ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കൂറുമാറി

സീയൂൾ: ക്യൂബയിൽ ജോലി ചെയ്തിരുന്ന ഉത്തരകൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദക്ഷിണകൊറിയയിലേക്കു കൂറുമാറി. നംവബറിലായിരുന്നു സംഭവം. 52 വയസുള്ള റി ഇൽ ക്യു എന്നയാളാണ് കൂറുമാറിയതെന്നു ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യൂബയിലെ ഉത്തരകൊറിയൻ എംബസിയിൽ രാഷ്‌ട്രീയകാര്യങ്ങളുടെ ചുമതലയുള്ള കോൺസൽ ഉദ്യോഗസ്ഥനായിരുന്നു റി. ഉത്തരകൊറിയയെക്കുറിച്ചുള്ള വ്യാമോഹങ്ങളെല്ലാം അവസാനിച്ച സാഹചര്യത്തിലാണു ദക്ഷിണകൊറിയയിൽ ജീവിക്കാൻ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറഞ്ഞത്രേ. ക്യൂബൻ സർക്കാർ ദക്ഷിണകൊറിയയുമായി ഒൗദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നത് തടയലായിരുന്നു റിയുടെ ചുമതല. എന്നാൽ, ഫെബ്രുവരിയിൽ ഇരു സർക്കാരുകളും നയതന്ത്രബന്ധം സ്ഥാപിച്ചു. ഈ സംഭവം ഉത്തരകൊറിയയ്ക്കു വലിയ തിരിച്ചടിയായിരുന്നു. ഉന്നത ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ ദക്ഷിണകൊറിയയിലേക്കു കടക്കുന്ന സംഭവം ആദ്യത്തേതല്ല. 2016ൽ ഉത്തരകൊറിയയുടെ ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡറായിരുന്ന തായി യോംഗ് ഹോ കൂറുമാറിയിരുന്നു. ഇതിനിടെ, ദക്ഷിണകൊറിയൻ സർക്കാർ തിങ്കളാഴ്ച ഉത്തരകൊറിയയിൽനിന്നു കൂറുമാറി വന്നവർക്കായുള്ള ദിനം ആദ്യമായി ആഘോഷിച്ചു. ഉത്തരകൊറിയയിൽനിന്നു വരുന്നവർക്ക് സാന്പത്തികമടക്കം എല്ലാ സഹായവും…

Read More

തായ്‌ലൻഡിൽ വീസയില്ലാതെ പ്രവേശനം

  ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി തായ്‌ലൻഡ് സർക്കാർ 93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാർക്കു വീസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് നീക്കം. തായ്‌ലൻഡിലെ സന്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങൾ, മലനിരകൾ, ബിച്ചുകൾ, നിശാ ആഘോഷം തുടങ്ങിയവയാണ് ടൂറിസ്റ്റുകളെ തായ്‌ലൻഡിലേക്ക് ആകർഷിക്കുന്നത്.

Read More

ബാൻഡേജുമായി ട്രംപ്; അണികൾക്ക് ആവേശം

വിസ്കോൺസിൻ:  യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒഹായോയിൽനിന്നുള്ള യുഎസ് സെനറ്ററായ ജെ.ഡി. വാൻസ് ആണ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി. ശനിയാഴ്ച വധശ്രമത്തെ അതിജീവിച്ച ട്രംപ് തിങ്കളാഴ്ച വൈകുന്നേരം കൺവെൻഷൻ വേദിയിൽ എത്തിയപ്പോൾ അത്യാവേശകരമായ സ്വീകരണമാണു ലഭിച്ചത്. വെടിയേറ്റ വലത്തേ ചെവിയിൽ ബാൻഡേജുമായി വന്ന ട്രംപിനെ കണ്ടപ്പോൾ അനുയായികളിൽ പലരും കണ്ണീരൊഴുക്കി. കൺവെൻഷന്‍റെ ആദ്യദിന പരിപാടിയിൽ ട്രംപിന്‍റെ പേര് ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. ട്രംപ് വേദിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇടയ്ക്കിടെ അനുയായികൾക്കിടയിലേക്കു ചെന്ന് നന്ദി അറിയിച്ചുകൊണ്ടിരുന്നു. നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡനാണ് ട്രംപിന്‍റ എതിരാളി. ബൈഡനുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിൽ മികച്ചുനിന്നതും നിയമപോരാട്ടങ്ങളിലെ ജയവുമെല്ലാം ട്രംപിനു വിജയപ്രതീക്ഷകൾ നല്കുന്നു. പ്രസിഡന്‍റായിരിക്കേ ഔദോഗിക രഹസ്യരേഖകൾ…

Read More

ട്രംപിനു നേർക്കുണ്ടായ വധശ്രമം; പ്രതി ഒരാൾ മാത്രമെന്ന് എഫ്ബിഐ

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നേർക്കുണ്ടായ വധശ്രമം പ്രാദേശിക തീവ്രവാദപ്രവർത്തനമെന്ന നിലയിലാണ് അന്വേഷിക്കുന്നതെന്ന് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). തോമസ് മാത്യു ക്രൂക്സ് (20) എന്നയാൾ മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നും എഫ്ബിഐ അറിയിച്ചു. എന്നാൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും എഫ്ബിഐയുടെ നാഷണൽ സെക്യൂരിറ്റി ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അസിസ്റ്റന്‍റ് ഡയറക്ടർ റോബർട്ട് വെൽസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ ഏജൻസികളുമായി ചേർന്നാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമി മരിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. നിലവിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിന് പരിമിതികളുണ്ടെന്നും റേ പറഞ്ഞു. ക്രൂക്‌സിന് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തിനു മുൻപ് ഇയാൾ സമൂഹമാധ്യമത്തിൽ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകളോ കുറിപ്പുകളോ പങ്കുവച്ചിരുന്നോ എന്ന കാര്യവും…

Read More

പാക് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി പാക് സർക്കാർ

ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പിടിഐയെ(പാക് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി) നിരോധിക്കാനൊരുങ്ങി പാക് സർക്കാർ. പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതടക്കമുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി പറയുന്നു. അതേസമയം, നടപടിയെ രൂക്ഷമായി വിമർശിച്ച പിടിഐ പാക്കിസ്ഥാന്‍റെ അടിസ്ഥാന ശിലകളെ തകർക്കരുതെന്ന് എക്സിൽ കുറിച്ചു. മേയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിലാണ്. നിലവിൽ ദേശീയ അസംബ്ലിയിൽ 109 സീറ്റുകളുള്ള പിടിഐയാണ് പാക്കിസ്ഥാനിലെ ഏറ്റവും…

Read More

പ്രസിഡന്‍റ് സ്ഥാനാര്‍ഥി ട്രംപ് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞദിവസം വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. വെടിവയ്പില്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ്, സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച അവസാനിക്കും. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ജെ.ഡി. വാന്‍സിനെ പ്രഖ്യാപിച്ചു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം തുടങ്ങിയവരെ പിന്തള്ളിയാണ് വാന്‍സ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാന്‍സ്. മുമ്പ് കടുത്ത ട്രംപ് വിമര്‍ശകനായിരുന്നു വാന്‍സ്. ഇപ്പോള്‍ ട്രംപ് ക്യാംപിലെ മുന്‍നിരക്കാരനാണ്. വാന്‍സിന്‍റെ ഭാര്യ…

Read More

ഭാര്യയുമൊത്തുള്ള സല്ലാപ ചിത്രം ചതിച്ചു; മാഫിയാ തലവൻ റൊണാൾഡ് റോളണ്ട് അറസ്റ്റിൽ

ബ്രസീലിയ: ബ്രസീയിലൻ മയക്കുമരുന്ന് മാഫിയാ തലവൻ റൊണാൾഡ് റോളണ്ട് വീണ്ടും ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുടുങ്ങി. ഭാര്യ ആന്ദ്രെസ ഡിലിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് സ്ഥലം മനസിലാക്കിയ പോലീസ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷമായി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു റോളണ്ട്. എന്തെങ്കിലും തുന്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യ ആന്ദ്രെസയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലീസ് നിരീക്ഷിച്ചിരുന്നു. പാരീസ്, ദുബായ്, മാലദ്വീപ്, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിൽ ക്രിമിനൽ ദന്പതികൾ അടിച്ചുപൊളിച്ചു കഴിഞ്ഞതായി ജിയോ ടാഗിംഗിൽനിന്നടക്കം പോലീസ് മനസിലാക്കി. കഴിഞ്ഞയാഴ്ച തീരദേശ പട്ടണമായ ഗുവാരുഹയിൽ ദന്പതികളുണ്ടെന്നു കണ്ടെത്തിയതോടെ ചൊവ്വാഴ്ചഅറസ്റ്റ് ചെയ്യുകയായിരുന്നു. 2019ലും റോളണ്ടിനെ പോലീസ് ഇതുപോലെ അറസ്റ്റ് ചെയ്തിരുന്നു. മുൻ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നാണ് പോലീസ് സ്ഥലം കണ്ടെത്തിയത്. പൈലറ്റായിരുന്ന റോളണ്ടിനെതിരേ മയക്കുമരുന്നു കടത്ത്, മറ്റു സംഘടിത കുറ്റകൃത്യങ്ങൾ മുതലായവ നിലവിലുണ്ട്. ഭാര്യ ആന്ദ്രെസയുടെ പേരിൽ…

Read More

കെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി

  കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലിയെ നിയമിച്ചു. ഇദ്ദേഹം ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പ്രചണ്ഡയ്ക്കു പകരമാണ് ഒലി (72) പ്രധാനമന്ത്രിയാകുന്നത്. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രചണ്ഡ പരാജയപ്പെട്ടിരുന്നു. നേപ്പാളി കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് ഒലി പ്രധാനമന്ത്രിയായത്. നാലാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്.

Read More

ട്രംപിനുനേരെ വെടിയുതിർത്തത്150 മീറ്റർ അകലത്തുനിന്ന്; അക്രമി സ്വന്തം പാർട്ടിക്കാരനായ ഇരുപതുകാരൻ

ഷിക്കാഗോ/വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു വെടിയേറ്റു. വലതുചെവിയുടെ മുകൾഭാഗത്തു വെടിയേറ്റ ട്രംപിന്‍റെ പരിക്ക് സാരമുള്ളതല്ല. അദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. ട്രംപിനുനേരെ വെടിവച്ചത് സ്വന്തംപാർക്കാരനായ ഇരുപതുകാരൻ. അക്രമകാരണം വ്യക്തമല്ല. പെൻസിൽവേനിയയിലെ ബട്‌ലർ നഗരത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന റാലിക്കിടെയാണ് ആക്രമണമുണ്ടായത്ട്രംപിനെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമീപത്തെ കെട്ടിടത്തിന്‍റെ മുകളിൽ നിലയുറപ്പിച്ച അക്രമി തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. ട്രംപ് കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ട്രംപ് പ്രസംഗം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വെടിവയ്പുണ്ടായി. മിന്നൽവേഗത്തിൽ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചു വെടിവച്ചു. വെടിയേറ്റ ട്രംപിനെ ഉടൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വലയം ചെയ്തു. ചെവിയിൽനിന്നു രക്തമൊഴുകിയ ട്രംപിനെ വേദിയിൽനിന്നു കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇരുപതുകാരനായ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ…

Read More

വോട്ട് ചോദിക്കുന്നതിനിടെ‍ മേൽവസ്ത്രം മാറ്റി വനിതാ സ്ഥാനാർഥി!

ടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി മേൽവസ്ത്രമഴിച്ചത് ജപ്പാനിൽ വൻ വിവാദമായി. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് എൻഎച്ച്കെ പാർട്ടി സ്ഥാനാർഥിയായ ഐറി ഉച്ചിനോ വസ്ത്രമഴിച്ചത്. വീഡിയോയിൽ ഒരു ബട്ടൺ-അപ്പ് ഷർട്ട് ധരിച്ച് ആനിമേഷൻ ശൈലിയിലുള്ള ശബ്ദത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതും പിന്നാലെ, അണിഞ്ഞിരുന്ന ട്യൂബ് ടോപ്പ് മാറ്റുന്നതും കാണാം. ഞാൻ വളരെ സുന്ദരിയാണെന്നും ദയവായി എന്‍റെ പ്രചാരണ വീഡിയോ കാണണമെന്നും സ്ഥാനാർഥി അഭ്യർഥിച്ചു. എന്തായാലും വസ്ത്രമുരിഞ്ഞിട്ടും ഉച്ചിനോ തോറ്റു. പരസ്യമായി വസ്ത്രമഴിച്ചതിനു കടുത്ത വിമർശനവും ഏറ്റുവാങ്ങി. ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ 71-കാരിയായ യൂറിക്കോ കൊയ്‌കെ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

Read More