ട്രംപിന് ഇറാനിൽനിന്നു വധഭീഷണി: ഇത്തവണ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ഇറാനിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ഇന്‍റലിജന്‍റ്സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ട്രംപിന്‍റെ ജീവൻ നിലവിൽ അപകടത്തിലാണെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാന്‍റെ ഭീഷണി വർധിച്ചുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപിനെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനും യുഎസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപിന്‍റെ സംഘം പ്രതികരിച്ചു. അമേരിക്കൻ കാര്യങ്ങളിൽ ഇടപെടുമെന്ന അമേരിക്കൻ അവകാശവാദം ഇറാൻ നേരത്തെ നിഷേധിച്ചിരുന്നു. അടുത്ത കാലത്തായി ട്രംപിനെതിരേ രണ്ടുതവണ വധശ്രമം നടന്നിരുന്നു. പെൻസിൽവാനിയയിൽ നടന്ന ആദ്യത്തെ ആക്രമണത്തിൽ ട്രംപിന്‍റെ ചെവിക്ക് പരിക്കേറ്റിരുന്നു. അതേസമയം, നവംബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്.

Read More

ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി; ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്‍റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. സിരിമാവോ ബന്ദാരനായകെയും ചന്ദ്രിക കുമാരതുംഗെയുമാണു ശ്രീലങ്കൻ പ്രധാനമന്ത്രിയായ വനിതകൾ. 2000നുശേഷം ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം ദിനേഷ് ഗുണവർധന പ്രധാനമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവായ ഹരിണി (54) പ്രധാനമന്ത്രിയായി പ്രസിഡന്‍റ് അനുര കുമാര ദിസനായകെ നിയമിച്ചത്. മുൻ യൂണിവേഴ്സിറ്റി ലക്ചററും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഹരിണി. എൻപിപി അംഗങ്ങളായ വിജിത ഹെറാത്ത്, ലക്ഷ്മൺ നിപുണ ആരാച്ചി എന്നിവർ ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇടക്കാല മന്ത്രിസഭയാണ് രൂപവത്കരിച്ചിരിക്കുന്നത്. 225 അംഗ പാർലമെന്‍റിൽ എൻപിപിക്ക് മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. നവംബറിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കും.      

Read More

ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി

റിയാദ്: ഉംറ വീസയുടെ മറവിൽ പാക്കിസ്ഥാനിൽനിന്നുള്ള യാചകർ കൂട്ടത്തോടെ എത്തുന്നതിനെതിരേ സൗദി അറേബ്യ രംഗത്ത്. ഉംറ തീർഥാടനത്തിന്‍റെ പേരിൽ യാചകർ എത്തുന്നതു തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം പാക് സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ അതു പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും സൗദി സർക്കാർ പാക് മതകാര്യവകുപ്പിന് മുന്നറിയിപ്പ് നൽകി. ഇതെത്തുടർന്ന് പ്രത്യേക ഉംറ ആക്‌ട് കൊണ്ടുവരാൻ പാക് മതകാര്യവകുപ്പ് തീരുമാനിച്ചു. ഉംറ, ഹജ്ജ് തീർഥാടകരെ കർശന നിരീക്ഷണത്തിനുശേഷം യാത്രയ്ക്ക് അനുമതി നൽകുന്ന നിയമമാണിത്. തീർഥാടനത്തിന്‍റെ പേരിൽ സൗദിയിലേക്ക് യാചകർ പോകുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു. അതേസമയം, സൗദി അറേബ്യയിലേക്ക് യാചകരെ കയറ്റിവിടുന്ന മാഫിയയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി സ്ഥാനപതി നവാസ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായുള്ള കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ…

Read More

ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഖുബൈസിയാണു കൊല്ലപ്പെട്ടത്. ഇതോടെ മിഡിൽ ഈസ്റ്റിൽ യുദ്ധം വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ലോകം. ഇബ്രാഹിം ഖുബൈസിയുൾപ്പെടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്കേറ്റു. ബെയ്‌റൂട്ടിലെ ബാബ്‌ദ ജില്ലയിലെ ഗോബെയ്‌റിയിൽ പാർപ്പിട സമുച്ചയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ സൈനികമേധാവി നേരത്തേ പറഞ്ഞിരുന്നു. ബെയ്റൂട്ടിൽ ആയിരക്കണക്കിനാളുകൾ വീടുവിട്ട് പലായനം ചെയ്തു. ലബനൻ തലസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. മുതിർന്ന ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് ഹിസ്ബുള്ള ഭീകരരും ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 558 ആയി. മരിച്ചവരിൽ…

Read More

ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി ഇന്തോനേഷ്യക്കു സ്വന്തം

ജക്കാർത്ത: ലോകത്തിൽ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യക്കു സ്വന്തം. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ നോർത്ത് സുമാത്ര പ്രവിശ്യയിലെ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിനു സമീപമുള്ള സിബിയാബിയ കുന്നിലാണു സ്ഥാപിച്ചത്. കഴിഞ്ഞദിവസം ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ.അന്‍റോണിയസ് സുബിയാന്‍റോ ബെഞ്ചമിന്‍ ഇതിന്‍റെ ആശീർവാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. ഈ കുന്ന് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും ആളുകളുടെ വിശ്വാസം ശക്തിപ്പെടാൻ ഈ സ്ഥലം നിമിത്തമാകുമെന്നും ആർച്ച്ബിഷപ് പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരം ഈ പ്രതിമയ്ക്ക് കൂടുതലുണ്ട്. ക്രൈസ്റ്റ് ദ റിഡീമർ പ്രതിമയുടെ ഉയരം 39.6 മീറ്ററാണ്. കഴിഞ്ഞ ആറിന് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ വച്ച് ഈ പ്രതിമയുടെ ചെറുപതിപ്പ് ഫ്രാൻസിസ് മാർപാപ്പയെ കാണിക്കുകയും മാർപാപ്പ അത് ആശീര്‍വദിക്കുകയും…

Read More

ശ്രീലങ്കയെ നയിക്കാന്‍ അനുര കുമാര

കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്‍റായി ഇടതുസഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവർ നേതാവ് അനുര കുമാര ദിസനായകയെ തെരഞ്ഞെടുത്തു. ശ്രീലങ്കയിലെ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുന പാർട്ടി നേതാവായ ഈ 56 കാരൻ സാമൂഹ്യസംഘടനകളും പ്രൊഫഷണലുകളും ബുദ്ധഭിക്ഷുക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന നാഷണൽ പീപ്പിൾസ് പവർ (എൻപിപി) എന്ന വിശാലസഖ്യത്തിലൂടെയാണ് അധികാരത്തിലെത്തിയത്. പുതിയ പ്രസിഡന്‍റ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് എൻപിപി നേതൃത്വം അറിയിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി വോട്ടെണ്ണൽ രണ്ടാംറൗണ്ടിലേക്കു നീണ്ട തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി സമാഗി ജന ബാലവിഗെയ (എസ്ജെബി) നേതാവ് സജിത് പ്രമേദാസയെ ഉയർത്തിയ കനത്ത വെല്ലുവിളിയെ എൻപിപി സഖ്യം മറികടക്കുകയായിരുന്നു. നിലവിലുള്ള പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടിൽത്തന്നെ പരാജയപ്പെട്ടു. സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 ൽ പ്രസിഡന്‍റ് ഗോട്ടഭയ രാജപക്സെയെ അധികാരഭൃഷ്്ടനാക്കിയ കലാപത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ജനത ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1987 ലെ ഇന്ത്യാ-ലങ്ക…

Read More

ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്‍റ്; ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്‍റ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം. കോന്പറ്റൻസ് അസെസ്മെന്‍റ് പ്രോഗ്രാമിലും (ക്യാപ്) നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷനുമായി കേരളത്തിൽനിന്നുള്ള നഴ്സിംഗ് പ്രഫഷണലുകൾ വിസിറ്റിംഗ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്. ക്യാപിൽ പങ്കെടുക്കാൻ വിസിറ്റിംഗ് വിസയ്ക്ക് ഏജന്‍റുമാർക്ക് വൻ തുകകൾ ഉദ്യോഗാർഥികൾ നൽകുന്നുണ്ട്. എന്നാൽ ക്യാപ് പൂർത്തിയാക്കിയിട്ടും നഴ്സിംഗ് കൗണ്‍സിൽ രജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലന്‍ഡ് വെല്ലിംഗ് ട ണിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്‍റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലൻഡിൽ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്‍റുമാരുടെ വാഗ്ദാനങ്ങളിൽ…

Read More

പ്രധാനമന്ത്രി യുഎസിലേക്ക് യാത്ര തിരിച്ചു; അമേരിക്കയിൽ മോദിക്കു കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നു പുലർച്ചെ നാലിനാണ് മോദി യാത്ര തിരിച്ചത്. ഇന്ത്യ-യുഎസ്-ജപ്പാൻ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജന്മനാടായ വിൽമിംഗ്ടണിലാണ് ഉച്ചകോടി നടക്കുന്നത്. ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയും ലോംഗ് ഐലൻഡിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും ചെയ്യും. അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റെ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ കാണുന്ന കാര്യം പ്രസ്താവനയിലില്ല. എന്നാൽ…

Read More

ശ്രീലങ്കയിൽ തെരഞ്ഞെടുപ്പ്; പ്രസിഡന്‍റ് സ്ഥാനത്തേക്ക് 38 സ്ഥാനാർഥികൾ

കൊളംബോ: ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. 38 സ്ഥാനാർഥികൾ രംഗത്തുണ്ടെങ്കിലും ഇപ്പോഴത്തെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ, ഇടതു നേതാവ് അരുണ കുമാര ദിശനായക എന്നിവർ തമ്മിലാണ് പ്രധാന മത്സരം. ദിശനായകയ്ക്കാണ് മുൻതൂക്കം. മുന്പ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രജപക്സെയുടെ മൂത്ത മകൻ നമാൽ രജപക്സെമത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ ജനപിന്തുണയില്ല. രണ്ടു വർഷം മുന്പത്തെ സാന്പത്തിക പ്രതിസന്ധിക്കും തുടർന്ന് രജപക്സെ കുടുംബം അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട ജനകീയ പ്രക്ഷോഭത്തിനും ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്‍റെ സാന്പത്തികസ്ഥിതിതന്നെയാണു പ്രധാന തെരഞ്ഞെടുപ്പുവിഷയം. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും. പ്രസിഡന്‍റായിരുന്ന ഗോട്ടഭയ രജപക്സെ 2022 ജൂലൈയിലെ ജനകീയ പ്രക്ഷോഭത്തിൽ രാജിവച്ച് രാജ്യംവിട്ടതിനു പിന്നാലെയാണ് റനിൽ വിക്രമിസിംഗെ പ്രസിഡന്‍റായത്. ആറു വട്ടം പ്രധാനമന്ത്രിയായിരുന്നതിന്‍റെ അനുഭവസന്പത്തുമായി ഭരണം തുടങ്ങി വിക്രമസിംഗെയ്ക്കു സാന്പത്തികനില മെച്ചപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ, രജപക്സെ കുടുംബത്തിന്‍റെ എസ്എൽപിപി…

Read More

മതനിന്ദക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു

കറാച്ചി: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ ആരോപണവിധേയനായ ഡോക്ടർ പോലീസിന്‍റെ വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമർകോട്ട് സ്വദേശി ഷാ നവാസ് ആണു കൊല്ലപ്പെട്ടത്. അബദ്ധത്തിലാണു കൊലപാതകമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മതനിന്ദക്കേസിൽ ഉൾപ്പെട്ടവരെ ദിവസങ്ങൾക്കുള്ളിൽ പോലീസ് വെടിവച്ചുകൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്. സോഷ്യൽ മീഡിയയിൽ മതനിന്ദ പ്രചരിപ്പിച്ചുവെന്ന കേസിൽ ഉൾപ്പെട്ട ഡോക്ടർ രണ്ടുദിവസമായി ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി രണ്ടുപേർ സഞ്ചരിച്ച മോട്ടോർസൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടതോടെയാണു സംഭവങ്ങളുടെ തുടക്കമെന്നു പോലീസ് പറയുന്നു. മോട്ടോർസൈക്കിളിലുണ്ടായിരുന്നവർ പോലീസിനു നേരെ വെടിവച്ചു. പോലീസിന്‍റെ പ്രത്യാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടയാൾ മതനിന്ദക്കേസിലെ പ്രതിയാണെന്നു പിന്നീടാണു തിരിച്ചറിഞ്ഞതെന്നാണു പോലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ പുരോഹിതർ പോലീസിനെ റോസാപ്പൂകളെറിഞ്ഞ് അഭിനന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചു. ഏതാനും ദിവസം മുന്പ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ…

Read More