സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് വിമാനം വീണത്. ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന എടിആർ-72 വിമാനം ആടിയുലഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. വിമാനത്തിൽ 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല.
Read MoreCategory: NRI
ഇന്ത്യയിലേക്കു കടക്കാൻ 1,000ലേറെ ബംഗ്ലാദേശികൾ; നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്
സിലിഗുരി (പശ്ചിമബംഗാൾ): ബംഗ്ലാദേശിലെ ആഭ്യന്തരരംഗം കലുഷിതമായതോടെ ഇന്ത്യയിലേക്കു കൂട്ടത്തോടെ കടക്കാനുള്ള ബംഗ്ലാദേശ് പൗരന്മാരുടെ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തിയിലൂടെ ആയിരത്തിലേറെപ്പേരാണു നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. പൗരന്മാരെ തിരികെകൊണ്ടുപോകാൻ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരോട് ബിഎസ്എഫ് ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ സംഘർഷങ്ങൾ വർധിപ്പിക്കാതെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ബിഎസ്എഫ് വക്താവ് പറഞ്ഞു. ഷേഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കുന്നതിലേക്ക് നയിച്ച അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read Moreഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നു മകൻ
ധാക്ക: കലാപമരങ്ങേറിയ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനാൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കുമെന്നു സൂചന. ഹസീനയുടെ മകൻ സജീബ് വസേദ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഹസീന ഒരു രാജ്യത്തും അഭയം തേടിയിട്ടില്ലെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സജീബ് വസേദ് വ്യക്തമാക്കി. അവാമി ലീഗ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഹസീന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നടന്നാൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും സജീബ് വസേദ് പറഞ്ഞു. കലാപത്തെത്തുടർന്നു പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഓഗസ്റ്റ് അഞ്ചിന് രാജ്യം വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിലാണ്
Read Moreഇറാഖിൽ വിവാഹപ്രായം പെൺകുട്ടികൾക്ക് ഒൻപത് ആൺകുട്ടികൾക്ക് 15
ബാഗ്ദാദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപതും ആൺകുട്ടികളുടേത് 15 വയസുമാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉടൻ ദേശീയ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഭേദഗതി നടപ്പായി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഒൻപത് വയസും ആൺകുട്ടികളുടേത് 15 വയസും ആകും. കുടുംബകാര്യങ്ങൾ സംസാരിച്ച് തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് സമീപിക്കാം എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇറാക്കി പാർലമെന്റിലെ യാഥാസ്ഥിതിക ഷിയാകളാണ് നിയമ ഭേദഗതിക്കു പിന്നിലെന്നാണു റിപ്പോർട്ട്. ഭേദഗതിയുമായി ബന്ധപ്പെട്ട് വെവ്വേറെ ചട്ടങ്ങളുണ്ടാക്കുന്നതിന് സുന്നി, ഷിയാ വിഭാഗങ്ങൾ ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് പറഞ്ഞു.
Read Moreഅയർലൻഡിൽ വാഹനാപകടം; കൂത്താട്ടുകുളം സ്വദേശിനിയായ നഴ്സ് മരിച്ചു
കൂത്താട്ടുകുളം: അയര്‍ലൻഡിലെ കൗണ്ടി മയോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ കളപ്പുരയില്‍ ലിസി സാജു(59) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന ഭര്‍ത്താവ് സാജു, രണ്ട് ബന്ധുക്കള്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എന്‍ 59 നാഷണല്‍ റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൗണ്ടി കില്‍ഡെയറില്‍ താമസിക്കുന്ന ലിസി റോസ് കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. മക്കള്‍: എഡ്വിന്, ദിവ്യ. അപകടത്തില്‍ രണ്ടു വാഹനങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
Read Moreഇസ്മയിൽ ഹനിയയുടെ വധം; പ്രതികാരം ഉചിതസമയത്ത് വേണ്ടരീതിയിലെന്ന് ഇറാൻ
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി (ഇസ്ലാമിക സഹകരണ സമിതി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ പ്രതികാരത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹനിയ ക്രൂരമായി വധിക്കപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്നും ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണു നടന്നതെന്നും യോഗത്തിനുശേഷം ഒഐസി പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അതേസമയം, ഇസ്രയേലിനെതിരായ ഇറേനിയൻ സൈനിക നടപടിക്കു പിന്തുണ പ്രഖ്യാപിക്കാൻ യോഗം തയാറായില്ല. ഇറാന്റെയും പലസ്തീൻ നേതാക്കളുടെയും ആവശ്യപ്രകാരമാണു ബുധനാഴ്ച ഒഐസി യോഗം ചേർന്നത്. ഹനിയവധം ഇറാന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് സൗദിയും യോഗത്തിൽ പറഞ്ഞു. ഇതിനിടെ, പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാതിരിക്കാനായി നയതന്ത്ര നീക്കങ്ങൾ സജീവമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജോർദാൻ, ഖത്തർ,…
Read Moreബംഗ്ലാദേശിനു രണ്ടാം സ്വാതന്ത്ര്യം; ക്രമസമാധാനം വീണ്ടെടുക്കൽ പ്രഥമ പരിഗണനയിലെന്ന് യൂനുസ്
ധാക്ക: ബംഗ്ലാദേശിനു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന പ്രഫ. മുഹമ്മദ് യൂനുസ്. ക്രമസാമാധാനം പുനഃസ്ഥാപിക്കുന്നതിലായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും രാഷ്ട്രപുനർനിർമാണത്തിനു വിദ്യാർഥികൾ സഹകരിക്കണമെന്നും പാരീസിൽനിന്ന് ഇന്നലെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 2.10ന് ധാക്കയിലെ ഹസ്രത് ഷാജലാൽ വിമാനത്താവളത്തിലിറങ്ങിയ യൂനുസിനെ സൈനിക മേധാവി വകീർ ഉസ് സമാനും മുതിർന്ന ഉദ്യോഗസ്ഥരും വിദ്യാർഥി നേതാക്കളും ചേർന്നു സ്വീകരിച്ചു. ഷേഖ് ഹസീനയ്ക്കെതിരേ വിജയകരമായി പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. “ബംഗ്ലാദേശിനു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഈ സ്വാതന്ത്ര്യം സംരക്ഷിക്കണം. അരാജകത്വവും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും അവസാനിപ്പിച്ച് ക്രമസമാധാനനില വീണ്ടെടുക്കുന്നതിലായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണന. അക്രമസംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിനു ബാധ്യതയുണ്ട്. രാജ്യം നിങ്ങളുടെ കരങ്ങളിലാണ്. നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് രാജ്യത്തെ പുനർനിർമിക്കണം ”- വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രഫ. യൂനുസ് പറഞ്ഞു.…
Read Moreപാക്കിസ്ഥാനിൽ ക്രിസ്ത്യൻ യുവതികൾക്കെതിരേ മതനിന്ദാക്കുറ്റത്തിനു കേസ്
ലാഹോർ: ഖുറാനെ അവഹേളിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാനിൽ ക്രൈസ്തവ യുവതികൾക്കെതിരേ കേസ്. പഞ്ചാബ് പ്രവിശ്യയിലെ ടൊബാ ടെക് സിംഗ് ജില്ലയിൽപ്പെട്ട ഗൊജ്ര സ്വദേശിനികളായ സെയ്മ മസിഹ് (20), സഹോദരി സോണിയ മസിഹ് (18) എന്നിവർക്കെതിരേയാണു പോലീസ് കേസെടുത്തത്. വീടിനു പുറത്ത് ഖുർ ആനിന്റെ പേജുകൾ അടങ്ങിയ ചാക്ക് വലിച്ചെറിഞ്ഞതിന് നാട്ടുകാരുടെ പരാതിപ്രകാരമാണു കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം സഹോദരിമാരെ ക്രൂരമായി മർദിക്കുകയും ചെയ്തു. സെയ്മയെ മർദിച്ചശേഷം ജനക്കൂട്ടം പോലീസിനെ ഏൽപ്പിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സോണിയയ്ക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് അക്രമം ഭയന്ന് യുവതികളുടെ കുടുംബം സ്ഥലത്തുനിന്ന് താമസം മാറ്റി. അതേസമയം, യുവതികൾക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ ചെയർമാൻ അഡ്വ. അക്മൽ ഭാട്ടി പറഞ്ഞു. യുവതികളുടെ കുടുംബവുമായി ശത്രുതയിലുള്ള അയൽവാസിയാണു വ്യാജ പ്രചാരണം നടത്തി ആളുകളെ വിളിച്ചുകൂട്ടിയതെന്നും ഭാട്ടി കൂട്ടിച്ചേർത്തു.
Read Moreമനുഷ്യക്കടത്ത്; പ്രതി അഫ്സര്‍ അഷറഫിനെ ചൈനയിലെത്തിച്ച കൊച്ചിക്കാരന് ഏജന്റിനായി അന്വേഷണം
കൊച്ചി: ലാവോസിലെ യിംഗ് ലോംഗ് എന്ന ചൈനീസ് കമ്പനിയിലേക്ക് കൊച്ചിയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ പ്രതി അഫ്സര്‍ അഷറഫിനെ മുമ്പ് ചൈനയിലെത്തിച്ച കൊച്ചി സ്വദേശിയായ ഏജന്റിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് എറണാകുളം പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശി അഫ്സര്‍ അഷറഫി (34)നെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജ്, തോപ്പുംപടി എസ്എച്ച്ഒ സി.ടി. സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്. കൊച്ചിയില്‍ മാത്രം തട്ടിപ്പിന് ഇരയായത് 25ലധികം പേര് ലാവോസിലെ ചൈനീസ് കമ്പനി യിങ് ലോണ്‍ എന്ന…
Read Moreപ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആൾക്കൂട്ടം ഇടിച്ചു കയറി; ഹസീന രാജ്യം വിട്ടത് വസ്ത്രങ്ങൾ പോലും എടുക്കാതെ
ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് രാജ്യം വിടാൻ സൈന്യം നൽകിയത് വെറും 45 മിനിറ്റ് മാത്രം. അധിക വസ്ത്രങ്ങൾ പോലും എടുക്കാൻ സാധിക്കാതെയാണ് ഹസീനയും സംഘവും രാജ്യം വിട്ടത്. മിലിട്ടറി ട്രാൻസ്പോർട്ട് ജെറ്റിൽ ഇന്ത്യയിലേക്ക് പുറപ്പെട്ട ഹസീന ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിലാണ് ഇറങ്ങിയത്. ഇന്ത്യയുടെ പ്രോട്ടോക്കോൾ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോഗ സാധനങ്ങളും വാങ്ങാൻ സഹായിച്ചതെന്നും വിവരങ്ങളുണ്ട്. പ്രഷോഭം കനത്തതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകയറിയ ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയത്.
Read More