തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി സെപ്റ്റംബർ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ യാത്ര വൈകിപ്പിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക സെപ്റ്റംബർ 27 മുതല്‍ 30 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാർട്ടി കോണ്‍ഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളൂ. 2025 ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ വച്ചാണ് സി.പി.എമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ്.
Read MoreCategory: NRI
എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; മലയാളി അറസ്റ്റിൽ
കൊച്ചി: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreറഷ്യൻ സ്ഥാപനങ്ങൾക്ക് മെറ്റയുടെ നിരോധനം
സാൻ ഫ്രാൻസിസ്കോ: റഷ്യൻ സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നതായി ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റ അറിയിച്ചു. അടുത്തിടെ യുഎസ് ഉപരോധം ചുമത്തിയ ആർടി ചാനലും ഇതിൽ ഉൾപ്പെടുന്നു. വ്യാജപ്രചാരണത്തിലൂടെ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മെറ്റയുടെ നടപടി. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയിലും നിരോധനമുണ്ടാകും.
Read Moreഅമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി മോദി; കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ്
മിഷിഗൺ: അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇന്ത്യ-യുഎസ് വ്യാപാരത്തെക്കുറിച്ചു സംസാരിക്കുന്പോഴാണു മോദിയുമായുള്ള കൂടിക്കാഴ്ച ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, കൂടിക്കാഴ്ച എവിടെയായിരിക്കുമെന്നു ട്രംപ് വിശദീകരിച്ചില്ല. വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി 21 മുതൽ മൂന്നു ദിവസത്തെ അമേരിക്ക സന്ദർശനത്തിനാണു മോദി എത്തുന്നത്. 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020 ഫെബ്രുവരിയിൽ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു മോദിയുടെയും ട്രംപിന്റെയും അവസാന കൂടിക്കാഴ്ച.
Read Moreപേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലോകം; മരണം 11 ആയി, 200 പേരുടെ നില ഗുരുതരം; തിരിച്ചടിക്കാൻ ഹിസ്ബുള്ള
ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ മരണസംഖ്യ ഉയരുന്നു. 11 പേർ കൊല്ലപ്പെട്ടെന്നാണ് ഒടുവിലത്തെ വിവരം. 2800ലധികം പേര്‍ക്ക് സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും ഹിസ്ബുള്ള നേതാക്കളും ഉണ്ടെന്നാണു സൂചന. ലെബനനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്ഫോടനത്തിൽ പരിക്കേറ്റു. ലെബനനിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്വരയിലും ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനങ്ങൾ നടന്നത്. ഹിസ്ബുള്ള സംഘങ്ങൾ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിൽ ഏകദേശം ഒരു മണിക്കൂർ നേരം സ്ഫോടനങ്ങൾ തുടർന്നു.ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.…
Read Moreഅഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ വിലക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ കാമ്പയിൻ താലിബാൻ നിരോധിച്ചു. പോളിയോ വാക്സിനേഷൻ കാമ്പയിൻ അഫ്ഗാനിസ്ഥാനിൽ ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചതിന് പിന്നാലെയാണിത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ യുഎന്നിന് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലെ കാരണമൊന്നും താലിബാൻ വ്യക്തമാക്കിയിട്ടില്ല. അയൽരാജ്യമായ പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കുനേരേ ആക്രമണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മാത്രമാണ് ഇപ്പോഴും പോളിയോയുടെ വ്യാപനം (കുട്ടികളെ തളർത്തുന്ന രോഗം) അവശേഷിക്കുന്നതെന്നു പറയുന്നു. അതേസമയം, കുട്ടികളെ വന്ധ്യംകരിക്കാനുള്ള ഗൂഢാലോചനയാണ് പോളിയോ വാക്സിനേഷൻ യജ്ഞമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു.
Read Moreആയത്തുള്ള ഖമേനിയുടെ പ്രസ്താവന ഇന്ത്യ തള്ളി
ന്യൂഡൽഹി: ഇന്ത്യയിലെ മുസ് ലിംകൾ പീഡനം അനുഭവിക്കുന്നുവെന്ന, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ പ്രസ്താവന ഇന്ത്യ തള്ളി. പ്രസ്താവന അപലപനീയമാണെന്നു വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ സോഷ്യൽ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ചു. മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു പ്രദേശത്തും മുസ് ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന തരത്തിലുള്ള ആഹ്വാനമായിരുന്നു ആയത്തുള്ള ഖമേനി എക്സിൽ പോസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അസ്വീകാര്യമായ പ്രസ്താവനയാണിതെന്ന് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Read Moreയുറേനിയം സംപുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ
പ്യോഗ്യാംഗ്: ഉത്തരകൊറിയൻ പരമോന്നത നേതാവ് കിംഗ് ജോംഗ് ഉൻ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്ത്. സന്പൂഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് അണുബോംബ് നിർമിക്കുന്നത്. ഇത്തരം ഫാക്ടറിയുടെ ചിത്രം ആദ്യമായാണ് ഉത്തരകൊറിയ പുറത്തുവിടുന്നത്. കിം ജോംഗ് ഉൻ ഉത്പാദനകേന്ദ്രത്തിൽ നടക്കുന്നതും സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഉത്പാദനം വർധിപ്പിക്കാൻ കിം നിർദേശിച്ചുവെന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഏതു ഫാക്ടറിയാണ് ഇതെന്നകാര്യം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. ആണവ ഇന്ധന ഉത്പാദനം കൂട്ടാനുള്ള ഉത്തരകൊറിയൻ തീരുമാനത്തെ അപലപിക്കുന്നതായി ദക്ഷിണകൊറിയ പ്രതികരിച്ചു. ഉത്തരകൊറിയയുടെ ആണവപദ്ധതികൾ യുഎൻ ഉപരോധത്തിന്റെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.
Read Moreഒസാമ ബിൻ ലാദന്റെ മകൻ ഹംസ മരിച്ചിട്ടില്ല; അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തു?
കാബൂൾ: ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്.2019ൽ അഫ്ഗാനിസ്ഥാനിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ അൽ-ഖ്വയ്ദയുടെ പുനരുജീവനത്തിൽ ഹംസ നിർണായക പങ്ക് വഹിക്കുകയാണെന്ന് ഇന്റലിജന്റ്സ് വിവരങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ താലിബാനുമാ യി ചേർന്ന് പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് ഹംസ മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരേ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ലാദൻ കുടുംബത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകരവംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽനിന്നു രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചെന്നാണു കരുതുന്നത്. അഫ്ഗാനിസ്ഥാനിലെ…
Read More‘രണ്ട് പേരും ജീവിതത്തിന് എതിരായവർ’; ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ
റോം: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും പരോക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടുമാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപും കമലാ ഹാരിസും ജീവിതത്തിന് എതിരാണെന്ന് ഇരുവരുടെയും പേരു പരാമർശിക്കാതെ മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗർഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്. ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്. ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനഃസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. സിംഗപ്പുരിൽനിന്നു റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
Read More