കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഒരാഴ്ചയ്ക്കകമുണ്ടാകുമെന്നു സൂചന. ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. നാട്ടിലേക്കു മടങ്ങാന്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കു ജയിലില്‍നിന്നു പുറത്തിറങ്ങുമെന്ന് റഹീമിനെ ജയില്മോചിതനാക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി മുഖേനയാണ് രണ്ടാഴ്ച മുമ്പ് പാസ്പോര്‍ട്ടിനു അപേക്ഷ നല്‍കിയിട്ടുള്ളത്. പാസ്പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ക്ക് ചുരുങ്ങിയതു മൂന്നാഴ്ച വേണം. അടുത്ത ദിവസംതന്നെ പാസ്പോര്‍ട്ട് കിട്ടുമെന്നാണു പ്രതീക്ഷ. പാസ്പോര്‍ട്ട് കിട്ടിയാല്‍ വിമാനടിക്കറ്റ് എടുത്ത് ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് കയറ്റിവിടും. ജയിലില്‍നിന്നു നേരിട്ട് വിമാനത്താവളത്തിലേക്കാണ് കൊണ്ടുപോകുക. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്, കോടതി നടപടികള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി ജയില്‍ അധികൃതരുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളത്. റിയാദില്‍ രൂപീകരിച്ച റഹിം സഹായ സമിതിയാണ് റിയാദിലെ എംബസിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട്…
Read MoreCategory: NRI
കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തി; ഉഗാണ്ടൻ ഒളിമ്പിക്സ് താരത്തിന് ദാരുണാന്ത്യം
കംപാല: കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്സ് താരം മരിച്ചു. റെബേക്ക ചെപ്റ്റെഗി (33) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു. കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
Read Moreപ്രളയക്കെടുതി തടഞ്ഞില്ല; ഉത്തരകൊറിയയിൽ ഉദ്യോഗസ്ഥർക്കു വധശിക്ഷ
സിയൂൾ: ഉത്തരകൊറിയയിൽ പ്രളയക്കെടുതി തടയുന്നതിൽ വീഴ്ച വരുത്തിയ മുപ്പതോളം ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയരാക്കി. ചൈനാ അതിർത്തിയിലുള്ളചാഗാംഗ് പ്രവിശ്യയിൽ ജൂലൈയിലുണ്ടായ പ്രളയത്തിൽ 4000 പേർ മരിച്ചിരുന്നു. ജൂലൈ അവസാനമാണ് പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ഉത്തരവു പ്രകാരം ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയത്. കൃത്യസമയത്ത് നടപടികൾ എടുത്തിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമെന്നായിരുന്നു ഉത്തരകൊറിയൻ അധികൃതരുടെ നിലപാട്. വധശിക്ഷയ്ക്കു വിധേയരായവരുടെ പേരുവിവരങ്ങൾ ലക്ഷ്യമായിട്ടില്ല. കോവിഡ് മഹാമാരിക്കുശേഷം ഉത്തരകൊറിയയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നിട്ടുണ്ട്.
Read Moreപ്രധാനമന്ത്രി സിംഗപ്പുരിൽ: ഉഭയകക്ഷി ചർച്ചകൾ
സിംഗപ്പുർ: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പുരിലെത്തി. ബ്രൂണെയിൽനിന്ന് സിംഗപ്പുരിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ആവേശകരമായ വരവേൽപ്പാണ് ഒരുക്കിയത്. ഇന്നു നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്കു മുന്നോടിയായി ഇന്നലെ സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് വോംഗ് പ്രധാനമന്ത്രിക്കു സ്വകാര്യവിരുന്നൊരുക്കി. ഇന്ന് പാർലമെന്റ് ഹൗസിൽ പ്രസിഡന്റ് തർമൻ ഷണ്മുഖരത്നം, പ്രധാനമന്ത്രി വോംഗ് എന്നിവരുമായി വിശദചർച്ച നടത്തും. വ്യാപാരം, ആഗോള, പ്രാദേശിക വിഷയങ്ങൾ എന്നിവ അടക്കമുള്ള ചർച്ചകളിലൂടെ ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിടും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന രാജ്യമാണു സിംഗപ്പുർ. കഴിഞ്ഞ സാന്പത്തികവർഷം ഇത് 11.77 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ജയ്ദീപ് വിശദീകരിച്ചു. സിംഗപ്പുരിൽ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും.വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
Read Moreനൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ മരണം
അബുജ: നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റിൽ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ 102 പേർ കൊല്ലപ്പെട്ടു. യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന. അന്‍പതിലേറെ മോട്ടോർ സൈക്കിളുകളിലെത്തിയ നൂറ്റന്പതിലധികം ഭീകരർ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടശേഷം വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് യോബോ സംസ്ഥാനത്തെ പോലീസ് വക്താവ് ഡൻഗസ് അബ്ദുൾകരീം പറഞ്ഞു. പ്രദേശത്തെ പ്രതിരോധ സേനാംഗങ്ങൾ രണ്ടു ബോക്കോ ഹറാം ഭീകരരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണു ഞായറാഴ്ചത്തെ ആക്രമണമെന്നു സംശയിക്കുന്നു. സൈനികർ പ്രദേശത്ത് എത്തുന്നതിനു മുന്‍പ് ചില മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചിരുന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കുകിഴക്കൻ നൈജീരിയയിൽ 2009 മുതൽ ബോക്കോ ഹറാം ഭീകരർ ആക്രമണം നടത്തിവരുന്നു. നാൽപ്പതിനായിരക്കിലേറെ പേരാണ് ഇക്കാലയളവിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ബോർനോ, യോബോ സംസ്ഥാനങ്ങളാണു ഭീകരരുടെ ആക്രമണം ഏറ്റവും നേരിടുന്നത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ…
Read Moreയുക്രെയ്ൻ നഗരത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു
കീവ്: മധ്യ-കിഴക്കൻ യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. പോൾട്ടാവ നഗരത്തിലെ സൈനിക പരിശീലനകേന്ദ്രത്തിലും സമീപത്തെ ആശുപത്രിയിലും രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ഫെബ്രുവരി 24ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷമുണ്ടായ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണ് പോൾട്ടാവയിലുണ്ടായത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കായാണ് പോൾട്ടാവ. കീവിൽനിന്നു ഖാർകീവിലേക്കുള്ള പ്രധാന പാതയും റെയിൽ റൂട്ടും കടന്നുപോകുന്നത് പോൾട്ടാവയിലൂടെയാണ്. മിസൈലാക്രമണത്തിൽ സൈനിക പരിശീലന കേന്ദ്രത്തിലെ ഒരു കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചു. പോൾട്ടാവയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ഗവർണർ ഫിലിപ് പ്രോനിൻ അറിയിച്ചു.
Read Moreജർമനിയിൽ വീണ്ടും കത്തിയാക്രമണം
ബെർലിൻ: ജർമനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാർഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61 കാരൻ മരിച്ചു. അഭയാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. തിങ്കളാഴ്ച രാവിലെ ഇയാളെ ആക്രമിച്ചു മുങ്ങിയ പ്രതിയെ വൈകിട്ടുതന്നെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച തന്നെ ഹെസ്സെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരഭയാർഥി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാർ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേൽപ്പിച്ചു.
Read Moreഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പ നാല്പത്തഞ്ചാമത് അപ്പസ്തോലിക പര്യടനത്തിനു തുടക്കം കുറിച്ച് ഇന്തോനേഷ്യയിൽ വിമാനമിറങ്ങി. ജക്കാർത്തയിലെ വിമാനത്താവളത്തിൽ ഇന്തോനേഷ്യൻ കുട്ടികൾ പച്ചക്കറി, പഴം, സുഗന്ധവ്യഞ്ജനം, പൂവ് എന്നിവകൊണ്ടു തീർത്ത ബൊക്കെ നല്‍കിയാണു മാർപാപ്പയെ സ്വീകരിച്ചത്. മാർപാപ്പയ്ക്ക് ഇന്നലെ ഔദ്യോഗിക പരിപാടികൾ ഉണ്ടാ യിരുന്നില്ല. തിങ്കളാഴ്ച റോമിൽനിന്നു വിമാനം കയറിയ അദ്ദേഹം പതിമൂന്നു മണിക്കൂർ യാത്രയ്ക്കുശേഷമാണ് ഇന്നലെ രാവിലെ 11.19നു ജക്കാർത്തയിലെത്തിയത്. ഇന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നയതന്ത്ര പ്രതിനിധികൾ അടക്കമുള്ളവരുമായി കൂടിക്കാഴ്ച, അപ്പസ്തോലിക നുൻഷ്യേച്ചറിൽ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച, ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലിൽ മെത്രാന്മാരും പുരോഹിതരുമായി കൂടിക്കാഴ്ച തുടങ്ങിയവ ഇന്നത്തെ പരിപാടികളാണ്. ജക്കാർത്ത കത്തീഡ്രലുമായി തുരങ്കംവഴി ബന്ധമുള്ള ഇസ്തിഖ്ലാൽ മോസ്കിൽ നാളെ നടക്കുന്ന മതാന്തര സംവാദത്തിൽ മാർപാപ്പ സന്ദേശം നല്‍കും. 12 ദിവസം നീളുന്ന പര്യടനത്തിൽ…
Read Moreട്രെയിനിൽ വെടിവയ്പ്; 4 പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ട്രെയിനിൽ നാലുപേർ വെടിയേറ്റു മരിച്ചു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ മെയ്വുഡിലെ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലുമാണു മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അക്രമിയെ പോലീസ് പിടികൂടി. ഷിക്കാഗോ ട്രാൻസിറ്റ് അഥോറിറ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയിലെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖലകളിലൊന്നാണ് ഷിക്കാഗോ ട്രെയിൻ സർവീസ്. പ്രവൃത്തിദിവസത്തിൽ ശരാശരി 317,000ത്തിലധികം ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്.
Read Moreഇസ്രയേലിലെ പൊതുപണിമുടക്ക് തടഞ്ഞ് ലേബർ കോടതി
ടെൽ അവീവ്: ബന്ദിപ്രശ്നത്തിന്റെ പേരിൽ ഇസ്രയേലിൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അവസാനിപ്പിക്കണമെന്നു ലേബർ കോടതി ഉത്തരവ്. തിങ്കളാഴ്ചത്തെ വിധിയിൽ കോടതി സർക്കാരിനൊപ്പം നിന്നു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി പറഞ്ഞു. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം ഇസ്രേലി സേന ഗാസയിൽനിന്നു വീണ്ടെടുത്തിരുന്നു. ബന്ദികൾ കൊല്ലപ്പെട്ടതിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്തു വന്നിരുന്നു.
Read More