ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദർശനം. ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. ഇതിനുശേഷം വൈകിട്ട് മോദി പോളണ്ടിൽനിന്നു ട്രെയിനിൽ യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽനിന്നു പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിൻ സന്ദര്‍ശിക്കുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽനിന്ന്…
Read MoreCategory: NRI
ആഡംബരബോട്ട് ദുരന്തം: ശതകോടീശ്വരൻ മൈക്കിൾ ലിഞ്ചിനും സുഹൃത്തുക്കൾക്കുമായി തെരച്ചിൽ
പലേർമോ: ഇറ്റലിയിലെ സിസിലിയൻ തീരത്തു കൊടുങ്കാറ്റിൽ മുങ്ങിയ ആഡംബരബോട്ടിലുണ്ടായിരുന്നവർക്കായി തെരച്ചിൽ തുടരുന്നു. ബ്രിട്ടീഷ് ടെക് ശതകോടീശ്വരൻ മൈക്കിൾ ലിഞ്ച്, ലിഞ്ചിന്റെ പതിനെട്ടുകാരിയായ മകൾ ഹന്ന, മോർഗൻ സ്റ്റാൻലി ഇന്റർനാഷണൽ ബാങ്കിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ബ്ലൂമറുടെ ഭാര്യ ജൂഡി, മൈക്കിൾ ലിഞ്ചിന്റെ അഭിഭാഷകനായിരുന്ന ക്രിസ് മോർവില്ലോ, മോർവില്ലോയുടെ ഭാര്യ നാഡ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിങ്കളാഴ്ച പുലർച്ചെ അപകടമുണ്ടായ സമയത്ത് ബോട്ടിൽ പത്തു ജീവനക്കാരടക്കം 22 പേർ ഉണ്ടായിരുന്നു. ഒന്‍പതു ജീവനക്കാരടക്കം 15 പേർ രക്ഷപ്പെട്ടു. ബോട്ടിലെ കുക്ക് റിക്കാർഡോ തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി. മൈക്കിൾ ലിഞ്ചിന്റെ ഉടമസ്ഥതയിൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബേസിയാൻ എന്ന ആഡംബരയാനം സിസിലിയിലെ പലേർമോയ്ക്കടുത്ത് നങ്കൂരമിട്ടിരിക്കേ അപ്രതീക്ഷിതമായി കൊടുങ്കാറ്റിൽ തകരുകയായിരുന്നു. അന്‍പതു മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ബോട്ടിലെ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. ബ്രിട്ടനിലെ ബിൽഗേറ്റ്സ്…
Read Moreകള്ളക്കേസിൽ ശിക്ഷിച്ചത് 11 വർഷം; ജയിലിൽ കിടന്നത് 36 വർഷം; ബംഗ്ലാദേശ് ജയിലിൽനിന്നു ത്രിപുര സ്വദേശി തിരിച്ചെത്തി
അഗർത്തല: കള്ളക്കേസിൽ ബംഗ്ലാദേശ് ജയിലിൽ 36 വർഷത്തെ തടവുശിക്ഷ അനുഭവിച്ച 62 കാരനായ ഇന്ത്യക്കാരൻ ഇന്നലെ ജന്മനാടായ ത്രിപുരയിൽ തിരിച്ചെത്തി. 1988ൽ ബംഗ്ലാദേശിലെ കൊമില്ല ജില്ലയിലുള്ള മാമനെ സന്ദർശിക്കാൻ പാസ്പോർട്ടോ സാധുവായ രേഖകളോ ഇല്ലാതെയാണ് ഷാജഹാൻ മിയ ബംഗ്ലാദേശിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിക്രമിച്ചു കടന്നയാളെന്നു മുദ്രകുത്തി ഷാജഹാൻ മിയയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയുമായിരുന്നു. 11 വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ മോചിപ്പിക്കാൻ ബംഗ്ലാദേശ് തയാറായില്ല. അഗർത്തല ആസ്ഥാനമായുള്ള ഒരു ഫൗണ്ടേഷനാണ് ഷാജഹാന്റെ മോചനത്തിനു വഴിയൊരുക്കിയത്. ഷാജഹാൻ സെപാഹിജാല ജില്ലയിലെ സോനമുറ സബ് ഡിവിഷനിലെ അതിർത്തിയിലുള്ള ദുർഗാപുരിലെ വീട്ടിലെത്തി.
Read Moreയുക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു
മോസ്കോ: യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു.റഷ്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്തോവിലുള്ള വ്യോമപ്രതിരോധ സംവിധാനമാണു തകര്‍ന്നത്. ആക്രമണം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ പതിനഞ്ചും ഡ്രോണുകൾ ആക്രമണം നടത്തി. മോസ്കോയെ ലക്ഷ്യം വച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്ക് നഗരത്തില്‍ വച്ച് തകര്‍ത്തതായി മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ട്. അടുത്ത കാലത്തായി റഷ്യയുടെ നേര്‍ക്ക് വ്യോമമാര്‍ഗമുള്ള ആക്രമണം യുക്രെയ്ന് ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധനീക്കത്തിന് കരുത്താകുന്ന സംവിധാനങ്ങളെ തകര്‍ക്കുകയാണ് ആക്രമണലക്ഷ്യം.
Read Moreഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം; കേസുകളുടെ എണ്ണം 15 ആയി
ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ കേസ്. ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരേയാണു കേസെടുത്തിരിക്കുന്നത്. മിർപുരിലും ഷെർ ഇ ബംഗ്ലാ നഗറിലുമായി ലിന്റൺ ഹസൻ ലാലു, താരിക് ഹുസൈൻ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലിറ്റണിന്റെ സഹോദരൻ നൽകിയ പരാതിയിൽ ധാക്ക മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണു കേസെടുത്തത്. ഹസീന, മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാൽ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) അബ്ദുല്ല അൽ മാമുൻ തുടങ്ങി 148 പേർക്കെതിരേയാണ് കേസ്. താരിക്കിന്റെ അമ്മ ഫിദുഷി ഖാത്തൂൺ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. ഹസീന, മുൻ ഗതാഗത മന്ത്രി ഒബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി കമൽ, മുൻ വിദേശകാര്യ മന്ത്രി ഹസൻ…
Read Moreആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങുപനി പടരുന്നു; ഇന്ത്യയിലും അതീവ ജാഗ്രതാ നിർദേശം; ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്സ്) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദേശം. ഇന്ത്യയിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നിർദേശം നൽകി. എം പോക്സ് കൂടുതൽ വൈറൽ സ്വഭാവമുള്ളതും പകരാൻ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ കടുത്ത ജാഗ്രത വേണണെന്നാണ് മുന്നറിയിപ്പ്. മങ്കി പോക്സ് രോഗികളെ ക്വാറന്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ഡൽഹിയിൽ മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയത്. എം പോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിലാണ് എം പോക്സ് പരിശോധനയ്ക്ക് സംവിധാനമുള്ളത്. നിലവിൽ രാജ്യത്ത് ഒരു പോക്സ്…
Read Moreനരേന്ദ്ര മോദി യുക്രെയ്നിലേക്ക്; പോളണ്ടും സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനം 23 മുതൽ ആരംഭിക്കും. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കിയുമായി മോദി ചർച്ച നടത്തും. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ആ നിലപാടില്‍തന്നെയാണ് രാജ്യം ഇപ്പോഴും നില്ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്ശനത്തെക്കുറിച്ചു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുക്രെയ്ൻ കൂടാതെ പോളണ്ടും പ്രധാനമന്ത്രി സന്ദർശിക്കും. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Read Moreനേപ്പാളിൽ വനത്തിൽ കുടുങ്ങിയ 3 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: നേപ്പാളിൽ വനത്തിലകപ്പെട്ട വിനോദസഞ്ചാരികളായ മൂന്ന് ഇന്ത്യക്കാരെയും ഗൈഡിനെയും 10 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. കാഠ്മണ്ഡുവിൽനിന്ന് 30 കിലോമീറ്റർ കിഴക്ക് ഭക്തപുർ ജില്ലയിലെ നാഗർകോട്ട് വനത്തിലാണ് സംഘം വഴിതെറ്റി അകപ്പെട്ടത്. തെരച്ചിലിൽ ഹൽഹലെ ഖൗപ പ്രദേശത്താണ് ഇവരെ കണ്ടെത്തിയത്. അട്ടയുടെ കടിയേറ്റതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. നിതിൻ തിവാരി, രശ്മി തിവാരി, തനിഷ് തിവാരി എന്നീ വിനോദസഞ്ചാരികളും ഗൈഡ് ഹരി പ്രസാദ് ഖരേലിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
Read Moreനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,989 വിദേശികൾ
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 19,989 വിദേശികൾ അറസ്റ്റിലായി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. 12,608 ഇഖാമ നിയമലംഘകരും 4,519 അതിർത്തി സുരക്ഷാ ചട്ടലംഘകരും 2,862 തൊഴിൽ നിയമലംഘകരും പിടിയിലായവരിൽപ്പെടുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും അറസ്റ്റിലായിട്ടുണ്ട്.
Read Moreമഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത
കാരക്കാസ്: വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തെരഞ്ഞെടുപ്പുവിജയത്തിൽ പ്രതിഷേധം ശക്തമായി. ഇന്നലെ രാജ്യത്തുടനീളം പ്രതിപക്ഷ പ്രകടനങ്ങൾ നടന്നു. തലസ്ഥാനമായ കാരക്കാസിലെ പ്രകടനത്തിനു പ്രതിപക്ഷനേതാവ് മരിയ കോറിന മച്ചാഡോ നേതൃത്വം നല്കി. മഡുറോ സർക്കാർ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി മരിയ ഒളിവിൽ കഴിയുകയായിരുന്നു. ജൂലൈ 28ലെ തെരഞ്ഞെടുപ്പിൽ മഡുറോ അധികാരം നിലനിർത്തിയതു ക്രമക്കേട് കാണിച്ചാണെന്ന് ആരോപിക്കപ്പെടുന്നു. പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായിരുന്ന എഡ്മുണ്ടോ ഗോൺസാലസ് ജയിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ മഡുറോ 52 ശതമാനം വോട്ടു നേടി ജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്ന് യുഎസ്, യൂറോപ്യൻ യൂണിയൻ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ മഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത പ്രതിഷേധങ്ങൾ നടത്തിവരികയാണ്. മഡുറോയ്ക്കു പിന്തുണയുമായി അദ്ദേഹത്തിന്റെ അനുയായികളും പ്രകടനങ്ങൾ നടത്തുന്നുണ്ട്. സുരക്ഷാസേനയുടെ പിന്തുണയും മഡുറോയ്ക്കുണ്ട്. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 2400 പേരെ മഡുറോ സർക്കാർ അറസ്റ്റ് ചെയ്തു.
Read More