പാരീസ്: മെസേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വിമാനത്തിൽ വടക്കൻ പാരീസിലെ ലെ ബൂർഷെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുറ്റകൃത്യങ്ങൾക്കു ടെലഗ്രാം ഉപയോഗപ്പെടുത്തുന്നതു തടയാൻ നടപടികൾ സ്വീകരിച്ചില്ലെന്ന കേസിലെ വാറന്റിലാണ് അറസ്റ്റെന്നു ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. ദുറോവിന്റെ അറസ്റ്റിൽ റഷ്യ പ്രതിഷേധം പ്രകടിപ്പിച്ചു. മുപ്പത്തൊന്പതുകാരനും ശതകോടീശ്വരനുമായ ദുറോവ് റഷ്യയിലാണു ജനിച്ചതെങ്കിലും ദുബായിലാണു താമസം. ഫ്രാൻസിലും യുഎഇയിലും പൗരത്വമുണ്ട്. റഷ്യയിലും സോവ്യറ്റ് രാജ്യങ്ങളിലും പ്രചാരമുള്ള ടെലഗ്രാം ആപ്പ് 2013ലാണ് അദ്ദേഹം തുടങ്ങിയത്. ദുറോവിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ പ്രതിപക്ഷം ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചിരുന്നു. ഇതിൽ നടപടി എടുക്കണമെന്ന ആവശ്യം നിരസിച്ചതിനു പിന്നാലെ 2014ൽ അദ്ദേഹം റഷ്യ വിട്ടു. ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാതിരുന്നതിനെത്തുടർന്ന് റഷ്യൻ സർക്കാർ 2018ൽ ടെലഗ്രാം നിരോധിച്ചു. 2021ലാണ് പിന്നീട് പ്രവർത്തനാനുമതി ലഭിച്ചത്. ദുറോവിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം വിശദീകരിക്കണമെന്നും…
Read MoreCategory: NRI
നേപ്പാളിലുണ്ടായ വാഹനാപകടത്തിൽ 41 ഇന്ത്യക്കാർ മരിച്ചു ; മരിച്ചതു മഹാരാഷ്ട്രക്കാർ
കാഠ്മണ്ഡു: ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു സഞ്ചരിക്കുകയായിരുന്ന ബസ് മാർസ്യാംഗ്ദി നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 41പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലക്കാരാണു മരിച്ചവരിലേറെയും. നേപ്പാളിലെ തനാഹുൻ ജില്ലയിലെ ഐനപഹാരയിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. 43 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. എന്നാൽ അതിൽക്കൂടുതൽ യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മരണവിവരം സ്ഥിരീകരിച്ചു. ഗോരഖ്പുരിൽനിന്നു കാഠ്മണ്ഡുവിലേക്കു പൊഖാറ വഴി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് ബസ്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം വിനോദസഞ്ചാരികളുടെ മൃതദേഹം ഇന്നു നാസിക്കിലെത്തിക്കുമെന്നും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്കു കൈമാറുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read Moreയുക്രെയ്നിൽ സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യാമെന്ന് മോദി
കീവ്: യുക്രെയ്നിൽ എത്രയും വേഗം സമാധാനം കണ്ടെത്തുന്നതിനു സാധ്യമായതെല്ലാം ചെയ്യാമെന്ന് ഇന്ത്യയുടെ ഉറപ്പ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി തലസ്ഥാനമായ കീവിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. സംഘർഷത്തിനു പരിഹാരം കാണുന്നതിന് റഷ്യയും യുക്രെയ്നും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്നും മോദി നിർദേശിച്ചു. വളരെ വിശദമായ തുറന്ന ചർച്ചയാണ് മോദിയും സെലൻസ്കിയും തമ്മിൽ നടന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നാലു കരാറുകളിലും മോദിയുടെ സന്ദർശനവേളയിൽ ഒപ്പിട്ടു. കാർഷിക, ഭക്ഷ്യ, മരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട കരാറുകൾക്കൊപ്പം സാംസ്കാരിക സഹകരണത്തിനുമാണു ധാരണ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനു പരിഹാരമെന്ന ദൗത്യമുൾപ്പെടെയായിരുന്നു പ്രധാനമന്ത്രി ലക്ഷ്യമിട്ടിരുന്നത്. റഷ്യൻ പ്രവിശ്യയിൽ യുക്രെയ്ൻ സേന പുതിയ പോർമുഖം തുറന്നുദിവസങ്ങൾക്കുള്ളിലാണു പത്തുമണിക്കൂറോളം നീണ്ട ട്രെയിൻ യാത്രയിലൂടെ മോദി കീവിൽ എത്തിയത്. 2022-ൽ റഷ്യയുമായുള്ള യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി…
Read Moreവിദേശപഠന സഹായത്തുക 30 ലക്ഷമായി വർധിപ്പിക്കു മെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
പാലാ: ഉന്നതപഠനത്തിന് വിദേശത്തു പോകുന്നവര്‍ക്ക് 20 ലക്ഷം രൂപ പലിശരഹിതമായി നല്കുന്ന കേന്ദ്ര പദ്ധതി വിപുലീകരിക്കുമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്. പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വായ്പ എടുക്കുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 30 ലക്ഷമായി തുക വര്‍ധിപ്പിക്കും. വര്‍ധിപ്പിച്ച തുകയ്ക്ക് ചെറിയ പലിശ ഈടാക്കാനും ഉദ്ദേശിക്കുന്നു. സമാധാനകാംക്ഷികളായി കേരളീയ സമൂഹത്തെ വളര്‍ത്തിയതില്‍ സീറോമലബാര്‍ സഭയ്ക്ക് നിര്‍ണായ പങ്കുണ്ട്. തീവ്രവാദ ചിന്തകളില്ലാത്ത ആധ്യാത്മികതയില്‍ യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതിലും അഭിമാനമുണ്ട്.
Read Moreട്രംപിനു വധഭീഷണി: 66കാരൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ അരിസോണ സ്വദേശി പിടിയിൽ. 66കാരനായ റൊണാൾഡ് ലീ സിവ്രൂഡിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ നോമിനിയായ ഡൊണാൾഡ് ട്രംപ്, തന്റെ പ്രചാരണത്തിന്റെ ഭാഗമായി മെക്സിക്കോയുമായുള്ള യുഎസ് അതിർത്തി പ്രദേശമായ കൊച്ചിസ് കൗണ്ടി സന്ദർശിക്കുന്നതിനിടെയാണ് ഭീഷണിയുണ്ടായത്. നവംബർ അഞ്ചിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാർഥികൾക്കെതിരേയുണ്ടാകുന്ന ഭീഷണികളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഈ മാസമാദ്യം, ട്രംപിന്റെ എതിരാളിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ ഭീഷണിപ്പെടുത്തിയതിന് ഒരു വിർജീനിയക്കാരനെതിരേ കുറ്റം ചുമത്തിയിരുന്നു. ജൂലൈയിൽ, ട്രംപിനുനേരേ വധശ്രമമുണ്ടായിരുന്നു. വെടിവയ്പിൽ ട്രംപിന്റെ ചെവിക്കു പരിക്കേറ്റു.
Read Moreആഡംബര ബോട്ട് ദുരന്തം; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി
പലേർമോ: ഇറ്റലിയിലെ സിസിലി തീരത്ത് ആഡംബരബോട്ട് മുങ്ങി കാണാതായ ബ്രിട്ടീഷ് ശതകോടീശ്വരൻ മൈക്കിൾ ലിഞ്ച് അടക്കം അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ചത്തെ അപകടത്തിൽ ആറു പേരെയാണു കാണാതായത്. തട്ടിപ്പുകേസിൽ മൈക്കിൾ ലിഞ്ചിനെ യുഎസ് കോടതി കുറ്റവിമുക്തനാക്കിയതിന്റെ ആഘോഷം നടക്കുന്നതിനിടെ ബോട്ട് കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങുകയായിരുന്നു. ലിഞ്ചിന്റെ സുഹൃത്തുക്കളടക്കം പത്തു യാത്രക്കാരും 12 ജീവനക്കാരുമാണു ബോട്ടിലുണ്ടായിരുന്നത്. 11 ജീവനക്കാരെയും നാലു യാത്രക്കാരെയും രക്ഷപ്പെടുത്താനായി. ഒരു ജീവനക്കാരന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. മൈക്കിൾ ലിഞ്ചിന്റെ മകൾ ഹന്ന, മോർഗൻ സ്റ്റാൻലി ഇന്റർനാഷണൽ ബാങ്കിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ തുടങ്ങിയവരെയാണു കാണാതായത്.
Read Moreഎംപോക്സ് ഏഷ്യയിലും; ആദ്യ കേസ് തായ്ലൻഡിൽ
ബാങ്കോക്ക്: പുതിയ ഇനം വൈറസ് മൂലമുള്ള എംപോക്സ് രോഗം തായ്ലൻഡിൽ സ്ഥിരീകരിച്ചു. ഏഷ്യയിലെ ആദ്യ കേസാണിത്. യൂറോപ്പിലെ ആദ്യ കേസ് കഴിഞ്ഞയാഴ്ച സ്വീഡനിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 14ന് ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ 66 വയസുള്ള യൂറോപ്യനിലാണു രോഗം സ്ഥിരീകരിച്ചതെന്നു തായ്ലൻഡിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസീസ് കൺട്രോൾ അറിയിച്ചു. മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടർത്തുന്ന ക്ലേഡ് വൺ ബി എന്നയിനം വൈറസ് തന്നെയാണ് ഇദ്ദേഹത്തിലും കണ്ടെത്തിയത്. ഇദ്ദേഹവുമായി ഇടപഴകിയ 43 പേരെ കണ്ടെത്തി. ഇവരെ മൂന്നാഴ്ച നിരീക്ഷിക്കും. കോംഗോയിൽ ആരംഭിച്ച എംപോക്സ് ബാധ ബുറുണ്ടി, കെനിയ, റുവാണ്ട, യുഗാണ്ട രാജ്യങ്ങളിലും പടരുകയാണ്. പുതിയയിനം വൈറസ് മൂലമുള്ള രോഗത്തിനു മരണസാധ്യത കൂടുതലായതിനാൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണു രോഗം പിടിപെടുന്നത്. എന്നാൽ കോവിഡ് പോലെ അതിവേഗം പടരുന്ന രോഗമല്ല. പനിയുടേതുപോലുള്ള ലക്ഷണങ്ങളും ചർമത്തിൽ വസൂരിയുടേതുപോലുള്ള…
Read Moreഅമേരിക്കയിൽ ചെറുവിമാനം തകർന്ന് രണ്ടുപേർ മരിച്ചു
ടെക്സസ്: അമേരിക്കയിലെ പടിഞ്ഞാറന്‍ ടെക്സസില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. അപകടത്തിൽ വിമാനം പൂർണമായും കത്തിയമർന്നു. ഡേസഷ്ലെമെയര് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍നിന്നു പറന്നുയര്‍ന്ന വിമാനം ഉടന്‍തന്നെ തകര്‍ന്നുവീഴുകയായിരുന്നു. പറന്നുയര്‍ന്ന ഉടൻ തകരാര്‍ കണ്ടെത്തിയിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഹൈവേയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവയും തകര്‍ന്നു.
Read Moreഹിസ്ബുള്ളയുടെ ആയുധ ഡിപ്പോകളിൽ ഇസ്രയേൽ ബോംബിട്ടു
ബെയ്റൂട്ട്: ലെബനനിലെ ബെക്കാ താഴ്വരയിലെ ഹിസ്ബുള്ളയുടെ ആയുധസംഭരണ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ഇറാനിയൻ പിന്തുണയുള്ള മിലിഷ്യയുടെ പ്രധാന ശക്തികേന്ദ്രത്തിലെ ആയുധ ഡിപ്പോകൾക്കുനേരേയായിരുന്നു ആക്രമണം.ഇസ്രയേലിനു നേരേയുള്ള ആക്രമണങ്ങൾ നേരിടുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനിലെ യുദ്ധോപകരണ വെയർഹൗസുകൾ ആക്രമിക്കുമെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞതിന് മണിക്കൂറുകൾക്കുശേഷമാണ് വ്യോമാക്രമണം നടന്നത്. ഇതിനുള്ള തിരിച്ചടിയായി ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ ഇസ്രയേലി സൈനിക ലോജിസ്റ്റിക് സൈറ്റിനുനേരേ കത്യുഷ റോക്കറ്റുകൾ തൊടുത്തതായി ഹിസ്ബുള്ള വക്താക്കൾ പറഞ്ഞു
Read Moreഇറാനിൽ ബസ് മറിഞ്ഞ് 35 പാക് തീർഥാടകർ മരിച്ചു; അനുശോചിച്ച് പാക്കിസ്ഥാൻ
ടെഹ്റാൻ: പാക്കിസ്ഥാനിൽനിന്ന് ഇറാഖിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസ് ഇറാനിലെ യാസ്ദ് പ്രവിശ്യയിൽ മറിഞ്ഞ് 35 പേർ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർകാന നഗരത്തിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ആകെ 53 യാത്രക്കാർ ബസിലുണ്ടായിരുന്നു. 18 പേർക്ക് പരിക്കേറ്റു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ കർബല യുദ്ധത്തിൽ മരിച്ചതിനെ അടയാളപ്പെടുത്തി അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ. പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
Read More