കമല ഹാരിസ് ബൈഡനേക്കാൾ ഭേദമെന്ന് സർവേ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ബൈഡനേക്കാൾ നല്ലത് കമല ഹാരിസാണെന്നാണു സർവേ ഫലങ്ങൾ പറയുന്നത്. പ്രസിഡന്‍റ് ബൈഡൻ (81) അറ്റ്‌ലാന്‍റ ടെലിവിഷൻ സംവാദത്തിൽ എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനു (78) മുന്നിൽ പതറിയതോടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണു കണ്ടെത്തൽ. അറ്റ്‌ലാന്‍റ സംവാദത്തിനു ശേഷം ബൈഡനെ മാറ്റി ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മറ്റൊരാളെ കൊണ്ടുവരാൻ ശ്രമം നടന്നുവരികയാണ്. സിഎൻഎൻ സർവേയിൽ ട്രംപ് ആറ് പോയിന്‍റുമായി ബൈഡനേക്കാൾ മുന്നിലാണ്. ട്രംപിനെതിരേ കമല ഹാരിസ് മത്സരിച്ചാൽ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണു സർവേയിലെ കണ്ടെത്തൽ. ട്രംപിനെ 47 ശതമാനം പേർ പിന്തുണച്ചപ്പോൾ കമല ഹാരിസിന് 45 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ…

Read More

സുരക്ഷിതമേഖലയിലും ഇസ്രയേൽ വ്യോമാക്രമണം

ഗാസ: ഇസ്രയേൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം വീടുവിട്ട് പലായനം ചെയ്ത പലസ്തീനിലെ പ്രമുഖ ഡോക്‌ടറും എട്ടംഗ കുടുംബവും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പലസ്തീനിലെ പ്രമുഖ ത്വക്‌രോഗ വിദഗ്ധൻ ഹസൻ ഹംദാനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി അധികൃതരും രക്ഷപ്പെട്ട ബന്ധുവും പറയുന്നു. ഇസ്രയേൽ പ്രഖ്യാപിച്ച സുരക്ഷിത മേഖലയിൽ അഭയംതേടിയ കുടുംബമാണ് ആക്രമണത്തിനിരയായത്. തെക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്‍റെ അന്ത്യശാസനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രിയാണ് ഡോക്‌ടറും കുടുംബവും വീടുവിട്ട് പലായനം ചെയ്തത്. സുരക്ഷിതമേഖലയായ ദെയ്ർ അൽ-ബലാഹ് പട്ടണത്തിലെ ഒരു കെട്ടിടത്തിൽ ഇവർ എത്തിയതിനു ശേഷമാണു വ്യോമാക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആക്രമണത്തിൽ ഹംദാൻ കുടുംബത്തിലെ ഒൻപതു പേരും മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടു. ഖാൻ യൂനിസിനു സമീപം അൽ ഖരാര, ബാനി സുഹൈല പ്രദേശങ്ങളിൽനിന്ന് ഒഴിയണമെന്നു തിങ്കളാഴ്ചയാണ് ഇസ്രയേൽ അന്ത്യശാസനം നൽകിയത്. ഇതോടെ…

Read More

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബൈഡൻ ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വാർത്ത നിഷേധിച്ച് ബൈഡന്‍റെ പ്രചാരണവിഭാഗം രംഗത്തെത്തി. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനുശേഷമുള്ള ആദ്യ സർവേകളിൽ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎൻഎൻ സർവേയിൽ ട്രംപിന് 6 പോയിന്‍റ് ലീഡ് ലഭിച്ചിരുന്നു. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്നായിരുന്നു 81 കാരനായ ബൈഡന്‍റെ ന്യായീകരണം. അതേസമയം, യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ…

Read More

റിയാദ് ജയിലില്‍ കഴിയുന്ന യുവാവിന്‍റെ വധശിക്ഷ റദ്ദാക്കി; റഹീമിന് പുതിയ പുലരി; മോചനം ഉടൻ

കോഴിക്കോട്: റിയാദ് ജയിലിലെ പതിനെട്ടു വര്‍ഷത്തെ തടവുജീവിതത്തിനുശേഷം കോഴിക്കോട് ഫറോക്കിലെ അബ്ദുള്‍റഹിം ഇനി സ്വാതന്ത്യ്രത്തിന്‍റെ വിഹായസിലേക്ക്. കോടമ്പുഴ സീനത്ത് മന്‍സിലില്‍ അബ്ദുള്‍ റഹീമിന്‍റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയതോടെയാണ് റഹീമിന് പുതിയ പുലരി പിറക്കുന്നത്. 34 കോടി രൂപയുടെ ദയാധനം സ്വീകരിച്ച് റഹീമിനു മാപ്പുനല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ ഇന്നലെ കോടതിയില്‍ നേരിട്ടെത്തി അറിയിച്ചതോടെയാണ് കോടതി വിധിയുണ്ടായത്. വെര്‍ച്വല്‍ സംവിധനത്തിലൂടെ റഹീമിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റഹീമിന്‍റെ അഭിഭാഷകന്‍ അബുഫൈസല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്‍റെ കുടുംബത്തിന്‍റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂര്‍, സൗദി കുടുംബത്തിന്‍റെ അഭിഭാഷകരായ മുഹമ്മദ് മബാറക് അല്‍ അഹ്‌സാനി, അബു അനസ് എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. ഇന്ത്യൻ എംബസി മുഖേനെ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്‍റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദി ബാലന്‍റെ…

Read More

കുമരകത്തു നിര്‍മിച്ച വള്ളം യൂറോപ്പിലേക്ക്; വള്ളങ്ങളുടെ വര്‍ക് ഷോപ്പുടമ വിശാഖംതറ മത്തച്ചനാണ് തച്ചൻ

കുമരകം: കുട്ടനാടന്‍ കായല്‍പരപ്പുകളില്‍ ചീറിപ്പായുന്ന കളിവള്ളം യൂറോപ്പിലേക്കും. കുമരകത്തെ വള്ളങ്ങളുടെ വര്‍ക് ഷോപ്പായ ബോട്ടുജെട്ടിക്കു സമീപമുള്ള വിശാഖംതറ മത്തച്ചനാണ് വള്ളം നിര്‍മിക്കാനുള്ള കരാര്‍ യൂറോപ്പില്‍ നിന്നു ലഭിച്ചത്. 15 അടി നീളവും ഒരുമീറ്റര്‍ 10 സെന്‍റിമീറ്റര്‍ വീതിയുമുള്ള ആഞ്ഞിലിത്തടി വള്ളത്തിനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. 50,000 രൂപയ്ക്കാണ് കരാര്‍. അടുത്ത ദിവസം വള്ളംനിര്‍മാണം ആരംഭിക്കും. ഒക്‌ടോബറില്‍ വള്ളം യൂറോപ്പിലേക്ക് കൊണ്ടുപോകും. കുമരകം ജെട്ടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന വള്ളങ്ങളുടെ വര്‍ക്ക് ഷോപ്പ് ഒട്ടനവധി പ്രത്യേകതകളാല്‍ ഇതിനോടകം പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞു. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. തടിയില്‍ നിര്‍മിക്കുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ആശാരിമാരെ കിട്ടാതായതോടെ പലരും വള്ളം ഉപേക്ഷിച്ചു തുടങ്ങി. ഇതിനു പരിഹാരമായിട്ടാണ് വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി മത്തച്ചന്‍ വര്‍ക് ഷോപ്പ് ആരംഭിച്ചത്. എത്ര വലിയ വള്ളമാണെങ്കിലും വള്ളപ്പുരയിലേക്ക് കയറ്റാന്‍ മത്തച്ചന്‍ മാത്രം മതി.…

Read More

വിമാനം ആകാശച്ചുഴിയില്‍ വീണ് അപകടം; 40 പേര്‍ക്ക് പരിക്ക്

മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍നിന്ന് യുറഗ്വായിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ വീണ് 40 പേര്‍ക്ക് പരിക്ക്. ഏഴ് പേര്‍ക്ക് സാരമായ പരിക്കുണ്ട്. സീറ്റ് ബല്‍റ്റ് ഇടാതിരുന്നവര്‍ ഉയര്‍ന്ന് പൊങ്ങി ലഗേജ് കാബിനില്‍ ഇടിച്ചാണു പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എയര്‍ യൂറോപ്പ വിമാനം അടിയന്തരമായി ബ്രസീലില്‍ ഇറക്കി.

Read More

യാത്രാരേഖകളില്ല; 11 ബംഗ്ലാദേശികള്‍ പിടിയിൽ

അഗര്‍ത്തല: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഗര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റു പ്രദേശങ്ങളിലേക്കു കടക്കുക എന്ന ലക്ഷ്യത്തില്‍ നില്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശികളെ ആര്‍പിഎഫ് പിടികൂടിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ധിക്കുന്ന സാഹപര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു യാത്രാരേഖകളില്ലെന്നു മനസിലായത്. അഗര്‍ത്തല റെയില്‍വേ പോലീസാണ് ഇവരെ പിടികൂടിയത്.

Read More

ദക്ഷിണ കൊറിയക്കെതിരേ മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ

സിയൂൾ: ദക്ഷിണ കൊറിയക്കെതിരേ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയ. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾക്കു നേരേ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു. ഇന്നു പുലർച്ചെ പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിസൈൽ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയൻ സൈനിക വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെത്തുടർന്ന് സൈന്യം നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ടെന്നും വിവരങ്ങൾ അമേരിക്കയ്ക്കും ജപ്പാനും കൈമാറിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ അധികൃതർ പറഞ്ഞു.ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്.

Read More

പണി പാളി; കുടിയേറ്റം നേരിടാൻ ഓസ്‌ട്രേലിയ; സ്റ്റുഡന്‍റ് വിസ ഫീസ് ഇരട്ടിയാക്കി

സിഡ്നി: അന്താരാഷ്‌ട്ര വിദ്യാർഥികൾക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ. കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിന്‍റെ ഭാഗമായാണ് ഫീസ് ഇരട്ടിയാക്കിയത്. ഇന്നു മുതൽ അന്താരാഷ്ട്ര സ്റ്റുഡന്‍റ് വിസ ഫീസ് 710 ഡോളറിൽ നിന്ന് 1,600 ആകും. അതേസമയം സന്ദർശക വിസയ്ക്കും താത്കാലിക ബിരുദ വിസയ്ക്കും ഇനി മുതൽ വിസ ഓൺ അറൈവൽ സംവിധാനവും ഉണ്ടായിരിക്കില്ല. പുതിയ നിയമം അന്താരാഷ്‌ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ സമഗ്രത പുനഃസ്ഥാപിക്കുമെന്നും കുടിയേറ്റത്തിലെ കുത്തൊഴുക്കു തടയാൻ സാധ്യമാണെന്നും ആഭ്യന്തരമന്ത്രി ക്ലെയർ ഒ നീൽ പ്രസ്താവനയിൽ പറഞ്ഞു.2023 സെപ്‌റ്റംബർ 30 വരെ മൊത്തം കുടിയേറ്റം 60% ഉയർന്ന് 548,800 പേരിൽ എത്തിയിരുന്നു. മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. വിദ്യാർഥി വിസയ്ക്ക് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിൽ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ…

Read More

അസദുദ്ദീൻ ഒവൈസിയുടെ വീട്ടിൽ കരിഓയിൽ ഒഴിച്ചു; ‘ജയ് ഇസ്രയേൽ’ പോസ്റ്ററും പതിച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ് ലിമീൻ (എഐഎംഐഎം) തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരേ അജ്ഞാതർ‌ ആക്രമണം നടത്തി. അര്‍ധരാത്രിയോടെ വസതിക്കുനേരേ കരിഓയിൽ ഒഴിച്ച അക്രമി സംഘം വസതിക്ക് മുന്നില്‍ ജയ് ഇസ്രയേല്‍ എന്ന പോസ്റ്ററും പതിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ 34 അശോക റോഡിലുള്ള തന്‍റെ വീടിന്‍റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ കറുത്ത മഷി ഒഴിച്ചെന്നും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. അക്രമികൾ “ഭാരത് മാതാ കീ ജയ്’, “ജയ് ശ്രീറാം’ എന്നീ മുദ്രാവാക്യങ്ങളും ഉയർത്തി. വസതിക്ക് പുറത്തുനിന്നുള്ള ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പാര്‍ലമെന്‍റില്‍ “പലസ്തീന് ജയ്’ വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്നാണു പ്രാഥമിക നിഗമനം.

Read More