ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പോലീസിന്റെ മൊബൈൽ വാനിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു പോലീസ് ഓഫീസറും ഉൾപ്പെടെ ഒന്പത് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. മസ്തുങ് ജില്ലയിലെ സിവിൽ ഹോസ്പിറ്റൽ ചൗക്കിലെ ഗേൾസ് ഹൈസ്കൂളിന് സമീപം രാവിലെയായിരുന്നു സ്ഫോടനം. സ്കൂൾ വിദ്യാർഥികളുമായെത്തിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണു മരിച്ച കുട്ടികൾ. സ്കൂളിനു സമീപം നിർത്തിയിട്ട ബൈക്കിൽ ഒളിപ്പിച്ച സ്ഫോടക വസ്തു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. വംശീയ ബലൂച് ഭീകരരും താലിബാൻ ഭീകരരും പ്രവിശ്യയിലെ സുരക്ഷാ സേനയെ ആക്രമിക്കാറുണ്ട്. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നു കരുതുന്നു.
Read MoreCategory: NRI
മുൻകാമുകനെ കൊല്ലാൻ സൂപ്പിൽ വിഷം ചേർത്തു, മരിച്ചത് 5 പേർ; പെൺകുട്ടി അറസ്റ്റിൽ
അബുജ(നൈജീരിയ): മുൻകാമുകനോട് പകരം വീട്ടാൻ വേണ്ടി കാമുകി സൂപ്പിൽ വിഷം ചേർത്തു നൽകി. ഈ സൂപ്പ് കുടിച്ച് ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. തന്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. സൂപ്പിൽ വിഷം ചേർത്തത് അറിയാതെ മുൻകാമുകൻ അത് കുടിക്കുകയും കൂടെയുണ്ടായിരുന്ന നാലുപേർക്ക് കൂടി കൊടുക്കുകയുമായിരുന്നുവെന്നാണു കരുതുന്നതെന്നു ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ടുപേർ സഹോദരന്മാരും ബാക്കി മൂന്നു പേർ അവരുടെ സുഹൃത്തുക്കളുമാണ്. ഒരു വീട്ടിലെ മുറിയിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreറെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 14 മരണം; നിരവധിപ്പേർക്കു പരിക്ക്, അപകടം സെർബിയയിൽ
ബെൽഗ്രേഡ്: സെർബിയയിലെ നൊവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണു 14 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി ഇവിക ഡസിക് അറിയിച്ചു. കുറ്റക്കാർക്കെതിരേ കടുത്ത ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് അലക്സാണ്ടർ വുസിക് വ്യക്തമാക്കി. 1964ലാണ് കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചത്. അടുത്തിടെ നവീകരണപ്രവൃത്തികൾ നടത്തിയിരുന്നു.എന്നാൽ തകർന്നുവീണത് പഴയ ഭാഗങ്ങളാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, നവീകരണപ്രവൃത്തികളിൽ സംഭവിച്ച തകരാറാണു കെട്ടിടം തകർന്നുവീഴാൻ കാരണമെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreഉപാധികളോടെ വെടി നിർത്താൻ തയാറെന്ന് ഹിസ്ബുള്ള മേധാവി
ടെഹ്റാൻ: ഉപാധികൾ അംഗീകരിച്ചാൽ ഇസ്രയേലുമായി വെടിനിർത്തലിനു തയാറെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസെം. സംഘടനയുടെ നേതൃപദവി ഏറ്റെടുത്തശേഷമുള്ള ആദ്യസന്ദേശത്തിലാണ് ഖാസെം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലിന്റെ വ്യോമ, കര ആക്രമണങ്ങളെ മാസങ്ങളോളം പ്രതിരോധിക്കാൻ ഹിസ്ബുള്ളയ്ക്കു കഴിയും. എന്നാൽ, ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറായാൽ അത് അംഗീകരിക്കാൻ ഹിസ്ബുള്ള തയാറാണ്. പക്ഷേ, വെടിനിർത്തലിനുള്ള ഉപാധികൾ ഹിസ്ബുള്ളയ്ക്കു ബോധ്യപ്പെടണമെന്നു ഖാസെം കൂട്ടിച്ചേർത്തു. ഹിസ്ബുള്ളയുമായി വെടിനിർത്തൽ സാധ്യത ഇസ്രേലി മന്ത്രിസഭ ചർച്ചചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഖാസെമിന്റെ സന്ദേശം. ചൊവ്വാഴ്ച പ്രധാനമന്ത്രി നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭ 60 ദിവസത്തെ വെടിർത്തൽ നിർദേശം പരിഗണിച്ചതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ള ഇസ്രേലി അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ പിന്മാറണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. തുടർന്ന് അതിർത്തിയിൽ ലബനീസ് സേനയെ വിന്യസിക്കണം. ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും വെടിനിർത്തൽ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്…
Read Moreവീണ്ടും ജയിച്ചാൽ മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു ഡൊണാൾഡ് ട്രംപ്. തന്റെ എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും പ്രസിഡന്റ് ജോ ബൈഡനും യുഎസിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരേ നടന്ന ആക്രമണത്തെ അപലപിച്ച ട്രംപ് താനാണു യുഎസിൽ അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇത് സംഭവിക്കാൻ അനുവദിക്കുകയില്ലായിരുന്നുവെന്നു പറഞ്ഞു. ഇടതുപക്ഷത്തിന്റെ മതവിരുദ്ധ നിലപാടുകളിൽനിന്ന് അമേരിക്കൻ ഹിന്ദു വിഭാഗത്തെ സംരക്ഷിക്കുമെന്നും ട്രംപ് എക്സിലൂടെ വ്യക്തമാക്കി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് നേരത്തെ ഇന്ത്യയ്ക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നു.
Read Moreനവംബർ അഞ്ചിന് മുൻപ് ഇസ്രയേൽ നഗരങ്ങൾ ഇറാൻ ആക്രമിക്കും
ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽനിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. ഇസ്രയേലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുൻപ് ആക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരേ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്തുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിനെതിരേ 200 ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്റാനു സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു. അതിനിടെ ലെബനനിൽനിന്ന് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ്…
Read Moreമധ്യപ്രദേശിൽ 48 മണിക്കൂറിനിടെ എട്ട് കാട്ടാനകൾ ചത്തു
ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ 48 മണിക്കൂറിനിടെ എട്ട് കാട്ടാനകൾ ചത്തു. ഏഴ് ആനകളുടെ ജഡം ചൊവ്വാഴ്ചയും എട്ടാമത്തേതിന്റെ ജഡം ബുധനാഴ്ചയും കണ്ടെത്തി. ചത്ത ആനകളിൽ ഏഴും മൂന്നുവയസോളം പ്രായമുള്ള പെൺ ആനകളാണ്. എട്ടാമത്തേത് അഞ്ച് വയസുള്ള ആൺ ആനയും. മറ്റൊരു ആനയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More‘ഉത്തര കൊറിയൻ സൈനികർ ബോഡി ബാഗുകളിൽ മടങ്ങും’: റോബർട്ട് വുഡ്
വാഷിംഗ്ടൺ ഡിസി: റഷ്യയ്ക്കൊപ്പം ചേർന്ന് യുക്രെയ്നിൽ യുദ്ധം ചെയ്യാൻ പോകുന്ന ഉത്തര കൊറിയൻ സൈനികർ ബോഡി ബാഗുകളിൽ തിരിച്ചെത്തുമെന്ന് യുഎന്നിലെ യുഎസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ്. ‘റഷ്യയെ പിന്തുണച്ച് ഉത്തര കൊറിയൻ സൈനികർ യുക്രെയ്നിൽ പ്രവേശിച്ചാൽ, അവർ തീർച്ചയായും ബോഡി ബാഗുകളിലാകും മടങ്ങിയെത്തുക. അതിനാൽ അത്തരം അശ്രദ്ധവും അപകടകരവുമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചു രണ്ടുതവണ ചിന്തിക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ഉപദേശിക്കുകയാണ്’- റോബർട്ട് വുഡ് സുരക്ഷാ കൗൺസിലിൽ പറഞ്ഞു.
Read Moreപ്രകോപനവുമായി ഉത്തര കൊറിയ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു, അപലപിച്ച് അമേരിക്ക
സോൾ: ഇടവേളയ്ക്കുശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. മിസൈൽ പരിധിയിൽ അമേരിക്കയും പെടുമെന്നാണു സൂചന. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ഇന്നു പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈൽ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും യുഎസ് വരെ ദൂരപരിധിയുള്ള ദീർഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്നുമുള്ള ദക്ഷിണ കൊറിയൻ സൈനിക ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നത്. 2017ലാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ…
Read Moreജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്തു: പിടിക്കപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തി രാജ്യം വിട്ടു; ഒടുവിൽ പിടി വീണു
ബെയ്ജിംഗ്: വിമാനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്ത ചൈനീസ് യുവതി തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയശേഷം രാജ്യം വിട്ടെങ്കിലും വർഷങ്ങൾക്കുശേഷം പോലീസ് പിടിയിലായി. സീ എന്നു പേരുള്ള മുപ്പതുകാരിയാണു തട്ടിപ്പ് നടത്തി കുടുങ്ങിയത്. 2016നും 2019 നും ഇടയിലായിരുന്നു ഇവരുടെ തട്ടിപ്പ്. വിമാനക്കമ്പനികളുമായി ബന്ധമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങുകയായിരുന്നു. ഇവരുടെ അർധ സഹോദരിയടക്കം നിരവധിപ്പേർ തട്ടിപ്പിന് ഇരയായി. പരാതിയും അന്വേഷണവും വന്നതോടെ തിരിച്ചറിയാതിരിക്കാനായി പ്ലാസ്റ്റിക് സർജറി നടത്തുകയും ബാങ്കോക്കിലേക്കു കടക്കുകയുമായിരുന്നു. പതിവായി മുഖം മറച്ചാണു സീ എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. അനധികൃത കുടിയേറ്റക്കാരിയാണെന്നു സംശയിച്ച അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ പാസ്പോർട്ട് നിയമസാധുതയില്ലാത്തതാണെന്നു കണ്ടെത്തി. തായ് ഇമിഗ്രേഷൻ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിൽ ചൈനയിൽ ഇവർ നടത്തിയ തട്ടിപ്പുകൾ പുറത്തുവരികയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More