മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കര, കടൽ, ആകാശ മാർഗങ്ങളിലൂടെ പരീക്ഷണം നടന്നു. നിരവധി തവണ പരീക്ഷണമുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ പൊടുന്നനെയുള്ള മിസൈൽ പരീക്ഷണമെന്നു പറയുന്നു. മേഖലയിലെ വർധിച്ചുവരുന്ന ഭീഷണികൾ മൂലവും പുതിയ ശത്രുക്കളും മറ്റും വർധിച്ചുവരുന്ന സാഹചര്യത്തിലും റഷ്യ എല്ലാറ്റിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നു മിസൈൽ പരീക്ഷണശേഷം പുടിൻ പറഞ്ഞു.
Read MoreCategory: NRI
ഇസ്രയേലിനു തിരിച്ചടി ആയുധക്കരാർ റദ്ദാക്കി സ്പെയിൻ
മാഡ്രിഡ് (സ്പെയിൻ): ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇസ്രയേൽ ആയുധനിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ സ്പെയിൻ റദ്ദാക്കി. ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9 എംഎം തിരകൾ വാങ്ങാനുള്ള കരാറാണ് സ്പെയിൻ റദ്ദാക്കിയത്. ഇസ്രയേൽ ആയുധ നിർമാണ കമ്പനിയായ ഗാർഡിയൻ ലിമിറ്റഡിൽനിന്നാണ് സ്പെയിനിലെ ആഭ്യന്തര മന്ത്രാലയം ഇത് വാങ്ങാനിരുന്നത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്റെ തീരുമാനം. നേരത്തെ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്പെയിൻ നിർത്തലാക്കിയിരുന്നു.
Read Moreഇസ്രയേൽ സേനയുടെ മനുഷ്യക്കുരുതി തുടരുന്നു: ലബനനിൽ സ്ത്രീകളും കുട്ടികളുമടക്കം 10 പേർ കൂടി കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഇസ്രയേൽ സേനയുടെ മനുഷ്യക്കുരുതി തുടരുന്നു. കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൂടി കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ കുട്ടികളടക്കം 93 പേർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. പലസ്തീൻ ജനത അഭയം തേടിയിരുന്ന അഞ്ചുനിലക്കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങളിൽ 40 പേർ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.
Read Moreഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
ഏതെടുത്താലും ഒപ്പത്തിനൊപ്പം. ദേശീയതലത്തിലും ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും പോരാട്ടം തുല്യം. സുപ്രധാന വിഷയങ്ങളിലും നെടുകെ പിളര്‍പ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന് ദേശീയതലത്തിലുണ്ടായിരുന്ന മെച്ചപ്പെട്ട ലീഡില്‍ ഇടിവ്. എന്നാല്‍, ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ വീണ്ടും നേരിയ മുന്‍തൂക്കം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം അവശേഷിക്കേയുള്ള ചിത്രമാണിത്. ഇനിയുള്ള ഒരാഴ്ച ഇരു സ്ഥാനാര്‍ഥികള്‍ക്കും അതീവ നിര്‍ണായകം. അതേസമയം മിക്ക സംസ്ഥാനങ്ങളിലും മുൻകൂർ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അമേരിക്കയെ ബാധിക്കുന്ന എട്ടു സുപ്രധാന വിഷയങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും നാലുവീതം വിഷയങ്ങളില്‍ മുന്നിലാണ്. സമ്പദ്ഘടന, കുടിയേറ്റം, കുറ്റകൃത്യനിയന്ത്രണം, വിദേശനയം എന്നിവയില്‍ ട്രംപ് മുന്‍തൂക്കം നേടി. അതേസമയം, ആരോഗ്യരംഗം, ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടുന്ന സാമൂഹ്യവിഷയങ്ങള്‍, പരിസ്ഥിതി, വിദ്യാഭ്യാസരംഗം എന്നിവയില്‍ ഹാരിസിനാണ് കൂടുതല്‍ സ്വീകാര്യത. സാമ്പത്തികരംഗമാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. നാണ്യപ്പെരുപ്പം, ഭവനവായ്പ, തൊഴിലില്ലായ്മ തുടങ്ങിയവ എല്ലാവരെയും ബാധിക്കുന്ന…
Read Moreജനനനിരക്ക് കുത്തനെ ഇടിഞ്ഞു; ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടി
ബെയ്ജിംഗ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്ത് 2,74,400 കിന്റർഗാർട്ടണുകൾ ഉണ്ടായിരുന്നത് 2023ൽ 14,808 ആയി കുറഞ്ഞെന്നു ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡാറ്റ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2023ൽ ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് 2023ൽ രേഖപ്പെടുത്തിയത്. ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ പ്രസവസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുതിയ നടപടികൾ അവതരിപ്പിച്ചു. വിവാഹത്തിനും കുട്ടികളെ പ്രസവിക്കുന്നതിനും ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ശിശുപരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ എന്നിവയിൽ പിന്തുണ വിപുലീകരിക്കുക എന്നിവ കേന്ദ്രീകരിച്ചാണ് ഈ നടപടികൾ.
Read Moreഇറാഖിന്റെ വ്യോമാതിർത്തി ഇസ്രയേൽ ലംഘിച്ചു; യുഎന്നിൽ പരാതി
ബാഗ്ദാദ്: ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രയേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു. ഒക്ടോബർ 26ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു. ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായാണ് ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഗുട്ടെറസ്- പുടിൻ കൂടിക്കാഴ്ചയെ വിമർശിച്ച് സെലൻസ്കി
കീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയിലെ കസാൻ നഗരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഗുട്ടെറസ് പങ്കെടുക്കുകയും പുടിനുമായി ഹസ്തദാനം നടത്തുകയും ചെയ്തതാണു സെലൻസ്കിയെ ചൊടിപ്പിച്ചത്. ഇതിലുള്ള പ്രതിഷേധസൂചകമായി യുക്രെയ്ൻ സന്ദർശിക്കാൻ ഗുട്ടെറസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സെലൻസ്കി അനുകൂലിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. യുദ്ധത്തിന്റെ കാരണക്കാരനായ ആളുമായി ഹസ്തദാനം ചെയ്യുകയും ആക്രമണകാരിയായ രാജ്യത്ത് ഒരുദിവസം ചെലവിടുകയും ചെയ്തശേഷം ഗുട്ടെറസിന് യുക്രെയ്നിൽ ആതിഥ്യമരുളുന്നത് ശരിയല്ലെന്നാണ് സെലൻസ്കിയുടെ വക്താവ് അറിയിച്ചത്. അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിനെ ഗുട്ടെറസിന്റെ ഓഫീസ് ന്യായീകരിച്ചു. ആഗോളസഹകരണം ഊട്ടിയുറപ്പിക്കുന്നതിൽ ബ്രിക്സിന്റെ പങ്ക് വലുതായതിനാലാണു ഈ സുപ്രധാന ഉച്ചകോടിയിൽ പങ്കെടുത്തതെന്ന് വക്താവ് വ്യക്തമാക്കി. ഇതിനിടെ ഇന്നലെ യുക്രെയ്നിലെ ആശുപത്രിയിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർ മരിച്ചു. വടക്കൻനഗരമായ…
Read Moreയുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായം 17 ആക്കി
യുഎഇ: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗരപരിധിയിൽ അടിയന്തര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം. അടുത്തവർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നു യുഎഇ മീഡിയാ ഓഫീസ് അറിയിച്ചു. 80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളിൽ കാൽനട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കില്ല. ഇതിന് മേൽപ്പാലങ്ങൾ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും.
Read Moreഇറാൻ തലസ്ഥാനം ഇസ്രയേൽ ആക്രമിച്ചു; ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ, വൻ നാശം
ജറുസലെം: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്നു പുലർച്ചെ ആക്രമണം നടന്നത്. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ വിമാനത്താവളത്തിനടുത്തും സ്ഫോടനം നടന്നു. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്റെ നിരന്തര പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇറാന്റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തിരുന്നു. മിസൈൽ ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള…
Read Moreഅനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ; ഇന്ത്യക്കാർ 90,415
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം പേർ. 2023 സെപ്റ്റംബർ 30 മുതൽ 2024 ഒക്ടോബർ ഒന്നു വരെയുള്ള കണക്കാണിത്. പിടിയിലായവരിൽ 90,415 പേർ ഇന്ത്യക്കാരാണ്. ഇവരിൽ 50 ശതമാനം പേരും ഗുജറാത്തിൽനിന്നുള്ളവർ. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമം നടത്തിയത്. 2023ൽ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായവർ 32 ലക്ഷമായിരുന്നു. ഇതിൽ ഇന്ത്യക്കാരുടെ എണ്ണം 96,917. അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ് നിരീക്ഷണം ശക്തമാക്കി.
Read More