ബിന്നിഗെൻ: മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ യുവതിയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം അറക്കവാളിനും കത്തിക്കും കഷ്ണങ്ങളാക്കിയശേഷം ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ജ്യൂസ് ആക്കിയെന്നാണു റിപ്പോർട്ട്. രണ്ട് മക്കളുടെ അമ്മയായ 38 കാരിയായ മുൻ മോഡൽ ക്രിസ്റ്റീന ജോക്സിമോവിച്ചാണ് അരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദാരുണ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണു പുറത്തുവരുന്നത്. സ്വിറ്റ്സർലൻഡിലെ ബേസിനിലാണു സംഭവം. വസതിയിൽ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങൾ ബ്ലെൻഡർ ഉപയോഗിച്ച് കുഴമ്പ് പരുവത്തിലാക്കിയശേഷം ഇത് ആസിഡിൽ ഇട്ട് ഭർത്താവ് തോമസ് നശിപ്പിക്കാൻ ശ്രമിച്ചു. മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസം തോമസിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് കത്തികൊണ്ട് ആക്രമിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. അന്വേഷണത്തിൽ മാനസികരോഗത്തിന്റെ വ്യക്തമായ സൂചനകൾ പ്രതിയിൽ കണ്ടെത്തിയിരുന്നതായി പറയുന്നു. 2007 ലെ…
Read MoreCategory: NRI
ബഹിരാകാശനടത്തത്തിൽ ചരിത്രമായി ജാരദ് ഐസക്മാൻ
ഹൂസ്റ്റൺ: അമേരിക്കൻ ശതകോടീശ്വരൻ ജാരദ് ഐസക്മാനും സ്പേസ് എക്സ് ജീവനക്കാരി സാറാ ഗിൽസും ബഹിരാകാശനടത്തം വിജയകരമായി പൂർത്തിയാക്കി ചരിത്രംകുറിച്ചു. ഇതാദ്യമായാണ് വാണിജ്യസംരംഭത്തിന്റെ ഭാഗമായി വ്യക്തികൾ ബഹിരാകാശത്തു നടക്കുന്നത്. ജാരദ് ഐസക്മാൻ ഇന്ത്യൻ സമയം ഇന്നലെ 4.22നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽനിന്ന് ബഹിരാകാശത്തേക്ക് ഇറങ്ങിയത്. തുടർന്ന് സാറ ഗിൽസും പുറത്തിറങ്ങി. ഇരുവരും ഏതാണ്ട് 15 മിനിട്ട് ബഹിരാകാശത്തു ചെലവഴിച്ചു. ഡ്രാഗൺ പേടകം ഈ സമയം ഭൂമിയിൽനിന്ന് 736 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു. റിട്ട. യുഎസ് വ്യോമസേനാ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, മലയാളിബന്ധമുള്ള അന്ന മേനോൻ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇവർ രണ്ടു പേരും ബഹിരാകാശനടത്തം ചെയ്തില്ല.ബഹിരാകാശത്തുനിന്ന് മടങ്ങുന്ന നാൽവർസംഘം രണ്ടുദിവസത്തിനികം ഭൂമിയിലിറങ്ങും. സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ എന്ന ഈ ദൗത്യത്തിനുവേണ്ട മുഴുവൻ തുകയും ചെലവഴിച്ചത് ജാരദ് ഐസക്മാനാണ്. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളിലെ സർക്കാർ പദ്ധതികളുടെ ഭാഗമായി…
Read Moreനോത്ര് ദാം ബസിലിക്ക മാർപാപ്പ കൂദാശ ചെയ്യും
പാരീസ്: പുനരുദ്ധരിച്ച പാരീസിലെ നോത്ര് ദാം ബസിലിക്കയുടെ കൂദാശാകർമം ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ ഡിസംബർ എട്ടിനു നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി റെക്ടർ മോൺ. ഒലിവർ റിബാദോ ദ്യൂമാ അറിയിച്ചു. 2019 ഏപ്രിൽ 15നുണ്ടായ തീപിടിത്തത്തിൽ പള്ളിയുടെ ഗോപുരവും മേൽക്കൂരയും തകർന്നുവീഴുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഗോപുരവും മേൽക്കൂരയും പുനഃസ്ഥാപിച്ചുകഴിഞ്ഞു. പണികൾക്കുവേണ്ടി കെട്ടിയുയർത്തിയ തട്ടുകൾ അഴിച്ചുകൊണ്ടിരിക്കുകയാണ്. കേടുപാടുകൾ പറ്റിയ എട്ട് ഓട്ടുമണികൾ പുതുക്കിയ ശേഷം ഇന്നലെ പള്ളിയിലെത്തിച്ചു. പള്ളിയുടെ വടക്കേ ഗോപുരത്തിൽ സ്ഥാപിക്കാനുള്ളവയാണ് ഇവ. ഇവയിൽ ഏറ്റവും വലുതിന്റെ പേര് ഗബ്രിയേൽ എന്നാണ്- ഭാരം 4.1 ടൺ. നോത്ര് ദാമിൽ ആകെ 20 മണികളുണ്ട്. ഇവയിൽ ഏറ്റവും ഭാരമുള്ള രണ്ടെണ്ണം തെക്കേ ഗോപുരത്തിലാണ്- 13 ടണ്ണാണ് ഒന്നിന്റെ ഭാരം. ബസിലിക്ക റെക്ടർ മണികൾ വെഞ്ചരിച്ചു. വരുംദിവസങ്ങളിൽ മണികൾ മണിമാളികയിൽ സ്ഥാപിക്കും. പള്ളിയുടെ അതിജീവനത്തിന്റെ അടയാളമാണു മണികളെന്നും അവയുടെ സ്വരം…
Read Moreട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തൊപ്പി ധരിച്ചതു കൗതുകമായി. 9/11 ഭീകരാക്രമണത്തിന്റെ 23-ാം വാർഷികാനുസ്മരണത്തിനിടെയായിരുന്നു സംഭവം. അൽക്വയ്ദ ഭീകരർ തട്ടിയെടുത്ത നാലു വിമാനങ്ങളിലൊന്നു തകർന്ന പെൻസിൽവേനിയയിൽ അഗ്നിരക്ഷാ സേനയുമായി കുടിക്കാഴ്ചയ്ക്കെത്തിയതായിരുന്നു ബൈഡൻ. അവിടെയുണ്ടായിരുന്ന ഒരാളുടെ തലയിലുണ്ടായിരുന്ന ‘ട്രംപ് 2024’ എന്നു രേഖപ്പെടുത്തിയ തൊപ്പിയാണ് ബൈഡൻ വാങ്ങി സ്വന്തം തലയിൽ ഒരു നിമിഷത്തേക്കു വച്ചത്. ഇതിനു പകരം പ്രസിഡന്റിന്റെ സീലുള്ള തൊപ്പിയിൽ ഓട്ടോഗ്രാഫ് പതിച്ചു നല്കി. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലാണ് ഏറ്റുമുട്ടുന്നത്. 9/11 അനുസ്മരണദിനത്തിൽ ഐക്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് തൊപ്പികൈമാറ്റത്തിലൂടെ ബൈഡൻ ശ്രമിച്ചതെന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു. ബൈഡന്റെ പിന്തുണയ്ക്കു നന്ദി എന്നാണു ട്രംപിന്റെ പ്രചാരണ ടീം പ്രതികരിച്ചത്.
Read Moreഅമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും. ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡന്റ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു. ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നു ട്രംപ് തിരിച്ചടിച്ചു. ക്യാപ്പിറ്റൽ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമാണ് അതെന്ന് ആക്രമണത്തെ കമല കുറ്റപ്പെടുത്തി. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്ദാനം നടത്തി. രണ്ടു മാസം മുൻപ്…
Read Moreമോദിയെ വെറുക്കുന്നില്ല, സഹതാപം മാത്രം: മോദി ശത്രുവാണെന്നു കരുതുന്നില്ലെന്ന് രാഹുൽ ഗാന്ധി
വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാസ്തവത്തിൽ മോദിയോടു സഹതാപമാണുള്ളതെന്നും രാഹുൽ. യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. നിങ്ങൾ ആശ്ചര്യപ്പെടും, പക്ഷേ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്, ആ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. പക്ഷെ മോദിയെ വെറുക്കുന്നില്ല. വാസ്തവത്തിൽ, പല നിമിഷങ്ങളിലും മോദിയോടു സഹതപിക്കുന്നു. മോദി ശത്രുവാണെന്നു കരുതുന്നില്ല – രാഹുൽ പറഞ്ഞു. മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയതാണു രാഹുൽ.
Read More‘യാഗി’ ചുഴലിക്കാറ്റിൽ വിയറ്റ്നാം വിറച്ചു, 64 മരണം; 20 യാത്രക്കാരുമായി ബസ് ഒലിച്ചുപോയി
ഹാനോയ്: വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 64പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. കാവോ വാംഗ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചുപോയി. ഫുതോ പ്രവിശ്യയിൽ പാലം തകർന്നു. ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാം തീരംതൊട്ടത്. തീരപ്രദേശത്തുള്ള 50,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടു ലക്ഷത്തോളം വീടുകൾ നശിച്ചു. ചുഴലിക്കാറ്റ് ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേർക്കു ജീവൻ നഷ്ടപ്പെട്ടു.
Read Moreആണവായുധങ്ങളുടെ എണ്ണം കൂട്ടും: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആണവശേഷി വർധിപ്പിക്കണം; കിം ജോംഗ് ഉൻ
സോൾ: ഉത്തരകൊറിയയിൽ ആണവായുധങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി കിം ജോംഗ് ഉൻ പറഞ്ഞു. ഉത്തരകൊറിയയുടെ സ്ഥാപക വാർഷികത്തിൽ സംസാരിക്കുകയായിരുന്നു കിം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആണവശേഷി വർധിപ്പിക്കണമെന്നും ഏതുസമയത്തും ശരിയായി ഉപയോഗിക്കാനുള്ള പാടവം നേടണമെന്നും കിം പറഞ്ഞു. അമേരിക്കയും അനുയായികളും ഉയർത്തുന്ന ഭീഷണി നേരിടാൻ ശക്തമായ സൈനിക സാന്നിധ്യം ആവശ്യമാണെന്നും ഉത്തരകൊറിയൻ പരമാധികാരി കൂട്ടിച്ചേർത്തു.
Read Moreഓസ്ട്രേലിയയില്‍ മലയാളി മന്ത്രിയായി
പാലാ: ഓസ്ട്രേലിയയില്‍ മന്ത്രിയായി ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന് ജിന്സണ് ചാള്‍സ്. ഓസ്ടേലിയയില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ജിന്സണ് ചാള്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ടെറിട്ടറി റീജണല്‍ അസംബ്ലിയിലാണ് ഇദ്ദേഹം മന്ത്രിയായത്. മൂന്നിലവ് സ്വദേശി ജിന്സണ് ചാള്‍സ് പുന്നത്താനായില് ചാള്‍സ് ആന്റണിയുടെയും ഡെയ്സി ചാള്‍സിന്റെയും പുത്രനാണ്. സ്പോര്‍ട്സ് സാസ്കാരിക വകുപ്പിന്റെ ചുമതല ജിന്സണ് ലഭിക്കും. ഓസ്ട്രേലിയയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍നിന്നുമാണ് ജിന്സണ് വിജയിച്ചത്. എട്ട് വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രതിനിധിയും മന്ത്രിസഭയിലെ മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വെര്‍ഡര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ജിന്സണ് തിരിച്ചുപിടിച്ചത്. നഴ്സിംഗ് മേഖലയില്‍ ജോലി നേടി 2011ല്‍ ഓസ്ട്രേലിയയിലെത്തിയ ജിന്സണ് നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റൽ ഹെല്‍ത്ത് ഡയറക്ടറും ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്.
Read More‘അയൽരാജ്യങ്ങളുമായി ആഗ്രഹിക്കുന്നതു നല്ല ബന്ധം’; ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പ്രതിരോധ-രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഷരീഫ്. എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിന്റെ സാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാൻ ഒരു രാജ്യത്തിനെതിരേയും ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല. പുരോഗതിയും സമാധാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ സമാധാനമാണു രാജ്യം ആഗ്രഹിക്കുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More