പാരിസ്: ഇസ്രേലി ആക്രമണത്തിൽ ലബനീസ് സേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ യേതെർ ഗ്രാമത്തിൽ പരിക്കേറ്റവരെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെയാണ് സൈനികർ ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവരിൽ ഒരു ഓഫീസറും ഉൾപ്പെടുന്നു. സെപ്റ്റംബറിൽ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധമാരംഭിച്ചശേഷം ഇത് എട്ടാം തവണയാണു ലബനീസ് സേന ആക്രമിക്കപ്പെടുന്നത്. ഇതിനിടെ, ലബനനിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ അന്താരാഷ്ട്ര ഉച്ചകോടി ആരംഭിച്ചു. ലബനനിൽ ജീവകാരുണ്യ സഹായം എത്തിക്കുന്നതിനു പുറമേ ലബനീസ് സേനയെ ശക്തിപ്പെടുത്തുന്നതുകൂടി ലക്ഷ്യമിട്ടാണ് ഉച്ചകോടി. ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിനുള്ള നയതന്ത്ര പരിഹാരത്തിൽ ലബനീസ് സേനയ്ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നാണു നിഗമനം. വെടിനിർത്തൽ യാഥാർഥ്യമായി ഹിസ്ബുള്ളകൾ പിൻവാങ്ങുന്ന തെക്കൻ അതിർത്തിയിൽ ലബനീസ് സേനയെ വിന്യസിക്കാനാകും. നിലവിൽ ഇസ്രയേലിനോടു ചേർന്ന തെക്കൻ അതിർത്തി ഹിസ്ബുള്ള നിയന്ത്രണത്തിലാണ്. ലബനീസ് സേനയ്ക്ക് ഇവിടെ കാര്യമായ സ്വാധീനമില്ല. ലബനീസ് സേനയിൽ 6,000 പേരെക്കൂടി റിക്രൂട്ട് ചെയ്യുന്നതിനെ ഉച്ചകോടി പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ…
Read MoreCategory: NRI
ട്രംപ് ഫാസിസ്റ്റാണെന്ന് കമല ഹാരിസ്; പുതിയ സർവേയിൽ ട്രംപിനു മുൻതൂക്കം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു 10 ദിവസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിനു വാശിയേറുന്നു. വ്യക്തിപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ഇരുവരും തുടരുകയാണ്. ഡോണൾഡ് ട്രംപിനെ ഫാസിസ്റ്റെന്നു കമല വിശേഷിപ്പിച്ചതാണു പുതിയ സംഭവം. സിഎൻഎൻ നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് ട്രംപ് ഫാസിസ്റ്റാണെന്നു കമല പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നും അവർ പറഞ്ഞു. ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച പല റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രതിരോധ സെക്രട്ടറിയുമടക്കം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വെളിപ്പെടുത്തി. അതേസമയം അഭിപ്രായ സർവേകളുടെ ഫലം മാറിമറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവേ ഫലത്തിൽ ട്രംപ് മുന്നേറുകയാണെന്നാണു സൂചന. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ്…
Read Moreകാഷ്മീരിൽ സൈനിക വാഹനം ആക്രമിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്കിസ്ഥാൻ ഭീകരസംഘടന
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി-ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്). പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി പിഎഎഫ്എഫിന് ബന്ധമുണ്ട്. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിനുനേരേ ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ രണ്ടു ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ഗന്ദേർബാലിൽ തൊഴിലാളി ക്യാന്പിനുനേരേ ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണു മറ്റൊരു ഭീകരാക്രമണം കൂടി നടന്നത്. ജമ്മു കാഷ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
Read Moreബംഗ്ലാദേശിൽ ഷേഖ് ഹസീനയുടെ വിദ്യാർഥി സംഘടനയ്ക്ക് വിലക്ക്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടനയ്ക്ക് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ബംഗ്ലാദേശ് ഇടക്കാല സർക്കാർ വിലക്കേർപ്പെടുത്തി. ഓഗസ്റ്റിൽ ഷേഖ് ഹസീനയുടെ സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധത്തിനുനേരേയുണ്ടായ ആക്രമണങ്ങളിൽ ഈ വിദ്യാർഥി സംഘടനയുടെ പങ്കാളിത്തം ഉദ്ധരിച്ചുകൊണ്ടാണ് ഇടക്കാല സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന ഓഗസ്റ്റിൽ രാജ്യം വിട്ടിരുന്നു.
Read Moreതുർക്കിയിൽ ഭീകരാക്രമണം 5 മരണം, 22 പേർക്കു പരിക്ക്; ഭീകരസംഘത്തിൽ വനിതയും
അങ്കാറ: തുര്ക്കിയിലെ തലസ്ഥാനനഗരമായ അങ്കാറയ്ക്കു സമീപമുണ്ടായ ഭീകരാക്രമണത്തില് മരണം അഞ്ചായി. 22പേര്ക്കു പരിക്കേറ്റിട്ടുണ്ട്. കുർദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ പറഞ്ഞു. തുർക്കി ഭരണകൂടത്തിനെതിരായ പതിറ്റാണ്ടുകൾ നീണ്ട കലാപത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു കുർദുകൾ. കൊല്ലപ്പെട്ടവരിൽ നാലുപേർ ടർക്കിഷ് എയ്റോസ്പേസ് ജീവനക്കാരും ഒരാൾ ടാക്സി ഡ്രൈവറുമാണ്. അങ്കാറയിൽനിന്ന് 40 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ (ടിഎഐ) ആസ്ഥാനത്തിനു സമീപത്താണ് വന് സ്ഫോടനം ഉണ്ടായത്. ഒരു മണിക്കൂറിലേറെ വെടിവയ്പുണ്ടായതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ തോക്കുമായി തെരുവിൽ വെടിയുതിർക്കുന്ന സ്ത്രീയെയും പുരുഷനെയും കാണാം.
Read Moreസിറിയയിൽ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം, 2 മരണം
ഡമാസ്കസ്: ഗാസയ്ക്കും ലെബനനും പുറമെ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ ആക്രമണം. ഇന്നു പുലർച്ചെ ഡമാസ്കസിലെ കഫർ സൂസയിലെ റസിഡൻഷ്യൽ കെട്ടിടത്തിനുനേരേയാണ് ആക്രമണം നടന്നതെന്നു സിറിയൻ സർക്കാർ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സിറിയയിലെ ജനവാസകേന്ദ്രത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. സിറിയയിൽ, ഇറാൻ ബന്ധമുള്ള കേന്ദ്രങ്ങൾക്കെതിരേ വർഷങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് പലസ്തീനിയൻ സംഘടനയായ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനുശേഷമാണ് സിറിയയിൽ തിരിച്ചടി ശക്തമാക്കിയത്.
Read Moreലോക സുരക്ഷയ്ക്ക് യുദ്ധമല്ല, ചർച്ചയും നയതന്ത്രവുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി
മോസ്കോ: . ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല. യുദ്ധമല്ല, ലോക സുരക്ഷയ്ക്ക് ചർച്ചയും നയതന്ത്രവുമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബ്രിക്സിലേക്ക് കൂടുതൽ രാജ്യങ്ങളെ കൊണ്ടു വരുന്നത് സമവായത്തിലൂടെയാകണമെന്നും മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉജ്വല സ്വീകരണമാണ് നൽകിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ചയും നടത്തി. നടത്തുകയും ചെയ്തിരുന്നു. യുക്രൈനുമായുള്ള സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു
Read Moreകൊല്ലപ്പെട്ട ഹസൻ നസറുള്ളയുടെ ബങ്കറിൽ 4,200 കോടിയുടെ സ്വർണവും പണവും
ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽനിന്ന് 500 മില്യൺ ഡോളറിന്റെ (4,200 കോടി രൂപ) സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രയേൽ. ബെയ്റൂട്ടിലെ ഒരു ആശുപത്രിക്ക് കീഴിലെ രഹസ്യ ബങ്കറിലായിരുന്നു ഇവയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വെളിപ്പെടുത്തി. “ബങ്കർ ബോധപൂർവമാണ് ആശുപത്രിയുടെ കീഴിൽ സ്ഥാപിച്ചത്. അതിൽ 500 മില്യൺ ഡോളറിന്റെ സ്വർണവും പണവും ഉണ്ടായിരുന്നു. ആ പണം ലെബനനെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കാമായിരുന്നു, പക്ഷേ അത് ഹിസ്ബുള്ളയെ പുനരധിവസിപ്പിക്കാൻ പോയി’ ഡാനിയൽ ഹഗാരി പറഞ്ഞു.
Read Moreകൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്റെ അനന്തരാവകാശിയെയും ഇസ്രയേൽ വധിച്ചു
ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ അനന്തരാവകാശി ഹാഷിം സഫീദ്ദീനെയും കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ മൂന്നാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിലാണ് സഫീദ്ദീൻ കൊല്ലപ്പെട്ടതെന്നു സൈന്യം പറഞ്ഞു. എന്നാൽ, ഇതിനോടു ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം 27 നായിരുന്നു നസറുള്ളയുടെ മരണം. സുരക്ഷാ കാരണങ്ങളാൽ നസറുള്ളയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന ശവസംസ്കാര ചടങ്ങുകളും മറ്റു പരിപാടികളും ഏറെക്കാലമായി പങ്കെടുത്തിരുന്നത് നസറുള്ളയുടെ ബന്ധു കൂടിയായ സഫീദ്ദീൻ ആയിരുന്നു. ഹിസ്ബുള്ളയുടെ സാമ്പത്തിക, ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർമാരെല്ലാം ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൾ ഇസ്രയേൽ ആക്രമണം ഇപ്പോഴും തുടരുകയാണ്.
Read Moreക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തെരുവിൽ അടുപ്പു കൂട്ടി ജനങ്ങൾ
ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവർ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് ക്യൂബ ഇരുട്ടിലായത്. ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകൾ വൈദ്യുതി ഇല്ലാതെ പ്രതിസന്ധിയിലായി. ജലവിതരണമുൾപ്പെടെ മുടങ്ങി. ആളുകൾ തെരുവുകളിൽ അടുപ്പു കൂട്ടി വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ക്യൂബയിലെ പലയിടങ്ങളിലും സ്കൂളുകളും സർക്കാർ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹവാനയുടെ കിഴക്ക് മാറ്റാൻസാസ് പ്രവിശ്യയിലെ അന്റണിയോ ഗ്വിറ്ററസ് തെർമോ പവർ പ്ലാന്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ ചില മേഖലകളിൽ നേരിയ രീതിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചെന്നു റിപ്പോർട്ടുണ്ടെങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്. പൂർണതോതിൽ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല. ക്യൂബയിൽ പവർ പ്ലാന്റ് തകരാറിലാകുന്നത് ഇതാദ്യമായല്ലെങ്കിലും ഇത്രയും മോശാമായ അവസ്ഥയുണ്ടാകുന്നത് നടാടെയാണെന്നു…
Read More