കീവ്: യുക്രെയ്നിൽ റഷ്യയുടെ മുഴുരാത്രി വ്യോമാക്രമണം. ഡ്രോണുകളും ക്രൂസ് മിസൈലുകളുമാണു റഷ്യ പ്രയോഗിച്ചത്. തിങ്കളാഴ്ച പുലർച്ചെ തലസ്ഥാന നഗരമായ കീവിൽ നിരവധി സ്ഫോടനങ്ങളുണ്ടായി. കീവിലെ എല്ലാ ജില്ലകളിലും ആക്രമണമുണ്ടായി. മൂന്നു പേർക്ക് പരിക്കേറ്റു. വേനൽക്കാല അവധിക്കു ശേഷം തിങ്കളാഴ്ച കുട്ടികൾ സ്കൂളിലേക്ക് മടങ്ങാനിരിക്കേയായിരുന്നു റഷ്യൻ ആക്രമണം. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചവരെ 35 മിസൈലുകളും 26 ഡ്രോണുകളുമാണു റഷ്യ തൊടുത്തത്. ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 13 ക്രൂസ് മിസൈലുകളും 20 ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചവരെ യുക്രെയ്ന്റെ 158 ഡ്രോണുകൾ തകർത്തതായി റഷ്യ അറിയിച്ചു. ഇതിൽ രണ്ടെണ്ണം മോസ്കോയ്ക്കു മുകളിൽവച്ചും ഒൻപതെണ്ണം മോസ്കോയ്ക്കു സമീപപ്രദേശങ്ങളിലുമാണ് വെടിവച്ചിട്ടത്.
Read MoreCategory: NRI
ഫിലിപ്പീൻസിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 14 മരണം
മനില: ഫിലിപ്പീൻസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14പേർ മരിച്ചു. മരിച്ചവരിൽ ഗർഭിണിയും ഉൾപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. മധ്യ ഫിലിപ്പീൻസിലുണ്ടായ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മറ്റ് രണ്ടു പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ പോലീസ് വക്താവ് കേണൽ ജീൻ ഫജാർഡോ പറഞ്ഞു. മനില ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്.
Read Moreആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ബ്രൂണെ, സിംഗപ്പുർ സന്ദർശനം: മോദി ഇന്നു പുറപ്പെടും
ന്യൂഡൽഹി: ബ്രൂണെ, സിംഗപ്പുർ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ഇന്ന് മുതൽ അഞ്ച് വരെയാണു സന്ദർശനം. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെ സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികൾ ബ്രൂണെ സുൽത്താൻ ഹസനൽ ബോൽക്കിയുമായി മോദി ചർച്ച ചെയ്യുമെന്നാണു വിവരം. ആറ് വർഷത്തിനുശേഷം സിംഗപ്പുർ സന്ദർശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പുർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചർച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റൽ ഉൾപ്പെടെയുള്ള മേഖലകളിൽ കൈകോർക്കാനള്ള പദ്ധതികൾക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം.
Read Moreലാവോസിൽ സൈബർതട്ടിപ്പു സംഘത്തിൽനിന്ന് 47 ഇന്ത്യക്കാരെ മോചിപ്പിച്ചു
വിയന്റിയൻ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ സൈബർതട്ടിപ്പു കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇന്ത്യൻ എംബസി. ബോക്കിയോ പ്രവിശ്യയിലെ ഗോള്‍ഡണ്‍ ട്രയാങ്കിള്‍ പ്രത്യേക സാമ്പത്തികമേഖലയിലെ സൈബര്‍തട്ടിപ്പു കേന്ദ്രങ്ങളില്‍ നിർബന്ധപൂർവം ജോലിചെയ്തുവരികയായിരുന്നു ഇവർ. 29 പേരെ പോലീസ് ഇന്ത്യൻ എംബസിയില്‍ എത്തിക്കുകയായിരുന്നു. 18 പേര് നേരിട്ട് എംബസിയിലെത്തി. ഇന്ത്യയിലെ തൊഴില്‍തട്ടിപ്പു സംഘങ്ങളുടെ വാഗ്ദാനങ്ങളില്‍പ്പെട്ടാണ് ഇവരില്‍ ഭൂരിഭാഗവും ലാവോസില്‍ എത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞമാസം ലാവോസിലെത്തിയപ്പോള്‍ ഇന്ത്യക്കാരുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Read Moreഗാസയിൽ ആറ് ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ടെൽ അവീവ്: ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രേലി സേന ഗാസയിൽനിന്നു വീണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ തുരങ്കത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇസ്രേലി സേന എത്തുന്നതിനു തൊട്ടുമുന്‍പ് ഭീകരർ ഇവരെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. വെടിനിർത്തലിനു താത്പര്യമില്ലാത്ത ഇസ്രയേലാണ് ബന്ദികളുടെ മരണത്തിന് ഉത്തരവാദിയെന്നു ഹമാസ് നേതാവ് ഇസ്സത് അൽ റിഷ്ഖ് പ്രതികരിച്ചു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു ഗാസയിലേക്കു തട്ടിക്കൊണ്ടുപോകപ്പെട്ട കാർമൽ ഗത്, ഈഡൻ യെരുശാൽമി, ഹെർഷ് ഗോൾഡ്ബെർഗ് പോളിൻ, അലക്സാണ്ടർ ലുബാനോവ്, അൽമോഗ് സരുസി, ഒരി ഡാനിയോ എന്നിവരുടെ മൃതദേഹങ്ങളാണു ശനിയാഴ്ച കണ്ടെത്തിയത്. ഇതിൽ ഹെർഷ് ഗോൾഡ്ബെർഗിന് അമേരിക്കൻ പൗരത്വവുമുണ്ട്. കൊലപാതകികൾക്കു ശിക്ഷ നല്‍കുന്നതുവരെ ഇസ്രയേൽ വിശ്രമിക്കില്ലെന്നു പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ബന്ദികളെ കൊന്നവർക്കു വെടിനിർത്തലിൽ താത്പര്യമില്ലെന്നും അവശേഷിക്കുന്ന ബന്ദികളുടെ മോചനത്തിൽ ഇസ്രേലി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം…
Read Moreരണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു
വത്തിക്കാൻ സിറ്റി: സുദീർഘമായ അപ്പസ്തോലിക പര്യടനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് പുറപ്പെടുന്നു. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമൂർ, സിംഗപ്പൂർ രാജ്യങ്ങളാണ് രണ്ടാഴ്ചകൊണ്ട് സന്ദർശിക്കുക. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഫ്രാൻസിസ് മാർപാപ്പ എല്ലാ വിദേശയാത്രകൾക്കു മുന്‍പും പതിവുള്ളതുപോലെ ഇന്നലെ റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ കന്യാമാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാര്‍ഥന നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്. ഇന്നു വൈകിട്ട് റോമിൽനിന്ന് വിമാനം കയറുന്ന അദ്ദേഹം നാളെ രാവിലെ പതിനൊന്നരയ്ക്ക് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തും. ബുധനാഴ്ചയാണ് മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. വ്യാഴാഴ്ച ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മോസ്കിൽ നടക്കുന്ന മതാന്തര സംവാദത്തിൽ മാർപാപ്പ സന്ദേശം നല്‍കും. ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലും ഈ മോസ്കും തുരങ്കംവഴി ബന്ധിതമാണ്. 2020ൽ മതസൗഹാർദത്തിന്റെ പ്രതീകമായിട്ടാണ് ഇന്തോനേഷ്യൻ സർക്കാർ 28.3 മീറ്റർ നീളമുള്ള തുരങ്കം നിർമിച്ചത്. ഒരറ്റത്തു…
Read Moreസുരക്ഷാ കോൺക്ലേവ്; അജിത് ഡോവൽ ശ്രീലങ്കയിൽ
കൊളംബോ: കൊളംബോ സുരക്ഷാ കോൺക്ലേവിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീലങ്കയിൽ എത്തി. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളിൽനിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാക്കാളും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അജിത് ഡോവൽ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. ബംഗ്ലാദേശിനും സീഷെൽസിനും കോൺക്ലേവിൽ നിരീക്ഷക പദവിയുണ്ട്.
Read Moreസൗദി പൗരനെ അടിച്ചുകൊന്ന മലയാളിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളുടെ ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊലപാതകം നടന്നയുടൻ പോലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി വിധി ശരിവയ്ക്കുകയായിരുന്നു. സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ മയക്കുമരുന്നായ ആംഫറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ അമീരി എന്ന സൗദി പൗരന്റെ വധശിക്ഷയും ഇന്നലെ നടപ്പാക്കി.
Read Moreസൗദിയിൽ മലയാളി ദമ്പതികൾ താമസ സ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: സൗദി അൽകൊബാറിൽ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും, തന്നേയും അച്ഛൻ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചതായും അഞ്ച് വയസുകാരി മകൾ ആരാധ്യ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ് പോസ്റ്റ് മോർട്ടത്തിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിംഗ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്.
Read Moreബംഗ്ലാദേശിൽ ജമാത്ത് ഇ ഇസ്ലാമിയുടെ നിരോധനം നീക്കി
ധാക്ക: ബംഗ്ലാദേശിലെ പ്രധാന ഇസ്ലാമിക പാർട്ടിയായ ജമാത്ത് ഇ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം ഇടക്കാല സർക്കാർ നീക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ പാർട്ടിക്കു പങ്കുണ്ടെന്ന ആരോപണത്തിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. വിദ്യാർഥി പ്രക്ഷോഭത്തിൽ രാജിവച്ച് രാജ്യത്തുനിന്നു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയാണ് ഭീകരവിരുദ്ധ നിയമപ്രകാരം ജമാത്തിനെ നിരോധിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തിലെ അക്രമങ്ങൾക്കു പിന്നിൽ ജമാത്ത് ആണെന്ന് ആരോപിച്ചായിരുന്നു നടപടി. ജമാത്തോ, അനുബന്ധ സംഘടനകളോ ഭീകരപ്രവർത്തനം നടത്തിയതിനു തെളിവില്ലെന്ന് ഇടക്കാല സർക്കാർ ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ബംഗ്ലാദേശിലെ മതേതര ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതി 2013ൽ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. രജ്സ്ട്രേഷൻ പുനഃസ്ഥാപിക്കാൻ അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നു ജമാത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
Read More