ലക്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വസതിക്കുനേരേ വെടിയുതിർത്ത സംഭവത്തില്‍ പിടിയിലായ രണ്ടുപേർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ട രണ്ടുപേരും കുപ്രസിദ്ധ കുറ്റവാളി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. റോഹ്തക്കില്‍ നിന്നുളള രവീന്ദ്ര, സോണിപത് സ്വദേശി അരുണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലോറന്‍സ് ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധമുളള ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് ദിഷയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലെ വീടിനുനേരേ ആക്രമണമുണ്ടായത്. നടിയുടെ സഹോദരി നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. സെപ്റ്റംബര്‍ 12ന് പുലര്‍ച്ചയാണ് ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുളള ദിഷയുടെ വസതിയില്‍ വെടിവയ്പ്പുണ്ടായത്. നടിയുടെ പിതാവ് റിട്ട. പോലീസ് സൂപ്രണ്ട് ജഗദീഷ് സിംഗ് പഠാനി, മാതാവ്, സഹോദരി ഖുഷ്ബു പഠാനി എന്നിവർ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്…
Read MoreCategory: Movies
‘ബോളിവുഡ് സെലിബ്രിറ്റികൾ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്ക്, താനിട്ടപ്പോൾ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെയെന്ന് ദിയ’; വിമർശിച്ച് വ്ലോഗർ ഉണ്ണി
യൂട്യൂബറും ഇൻഫ്ലുവൻസറും കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ്. ദിയയുടെ ഡെലിവറി വീഡിയോ വൈറലായിരുന്നു. എല്ലാ സ്ത്രീകൾക്കും ദിയ പ്രചോദനമാണെന്നാണ് ദിയ കുഞ്ഞിനു ജൻമം നൽകുന്ന വീഡിയോയ്ക്ക് ആളുകളുടെ പ്രതികരണം. എന്നാലിപ്പോൾ ദിയയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബറും സിനിമാ നിരൂപകനു മുൻ ആർജെയുമായ ഉണ്ണി. ദിയ പങ്കുവച്ച വീഡിയോകൾ ഉദാഹരണമായി എടുത്താണ് ഉണ്ണി വിമർശനവുമായി എത്തിയത്. ഒരു വീഡിയോയിൽ ദിയ സ്വയം ചരക്ക് എന്ന് വിശേഷിപ്പിച്ചതാണ് ഉണ്ണിയെ ചൊടിപ്പിച്ചത്. ‘മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് വേണ്ടി ഒരു ബ്ലെയ്സറും ബ്രാലെറ്റുമാണ് ദിയ ധരിച്ചത്. ബോളിവുഡ് സെലിബ്രിറ്റികൾ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്കായിരുന്നുവെന്നും താൻ ഇത് ഇട്ട് കഴിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെ ഉണ്ടാകുമെന്നുമാണ് മെറ്റേണിറ്റി വീഡിയോ പങ്കുവച്ച് ദിയ പറഞ്ഞത്. കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെ പാക്ക് ചെയ്ത് അയക്കുന്നതിനെയാണ് പൊതുവെ ചരക്കെന്ന് പറയുന്നത്. ചരക്കിനോട്…
Read Moreമകന്റെ വരവാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് കുഞ്ചാക്കോ ബോബൻ
ഓട്ടോഗ്രാഫ് ചോദിച്ചുവന്ന ആരാധികയായ പെൺകുട്ടി പ്രിയയെ ജീവിത സഖിയാക്കിയതിനെ കുറിച്ച് പല അവസരത്തിലും കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകൻ വന്നശേഷം ജീവിത്തതിൽ വന്ന മാറ്റങ്ങളെക്കുറിച്ച് താരം പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്. എട്ട് കൊല്ലത്തോളം പ്രണയിച്ചശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. എന്റെ രണ്ടാമത്തെ സിനിമയായ നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുമ്പോൾ പങ്കജ് ഹോട്ടലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. അന്ന് മൊബൈൽ ഫോൺ പോലുള്ളതൊന്നും പ്രചാരത്തിലുള്ള കാലമല്ല. എന്നെ കാണാനും സംസാരിക്കും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനുമായി ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ആളുകൾ വരും. കാമറയുമായിട്ടാണ് വരുന്നത്. ഓട്ടോഗ്രാഫും വാങ്ങിക്കും. അക്കൂട്ടത്തിൽ കുറച്ച് കോളജ് വിദ്യാർഥികളും ഉണ്ടായിരുന്നു. അവരിൽ ഒരാൾ പ്രിയയായിരുന്നു. ആ സമയത്ത് പെട്ടുപോയതാണ്. പ്രിയയുടെ കാര്യത്തിൽ ഫസ്റ്റ് സൈറ്റ് ലവ് ആയിരുന്നു. അന്ന് കുട്ടിയുടെ പേരും വിവരങ്ങളും കണ്ടുപിടിക്കാൻ കഷ്ടപ്പാടായിരുന്നു. എനിക്കുള്ള അരിമണിയിൽ എഴുതിയിരുന്നത് പുള്ളിക്കാരിയുടെ…
Read Moreപുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു: മഹിയാണ് നായകൻ; ചിത്രത്തിന്റെ പൂജ നടത്തി
പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹിയാണ് നായകൻ എന്ന ചിത്രത്തിന്റെ പൂജാ കർമം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടത്തി. പ്രശസ്ത നടൻ ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി. നായർ, ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എസ്എംപി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്.എസ്. പവൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദ് ആറുമുഖൻ നിർവഹിക്കുന്നു. ശ്രേയം ബൈജുവിന്റെ വരികൾക്ക് സുനിൽ ലക്ഷ്മണൻ സംഗീതം പകരുന്നു. കല- റോണി രാജൻ, മേക്കപ്പ്- സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, സ്റ്റിൽസ് -അനിൽ, എഡിറ്റർ- അഭിലാഷ് വിശ്വനാഥ്, പ്രൊഡക്ഷൻ കൺട്രോളർ-…
Read Moreപെണ്ണായതുകൊണ്ട് ഇന്നത് കിട്ടിയില്ലെന്ന് ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടേണ്ടി വന്നിട്ടില്ല: എസ്തർ അനിൽ
ബാലതാരമായി അഭിനയിച്ച് കരിയർ തുടങ്ങിയ എസ്തർ അനിൽ ഇന്ന് മലയാള സിനിമയിലെ യുവ നായിക നടിമാരിൽ ഒരാളാണ്. പഠന സമയത്താണ് അഭിനയത്തിൽ നിന്ന് എസ്തർ അൽപ്പം വിട്ടുനിന്നത്. വയനാട്ടിൽ നിന്നു മലയാള സിനിമയിലേക്ക് എത്തിയ എസ്തറിന്റെ ഉപരിപഠനം ഡൽഹിയിലും ലണ്ടനിലുമെല്ലാമായിട്ടായിരുന്നു. 24 വയസ് മാത്രമെ പ്രായമുള്ളുവെങ്കിലും ഇതിനോടകം ഒറ്റയ്ക്ക് പല രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുകഴിഞ്ഞു എസ്തർ. ചെറുപ്പം മുതൽ എല്ലാത്തിലും ഫ്രീഡം തന്നാണ് മാതാപിതാക്കൾ വളർത്തിയതെന്നും അതിനാൽ ഒരിക്കലും പരാതി പറയേണ്ട സാഹചര്യം വന്നിട്ടില്ലെന്നും നടി പറയുന്നു. ഒരഭിമുഖത്തിലാണ് എസ്തർ ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണായതുകൊണ്ട് ഇന്നത് കിട്ടിയില്ലെന്ന് എനിക്ക് ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടേണ്ടി വന്നിട്ടില്ല. കാരണം അക്കാര്യത്തിൽ എന്നെയും സഹോദരങ്ങളെയും ഏറെ ഈക്വലായാണ് പേരന്റ്സ് വളർത്തിയത്. മാത്രമല്ല ഇക്കാര്യത്തിൽ എന്റെ സഹോദരങ്ങൾക്ക് കിട്ടുന്നതിനേക്കാൾ പ്രിവിലേജസ് എനിക്ക് കിട്ടിയിട്ടുണ്ടെന്നും തോന്നാറുണ്ട്. ചിലപ്പോൾ ഞാൻ ചെറിയ പ്രായത്തിൽ തന്നെ…
Read Moreഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് ഓർമയായി
പ്രോവോ: ഓസ്കർ പുരസ്കാര ജേതാവായ വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. യൂട്ടാ സംസ്ഥാനത്തെ പർവതമേഖലയായ സൺഡാൻസിലെ വീട്ടിലായിരുന്നു അന്ത്യം. 1960കളിൽ സിനിമയിലെത്തിയ റെഡ്ഫോർഡ് വൈകാതെ സൂപ്പർ സ്റ്റാറായി ഉയർന്നു. ലോസ് ആഞ്ചലസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950കളുടെ അവസാനമാണ് അഭിനയരംഗത്തെത്തിയത്. വാർ ഹണ്ട് ആണ് അരങ്ങേറ്റ ചലച്ചിത്രം. ദ സ്റ്റിംഗ്, ബുച്ച് കാസിഡി ആൻഡ് ദ സണ്ഡാൻഡ് കിഡ്, ദ കാൻഡിഡേറ്റ്, ഓൾ ദ പ്രസിഡന്റ്സ് മെൻ, ദ വേ വീ വെയർ എന്നിവയാണ് ശ്രദ്ധേയ ചലച്ചിത്രങ്ങൾ. 1973ൽ ദ സ്റ്റിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു. റെഡ്ഫോർഡ് സംവിധാനം ഓർഡിനറി പീപ്പിൾ എന്ന സിനിമയ്ക്ക് 1980ൽ ഓസ്കർ അവാർഡ് ലഭിച്ചു. മികച്ച സിനിമയായും അതേ വർഷം ഓർഡിനറി പീപ്പിൾ തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓസ്കർ അവാർഡുകളാണ്…
Read Moreആരോ എനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തി, ആത്മഹത്യയ്ക്കു ശ്രമിച്ചത് ഏഴു തവണയെന്ന് മോഹിനി
വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്നു തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും വിഷാദ രോഗിയായി. ഒരു ഘട്ടത്തില്‍ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചു. ഒന്നല്ല, ഏഴു തവണ. ആ സമയത്ത്, ആരോ എനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന് എന്നോടു പറഞ്ഞു. ആദ്യം ഞാനതു ചിരിച്ചുതള്ളി. എന്നാല്‍ പിന്നീട്, എന്തിനാണു ഞാന്‍ ആത്മഹത്യയ്ക്കുവരെ തുനിഞ്ഞതെന്നു ഞാന്‍ അദ്ഭുതപ്പെട്ടു. വിശ്വാസത്തിലൂടെ തിരികെ പോരാടാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ആ തിരിച്ചറിവിനുശേഷമാണ് ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിച്ചു തുടങ്ങിയത്. എനിക്ക് യഥാര്‍ഥത്തില്‍ ശക്തി നല്‍കിയത് എന്റെ ജീസസായിരുന്നു,-മോഹിനി
Read Moreദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിരാശരാകുമെന്ന് ജീത്തു
ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷെ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. -ജീത്തു ജോസഫ്
Read Moreപാതിരാത്രിൽ നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ആത്മീയ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരുമുണ്ട് .തിരക്കഥ- ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്കുശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ,…
Read More“സിനിമയില്ല, ആയിരം കോടി ക്ലബ്ബുമില്ല… എങ്കിലും സന്തോഷവതിയെന്ന് സാമന്ത ’’
സിനിമാ ലോകത്തെ തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി, കൂടുതൽ ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത റൂത്ത് പ്രഭു ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഓരോ സിനിമയുടെയും വിജയപരാജയങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന താരം, ഇന്ന് കരിയറിലെ മത്സരയോട്ടത്തിൽ നിന്ന് സ്വയം പിന്മാറി, മാനസികസംതൃപ്തിക്കു മുൻഗണന നൽകുന്നു. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ 52-ാമത് നാഷണൽ മാനേജ്മെന്റ് കൺവൻഷനിൽ സംസാരിക്കവെയാണു താരം തന്റെ ജീവിതത്തിലെ ഈ പുതിയ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്. “കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമകളിൽ അധികം സജീവമല്ലായിരുന്നിട്ടും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. മുൻപ്, ഓരോ വെള്ളിയാഴ്ചയും എന്റെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിന്റെ സന്തോഷം അടുത്ത ദിവസം തന്നെ മാഞ്ഞുപോകും. എന്നാൽ, ഒരു പരാജയത്തിന്റെ വേദന ഞാൻ ഒരുപാടുകാലം മനസിൽ കൊണ്ടുനടക്കുമായിരുന്നു.…
Read More