വാഷിംഗ്ടൺ ഡിസി: ചെങ്കടലിൽ ഹൂതിവിമതരുടെ ആക്രമണത്തിനിരയായ ഗ്രീക്ക് എണ്ണടാങ്കറിൽനിന്നുള്ള ചോർച്ച വൻ പരിസ്ഥിതി നാശത്തിനിടയാക്കുമെന്നു യുഎസ് പ്രതിരോധവകുപ്പ് മുന്നറിയിപ്പു നല്കി. ഒരാഴ്ച മുന്‍പ് ആക്രമണം നേരിട്ട എംവി സുനിയോൺ എന്ന കപ്പലിലെ തീ ഇതുവരെ അണഞ്ഞിട്ടില്ല. കപ്പലിൽനിന്ന് എണ്ണ ചോരുന്നതായി സംശയമുണ്ട്. കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാൻ രണ്ടു ടഗ് ബോട്ടുകൾ അയച്ചെങ്കിലും ഹൂതികളുടെ ആക്രമണം മൂലം നടന്നില്ലെന്നു യുഎസ് കൂട്ടിച്ചേർത്തു. ഒന്നരലക്ഷം ടൺ (പത്തു ലക്ഷം വീപ്പ) ക്രൂഡ് ആണ് കപ്പലിലുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണു ഹൂതികൾ ഈ കപ്പൽ ആക്രമിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു കപ്പലുകൾ ആക്രമിക്കുന്നതെന്നു ഹൂതികൾ പറയുന്നു.
Read MoreCategory: NRI
വെസ്റ്റ് ബാങ്കിൽ ഓപ്പറേഷൻ; ഒന്‍പതു പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഇസ്രേലി സേന അധിനിവേശ വെസ്റ്റ് ബാങ്കിൽ വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു. ജനിൻ, തുൽക്കറം, നാബ്ലുസ്, ടുബാസ് എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള നടപടിയിൽ കുറഞ്ഞത് ഒന്‍പതു പേർ മരിച്ചതായി പലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.ഇസ്രേലി സേന പതിറ്റാണ്ടുകൾക്കു ശേഷമാണു പ്രമുഖ പലസ്തീൻ നഗരങ്ങളെയെല്ലാം ലക്ഷ്യമിട്ട് സൈനികനീക്കം നടത്തുന്നത്. ജനിൻ, തുൽക്കറം എന്നിവടങ്ങളിൽ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദകേന്ദ്രങ്ങളാണു പ്രധാന ലക്ഷ്യമെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. ഇസ്രയേലിനെതിരേ വെസ്റ്റ്ബാങ്കിൽ പുതിയ യുദ്ധമുന്നണി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇസ്രേലി സൈനിക നീക്കം ഏറ്റുമുട്ടലുകളിൽ കലാശിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ജനിൻ അഭയാർഥി ക്യാന്പിൽ ഏറ്റുമുട്ടലുണ്ടായി. ജനിനിലേക്കുള്ള പ്രധാന പാത അടച്ചു. ജനിനിലെ ഒരാശുപത്രിയിൽ ഇസ്രേലിസേന പ്രവേശിച്ചു. തുൽക്കറമിലെ രണ്ട് ആശുപത്രികൾ ഉപരോധിക്കുന്നു. നാബ്ലുസിലെ രണ്ട് അഭയാർഥി ക്യാന്പുകൾ ലക്ഷ്യമിട്ടാണു സൈനിക നടപടി.ടുബാസിൽ ഇസ്രേലി…
Read Moreസൗദിയിൽ കനത്ത മഴ; കാർ ഒഴുക്കിൽപ്പെട്ട് പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരിച്ചു
റിയാദ്: സൗദിയുടെ തെക്കൻ പ്രവിശ്യയായ അസീറിലെ അംക് പട്ടണത്തിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ടു പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. കനത്ത മഴയെ തുടർന്നു വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ തെന്നി ശക്തമായ ഒഴുക്കിൽപ്പെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു. ഉടൻതന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിനെത്തി.ആരോഗ്യത്തോടെ തന്നെ 11 വയസുള്ള മകനെ രക്ഷിക്കാനായി. എന്നാൽ മറ്റുള്ളവരെ രക്ഷിക്കാനായില്ല.ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മേഖലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.
Read Moreസർക്കാരിനുവേണ്ടി സെൻസറിംഗ്; ഖേദം പ്രകടിപ്പിച്ച് സുക്കർബെർഗ്
വാഷിംഗ്ടൺ ഡിസി: യുഎസിലെ ബൈഡൻ ഭരണകൂടത്തിന്റെ സമ്മർദത്തിനു വഴങ്ങി കോവിഡ് കാലത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സെൻസർഷിപ്പ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കന്പനികളുടെ ഉടമ മാർക്ക് സുക്കർബെർഗ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ജിം ജോർഡാന് അയച്ച കത്തിലാണ് സുക്കർബെർഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 വർഷത്തിൽ തമാശകളും ആക്ഷേപഹാസ്യങ്ങളും അടക്കമുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നാണു വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത്. സർക്കാരിന്റെ നീക്കം തെറ്റായിരുന്നുവെന്നും ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നതിൽ ഖേദിക്കുന്നുവെന്നും സുക്കർബെർഗിന്റെ കത്തിൽ പറയുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് നിരുത്സാഹപ്പെടുത്തിയെന്നും സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പ് റഷ്യ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പു നല്കിയ പശ്ചാത്തലത്തിലായിരുന്നിത്. എന്നാൽ ഹണ്ടറിനെതിരായ ആരോപണങ്ങൾ റഷ്യൻ ഇടപെടലിന്റെ ഭാഗമല്ലായിരുന്നു.
Read More‘ആടുജീവിത’ത്തിൽ അഭിനയിച്ചതിന് മാപ്പു പറഞ്ഞ് ജോർദാനിയൻ നടൻ
അമ്മാൻ: ‘ആടുജീവിതം’ എന്ന മലയാളസിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി അറേബ്യൻ ജനതയോടു മാപ്പ് ചോദിക്കുന്നുവെന്നും ജോർദാനിയൻ നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടത്തെ അന്തസുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണു സിനിമയിൽ അഭിനയിച്ചതെന്നും എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ അറിഞ്ഞതെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ആടുജീവിത’ത്തിൽ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചതെന്നും തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. മറ്റുള്ളവരെപ്പോലെ സിനിമ കണ്ടപ്പോഴാണു സിനിമയിലെ സൗദിവിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ലെന്നും ആകിഫ് നജം പറഞ്ഞു. ജോര്‍ദാന്‍ ജനതയ്ക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുണ്ട്. ‘ആടുജീവിത’ത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പറഞ്ഞു.…
Read Moreപാക്കിസ്ഥാനിൽ തീവ്രവാദി ആക്രമണം; 40 പേരെ കൂട്ടക്കൊല ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സംഭവങ്ങളിലായി 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. മുസബേയ്ൽ ജില്ലയിൽ 23 യാത്രക്കാരെ ബസിൽനിന്നും പിടിച്ചിറക്കി വെടിവച്ചുകൊന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പിന്നീട് വാഹനങ്ങൾക്കു തീയിട്ടു. മുസബേയ്ൽ ജില്ലയിലെ ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. യാത്രക്കാർ പാക് പഞ്ചാബിൽനിന്നുള്ളവരാണെന്നു രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമായിരുന്നു കൊലപ്പെടുത്തിയത്. നാൽപ്പതോളം വരുന്ന തോക്കുധാരികൾ പഞ്ചാബിൽനിന്നും തിരിച്ചുമുള്ള ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് പഞ്ചാബിൽനിന്നുള്ളവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 19 പേർ പഞ്ചാബികളും നാല് പേർ ബലൂച് സ്വദേശികളുമാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും തൊഴിലാളികളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ വിഭാഗമായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 12 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി പറഞ്ഞു. ഞായറാഴ്ച മുതൽ 24 മണിക്കൂറിനിടെ…
Read Moreസുഡാനിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്നു, 60 പേർ മരിച്ചു
കയ്റോ: കിഴക്കൻ സുഡാനിൽ കനത്ത മഴയെത്തുടർന്ന് അർബാത് ഡാം തകർന്നു. 60 പേർ മരിച്ചു. നിരവധി പേരെ കാണാതായി. റെഡ് സീ സ്റ്റേറ്റിലായിരുന്നു അപകടം. നാലു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ, കാണാതായവരുടെ കണക്ക് വ്യക്തമായിട്ടില്ല. 60 പേർ മരിച്ചുവെന്നാണു സുഡാനീസ് വാർത്താ സൈറ്റ് അൽ-തഗീർ അറിയിച്ചത്. നൂറിലധികം പേരെ കാണാതായെന്ന് മെഡാമീക് ന്യൂസ് ഏജൻസി അറിയിച്ചു. പോർട്ട് സുഡാൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് തകർന്ന ഡാം സ്ഥിതി ചെയ്യുന്നത്.
Read Moreമാനഭംഗക്കേസ്; ഡോണ്ഡ് ട്രംപ് നഷ്ടപരിഹാരമായി നൽകേണ്ടത് 712 കോടി രൂപ
വാഷിംഗ്ടണ്‍ ഡിസി: നടന് സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികാരോപണം അമേരിക്കയിലാണെങ്കില്‍ ലഭിക്കുന്നത് കോടാനുകോടികളുടെ നഷ്ടപരിഹാരം. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ. ജീന്‍ കറോള്‍ നല്കിയ മാനഭംഗക്കേസിലും അപകീര്‍ത്തി കേസിലും 833 ലക്ഷം ഡോളര്‍ ( 670 കോടി രൂപ) നൽകാന് മന്‍ഹാട്ടന്‍ കോടതിയും 50 ലക്ഷം ഡോളര്‍ (42 കോടി രൂപ) നൽകാന് ന്യൂയോര്‍ക്ക് കോടതിയും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണ്ഡ് ട്രംപിനോട് ഉത്തരവിട്ടു. മൊത്തം 712 കോടി രൂപ! പേരിന് കളങ്കം ചാര്‍ത്തിയതിന് 73 ലക്ഷം, മാനസികാഘാതത്തിന് 110 ലക്ഷം, തെറ്റിനുള്ള ശിക്ഷയ്ക്ക് 650 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ജനുവരിയില്‍ മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതി വിധിച്ചത്. കറോള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരം. പണം കൈയില്‍ കിട്ടണമെങ്കില്‍ നീണ്ട നിയമപോരാട്ടത്തിനു വിരാമമാകണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ കേസുകള്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ്. 1996ല്‍ ന്യൂയോര്‍ക്കിലെ…
Read Moreജർമനിയിലെ കത്തിയാക്രമണം: സിറിയൻ അഭയാർഥി കീഴടങ്ങി
ബെർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ മൂന്നു പേർ കൊല്ലപ്പെട്ട കത്തിയാക്രമണത്തിൽ ഇരുപത്താറുകാരനായ സിറിയൻ വംശജൻ പോലീസിനു കീഴടങ്ങി കുറ്റം സമ്മതിച്ചു. നേരത്തേ മറ്റു രണ്ടു പേർകൂടി അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവം ഭീകരാക്രമണമാണെന്നു ജർമൻ വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെങ്കിലും അക്രമിയുമായി സംഘടനയ്ക്കുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ല. പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരം സ്ഥാപിതമായതിന്റെ 650-ാം വാർഷികാഘോഷം നടക്കുന്നതിനിടെയാണു കത്തിയാക്രമണം ഉണ്ടായത്. പരിക്കേറ്റ എട്ടു പേരിൽ നാലു പേരുടെ നില ഗുരുതരമാണ്. കുറ്റം സമ്മതിച്ച സിറിയൻ അഭയാർഥി 2022 ഡിസംബറിലാണു ജർമനിയിലെത്തിയത്. ആക്രമണസ്ഥലത്തുനിന്ന് 300 മീറ്റർ അകലെയുള്ള അഭയാർഥി ക്യാന്പിൽ ഇയാൾ താമസിച്ചിരുന്നതായി സൂചനയുണ്ട്. ആക്രമണത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്ന പതിനഞ്ചുകാരനും മറ്റൊരാളുമാണു നേരത്തേ അറസ്റ്റിലായത്.
Read Moreബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ സുനിതയുടെ മടക്കം ഫെബ്രുവരിയിൽ
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ബുച്ച് വിൽമറും ഇന്ത്യൻ വംശജ സുനിത വില്യംസും ഭൂമിയിൽ മടങ്ങിയെത്താൻ അടുത്തവർഷം ഫെബ്രുവരി വരെ കാത്തിരിക്കണം. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ പോയ ഇരുവരെയും സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും മടക്കിയെത്തിക്കുകയെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ മേധാവി ബിൽ നെൽസൺ അറിയിച്ചു. ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയ ആദ്യ യാത്രയിലാണ് സുനിതയും വിൽമറും ജൂൺ അഞ്ചിനു ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യമാണ് ഉദ്ദേശിച്ചതെങ്കിലും സ്റ്റാർലൈനർ പേടകത്തിനു തകരാറുണ്ടായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ബോയിംഗും നാസയും മാസങ്ങൾ പരിശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. ആളില്ലാതെ പേടകത്തെ ഭൂമിയിൽ തിരിച്ചെത്തിക്കാനാണു തീരുമാനം. സുനിതയെയും വിൽമറിനെയും സ്പേസ് എക്സ് കന്പനിയുടെ പേടകത്തിൽ ഫെബ്രുവരിയിലും മടക്കിയെത്തിക്കും. നാസ ബഹിരാകാശ ദൗത്യങ്ങൾക്കായി ബോയിംഗുമായും സ്പേസ് എക്സുമായും കരാറുണ്ടാക്കിയിട്ടുണ്ട്. സ്പേസ് എക്സ് ഒന്‍പതു തവണ…
Read More