കേസിൽ ജുഡീഷ്യറിയെ പൂർണമായും വിശ്വസിക്കുന്നു, ആരു ചെയ്താലും അന്വേഷണം നടത്തി തെറ്റു ചെയ്തവനെ ശിക്ഷിക്കണം’: മല്ലിക സുകുമാരൻ

നടി ആക്രമിക്കപ്പെട്ട കേസിൽ പലരുടേയും പേരുകൾ പറയുന്നുണ്ട്. അവരാണ് ഇവരാണ് എന്നൊക്കെ പലരും പറയുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന്. പക്ഷെ ഒരുകാര്യമുണ്ട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തൊരു തെറ്റ് സംഭവിച്ചു. അതെല്ലാവർക്കും അറിയാമെന്ന് മല്ലിക സുകുമാരൻ. ‘എന്‍റെ മരുമകളായ പൂർണിമയൊക്കെ അതിജീവിതയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഈ സംഭവത്തിന് ശേഷം വലിയ സങ്കടമായിരുന്നു, രണ്ട് മൂന്നാല് ദിവസം വീട്ടിൽ ഭയങ്കര വിഷമമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ച കാര്യമാണോയെന്നു ചോദിച്ചപ്പോൾ അവർ പറയുന്നത് കേട്ടാണ് കാര്യമാണെന്നു മനസിലായത്. ഇതു ചെയ്തത് ആരായാലും ശരി, ഞാൻ ഇവിടുത്തെ ജുഡീഷ്യറിയെ പൂർണമായും വിശ്വസിക്കുന്നു. ചുമ്മാ കയറി എല്ലാവരേയും ശിക്ഷിക്കാൻ കോടതിക്കു സാധിക്കില്ല. പക്ഷേ, ഇങ്ങനെയൊരു സംഭവം നടന്നുവെന്നതിനു വ്യക്തമായ തെളിവുണ്ട്. അപ്പോൾ ഇതാരാണു ചെയ്തത്? ആരു ചെയ്താലും അന്വേഷണം നടത്തി തെറ്റു ചെയ്തവനെ ശിക്ഷിക്കണം’ എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

Read More

ജെറിയുടെ ആൺമക്കൾ 19ന് തിയറ്ററുകളിൽ

ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾ എന്ന സിനിമ 19ന് തിയറ്ററുകളിൽ എത്തുന്നു. കേരളത്തിൽ ശ്രീപ്രിയ കംബയൻസ്, ഗൾഫിൽ ഫിലിം മാസ്റ്റർ എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക.ജെറി എന്നൊരു പാവം പ്രവാസി വർഷങ്ങൾക്കു ശേഷം അവധിക്കു വീട്ടിലെത്തിയപ്പോൾ സ്വന്തം ആൺ മക്കളിൽനിന്നും ഭാര്യയിൽനിന്നും അപരിചിതത്വം നേരിടേണ്ടി വരുന്നു. ഇതാണ് ചിത്രത്തിന്‍റെ കഥാതന്തു. ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി. അമ്പു, നീതു ശിവ, ചിത്ര വർമ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു, ഡിഒപി- സുനിൽ പ്രേം, എഡിറ്റർ- കെ. ശ്രീനിവാസ്, സംഗീതം- റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, ചീഫ് അസോസിയേറ്റ്- ഡയറക്ടർ സാജു എഴുപുന്ന, കലാസംവിധാനം. ഷിബുരാജ്…

Read More