ടെക്സസ്: അമേരിക്കയിൽ മനുഷ്യക്കടത്ത് കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യൻ വംശജർക്കെതിരേ കുറ്റംചുമത്തി. മനുഷ്യക്കടത്തിനിരകളായ 15 സ്ത്രീകളെ ഒരു വീട്ടിൽനിന്നു കണ്ടെത്തിയ സംഭവത്തിലാണ് കുറ്റംചുമത്തിയിരിക്കുന്നത്. ചന്ദൻ ദാസ്റെഡ്ഡി (24), ദ്വാരക ഗുന്ദ (31), സന്തോഷ് കട്കൂരി (31), അനിൽ മാലെ (37) എന്നിവർക്കെതിരേയാണ് നടപടി. ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ മാർച്ചിലാണ് ഇവർ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രിൻസ്റ്റൺ കോളിൻകൗണ്ടിയിലുള്ള ഗിൻസ്ബർഗ് ലെയ്നിലെ വീട്ടിലാണ് 15 യുവതികളും കഴിഞ്ഞിരുന്നത്. വീട്ടുപകരണങ്ങളൊന്നുമില്ലാത്ത ഈ വീട്ടിൽ വെറുംനിലത്താണു യുവതികൾ കിടന്നിരുന്നതെന്നും പോലീസ് പറയുന്നു. സന്തോഷ് കട്കൂരിയും ഭാര്യയും നടത്തിയിരുന്ന കമ്പനികളിൽ ജോലിക്കെത്തിച്ചതായിരുന്നു ഇവരെ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസ്റ്റൺ പോലീസ് നടത്തിയ തെരച്ചിലിലാണു മനുഷ്യക്കടത്ത് കണ്ടെത്തിയത്. കട്കൂരിയുടെ വീട്ടിൽനിന്നും ലാപ്ടോപ്പുകൾ, ഫോണുകൾ, പ്രിന്ററുകൾ, വ്യാജരേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
Read MoreCategory: NRI
മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി
കീവ്: രാജ്യത്തിനെതിരേ റഷ്യൻസേന അതിക്രൂര ആക്രമണം അഴിച്ചുവിട്ട ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോമിദിർ സെലൻസ്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലവൻ കെട്ടിപ്പിടിച്ചത് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലിനെയാണ്. ഇതിൽ നിരാശയുണ്ടെന്നും സമാധാനശ്രമത്തിനുള്ള വലിയ തിരിച്ചടിയാണിതെന്നും സെലൻസ്കി എക്സിൽ കുറിച്ചു. മോദിയുടെ സന്ദർശനദിവസം കീവിലെ കുട്ടികളുടെ ആശുപത്രിക്കുനേരെ ഉൾപ്പെടെ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളടക്കം 38 പേർ കൊല്ലപ്പെട്ടെന്നും ഇതേദിവസംതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ മറ്റേണിറ്റി ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നൂറോളം കെട്ടിടങ്ങൾ തകർന്നതായും സെലൻസ്കി അറിയിച്ചു. ആക്രമണത്തിൽ തകർന്ന ആശുപത്രികളുടെയും സ്കൂളുകളുടെയും ദൃശ്യങ്ങളും സെലൻസ്കി എക്സിൽ പങ്കുവച്ചു.
Read Moreഹൃദയാഘാതം: മലയാളി യുവതി ഓസ്ട്രേലിയയിൽ മരിച്ചു
ചെങ്ങന്നൂർ: ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ ഉപരിപഠനത്തിനായി പോയ കാരയ്ക്കാട് സ്വദേശിയായ യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കാരയ്ക്കാട് കോമളത്ത് അജയൻ -മിനി ദമ്പതികളുടെ മകൾ അർച്ചന(28)യാണ് മരണമടഞ്ഞത്. അമൃത ആശുപത്രിയിൽനിന്നു ഡോക്ടർ ഓഫ് ഫാർമസിയിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ആറുമാസം മുൻപാണ് അർച്ചന ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്. ഗൾഫിൽ ജോലിയുള്ള വൈശാഖാണ് ഭർത്താവ്. ഇവർക്ക് ഒന്നരവയസുള്ള മകൾ ഉണ്ട്. അർച്ചനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Read Moreഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്കു ദാരുണാന്ത്യം
മോണ്ടെവീഡിയോ: ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ വയോധികരായ പത്തുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽനിന്നു കെയർടേക്കർ മാത്രമാണു രക്ഷപ്പെട്ടത്. മരിച്ചവരിൽ എട്ടുപേർ സ്ത്രീകളും രണ്ടുപേർ പുരുഷന്മാരുമാണ്. ട്രീന്റ് വൈ ട്രെസ് നഗരത്തിലെ ആറ് മുറികളുള്ള കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. 20 വയസുള്ള കെയർടേക്കർ സാഹസികമായാണ് കെട്ടിടത്തിൽനിന്നു രക്ഷപ്പെട്ടത്. താമസക്കാരിൽ ഏഴു പേർ പുക ശ്വസിച്ച് സംഭവസ്ഥലത്തുതന്നെ മരിച്ചു, മറ്റു മൂന്നു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഫ്രാൻസ് വിധിയെഴുതി
പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെ പെൻ നേതൃത്വം നല്കുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി ഒന്നാമതെത്താമെങ്കിലും കേവലഭൂരിപക്ഷം നേടിയേക്കില്ല. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് നിരക്ക് ഉയരുമെന്ന സൂചനയാണു ലഭിക്കുന്നത്. തീവ്രവലതുപക്ഷം സർക്കാർ രൂപവത്കരിക്കുന്നതു തടയാൻ മധ്യ, ഇടതുപക്ഷ പാർട്ടികൾ തമ്മിലുണ്ടാക്കിയ നീക്കുപോക്കുകൾ ഫലം കണ്ടേക്കും. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനേസെൻസ് പാർട്ടിയും ഇടതു പാർട്ടികളും ജയസാധ്യത നഷ്ടപ്പെടാതിരിക്കാൻ ഒട്ടേറെ സീറ്റുകളിൽ പരസ്പരം സ്ഥാനാർഥികളെ പിൻവലിച്ചിരുന്നു. 577 അംഗ പാർലമെന്റിൽ 289 സീറ്റുകളാണു ഭൂരിപക്ഷത്തിനു വേണ്ടത്. നാഷണൽ റാലി 170 മുതൽ 210 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായസർവേകൾ പ്രവചിച്ചിട്ടുള്ളത്. ഇടതുപക്ഷ കൂട്ടായ്മയായ ന്യൂ പോപ്പുലർ ഫ്രണ്ട് 145-185 സീറ്റുകളും മധ്യനിലപാടുകളുള്ള മക്രോണിന്റെ സഖ്യം 118-150 സീറ്റുകളും നേടിയേക്കാം. പ്രവചനങ്ങൾ ശരിയായാൽ ഇടതു, മധ്യ കക്ഷികളുടെ വിപുലമായ സഖ്യം രൂപവത്കരിച്ച് നാഷണൽ റാലിയെ…
Read Moreറഷ്യയിലും യുക്രെയ്നിലും ആക്രമണം
കീവ്: യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ലക്ഷം പേർക്കു വൈദ്യുതിയില്ലാതായി. വൈദ്യുതവിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ, റഷ്യയിലെ വെറോണിഷ് നഗരത്തിൽ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആയുധസംഭരണ കേന്ദ്രത്തിനു തീപിടിച്ചു. വെടിവച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഡിപ്പോയിൽ പതിച്ച് തീപിടിത്തമുണ്ടായെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ മിസൈലുകളും ഷെല്ലുകളും സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് യുക്രെയ്ൻ പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
Read Moreമാറ്റത്തിനായി ഇറാൻ ജനത; പസെഷ്കിയാൻ പ്രസിഡന്റ്
ടെഹ്റാൻ: മാറ്റം വാഗ്ദാനം ചെയ്ത മസൂദ് പസെഷ്കിയാനെ ഇറേനിയൻ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പരിഷ്കരണവാദിയായ പസെഷ്കിയാന്‍ 53.3 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയും കടുത്ത യാഥാസ്ഥിതികനുമായ സയീദ് ജലീലിക്ക് 44.3 ശതമാനം വോട്ടാണ് ലഭിച്ചത്. ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനു മുന്‍പേ പസെഷ്കിയാന്റെ അനുയായികൾ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. എഴുപത്തൊന്നു വയസുള്ള പസെഷ്കിയാൻ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ്. ആഗോളതലത്തിൽ ഇറാൻ നേരിടുന്ന ഒറ്റപ്പെടൽ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇറാനിലെ കുപ്രസിദ്ധമായ മതപോലീസിനെ വിമർശിക്കുന്ന നിലപാടുമുണ്ട്. പാശ്ചാത്യശക്തികളുമായി നല്ല ബന്ധമുണ്ടാക്കി ‘ആണവകരാർ’ പുതുക്കണമെന്ന് പ്രചാരണകാലത്ത് പസെഷ്കിയാൻ ആവശ്യപ്പെട്ടിരുന്നു. പരിഷ്കരണവാദികളും മുൻ പ്രസിഡന്റുമാരുമായ ഹസൻ റൂഹാനി, മുഹമ്മദ് ഖത്തമി എന്നിവരുടെ പിന്തുണയോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി വൻ ശക്തികളുമായി കരാറുണ്ടായത് 2015ൽ റൂഹാനിയുടെ കാലത്താണ്. ഇറാനിൽ നിർണായക സ്വാധീനം പുലർത്തുന്ന…
Read Moreബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
ലണ്ടൻ: ബ്രിട്ടനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫ്. കെന്റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നും ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച സോജൻ ജോസഫ് വർഷങ്ങളായി കണ്‍സര്‍വേറ്റീവ് പാർട്ടി കൈയടക്കി വച്ചിരുന്ന ആഷ്ഫോർഡ് മണ്ഡലത്തിലാണ് അട്ടിമറി വിജയം നേടിയത്. ആദ്യമായിയാണ് ഒരു മലയാളി ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കണ്‍സര്‍വേറ്റീവ് സർക്കാരുകളിൽ പ്രമുഖ പദവികൾ കൈകാര്യം ചെയ്തിരുന്ന പ്രമുഖ നേതാവ് ഡാമിയൻ ഗ്രീനിനെയാണ് 1,779 വോട്ടുകൾക്ക് സോജൻ പരാജയപ്പെടുത്തിയത്. ആഷ്ഫോർഡ് സിറ്റി കൗൺസിലിൽ കൗൺസിലറായി പ്രവർത്തിക്കുന്ന സോജൻ ആഷ്ഫോർഡ് എൻഎച്ച്എസ് ട്രസ്റ്റിൽ മേട്രൺ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്. 15,262 വോട്ടുകള്‍ നേടി സോജന് വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13,483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം…
Read Moreകുവൈറ്റ് തീപിടുത്തം; പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി
കുവൈറ്റ് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാർ വീതമാണ് വിതരണം ചെയ്തത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ രണ്ടു പേർ മാത്രമാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ കുടുംബത്തിനുള്ള സഹായധനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം 12ന് പുലര്‍ച്ചെയാണ് കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്നിബാധയില്‍ മരിച്ചത്. മരിച്ചവരിൽ 24 പേർ മലയാളികളായിരുന്നു.
Read More14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം; ബ്രിട്ടനിൽ ഭരണപ്പാർട്ടിക്ക് വൻതിരിച്ചടി; കീർ സ്റ്റാർമർ പ്രധാനമന്ത്രിയാകും
ലണ്ടൻ: ബ്രിട്ടനിൽ പതിനാല് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക്. കീർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാകും. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ലേബർ പാർട്ടി വ്യക്തമായ ആധിപത്യമാണു പുലർത്തുന്നത്. ഇന്ത്യൻ വംശജനായ ഋഷി സുനക് നേതൃത്വം കൊടുക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായി. 650 സീറ്റുകളുള്ള പാർലമെന്റിൽ ലേബർ പാർട്ടി 410 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളില്‍ പോലും ലേബര്‍ പാര്‍ട്ടി വൻ മുന്നേറ്റം നടത്തിയെന്നാണു റിപ്പോർട്ട്. കീർ സ്റ്റാര്‍മറിന്റെ ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. 2019ല്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ജെറമി കോര്‍ബിനില്‍നിന്ന് നേതൃത്വം കീര്‍ സ്റ്റാർമർ ഏറ്റെടുത്തത്. കനത്ത ഭരണവിരുദ്ധ വികാരമാണു കൺസർവേറ്റീവ് പാർട്ടിക്കു തിരിച്ചടിയായതെന്നാണു സൂചന. കൺസർവേറ്റീവ് പാർട്ടി നിലിവിൽവന്ന 1834നു ശേഷം നേരിട്ട കനത്ത പരാജയമാണ് ഈ…
Read More